കങ്കണ വീണ്ടും സംവിധായികയാകുന്നു; പകർത്തുന്നത് ഇന്ദിരയുടെ ജീവിതം
Friday, June 25, 2021 7:02 PM IST
ബോളിവുഡ് നടി കങ്കണ റണാവത്ത് വീണ്ടും സിനിമ സംവിധായികയാകുന്നു. സാമൂഹിക മാധ്യമമായ കൂവിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ പ്രമേയമാക്കിയുള്ള ‘എമര്‍ജന്‍സി'യാണ് കങ്കണ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം. ഇതിന് മുമ്പ് മണികര്‍ണിക ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം കങ്കണ ഭാഗികമായി സംവിധാനം ചെയ്തിരുന്നു.

വീണ്ടും സംവിധാനം ചെയ്യുന്ന വിവരം കൂവിലൂടെ അറിയിച്ച താരം ഈ ചിത്രം തന്നെക്കാള്‍ മികച്ചതായി ആര്‍ക്കും സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞു! ഈ ചിത്രം സംവിധാനം ചെയ്യുമെന്നുള്ളത് തന്‍റെ ദൃഢനിശ്ചയം ആണെന്നും മറ്റ് ചിത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാലും ഈ ചിത്രം സംവിധാനം ചെയ്യുമെന്നും താരം പറഞ്ഞു.

പിങ്ക്, കഹാനി, കഹാനി 2, ഡി-ഡേ, റോക്കി സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങള്‍ രചിച്ച റിതേഷ് ഷാ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കങ്കണ അഭിനയിച്ച ധാക്കാദ് എന്ന ചിത്രവും റിതേഷ് ഒരുക്കിയിട്ടുണ്ട് . ഇതൊരു ജീവിതകഥയല്ലെന്നും പക്ഷെ ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആയിരിക്കുമെന്നും കങ്കണ നേരത്തെ തന്നെ അറിയിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലം സിനിമയിലൂണ്ടാകുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

തലൈവി ആണ് കങ്കണയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ കഥ പറയുന്ന ചിത്രമാണ് തലൈവി. സിനിമയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് വന്ന് ശക്തയായ നേതാവായി മാറിയ ജയലളിതയായി ആണ് ചിത്രത്തില്‍ കങ്കണ എത്തുന്നത്. ചിത്രത്തില്‍ ജയലളിതയുടെ ജീവിതത്തിലുപരി പ്രശസ്ത നടിയില്‍ നിന്ന് രാഷയ നേതാവിലേക്കുള്ള ജയലളിതയുടെ വളര്‍ച്ചയാണ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.