ദുൽഖറിന് നായിക കല്യാണി
Saturday, December 8, 2018 9:56 AM IST
ദുൽഖർ സൽമാന്‍റെ പുതിയ തമിഴ് ചിത്രത്തിലേക്ക് നിരവധി നായികമാരെ തേടിയെങ്കിലും ഒടുവിൽ നറുക്ക് വീണത് കല്യാണി പ്രിയദർശന്. രാം കാർത്തിക് സംവിധാനം ചെയ്യുന്ന വാൻ‌ എന്ന ചിത്രത്തിലാണ് കല്യാണി ദുൽഖറിന്‍റെ നായികയാകുന്നത്.

നായികയാകാൻ കുസൃതി തുളുന്പുന്ന ഒരു മുഖം തേടി സംവിധായകൻ അലഞ്ഞു. നസ്രിയ നസീം, ജനീലിയ തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവിൽ കല്യാണിയിലെത്തുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. സിനിമയിൽ മൂന്നു നായികമാരാണുള്ളത്.

ഹിന്ദി നടി കൃതി ഖർബന്ദയാണ് മറ്റൊരു നായിക. മൂന്നാമത്തെ നായികയെ തീരുമാനിച്ചിട്ടില്ല. കെനന്യ ഫിലിംസിന്‍റെ ബാനറിൽ ജെ.സെൽവകുമാറാണ് ചിത്രം നിർമിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.