മമ്മൂട്ടിയെ സൈക്കിളില്‍ നിന്നു വീഴ്ത്തിയ ശ്രീജയ
Thursday, June 3, 2021 6:41 PM IST
മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ ഗണത്തില്‍പ്പെട്ടയാള്‍ ആയിരുന്നില്ല നടി ശ്രീജയ. എന്നിട്ടും മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന മുഖങ്ങളിലൊന്നാണ് ശ്രീജയയുടേത്. നായികയുടെ കൂട്ടുകാരിയും സഹോദരിയുമായും ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീജയ വേഷമിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകര്‍ക്കൊപ്പമെല്ലാം ശ്രീജയ അഭിനയിച്ചു.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സിനിമയിലെ പഴയ കാര്യങ്ങളൊന്നുംശ്രീജയ മറന്നിട്ടില്ല. ഒരഭിമുഖത്തിലായിരുന്നു‍ ശ്രീജയയുടെ പഴയകാലത്തേക്കുള്ള മടങ്ങിപ്പോക്ക്.

"പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ അനുജത്തി വേഷമാണെനിക്ക്. അവിടെ കളിതമാശയൊന്നുമില്ല. മമ്മൂക്ക സീരിയസാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്‍റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. കാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും.

മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്‍റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ അങ്ങനെ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കയ്ക്കൊപ്പം സ്റ്റാലിന്‍ ശിവദാസില്‍ അഭിനയിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവരൊക്കെ പറഞ്ഞു. അയ്യോ ശ്രീജയക്കൊപ്പമാണെങ്കില്‍ താഴെ വീഴുമെന്ന്.'
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.