ചിരിക്കിലുക്കവുമായി ഹരിശ്രീ അശോകൻ
Friday, March 1, 2019 7:13 PM IST
ആളുകൂടിയാൽ സർവം ബഹളമയം... പിന്നെയോ ചിരിമേളം... അതിൽ ലോജിക്ക് അന്വേഷിച്ചു പോകുന്നവന്‍റെ തലമണ്ടയ്ക്ക് അടിക്കണം... ഈ വിധത്തിലാണ് ഹരിശ്രീ അശോകൻ തന്‍റെ കന്നി സംവിധാന സംരംഭം ഉഷാറാക്കിയെടുത്തിയിരിക്കുന്നത്. സംവിധാനത്തോടൊപ്പം ചിരിപ്പിക്കാനും കക്ഷി ആൻ ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറിയിൽ സജീവമായിട്ടുണ്ട്.

മലേഷ്യയിൽ നിന്നും കേരളക്കരയിലേക്ക് കഥയെത്തിക്കാൻ സംവിധായകന് അധിക സമയം ഒന്നും വേണ്ടിവന്നില്ല. ഇത്തിരി സ്റ്റാൻഡേർഡായി കഥ പോകുന്നതും മലേഷ്യയിൽ വച്ചു മാത്രമാണ്. ഇങ്ങ് കേരളത്തിലേക്ക് സംഗതി എത്തുന്നതോടെ തനി ലോക്കലായി കഥാഗതി മാറുന്നുമുണ്ട്.

ചിരിക്കാൻ മുട്ടി നിൽക്കുന്നവർക്ക് ഒരു ചിരി ഉത്സവം സമ്മാനിക്കാൻ ഈ ലോക്കൽ ടീമിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില കല്ലുകടികൾ തലപൊക്കി വരുന്പോഴും ചിരിവഴിയേ സഞ്ചരിച്ച് കഥ കൃത്യമായ റൂട്ടിലേക്ക് തിരികെ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



ചിരി... ചിരി... ചിരി

ചിരിപ്പിക്കുക, അതുമാത്രമാണ് സംവിധായകന്‍റെ ലക്ഷ്യമെന്ന് അടിവരയിട്ടുകൊണ്ടാണ് ആൻ ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി ആരംഭിക്കുന്നത്. പതിവ് ക്ലീഷേ കഥാഗതികളെ ചിരികൊണ്ടു മൂടിയ ശേഷം പൊട്ടിച്ചിരി ഉണർത്തുകയാണ് ലോക്കൽ സ്റ്റോറിയിലെ താരങ്ങൾ ഓരോരുത്തരും. പ്രണയത്തിന് പ്രണയവും പാട്ടിന് പാട്ടും കണ്‍ഫ്യൂഷന് കണ്‍ഫ്യൂഷനും തല്ലിനു തല്ലുമെല്ലാം ഇടകലർന്ന് കിടക്കുന്പോഴും ചിരിക്കൊരു കുറവും വരുത്താതെയാണ് കഥയുടെ പോക്ക്.

മലേഷ്യയിൽ നിന്നും നാട്ടിലെത്തുന്ന ഗൃഹനാഥന്‍റെ തലയ്ക്ക് ചെറിയൊരു ഓളമുണ്ടാകുന്നതോടെയാണ് കഥ വികസിച്ചു തുടങ്ങുന്നത്. മനോജ് കെ. ജയൻ, ടിനി ടോം, രാഹുൽ മാധവ്, ബിജുക്കുട്ടൻ, ധർമജൻ, ദീപക്, അശ്വിൻ ജോസ്, കലാഭവൻ ഷാജോണ്‍, നന്ദു, മാല പാർവതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.



പ്രമാണിയും ലോക്കൽസും

ചിത്രത്തിലെ പ്രമാണിമാരായി മനോജ് കെ. ജയനും സംഘവും നെഞ്ചുവിരിച്ച് നിൽക്കുന്പോൾ ദീപക് പറമ്പോളും സംഘവുമാണ് കട്ട ലോക്കൽസായി എത്തുന്നത്. അന്തവും കുന്തവുമില്ലാതെ കഥ എങ്ങോട്ടോ പായുന്പോൾ ചിരി അതിന്‍റെ വഴിക്കു സഞ്ചരിച്ച് പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടേയിരുന്നു.

സൗഹൃദവും ജാതക നോട്ടവും പിന്നെ അല്ലറചില്ലറ വായ്നോട്ടവുമെല്ലാം പതിവുപോലെ ലോക്കൽ സ്റ്റോറിയിൽ വന്നുകയറിയിട്ടുണ്ട്. കൗണ്ടറുകൾ വേണ്ടുവോളം വിതറി ബിജുക്കുട്ടനും ധർമജനും ചിത്രത്തിൽ ഓളം സൃഷ്ടിച്ചപ്പോഴും ഗുണ്ടയായി എത്തിയ സുരേഷ് കൃഷ്ണ ഇവരെ കടത്തിവെട്ടുന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.



ചിരി കൈവിടാത്ത ഓട്ടം

സൗഹൃദവും കുറച്ച് ചളിയും പിന്നെ കുറേ കോമഡിയും വാരിവിതറി ചിത്രം മുന്നോട്ടുപോയപ്പോഴാണ് ഒരു കല്യാണപ്പന്തൽ കഥയിൽ ഉയരുന്നത്. അതോടെ ചിത്രത്തിന്‍റെ ഒന്നാം പകുതിക്ക് കർട്ടൻ വീഴും. രണ്ടാം പകുതിയിൽ കല്യാണത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. അപ്പോഴേക്കും ചിരിയുടെ ട്രാക്ക് പതിയെ സംവിധായകൻ ബൈജുവിനും സുരേഷ് കൃഷ്ണയ്ക്കും വിട്ടുകൊടുത്തു. പിന്നീടങ്ങോട്ട് കൂട്ടച്ചിരിയാണ് തീയറ്ററിൽ ഉയർന്നത്.



സിനിമയിൽ ഇങ്ങനെയൊക്കെയാണ്...

ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് കൂട്ടിമുട്ടിക്കാൻ ഇടയ്ക്കൊക്കെ പെടാപ്പാട് പെടുന്പോഴും ചിരി എന്ന വജ്രായുധം സംവിധായകനെ സഹായിച്ചുകൊണ്ടേയിരുന്നു. ചിരിച്ചു ചിരിച്ച്... എല്ലാവരും ലോജിക്കിനെ മറന്ന് അടുത്ത ചിരി സീനിനായി കാത്തിരുന്നു. ഇതെന്ത് കഥയാണെന്നെല്ലാം പലർക്കും തോന്നിയേക്കാം... സിനിമാ കഥ ഇങ്ങനെയൊക്കെയാണ്... ചുമ്മാ ചിരിച്ചുതള്ളി അങ്ങനെയങ്ങ് പോകുക.

നായികമാർ രണ്ടുണ്ട് ചിത്രത്തിൽ. കഥയിൽ പ്രാധാന്യം ഉണ്ടെങ്കിലും അവരുടെ പ്രകടനത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ സംവിധായകൻ വിമുഖത കാട്ടിയപ്പോൾ ചുമ്മാ ചിരിച്ചും പിന്നെ ഇടയ്ക്ക് പേടിച്ചും അവർ ചിത്രത്തിൽ ഒതുങ്ങിക്കൂടി. തന്‍റെ ആദ്യ സംവിധാന സംരംഭം ഹരിശ്രീ അശോകൻ ചിരിയിൽ മുക്കി പിഴിഞ്ഞെടുത്തപ്പോൾ നായകനും നായികയും എന്ന പതിവ് ബിംബങ്ങളെ കാണാനേ കഴിഞ്ഞില്ല.

ആൻ ഇന്‍റർ നാഷണൽ ലോക്കൽ സ്റ്റോറിയിലെ ഓരാ താരങ്ങൾക്കും മത്സരിച്ച് അഭിനയിക്കാനുള്ള അവസരമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അവർ മത്സരിച്ച് ചിരിപ്പിക്കുന്പോൾ അറിയാതെ നമ്മളും അവരിൽ ഒരാളായങ്ങ് കൂടെക്കൂടും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.