"എനിക്കും അച്ഛനും പേടിയായിരുന്നു!'
Saturday, December 4, 2021 3:59 PM IST
പ്രിയദർശന്‍റെയും ലിസിയുടെയും മകളായ കല്യാണിക്ക് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. ആ ചിത്രം മലയാളത്തിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരപുത്രി മലയാളത്തിൽ എത്തുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യാണിയുടെ ഒരഭിമുഖമാണ്.

അച്ഛന്‍റെയും അമ്മയുടെയും സിനിമകളെക്കുറിച്ചാണ് താരപുത്രി പറയുന്നത്. അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയാന്‍ എനിക്കു സാധിക്കില്ല. ഏറ്റവും ആവര്‍ത്തിച്ച് കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ കുറേയുണ്ട് എന്നു പറയാം. എന്നാലും പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ്- കല്യാണി പറയുന്നു.

അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം എന്നായിരുന്നു കല്യാണിയുടെ മറുപടി. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമില്ലാതെയായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്‍റെ ലിസ്റ്റിലായി എന്നാണ് കല്യാണി പറഞ്ഞത്.

അച്ഛനോടൊപ്പം വർക്കു ചെയ്തപ്പോഴുള്ള അനുഭവവും താരം അഭിമുഖത്തിൽ പങ്കുവച്ചു. അച്ഛന്‍റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ചു ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല.

അച്ഛന്‍റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ടു ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായതുകൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്നു പറഞ്ഞു പോയത്. മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു.

അച്ഛന്‍റെ ഒരു അസിസ്റ്റന്‍റ് എന്‍റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ടു വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ അടുത്തുവന്നു പറഞ്ഞു, ‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ഥിക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്‍റെ ശ്രദ്ധയില്‍ അത് പെട്ടത്' എന്ന്.

സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദവും പേടിയും ഉണ്ടായിരുന്നു. അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിക്കും. വളരെ ആസ്വദിച്ചാണ് അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ ചെയ്യുന്നത് പോലെ എന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം.

അച്ഛന്‍റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്‌പെഷലാണ് എനിക്ക് ആ ചിത്രം. സെറ്റില്‍ എല്ലാവരും എന്‍റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റില്‍ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാന്‍ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിംഗും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം- കല്യാണി അഭിമുഖത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.