Charity
അനുരൂപിന് ആശ്വാസമേകി വായനക്കാർ; നന്ദിയോടെ കുടുംബം
അനുരൂപിന് ആശ്വാസമേകി വായനക്കാർ; നന്ദിയോടെ കുടുംബം
Wednesday, July 14, 2021 1:22 PM IST
കോട്ടയം: വൃക്കതകരാറിലായി ചികിത്സയിൽ കഴിയുന്ന ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി മാഞ്ചിറയ്ക്കൽ അനുരൂപ് അരവിന്ദിന് (37) വായനക്കാരുടെ സഹായം. ദീപിക ഡോട്ട്കോമിലൂടെ യുവാവിന്‍റെ രോഗവിവരം വായിച്ചറിഞ്ഞവരാണ് സഹായമൊരുക്കിയത്.

അനുരൂപിന് വായനക്കാർ സമ്മനിച്ച 1.50 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ ചെക്ക് അനുരൂപിന്‍റെ മാതാപിതാക്കളായ സുഭാഷിണിക്കും അരവിന്ദാക്ഷനും നൽകി.

എട്ട് വർഷം മുൻപ് വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ യുവാവ് തുടർ ചികിത്സകളിലൂടെ ജീവിതം തിരിച്ചുപിടിച്ചു വരികയായിരുന്നു. എന്നാൽ കോവിഡ് മഹാമാരി പ്രതീക്ഷകളെല്ലാം തകർത്തു. രണ്ടു മാസത്തിലൊരിക്കൽ പരിശോധനകൾക്ക് നിർബന്ധമായും യുവാവ് വിധേയനാകേണ്ടിയിരുന്നതാണ്.

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് പരിശോധനയും ചികിത്സയും മുടങ്ങി. ഇതോടെ വൃക്കകൾ വീണ്ടും തകരാറിലായി. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ വീണ്ടും വൃക്കമാറ്റിവയ്ക്കലിന് വിധേയനാകണം എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്.

വൃക്കമാറ്റിവയ്ക്കലിന് നിർധനരായ അനൂപിന്‍റെ കുടുംബം കണ്ടെത്തേണ്ടത് 35 ലക്ഷം രൂപയാണ്. വൃദ്ധ മാതാപിതാക്കളും ഭാര്യയും നാല് വയസുള്ള കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണിയാണ് അനുരൂപ്.

ഭാരിച്ച ചികിത്സാ ചിലവ് കണ്ടെത്താൻ ഈ കുടുംബത്തിന് ആവതില്ല. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസും മരുന്നുകളും കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമാണ് കുടുംബത്തിന്‍റെ ആശ്രയം.

ആറ് സെന്‍റ് സ്ഥലവും കൊച്ചുവീടും മാത്രമാണ് കുടുംബത്തിന്‍റെ കൈമുതൽ. അതിനാൽ തന്നെ അനുരൂപിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കുടുംബത്തിന് സുമനസുകളുടെ മുന്നിൽ കൈനീട്ടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. വായനക്കാരുടെ സ്നേഹ സമ്മാനത്തിന് കുടുംബം നന്ദി അറിയിച്ചു.