നായകന്‍റെ പേര് മാറി "കടുവ' തീയറ്ററുകളിലേക്ക്
Wednesday, July 6, 2022 4:33 PM IST
"കടുവ' എന്ന ചിത്രത്തിലെ നായകൻ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിനെതിര നടന്ന നിയമ പേരാട്ടത്തിന് വിരാമം കുറിച്ച് സെന്‍സര്‍ ബോര്‍ഡിന്‍റെ ഉത്തരവ്.

ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രമായ കുറുവച്ചന്‍റെ പേര് മാറ്റി ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ അന്തിമ നിര്‍ദേശം. പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് സെൻസർ ബോർഡിന്‍റെ തീരുമാനം.

പരാതിക്കാനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ചിത്രത്തിൽ ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കത്തിലോ ദൃശ്യങ്ങളിലോ പരാതിക്കാരനെ അപകീര്‍ത്തിപെടുന്ന രംഗങ്ങളില്ലെന്നും കുറുവച്ചന്‍ എന്ന പേര് മാറ്റി മറ്റൊരു യോജിച്ച് പേര് നല്‍കാനും സെൻസർ ബോർഡ് നിർദ്ദേശിച്ചു.



സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ നിയമപോരാട്ടം തുടങ്ങിയിരുന്നു. സിനിമയുടെ കഥ തന്‍റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും ചിത്രീകരണം തടയണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി വിധി അനുകൂലമായതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്.

ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച ഹൈക്കോടതി ചിത്രം കാണാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി. തുടർന്ന് സെൻസർ ബോർഡ് കണ്ട് ശേഷമാണ് പരാതിയിൽ തീർപ്പുണ്ടാക്കിയത്.

ഷാജി കൈലാസ്-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിർമാണം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സംയുക്താ മേനോനാണ് ചിത്രത്തിലെ നായിക. വിവേക് ഒബ്റോയി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.