സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ് - നാളെയുടെ തൊഴില്‍മേഖലകള്‍
ലോകത്തിലെ ഏറ്റവും പ്രധാന തൊഴിൽ മേഖലകളിലൊന്നാണ് സ്പോർട്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎൽ) ആവിർഭാവം വരേയും കായികമേഖലയിൽ നമുക്കറിയാവുന്ന തൊഴിലുകൾ കായികപരിശീലകർ, ഒഫീഷ്യൽസ്, കായികാധ്യാപകർ എന്നിവ മാത്രമായിരുന്നു. പരന്പരാഗത തൊഴിലുകളിലുപരി സ്പോർട്സ് മാനേജ്മെന്‍റ്, സ്പോർട്സ് എൻജിനിയറിംഗ്, സ്പോർട്സ് സയൻസ് എന്നീ മേഖലകളിലുള്ള തൊഴിലവസരങ്ങൾ വളരെ വലുതാണ്. ഇന്ന് ഇന്ത്യയിലും ഇത്തരം തൊഴിലുകൾ വളരെ വേഗമാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, പ്രോക്കബഡി എന്നിങ്ങനെയുള്ള പ്രഫഷണൽ സ്പോർട്സ് ലീഗുകളുടെ കടന്നുവരവാണ് ഇന്ത്യയിൽ ഈ വളർച്ചയ്ക്ക് നിമിത്തമായത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിവരേയും ഒരു ഒഴിവുസമയ വിനോദമെന്ന നിലയിൽ മാത്രം കണക്കാക്കപ്പെട്ടിരുന്ന സ്പോർട്സിനെ ഒരു ബിസിനസ് എന്ന നിലയിലേക്ക് വളർത്തിയവരാണ് ആധുനിക സ്പോർട്സ് മാനേജർമാർ. ആധുനിക ഒളിംന്പിക്സിന്‍റെ പിതാവ് പിയറി ഡി കുന്പർട്ടിൻ, ആധുനിക ഗോൾഫ് ടൂർണമെന്‍റ് രൂപകൽപന ചെയ്ത ഫ്രെഡ് കൊർക്കൊറാൻ, ആദ്യത്തെ പ്രഫഷണൽ ലീഗായ നാഷണൽ ലീഗിന്‍റെ ഉപജ്ഞാതാവ് വില്യം ആംബ്രോസ് ഹൽബർട്ട്, ഇംഗ്ലീഷ് ഫുട്ബോൾ ലീഗിന്‍റെ ആവിർഭാവത്തിനു കാരണക്കാരനായ വില്യം മക്ഗ്രിഗർ എന്നിവരെല്ലാം തന്നെ സ്പോർട്സിനെ വലിയൊരു വ്യവസായമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ്.

കായികതാരങ്ങൾ, പ്രഫഷണൽ ക്ലബ്ബുകൾ, ടൂർണമെന്‍റുകൾ, സ്പോർട്സ് ലീഗുകൾ എന്നിവയടക്കമുള്ള കായിക വസ്തുവകകൾ (സ്പോർട്സ് പ്രോപ്പർട്ടികൾ) സൃഷ്ടിക്കുന്നതിനും, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ അറിവുകളും, കഴിവുകളും, അഭിരുചിയും, മനോഭാവവുമുള്ള പ്രഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്പോർട്സ് മാനേജ്മെന്‍റ്.

‌സ്പോർട്സ് ലീഗുകൾ രൂപകല്പന ചെയ്യുകയും, നടത്തുകയും ചെയ്യുന്ന ലീഗ് മാനേജർമാർ, ടൂർണമെന്‍റുകൾ രൂപകൽപന ചെയ്യുകയും, നടത്തുകയും ചെയ്യുന്ന ടൂർണമെന്‍റ് മാനേജർമാർ, ക്ലബ്ബുകളെ നയിക്കുന്ന ക്ലബ്ബ് മാനേജർമാർ, ടീമുകളെ നയിക്കുന്ന ടീം മാനേജർമാർ, പ്രഫഷണൽ കളിക്കാരെ സൃഷ്ടിക്കുന്ന സ്പോർട്സ് ഏജന്‍റുമാർ എന്നിങ്ങനെ നിരവധി ഉയർന്ന റോളുകളിൽ സ്പോർട്സ് മാനേജ്മെന്‍റ് പ്രഫഷണലുകൾ ഇന്ന് പ്രത്യക്ഷപ്പെടുന്നു. സ്പോർട്സ് പിആർ, സ്പോർട്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പ്ലെയർ ലെയ്സൻ ഓഫീസർ, സ്പോർട്സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെ നിരവധി എൻട്രി തലത്തിലുള്ള തൊഴിലുകളും സ്പോർട്സ് മാനേജ്മെന്‍റ് രംഗത്തുണ്ട്.

* സ്പോർട്സ് ലീഗ് മാനേജർ
സ്പോർട്സ് ലീഗുകൾ രൂപകൽപന ചെയ്യുകയും, അതിനെ നയിക്കുകയുമാണ് സ്പോർട്സ് ലീഗ് മാനേജർമാരുടെ പ്രധാന റോൾ.

* സ്പോർട്സ് പിആർ
ക്ലബ്ബിന്‍റെ, ടീമിന്‍റെ അല്ലെങ്കിൽ കളിക്കാരന്‍റെ ബ്രാൻഡ് ഇമേജ് നിലനിർത്തുവാനും, വർധിപ്പിക്കുവാനും നിരന്തരം പ്രയത്നിക്കുന്ന പ്രഫഷണലുകളാണ് സ്പോർട്സ് പിആർ, സ്പോർട്സ് കമ്യൂണിക്കേഷൻ മാനേജർ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നത്.

* സ്പോർട്സ് അക്കൗണ്ട്സ് മാനേജർ
ഒരു ക്ലബ്ബിന്‍റെ സെയിൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒരു ഉയർന്ന റോളാണ് സ്പോർട്സ് അക്കൗണ്ട്സ് മാനേജർ. ഗ്രൂപ്പ് ടിക്കറ്റ് ഉറപ്പാക്കുക, ക്ലബ്ബിന് സ്പോണ്‍സർഷിപ്പ് തരുന്ന കന്പനികളുമായി ചേർന്നു പ്രവർത്തിക്കുക എന്നിവയാണ് സ്പോർട്സ് അക്കൗണ്ട്സ് മാനേജരുടെ പ്രധാന ഉത്തരവാദിത്വം.

* സ്പോർട്സ് ഇവന്‍റ് കോ ഓർഡിനേറ്റർ
വിവിധ കായിക മത്സരങ്ങളുടെ നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്നത് സ്പോർട്സ് ഇവന്‍റ് കോ ഓർഡിനേറ്റർമാരാണ്. സീറ്റിംഗ്, സെക്യൂരിറ്റി, പാർക്കിംഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ ഉത്തരവാദിത്വം ഇവന്‍റ് കോ ഓർഡിനേറ്റർമാരുടെ ചുമതലയിലാണ്.

* സ്പോർട്സ് ഫെസിലിറ്റി മാനേജർ
സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ, ജിംനേഷ്യം, പരിശീലന കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള വിവിധ സ്പോർട്സ് ഫെസിലിറ്റികളുടെ ലാഭകരമായ നടത്തിപ്പാണ് സ്പോർട്സ് ഫെസിലിറ്റി മാനേജർമാരുടെ പ്രധാന ചുമതല.

* സ്പോർട്സ് ഡെവലപ്മെന്‍റ് ഓഫീസർ
പൊതുജനത്തെ വിവിധ കായിക ഇനങ്ങളിലേയ്ക്കും, ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും ആകർഷിക്കുന്നതിന് ആവശ്യമായ വിവിധ പ്രോജക്ടുകൾ തയാറാക്കി നടപ്പിലാക്കുന്നത് സ്പോർട്സ് ഡെവലപ്മെന്‍റ് ഓഫീസർമാരാണ്.

* പ്രഫഷണൽ സ്ക്കൗട്ടുകൾ
നാളത്തെ സൂപ്പർ താരങ്ങളെ ഇന്നു തന്നെ കണ്ടെത്തി അവരെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബിന്‍റെ പാളയത്തിൽ എത്തിക്കുന്നവരാണ് പ്രഫഷണൽ സ്ക്കൗട്ടുകൾ. ക്ലബ്ബുകൾ, അക്കാഡമികൾ, ടീമുകൾ എന്നിവയ്ക്കു വേണ്ടിയാണ് സ്ക്കൗട്ടുകൾ പ്രവർത്തിക്കുന്നത്.

* സ്പോർട്സ് അനലിസ്റ്റുകൾ
ഓരോ കായിക മത്സരത്തേയും വിശകലനം ചെയ്ത് ടീമുകൾക്കും, കളിക്കാർക്കും, ആരാധകർക്കും ആവശ്യമായ വിവിധ വിവരങ്ങൾ നൽകുന്നവരാണ് സ്പോർട്സ് അനലിസ്റ്റുകൾ. കമന്‍റേറ്ററുമാർ, പെർഫോമൻസ് അനലിസ്റ്റുകൾ, ഡേറ്റാ അനലിസ്റ്റുകൾ, വീഡിയോ അനലിസ്റ്റുകൾ, കോളമിസ്റ്റുകൾ എന്നിങ്ങനെ നിരവധി റോളുകളിലും, തൊഴിൽ പേരുകളിലും സ്പോർട്സ് അനലിസ്റ്റുകൾ പ്രവർത്തിക്കുന്നു.

* പ്ലയർ ലൈസൻ ഓഫീസർമാർ
പ്രഫഷണൽ ലീഗുകളിൽ വിദേശങ്ങളിൽ നിന്നും കളിക്കാൻ കരാറിലേർപ്പെടുന്ന കായിക താരങ്ങളെ പുതിയ രാജ്യത്തിലേയും, പുതിയ ക്ലബിലേയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രഫഷണലായി സഹായിക്കുന്നവരാണ് പ്ലയർ ലൈസൻ ഓഫീസർമാർ.

തയാറാക്കിയത്: ബി.ടി.സിജിൻ