പതിനഞ്ചു വയസുകാരൻ നടത്തിയ ലൈംഗിക ചൂഷണം വെളിപ്പെടുത്തി സുസ്മിത
Thursday, May 24, 2018 10:42 AM IST
പതിനഞ്ചു വയസ് മാത്രമുള്ള ഒരു പയ്യൻ പൊതുസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് തുറന്ന് പറഞ്ഞ് നടി സുസ്മിത സെൻ. ഒരു അവാർഡ് ദാന ചടങ്ങിനിടെയാണ് കൗമാരക്കാരനിൽ നിന്ന് തനിക്ക് അതിക്രമം നേരിടേണ്ടിവന്നത്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി പൊതുവേദികളിൽ താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ നടുവിലായതിനാൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പൊതുവിലുള്ള ധാരണ. പക്ഷേ ഒന്ന് പറയട്ടെ, പത്തു ബോഡിഗാർഡുകൾ കൂടെയുണ്ടെങ്കിലും സ്ത്രീയായതിന്‍റെ പേരിൽ മോശമായി പെരുമാറുന്ന നൂറുകണക്കിന് പുരുഷൻമാരെ തങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്- സുസ്മിത പറയുന്നു.

ഒരു അനുഭവം പറയാം, ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ വെറും പതിനഞ്ചുവയസ് മാത്രമുള്ള കുട്ടി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. ചുറ്റും ആളുകൂടി നിൽക്കുന്നതിനാൽ ആരാണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവൻ. പക്ഷേ ഞാൻ ഒന്ന് പറഞ്ഞോട്ടെ, ഇങ്ങനെയുള്ള സമയങ്ങളിലാണ് സ്വയം രക്ഷയ്ക്ക് നമ്മൾ എന്തെങ്കിലും അറിഞ്ഞിരിക്കണമെന്ന ബോധം എനിക്കുണ്ടായത്. ആ പയ്യന്‍റെ അതിക്രമം തുടർന്നപ്പോൾ, പിറകിൽ നിന്നു അവന്‍റെ കൈപിടിച്ച് എന്‍റെ മുന്നിലേക്ക് കൊണ്ടുവന്നു. അവനെ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഒരു കൊച്ചു കുട്ടി.

സാധാരണ ഇത്തരം മോശം പ്രവൃത്തിയുണ്ടായാൽ താൻ പ്രതികരിക്കുന്നതാണ്. പക്ഷേ, അവന് വെറും പതിനഞ്ചുവയസ് മാത്രമായിരുന്നു പ്രായം. ഞാൻ അവന്‍റെ കഴുത്തിന് പിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു. കാണുന്നവർ കരുതിയത് ഞാൻ അവനോടു സംസാരിക്കുകയാണെന്നാണ്. എന്നിട്ട് പറഞ്ഞു: ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാൽ നിന്‍റെ ജീവിതം തന്നെ ഇല്ലാതാകും’. എന്നാൽ അവൻ തെറ്റ് നിഷേധിച്ചുകൊണ്ടേയിരുന്നു.

തെറ്റ് ചെയ്താൽ അത് സമ്മതിക്കണമെന്ന് പറഞ്ഞ് ഞാൻ എന്‍റെ നിലപാടിൽ ഉറച്ചു നിന്നപ്പോൾ, അവൻ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും ആരോടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു. അവന് തെറ്റ് മനസിലായിട്ടുണ്ടാകും.

നമ്മുടെ രാജ്യത്തെ മുതിർന്ന പുരുഷന്മാർ ഇന്ന് ഭീകരമായ കൂട്ടമാനഭംഗങ്ങളിലും മറ്റും വിനോദം കണ്ടെത്തുന്നു. അവരെ തൂക്കിലേറ്റണം. യാതൊരു ദാക്ഷിണ്യമോ സംശയമോ കൂടാതെ തന്നെ...അതിൽ ദയയുടെ ഒരു പരിഗണന പോലും നൽകേണ്ടതില്ലെന്നും സുസ്മിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.