പുകഞ്ഞു തീർന്ന ചാർമിനാർ...!
Friday, March 9, 2018 7:39 PM IST
കന്നിയങ്കം ഗംഭീരമാക്കാനുള്ള ആവേശം ആവലാതികളുടെ ഇടയിൽപ്പെട്ടു പോയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് പറയണ്ടല്ലോ?... അജിത്ത് സി. ലോകേഷ് എന്ന സംവിധായകൻ ഇത്തരമൊരു ഒരു അവസ്ഥയിൽ ചെന്നു വീഴുകയായിരുന്നു. ഒറ്റ വീഴ്ചയായിരുന്നു, പിന്നെ വീണിടത്ത് കിടന്ന് ഉരുണ്ട് ഒരു സിനിമ അങ്ങ് ഒപ്പിച്ചെടുത്തു. അതിന്‍റെ പേരാണ് "ചാർമിനാർ'.

ചേരാത്ത ചേരുവകളെ എത്രകണ്ട് യോജിപ്പിക്കാൻ ശ്രമിച്ചാലും ശരിയാകില്ലല്ലോ. പറഞ്ഞ് പഴകിയ കഥകളെ പൊടിതട്ടിയെടുത്ത് അതിൽ പ്രണയവും ട്വിസ്റ്റും പിന്നെ ത്രില്ലും ഒക്കെ നിറച്ചാണ് ചാർമിനാർ വന്നിരിക്കുന്നത്. അശ്വിൻ കുമാർ എന്ന യുവനടൻ അഭിനയ സാധ്യതകളുടെ ഒരു കളരിയായി ചാർമിനാറിനെ കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാവാം ചിത്രം വല്ലാണ്ട് ഇഴയുന്പോഴും അശ്വിന്‍റെ പ്രകടനം അല്പം ആശ്വാസം പ്രേക്ഷകന് നൽകുന്നത്.

എങ്ങനെയൊക്കയോ തട്ടിക്കൂട്ടിയ തിരക്കഥയിൽ കാണാൻ കൊള്ളാവുന്ന കുറച്ചു പേരെ നിരത്തി നിർത്തി അഭിനയിപ്പിച്ചാൽ മികച്ചൊരു സിനിമയാകില്ല എന്ന പാഠമാണ് ചാർമിനാർ നൽകുന്നത്. തട്ടിക്കൂട്ട് ശ്രേണിയിലേക്ക് 2018-ന്‍റെ തുടക്കത്തിൽ തന്നെ നിരവധി ചിത്രങ്ങൾ കടന്നു കൂടിയിരുന്നു. ആ കൂട്ടത്തിലേക്കാണ് ചാർമിനാറും അടിഞ്ഞു കൂടിയിരിക്കുന്നത്. കാട്ടിക്കൂട്ടലുകളുടെ നേർ സാക്ഷ്യം.



ട്വിസ്റ്റുണ്ട് കേട്ടോ ട്വിസ്റ്റ്

എല്ലാവരും നോക്കിയിരുന്നോ... ട്വിസ്റ്റ് ഇപ്പോൾ വരും വരും എന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചാർമിനാർ ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. എന്തുകൊണ്ട് ചിത്രത്തിന് ചാർമിനാർ എന്നു പേര് വന്നുവെന്ന് മനസിലായി കാണുമല്ലോ അല്ലേ... അവിടെയും ഇവിടെയും തൊടാതെ എന്തോ ദുരൂഹതകൾ ഹോട്ടലിന് ചുറ്റും അരങ്ങേറുന്നുണ്ടെന്ന് ധ്വനിപ്പിക്കാൻ സംവിധായകന് തുടക്കത്തിൽ കഴിയുന്നുണ്ട്. സേതു(അശ്വിൻ കുമാർ)വിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. ഫാഷൻ ഡിസൈനറായ കഥാനായകന്‍റെ ജീവിതത്തിൽ ചതിയും വഞ്ചനയും പിന്നെ പ്രണയവുമെല്ലാം കടന്നു കൂടിയത് എങ്ങനെയെന്ന് കാട്ടി തുടങ്ങുന്നതോടെ ചിത്രം കണ്ടുമടുത്ത സിനിമാ കഥകളുടെ ട്രാക്കിലേക്ക് വന്നു വീഴും.



പ്രണയം ഉണ്ടെങ്കിൽ, പാട്ട് മസ്റ്റാണ്

പ്രണയത്തെക്കുറിച്ച് പറയുന്പോൾ പാട്ട്... പിന്നെ പ്രണയിനി ഒന്നു തൊട്ടാൽ പാട്ട്... പിന്നെ തലങ്ങും വിലങ്ങും പാട്ടാണ്. ഇത്തരം ക്ലീഷേ സംഭവങ്ങളൊന്നും മാറ്റിപ്പിടിക്കാൻ സംവിധായകൻ മെനക്കെട്ടിട്ടില്ല. നായിക ഹർഷിക സുന്ദരിയാണ്. മോഡലായ നന്ദനയുടെ വേഷമാണ് ചിത്രത്തിൽ നായിക കൈകാര്യം ചെയ്യുന്നത്. നല്ല ചിരിയും ക്യാറ്റ്‌വാക്കും ഒക്കെ കണ്ടിരിക്കാം. പക്ഷേ, ഒറ്റ കാര്യം മാത്രം. അഭിനയിക്കാൻ അത്ര പോര. പരസ്യ ഏജൻസി, മോഡലിംഗ്, ഫാഷൻ ഡിസൈനിംഗ്.. ഒന്നിനോട് ഒന്ന് ചേർന്നു നിൽക്കുന്ന മേഖലകളെ ഇണക്കിച്ചേർത്താണ് ചാർമിനാറിന്‍റെ കഥ മെനഞ്ഞെടുത്തിരിക്കുന്നത്.



കഥ പറഞ്ഞു തീരണില്ലല്ലോ...

നായകൻ ഇടയ്ക്ക് കഥ പറയുന്നു... അത് തീരുന്പോൾ മറ്റൊരാൾ കഥ ഓർക്കുന്നു. ശെടാ... സംഗതി എങ്ങോട്ടാണ് പോകുന്നതെന്ന് ഓർത്തിരിക്കുന്പോഴാണ്, പ്രതികാരത്തിന്‍റെ തീ നായകനിൽ സംവിധായകൻ ആളിക്കത്തിക്കുന്നത്. ഇതിനിടയിൽ ചിലരുടെ അമിതാഭിനയം കാരണം മുന്പിൽ വരാൻ പോകുന്ന ട്വിസ്റ്റിനെ കുറിച്ച് നേരത്തെ സൂചന കിട്ടും. അതോടെ സംഭവം എങ്ങോട്ട്, എങ്ങനെ, എവിടെച്ചെന്നു നിൽക്കും എന്നെല്ലാം കൃത്യമായി മനസിലാകും. സംവിധായകന്‍റെ ഉള്ളിൽ അടിഞ്ഞുകൂടിയ ട്വിസ്റ്റുകളെല്ലാം പിന്നീട് വന്നുപോകുകയാണ്. കഥ പറഞ്ഞ് തീർക്കണമല്ലോ, ഇല്ലെങ്കിൽ കാഴ്ചക്കാർ എന്തു കരുതും.



രണ്ടാം പകുതി അസഹനീയം

കുത്തഴിഞ്ഞ പോയ കഥയെ രണ്ടാം പകുതിയിലെങ്കിലും വരുതിയിൽ നിർത്താൻ ചില അഡീഷണൽ ട്വിസ്റ്റുകൾ സംവിധായകൻ തിരുകി കയറ്റിയിട്ടുണ്ട്. ഒന്നാം പകുതിയിൽ നായകൻ ഒരുവിധം പിടിച്ച് നിന്നെങ്കിൽ രണ്ടാം പകുതിയിൽ പുള്ളിയുടെ വരുതിയിലും കാര്യങ്ങൾ നിന്നില്ല. നായകനും നായികയും സിനിമയിൽ വന്നുപോകുന്നവരും തമ്മിലുള്ള പൊട്ടൻകളിയാണ് പിന്നീട് കാണാൻ കഴിയുക. കാമറാമാനെ സമ്മതിക്കണം, ഈ കാട്ടിക്കൂട്ടലുകൾക്കിടയിലും നല്ല കളർഫുൾ ഫ്രെയിമുകൾ ഒരുക്കിയതിന്. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ക്ലൈമാക്സിൽ വരെ ട്വിസ്റ്റ് അപ്‌ലോഡ് ചെയ്ത് സംവിധായകൻ ആവശ്യത്തിലേറെ വെറുപ്പിക്കുന്നുണ്ട്.

(ഇത്രമാത്രം ട്വിസ്റ്റ് എവിടുന്ന് കിട്ടിയോ, എന്തോ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.