"അവസാനം അവൾ ആ വാതിലങ്ങ് തുറന്നു'; പ്രണയകഥ പറഞ്ഞ് ടൊവിനോ
Friday, July 12, 2019 2:45 PM IST
ജീവിതത്തിലെ പ്രണയ കഥ ആരാധകരുമായി പങ്കുവച്ച് നടൻ ടൊവിനോ തോമസ്. 2004ൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ടൊവിനോ വ്യക്തമാക്കി.

അവസാനം മുട്ടി മുട്ടി ഒരു പരുവമായപ്പോഴാണ് അവൾ ആ വാതിലങ്ങ് തുറന്ന് തന്നതെന്നും ടൊവിനോ കുറിച്ചു. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് താരം പ്രണയിനിയായ ലിഡിയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.

ടൊവീനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്‍റെ പൂർണരൂപം

View this post on Instagram

thank you @artist_shamil !!! Just went back to 2004 for a moment 😇#repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു .... പ്ലിങ് !! 'ക ഖ ഗ ഘ ങ ' വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു..... മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു... കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.... പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി ... എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു.... ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് 😌😊 #living_with_art🎬🎨 #ipadpro

A post shared by Tovino Thomas (@tovinothomas) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.