Charity
വിന്നമോൾക്ക് സുമനസുകളുടെ സമ്മാനം; പ്രതീക്ഷയോടെ കുടുംബം
വിന്നമോൾക്ക് സുമനസുകളുടെ സമ്മാനം; പ്രതീക്ഷയോടെ കുടുംബം
Sunday, August 9, 2020 1:25 PM IST
നിറമുള്ള ലോകത്തേക്ക് തിരിച്ചെത്താൻ വിന്നമോൾക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ചെറുപ്രായത്തിലെ രോഗത്തിന്‍റെ പിടിയിലായ അവളുടെ ദുരിതകഥയറിഞ്ഞ് നിരവധി പേരാണ് ചെറുതും വലുതുമായ സഹായവുമായി മുന്നോട്ടുവന്നത്.

വായനക്കാർ നല്കിയ 3,72,400 രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ വിന്നയുടെ പിതാവ് ജോൺസൺ മാത്യുവിന് കൈമാറി. ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിലും ചടങ്ങിൽ പങ്കെടുത്തു.

പാലാ മൂന്നിലവ് സ്വദേശി ജോണ്‍സന്‍റെ മകളാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ വിന്ന. ചെറിയ രീതിയിൽ കുട്ടിക്ക് ശാരീരിക വേദന അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. എക്സ്റേ പരിശോധനയിൽ നട്ടെല്ലിന്‍റെ ഡിസ്കിന് വളവുണ്ടെന്ന് കണ്ടെത്തി.

പിന്നീട് രാജഗിരി ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ആന്തരികാവയവങ്ങളിൽ അസ്ഥികൾ കൊള്ളുന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് കുഞ്ഞിന് കടുത്ത വേദനയുണ്ടാക്കുന്നുണ്ട്. അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപ കുടുംബം കണ്ടെത്തേണ്ട സ്ഥിതിയിലായിരുന്നു.

ജോൺസൺ സെയിൽസ്മാനാണ്. കുടുംബത്തിന്‍റെ നിത്യചെലവിന് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം മകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാണ് സുമനസുകളുടെ മുന്നിൽ കൈനീട്ടിയത്.