കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിൽ തിരക്കഥാകൃത്തുക്കളെ വിമർശിക്കരുത്: രഞ്ജിത്
Tuesday, November 6, 2018 2:53 PM IST
കഥാപാത്രങ്ങളുടെ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തിൽ തിരക്കഥാകൃത്തുക്കളെ വിമർശിക്കുന്നത് മണ്ടത്തരമാണെന്ന് സംവിധായകൻ രഞ്ജിത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് എം.ടി. വാസുദേവൻ നായർ തിരക്കഥ രചിച്ച ഒരു വടക്കൻ വീരഗാഥ എന്ന ചിത്രമാണ്.

ചന്തു ജനിച്ചു വളർന്ന സാഹചര്യം, സ്ത്രീകളിൽ നിന്നും അയാൾ നേരിടേണ്ടി വന്ന വഞ്ചന, ബന്ധുക്കളിൽ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെക്കൊണ്ട് അങ്ങനെ പറയിച്ചത്. അന്ന് ഇന്നത്തേതു പോലെ അധികം വിവരദോഷികൾ ഇല്ലാത്തതുകൊണ്ടാണ് എം.ടിയെ ആരും സ്ത്രീവിരുദ്ധൻ വിളിക്കാതിരുന്നത്. രഞ്ജിത് പറഞ്ഞു.

ആറാം തമ്പുരാൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കടുത്ത വിമർശനങ്ങൾ തന്നെ തേടിയെത്തിയിട്ടുണ്ടെന്നും സിനിമയെ സിനിമയായി കാണുന്നവും തന്നെ മനസിലാക്കിയിട്ടുള്ളവരും കാര്യമായി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.