"പുരുഷന്മാരോടുള്ള വിശ്വാസം എനിക്ക് തിരികെ തന്നത് അദ്ദേഹം'
Monday, November 13, 2017 2:27 AM IST
ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ ആരാധകരെ പുളകം കൊള്ളിച്ചിരുന്ന നമിത വിവാഹിതയാകാൻ പോവുന്ന വിവരം നടി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ വീർ ആണ് നമിതയെ വിവാഹം കഴിക്കുന്നത്.

അതിനിടെ തനിക്ക് പുരുഷന്മാരിലുള്ള വിശ്വാസം തിരികെ കൊണ്ടുവന്നതടക്കം തന്‍റെ പ്രണയത്തെ കുറിച്ച് നമിത തുറന്ന് സംസാരിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾ വഴിയാണ് ഞങ്ങൾ പരിചയത്തിലായതെന്നും തനിക്ക് മുൻഗണന നൽകുന്ന ഒരാളാണെന്നും നമിത പറയുന്നു. ഏറെ കാലമായി നമിതയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും താൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും കഴിഞ്ഞ ദിവസമായിരുന്നു നടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.



നവംബർ 24ന് ഞാനും സുഹൃത്തായ വീരുവും(വീരേന്ദ്ര ചൗധരി) വിവാഹിതരാ കാൻ പോവുകയാണ്. എനിക്ക് നിങ്ങളുടെ സ്നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃത്തുക്കൾക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരിക്കുന്നത്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. ഞങ്ങളുടെ രണ്ടുപേരുടെയും അടുത്ത സുഹൃത്തായ ശശിധർ ബാബു വഴിയാണ് ഞങ്ങൾ പരിചയത്തിലാവുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.

ഈ സെപ്റ്റംബറിൽ ബീച്ചിൽ നിന്ന് അവൻ എന്നോട് വളരെ പ്രണയാതുരമായി ആ ചോദ്യം ചോദിക്കുകയായിരുന്നു. അന്ന് എനിക്ക് വേണ്ടി കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയിരുന്നു. താൻ അന്പരന്ന് പോയിരുന്നതായും ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്ന കാര്യമായിരുന്നില്ലെന്നുമാണ് നടി പറയുന്നത്. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണ്. ഒരേ ജീവിതലക്ഷ്യമാണ് ഉള്ളതും. ഇക്കാര്യങ്ങളാണ് തനിക്കും വീറിനെ ഇഷ്ടമാണെന്ന് പറയാൻ പ്രേരിപ്പിച്ചിരുന്നതെന്നും നമിത വ്യക്തമാക്കുന്നു.

യാത്ര ചെയ്യാനും ട്രക്കിംഗ് നടത്താനും ഒരുപാട് ഇഷ്ടമുള്ളവരാണ് ഞങ്ങൾ. മാത്രവുമല്ല ജീവിതത്തെ ഞങ്ങൾ പ്രണയിക്കുന്നവരുമാണ്. എനിക്ക് മുൻഗണന തരുന്ന ഒരു വ്യക്തിയെ കിട്ടിയത് വലിയ അനുഗ്രഹമാണെന്നും ഇവിടെ ആരും ആരുടെയും പിറകെ നടന്നിട്ടില്ല. ഇക്കഴിഞ്ഞ നാളുകളിൽ അവനെ ഞാൻ എത്രത്തോളം മനസിലാക്കിയോ അത്രത്തോളം താൻ ഭാഗ്യവതിയാണെന്നാണ് നമിത പറയുന്നത്. പുരുഷന്മാരോടുള്ള വിശ്വാസം തിരികെ തന്നത് വീറിന്‍റെ സ്നേഹം കൊണ്ടാണ്. വിവാഹത്തെ കുറിച്ചുള്ള വിവരം പുറത്ത് വിട്ടപ്പോൾ മുതൽ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നതായും നമിത പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.