ലാലേട്ടന്‍റെ മുന്നിൽ തൊഴുതുപോയി: ശ്രീകുമാർ മേനോൻ
Monday, November 19, 2018 6:35 PM IST
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയന്‍റെ ട്രെയിലർ പുറത്തുവന്നതുമുതൽ ഒടിയന്‍റെ റിലീസ് തീയതിയും പ്രതീക്ഷിച്ചിരിക്കുകയാണ് മോഹൻലാലിന്‍റെ ആരാധകർ.

ഇതിനിടെ ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഇപ്പോൾ ഒടിയന്‍റെ കഥ മോഹൻലാലിനോട് പറഞ്ഞപ്പോഴുണ്ടായ സന്ദർഭം സംവിധായകൻ വിവരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്‍റെ ഒടിയനിലേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

താനും തിരക്കഥയൊരുക്കിയ ഹരികൃഷ്ണനും കൂടെയാണ് കഥ പറയാൻ മോഹൻലാലിന്‍റെ വീട്ടിൽ ചെല്ലുന്നത്. ലാലേട്ടൻ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേൾക്കുകയാണ്. കഥ പറഞ്ഞുകൊണ്ടിരിക്കുന്പോൾ, കാലുകളിലെയും കൈകളിലെയും വിരലുകളുടെ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും പുരികത്തിന്‍റെ ചെറിയ ചെറിയ അനക്കങ്ങളിൽ നിന്നും ഒടിയൻ മാണിക്ക്യനിലേക്ക് അപ്പോൾ തന്നെ അദ്ദേഹം പരകായപ്രവേശം നടത്തിയതായി മനസിലായി.

പിന്നെ കൂടുതലായി ഒന്നും പറയേണ്ടി വന്നില്ലെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ആദ്യ ഷോട്ട് എടുത്തത് കാശിയിലാണ്. അദ്ദേഹം കുറച്ച് നനഞ്ഞിരിക്കുന്ന രീതിയിൽ ഗംഗയിൽ നിന്ന് കയറി വരുന്ന സീനായിരുന്നു. കയറി വന്ന ശേഷം കാമറയിലേക്ക് അദ്ദേഹം തിരിഞ്ഞ് നോക്കണമായിരുന്നു.

ഒറ്റ ടേക്കിലാണ് ആ സീൻ എടുത്തത്. ആ തിരിഞ്ഞു നോട്ടത്തിൽ തന്നെ മനസിലായി അത് മോഹൻലാലല്ല, ഒടിയൻ മാണിക്ക്യനാണെന്ന്. ഒടിയൻ മാണിക്ക്യൻ ആരെയും ഭയപ്പെടുത്താൻ പോകുന്നില്ല, നിങ്ങളെ രസിപ്പിക്കാനാണ് പോകുന്നതെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി.

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഒടിയനിലേത്. ഭീമനും ദുര്യോധനനും തമ്മിലുള്ള പോരാട്ടം പോലെയാണ് സ്ക്രീനിൽ മോഹൻലാലും പ്രകാശ് രാജും വരുന്പോൾ തോന്നുക എന്നും സംവിധായകൻ വ്യക്തമാക്കി.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയൻ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂർ ആണ്. ചിത്രം ഡിസംബർ 14ന് ലോകമെന്പാടുമുള്ള തിയറ്ററുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.