പുതിയകാലത്ത് ജീവനക്കാര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് മികച്ച പ്രവര്‍ത്തനശേഷി ഉറപ്പുവരുത്താനാണ് ഇന്ന് കന്പനി മാനേജ്മെന്റുകൾ ശ്രദ്ധിക്കുന്നത്. ഇതിന് ചുക്കാൻപിടിക്കുന്നത് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (എച്ച്ആര്‍ഡി) എന്ന പ്രത്യേകവിഭാഗമാണ്. എച്ച്ആർഡി എന്ന് പേരുവരുന്നതിനു മുന്‍പ് പേഴ്സണല്‍ മാനേജ്മെന്റ്, ലേബര്‍ വെല്‍ഫെയര്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നൊക്കെയുള്ള പേരുകളിൽ ഉണ്ടായിരുന്ന ഡിപ്പാർട്ട്മെൻരാണ് ഇക്കാര്യങ്ങൾ ചെയ്തിരുന്നത്.
ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ മനുഷ്യശേഷിയെ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നവരെയാണ് ഹ്യുമന്‍ റിസോഴ്സ് മാനേജ്മെന്റ് (എച്ച്ആര്‍എം) പ്രഫഷനലുകള്‍ എന്ന് വിളിക്കുന്നത്. കന്പനിയുടെ നടത്തിപ്പിനായി കഴിവുള്ള ജീവനക്കാരെ കണ്ടെത്തുന്നതുമുതൽ അവരുടെ പരിശീലനവും വിലയിരുത്തലുംവരെ എച്ച്ആർ പ്രഫഷണലുകളുടെ ദൗത്യമാണ്.
എച്ച്ആർ പ്രഫഷണൽ ആവാൻ
ഹ്യുമന്‍ റിസോഴ്സസില്‍ സ്പെഷലൈസേഷനോടെയുള്ള എംബിഎ. ആണ് എച്ച്ആര്‍ എക്സിക്യുട്ടീവുകള്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു), എല്‍എല്‍ബി ബിരുദങ്ങളുള്ളവരെയും എച്ച്ആര്‍. വിഭാഗത്തിലേക്ക് പരിഗണിക്കാറുണ്ട്. ബിരുദമാണ് എംബിഎ. കോഴ്സിന് ചേരാന്‍ ആവശ്യമായ യോഗ്യത. വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും പ്രത്യേകമായി നടത്തുന്ന പ്രവേശനപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്,അഭിമുഖം എന്നീ കടമ്പകള്‍ കടന്നാലേ എംബിഎ അഡ്മിഷന് ലഭിക്കുകയുള്ളൂ.
എവിടെ പഠിക്കണം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് (ഐഐഎം): മാനേജ്മെന്റ് പഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം). കോഴിക്കോട്, ബംഗളൂരു, അഹമ്മദാബാദ്, ഇന്‍ഡോര്‍, ലഖ്നൗ, റായ്പുര്‍,റാഞ്ചി, റോത്തക്ക്, ഷില്ലോംഗ്, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, കാശിപ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 13 ഐഐഎം കാമ്പസുകളാണുള്ളത്. മൂവായിരത്തോളം സീറ്റുകളുണ്ട്.
എല്ലാവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന കോമണ്‍ അഡ്മിഷന് ടെസ്റ്റ് (ക്യാറ്റ്) വഴിയാണ് പ്രവേശനം. ഐഐഎമ്മുകൾക്കു പുറമെ ക്യാറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നൂറ്റിഅമ്പതോളം ബിസിനസ് സ്കൂളുകളും എംബിഎ പ്രവേശനം നടത്തുന്നുണ്ട്. കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച ശമ്പളം നല്കി കൊണ്ടുപോകാനായി കമ്പനികള്‍ കാത്തിരിക്കും എന്നതാണ് ഐഐഎമ്മുകളുടെ ആകര്‍ഷണം. ക്യാറ്റെഴുതാനുള്ള യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ആര്‍ക്കും ‘’ക്യാറ്റ്’’ പരീക്ഷയെഴുതാം.
അവസാനവര്‍ഷ ബിരുദപരീക്ഷ എഴുതിയിരിക്കുന്നവർക്കും ‘’ക്യാറ്റ്’’ എഴുതാം. ഉയര്‍ന്നപ്രായപരിധിയില്ല. ‘’ക്യാറ്റ്’’ പരീക്ഷയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ടാകും. ആദ്യഭാഗത്തില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡാറ്റ ഇന്റര്‍പ്രട്ടേഷന്‍ എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഭാഗത്ത് വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിംഗ് എന്നിവയില്‍ നിന്നും. 140 മിനുട്ടാണ് പരീക്ഷ.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി): മാനേജ്മെന്റ് പഠനത്തിന് (എംബിഎ ) ഐഐടികളിലും അവസരമുണ്ട്. ഡല്‍ഹി, കാണ്‍പൂര്‍, മദ്രാസ്, റൂര്‍ക്കി, ബോംബെ, ഖരഗ്പുര്‍ എന്നിവടങ്ങളിലെ ഐഐടി ക്യാമ്പസുകളിൽ മാനേജ്മെന്റിൽ എംബിഎ പഠിക്കാം.
എന്‍ജിനിയറിംഗിൽ 60 ശതമാനം മാര്‍ക്കോടെ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദമോ ഉള്ളവര്‍ക്ക് ഐഐടികളിലെ എംബിഎ. കോഴ്സിന് അപേക്ഷിക്കാം. ബോംബെ ഐഐടിയിലെ എസ്.ജെ. മേത്ത സ്കൂള്‍ ഓഫ് മാനേജ്മെന്റ്, ഖരഗ്പൂര്‍ ഐഐടിയിലെ വിനോദ് മേത്ത സ്കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയാണ് ഇവയിൽ പ്രത്യേകം എടുത്തുപറയേണ്ടത്. എല്ലായിടങ്ങളിലും ഹ്യുമന്‍ റിസോഴ്സസ് മാനേജ്മെന്റില്‍ സ്പെഷലൈസേഷനുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) : ഹ്യുമന്‍ റിസോഴ്സസ് എംബിഎ പഠനത്തിനുളള മറ്റൊരു സാധ്യതയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി.) ക്യാമ്പസുകള്‍. എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘’കാറ്റ്’’ സ്കോര്‍ വഴിയാണ് തിരഞ്ഞെടുപ്പ്.
ഹ്യുമന്‍ റിസോഴ്സ് മാനേജ്മെന്റിന് പുറമെ പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ഫിനാന്‍സ് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ് അനലറ്റിക്സ് ആന്‍ഡ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലും സ്പെഷലൈസേഷനോടെ പഠിക്കാം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ എന്‍ഐടി ക്യാമ്പസിൽ ഹ്യുമന്‍ റിസോഴ്സസില്‍ സ്പെഷലൈസേഷനോടെ എംബിഎ കോഴ്സ് പഠിക്കാം. ഇവിടെയും എന്ജിനിയറിംഗ്ബിരുദക്കാര്ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ‘’ക്യാറ്റ്’’ സ്കോര്‍ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്.
ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പുനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ്, മുംബൈയിലെ എക്സ്എല്‍ആര്‍ഐ. എന്നിവയും എം.ബി.എ. പഠനം നടത്താവുന്ന മറ്റു സ്ഥാപനങ്ങളാണ്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടക്കുന്ന എംഎ ഹ്യുമന്‍ റിസോഴ്സസ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് എന്ന കോഴ്സ് എച്ച്ആര്‍ എംബിഎയ്ക്ക് തത്തുല്യമായി പരിഗണിക്കാറുണ്ട്.
പഠനം കേരളത്തില്‍
കോഴിക്കോട് കുന്ദമംഗലത്തുള്ള ഐഐഎം ക്യാമ്പസില്‍ 360 സീറ്റുകളാണുള്ളത്. ഹ്യുമന്‍ റിസോഴ്സസ് മാനേജ്മെന്റില്‍ സ്പെഷലൈസേഷനുള്ള അവസരവും ഇവിടെയുണ്ട്. കേരളത്തിലെ ഏക എന്‍ഐടിയും കോഴിക്കോടാണ്. അവിടെയും എംബിഎ. കോഴ്സ് നടത്തുന്നു. കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും കീഴില്‍ എംബിഎ. കോഴ്സ് നടക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ഹ്യുമന്‍ റിസോഴ്സസ് പഠനത്തില്‍ സ്പെഷലൈസേഷനുമുണ്ട്. സര്‍കലാശാല സെന്ററുകള്‍ക്ക് പുറമെ വിവിധ കോളജുകളും സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും എംബിഎ പഠനത്തിന് സൗകര്യമൊരുക്കുന്നു.
തിരുവനന്തപുരം ഗവ. കോളജ് ഓഫ് എൻജിനിയറിംഗിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്, കൊല്ലത്തെ ടികെഎം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊച്ചി കുസാറ്റ് സര്‍വകലാശാലയുടെ കീഴിലള്ള ദി സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊച്ചി കാക്കനാട്ടുള്ള രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലും എംബിഎ പഠിക്കാം. ഇവയ്ക്ക് പുറമെ വിവിധ ജില്ലകളിലായി അമ്പതിലേറെ എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വേറെയുമുണ്ട്.