അയാളോടു ഞാൻ പ്രതികാരം ചെയ്തു: തപ്സി
Friday, March 8, 2019 10:04 AM IST
താൻ മുന്പ് ഒരാളോടു നടത്തിയ പ്രതികാരത്തെപ്പറ്റി ബോളിവുഡ് നടി തപ്സിയുടെ വെളിപ്പെടുത്തൽ. മുൻ കാമുകനോടു തന്നെ ചെയ്ത പ്രതികാരത്തെക്കുറിച്ചാണ് ഇതാദ്യമായി തപ്സിയുടെ വെളിപ്പെടുത്തൽ. ബോളിവുഡിൽ നിന്ന് നിരവധി പ്രണയകഥകളും ബ്രേക്കപ്പ് കഥകളും നിത്യേന പുറത്തു വരാറുണ്ട്. ആദ്യ പ്രണയത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചും ചിലപ്പോൾ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. പ്രതികാരത്തെക്കുറിച്ച് ആരും മിണ്ടാറില്ല.

എന്നാൽ ഇക്കാര്യത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാകുകയാണ് തപ്സി പന്നു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ബദ്‌ലയുമായി ബന്ധപ്പെട്ടാണ് മുൻ കാമുകനോടുളള പ്രതികാരത്തെ കുറിച്ച് പറഞ്ഞത്.

തന്‍റെ ആദ്യ പ്രണയത്തെ കുറിച്ച് താരം ഇതിനു മുന്പു തന്നെ പറഞ്ഞിരുന്നു. പത്തിൽ പഠിക്കുന്പോഴായിരുന്നു താരത്തിന്‍റെ ആദ്യ പ്രണയം. എന്നാൽ പരീക്ഷയുടെ പേരും പറഞ്ഞ് അയാൾ താനുമായി ബ്രേക്കപ്പ് ആകുകയായിരുന്നു.

ആദ്യ പ്രണയമായതു കൊണ്ട് തന്നെ അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നു താരം വ്യക്തമാക്കി. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അയാൾ വീണ്ടും എന്നെ തേടിയെത്തുകയായിരുന്നു. വീണ്ടും ചാറ്റ് ചെയ്യാൻ തുടങ്ങി. മോശമായ രീതിയിലുളള മെസേജുകൾ അയച്ചു. ഞാനുമായുള്ള ബ്രേക്കപ്പിനു ശേഷം അയാൾക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.

ഇത് ഞാൻ അന്വേഷിച്ച് കണ്ടു പിടിക്കുകയും ചെയ്തിരുന്നു. ആ പെണ്‍കുട്ടിയുമായുള്ള പ്രണയം നിലനിൽക്കവെയായിരുന്നു അയാൾ എന്നോട് മോശമായി പെരുമാറിയത്. അയാൾ എനിക്കയച്ച മെസേജുകളുടെ പ്രിന്‍റ് ഒൗട്ട് എടുത്ത് ഞാൻ അയാളുടെ കാമുകിക്ക് അയച്ചു കൊടുത്തു. സ്നേഹം, ദേഷ്യം എന്നിവ പോലെ എല്ലാവർക്കും തോന്നുന്ന ഒരു വികാരമാണ് പ്രതികാരവും. എല്ലാ മനുഷ്യർക്കും പ്രതികാരം തോന്നാം. അത് മനുഷ്യ സഹജമായ ഒരു വികാരമാണ്. അതു ഞാൻ ചെയ്തു- തപ്സി പറഞ്ഞു.

പ്രതികാരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബദ്‌ലാ. ചിത്രത്തിൽ തപ്സിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.