ഫോറന്‍സിക് പഠനത്തിന്‌
ഫോറൻസിക് സയൻസ് മേഖലയിൽ ഉയർന്ന നിലവാരമുള്ള വ്യത്യസ്തമായ കോഴ്സുകൾ നടത്തുന്നതിനു ഗുജറാത്ത് സർക്കാർ 2008ൽ രൂപീകരിച്ചതാണു ഗുജറാത്ത് ഫോറൻസിക് യൂണിവേഴ്സിറ്റി. ഉയർന്ന ഭൗതിക സാഹചര്യങ്ങളുടെ പിൻബലത്തിൽ ഫോറൻസിക് സയൻസ്, ബിഹേവിയറൽ സയൻസ്, റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എന്നീ മേഖലകളിൽ വൈവിധ്യമാർന്ന കോഴ്സുകളാണ് യൂണിവേഴ്സിറ്റി നടത്തുന്നത്.

ഡിജിറ്റൽ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി കോഴ്സുകൾക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഈ മാസം 30ന് യൂണിവേഴ്സിറ്റി ആസ്ഥാനത്താണു പ്രവേശന പരീക്ഷ. ഈ മാസം 15നകം അപേക്ഷിക്കണം. പ്രിന്‍റൗട്ട് 21നകം യൂണിവേഴ്സിറ്റി ആസ്ഥാനത്തു ലഭിക്കണം.

ഫോറൻസിക് സയൻസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസിന്‍റെ കീഴിൽ നടത്തുന്ന കോഴ്സുകളും യോഗ്യതയും.

ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കാലാവധി രണ്ടു വർഷവും ഡിപ്ലോമ കോഴ്സുകളുടെ കാലാവധി ഒരു വർഷവുമാണ്. കൂടാതെ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകളും നടത്തുന്നുണ്ട്.

രണ്ടു വർഷമാണ് എംഎസ്‌സി ഫോറൻസിക് സയൻസിന്‍റെ കാലാവധി. ഫോറൻസിക് ബയോ ടെക്നോളജി, ഫോറൻസിക് കെമിസ്ട്രി ആൻഡ് ടോക്സിക്കോളജി, ഫോറൻസിക് ഫിസിക്കൽ സയൻസസ്, ക്വസ്റ്റ്യൻഡ് ഡോക്യുമെന്‍റ് ആൻഡ് ഫിംഗർ പ്രിന്‍റ്സ്, ഫോറൻസിക് ഇൻഫർമേഷൻ ടെക്നോളജി എന്നീ സ്പെഷലൈസേഷനുകളുമുണ്ട്. സയൻസ്, മെഡിസിൻ, എൻജിനിയറിംഗ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
എംഎസ് ഡിജിറ്റൽ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി: കംപ്യൂട്ടർ, ഫിസിക്സ് എന്നിവയിൽ ബിഎസ്‌സി ബിരുദം നേടിയവർക്കും കംപ്യൂട്ടർ/ ഐടി ബിടെക്കുകാർക്കും അപേക്ഷിക്കാം. 55 ശതമാനം മാർക്ക് നേടിയിരിക്കണം.

സൈബർ സെക്യൂരിറ്റി: രണ്ടു വർഷത്തെ കോഴ്സിന് കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

പിജി ഡിപ്ലോമ: ഫോറൻസിക് ഡോക്യുമെന്‍റ് എക്സാമിനേഷൻ, ഹ്യുമാനിറ്റേറിയൻ ഫോറൻസിക്സ്, ഫിംഗർ പ്രിന്‍റ് സയൻസ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ഒരു വർഷത്തെ കോഴ്സിന് 50 ശതമാനം മാർക്കോടെ സയൻസ്, മെഡിസിൻ, എൻജിനിയറിംഗ്, ഫാർമസി എന്നിവയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ബിഹേവിയറൽ സയൻസ്

എഎസ്‌സി ഫോറൻസിക് സൈക്കോളജി, ന്യൂറോ സൈക്കോളജി,ക്ലിനിക്കൽ സൈക്കോളജി: സയൻസിലോ സൈക്കോളജിയിലോ 55 ശതമാനം മാർക്കോടെ ബിരുദമാണു യോഗ്യത.
എംഎ ക്രിമിനോളജി: രണ്ടു വർഷത്തെ മുഴുവൻ സമയ കോഴ്സാണ്. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഫോറൻസിക് സൈക്കോളജിയിൽ സ്പെഷലൈസേഷനോടു കൂടിയതാണു കോഴ്സ്.

റിസർച്ച് ആൻഡ് ഡവലപ്മെന്‍റ്

എംഎസ്‌സി ഫോറൻസിക് നാനോടെക്നോളജി: സയൻസ്, മെഡിസിൻ, എൻജിനിയറിംഗ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം.

എംഎസ്‌സി എൻവയണ്‍മെന്‍റൽ സയൻസ്: എൻവയണ്‍മെന്‍റൽ ഫോറൻസിക്കിൽ സ്പെഷലൈസേഷനോടു കൂടിയ കോഴ്സിന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദം അല്ലങ്കിൽ മെഡിസിൻ, ഫാർമസി, ബിടെക് (സിവിൽ, കെമിക്കൽ, എൻവയൻമെന്‍റ്). കുറഞ്ഞത് 55 ശതമാനം മാർക്കു നേടിയിരിക്കണം.

എംഎസ് കെമിസ്ട്രി: ഫോറൻസിക് അനലിറ്റിക്കൽ കെമിസ്ട്രിയാണു സ്പെഷലൈസേഷൻ. കെമിസ്ട്രിയിൽ 55ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

എംഎസ്‌സി ഫുഡ് ടെക്നോളജി: ഫോറൻസിക് ഫുഡ് അനലിസിസിൽ സ്പെഷലൈസേഷനോടു കൂടിയ കോഴ്സിന് സയൻസ്, മെഡിസിൻ, ഫാർമസി എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

ഓണ്‍ ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

സൈബർ സെക്യൂരിറ്റി, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ഇലക്ട്രോണിക്സ് എവിഡൻസ് എക്സാമിനർ, ഫ്രോഡ് എക്സാമിനേഷൻ പ്രഫഷണൽ, കംപ്യൂട്ടർ ഫോറൻസിക്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി പ്രഫഷണൽ എന്നീ വിഷയങ്ങളിൽ ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആറു മാസമാണു കോഴ്സുകളുടെ കാലാവധി.