Charity
സുമനസുകൾക്ക് നന്ദി; സിബുവിന് വായനക്കാരുടെ കൈത്താങ്ങ്
സുമനസുകൾക്ക് നന്ദി; സിബുവിന് വായനക്കാരുടെ കൈത്താങ്ങ്
Friday, March 26, 2021 3:33 PM IST
ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ പാലാ കിഴതടിയൂർ ഇളംതോട്ടത്തിൽ സിബു ജോർജിന് വായനക്കാരുടെ സഹായവർഷം. സിബുവിന്‍റെ ചികിത്സയ്ക്കായി ദീപിക ഡോട്ട്കോം വായനക്കാർ നൽകിയ 2,25,000 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാത്യു ചന്ദ്രൻകുന്നേൽ അദ്ദേഹത്തിന് കൈമാറി. സഹായം നൽകിയ സുമനസുകൾക്ക് സിബു നന്ദി അർപ്പിച്ചു.

പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന സിബുവിന്‍റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയാണ് വൃക്കരോഗം കടന്നുവന്നത്. രോഗിയായ മാതാവും സഹോദരനും മാത്രമുള്ള സിബുവിന്‍റെ കുടുംബം ഇതോടെ ദുരിതക്കയത്തിലായി.

മൂന്നു വർഷമായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള സിബു ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

ആശുപത്രി ചിലവും മരുന്നുകളും മറ്റുമായി ഒരുമാസം കാൽലക്ഷം രൂപയോളം വേണം. വരുമാനം നിലച്ചതോടെ സുമനസുകളായ നാട്ടുകാരുടെയും പള്ളിയുടെയും സഹായത്തിലാണ് നിത്യചെലവുകൾ കഴിഞ്ഞുപോരുന്നത്. സാമ്പത്തികമായി ക്ലേശിക്കുന്ന തന്‍റെ വൃക്കമാറ്റിവയ്ക്കലിനും തുടർചികിത്സയ്ക്കും പണംകണ്ടെത്താൻ മറ്റു മാർഗങ്ങളില്ലാതെവന്നതോടെയാണ് സിബു ദീപിക വായനക്കാരുടെ സഹായം തേടിയത്.