ഖൽബിൽ കയറണ ഇബിലീസ്
Friday, August 3, 2018 5:20 PM IST
മുന്നറിയിപ്പ്: ഇബിലീസ് നിങ്ങളെ കൊണ്ടുപോകുക ഒരു പ്രത്യേക ലോകത്തേക്കാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. സിനിമയെ സിനിമയായി കണ്ട് അവിടെ തന്നെ ഉപേക്ഷിച്ച് പോരുക.

പുതുലോകം, പുതുപരീക്ഷണം, ആവിഷ്കാരവും പുതിയത്... വി.എസ്. രോഹിതിന്‍റെ "ഇബിലീസ്' ഈ വഴികളിലൂടെയെല്ലാമാണ് യാത്ര ചെയ്യുന്നത്. ബലംപിടിക്കാതെ മനസിനെ അതിന്‍റെ വഴിക്കു വിട്ട് വൈശാഖനൊപ്പം (ആസിഫ് അലി) രണ്ടു ലോകങ്ങളും ചുറ്റിക്കറങ്ങി വരുന്പോൾ ഒന്നു മരിക്കാൻ തോന്നുക സ്വഭാവികം.

അത്രമേൽ സന്തോഷകരമായ അന്തരീക്ഷമാണ് സംവിധായകൻ സ്വർഗലോകത്ത് ഒരുക്കിവച്ചിരിക്കുന്നത്. ഇതുവരെ കേട്ട കഥകളും കണ്ടിട്ടുള്ള സിനിമാക്കഥകളുമെല്ലാം ഇബിലീസിനു മുന്നിൽ വഴിമാറിക്കൊടുക്കും. പലരും ആഗ്രഹിക്കുന്നതിനും ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ഇബിലീസിന്‍റെ ലോകം പടർന്നു പന്തലിച്ച് കിടക്കുകയാണ്.



മരണമാണ് ഇവിടുത്തെ താരം. മരണവീട് ചിരിയുടെ ലോകമായി നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ...? മരണവീടെന്നാൽ ശോകമൂകമായ അന്തരീക്ഷം... ഈ ഒരു അവസ്ഥയെയാണ് സംവിധായകൻ ഇവിടെ പൊളിച്ചെഴുതിയിരിക്കുന്നത്. ആ പൊളിച്ചെഴുത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്‍റെ കൈയടികൾ തീയറ്ററിനുള്ളിൽ കേൾക്കാമായിരുന്നു. അതേ, ഇബിലീസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് ഒരു മായാലോകത്തേക്കാണ്. ആ കാഴ്ചകൾ നിങ്ങളുടെയുള്ളിലെ വ്യാകുലതകളെ അകറ്റിയാൽ ഒന്നുറപ്പിക്കുക, ഇബിലീസ് ഖൽബിൽ കയറിക്കൂടിയിട്ടുണ്ട്.



ലോജിക്ക് തപ്പി കയറേണ്ട

സാങ്കൽപ്പിക ഗ്രാമത്തിലെ രസകരമായ ജീവിത രീതികളെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ ഇബിലീസിലൂടെ. ക്ലീഷേ എന്നു പറയുന്ന സംഗതിയെ എവിടേക്കോ ആട്ടിപ്പായിച്ചപ്പോൾ തന്നെ മൊത്തത്തിൽ ഒരു പുതുമ ചിത്രത്തെ വലയം ചെയ്തു. വസ്ത്രധാരണത്തിൽ പോലും ഇതൊരു പ്രത്യേക ലോകമാണെന്ന് വരുത്തിത്തീർക്കുന്നതിൽ ഇബിലീസിന്‍റെ അണിയറ പ്രവർത്തകർ വിജയിച്ചു.

ആർക്കും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാവുന്ന ആ ഗ്രാമത്തിൽ, ഒരു യുവാവിന് യുവതിയോട് പ്രണയം തോന്നി. വൈശാഖൻ ഫിദയെ (മഡോണ) പ്രണയിച്ചു തുടങ്ങുന്നതോടെയാണ് രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലേക്ക് എത്തിത്തുടങ്ങുന്നത്. ലോജിക്ക് തപ്പി പോകുന്ന പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ പാകത്തിനാണ് രോഹിത് ഇബിലീസ് ഒരുക്കിയിരിക്കുന്നത്. പിന്നെ ലോജിക്ക് വേണമെന്ന് അത്ര നിർബന്ധ ബുദ്ധിയുളളവർ ഇബിലീസിന്‍റെ വഴിയേ പോകാതിരിക്കുന്നതാവും നല്ലത്.



വലിച്ചുനീട്ടൽ ഇല്ലേയില്ല...

"അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന തന്‍റെ കന്നി ചിത്രത്തിന് ദൈർഘ്യം കൂടുതലായിരുന്നുവെന്ന പരാതി രോഹിത് ഇബിലീസിൽ പരിഹരിക്കുന്നുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ ഒട്ടും ബോറടിയില്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോയി കക്ഷി പ്രേക്ഷകരെ തിരിച്ചിറക്കി വിടുന്നുണ്ട്.

മരണത്തെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ പറ്റുമോ. മരണവീട് കാണുന്പോൾ പ്രേക്ഷകർ പോലും ചിരിച്ചുപോകുന്നൊരു അവസ്ഥ. ആദ്യപകുതി പലഹാരങ്ങൾക്കും മരണങ്ങൾക്കും പിന്നെ വൈശാഖന്‍റെ പ്രണയം അറിയിക്കൽ സംഗതിയുമായി മുന്നോട്ടുപോകുന്പോൾ ടപ്പേന്നൊരു ട്വിസ്റ്റ് പ്രത്യക്ഷപ്പെടും. അതോടെ സംഗതി ആകെ മാറിമറിയുകയാണ്.



ഇതെന്തൊരു ലോകം...

രണ്ടാം പകുതിയിൽ പ്രേക്ഷകരെ രണ്ടു ലോകത്തേക്കും ഒരുമിച്ച് സംവിധായകൻ കയറ്റിവിടും. എന്നിട്ട് ഇതിൽ ഏതാണ് നല്ലതെന്ന് തെരഞ്ഞെടുക്കാൻ പറയും. കണ്ണുമടച്ച് പ്രേക്ഷകർ തെരഞ്ഞെടുക്കുക രണ്ടാമതായി കാണുന്ന ലോകത്തെ ആയിരിക്കും. സർക്കീട്ട് മുത്തശനായി എത്തി ലാൽ അസാമാന്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. പുള്ളിയുടെ ലുക്കും വേഷവിധാനങ്ങളും പിന്നെ ഒഴുക്കുള്ള അഭിനയവുമെല്ലാം ഇബിലീസിന്‍റെ ഹൈലൈറ്റാണ്. ജിന്നുമായുള്ള സംവാദവും സഹവാസവും അവതരിപ്പിക്കാൻ സിദ്ദിഖ് കാട്ടിയ സാമർഥ്യം ആരെയും ചിരിപ്പിക്കും.

ചിത്രം ഫാന്‍റസിയാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാൻ അഖിൽ ജോർജിന്‍റെ കാമറക്കണ്ണുകൾ നന്നേ പണിയെടുത്തിട്ടുണ്ട്. കളർഫുൾ ഫ്രെയിമുകളും മനംമയക്കുന്ന കാഴ്ചകളും ഇബിലീസിന്‍റെ അത്ഭുത ലോകത്ത് നിറഞ്ഞുനിന്നപ്പോൾ പ്രേക്ഷകർക്ക് ആ ലോകത്തു നിന്ന് ഇറങ്ങി വരാൻ തോന്നിയതേയില്ല.



എന്നാലും ഇങ്ങനെയൊരു കഥ...

ആസിഫ് അലി കഥാപാത്രമായി ചുമ്മാ നിന്നുകൊടുക്കുകയാണ്. അഭിനയിക്കുകയാണെന്ന തോന്നലിനപ്പുറത്ത് കക്ഷി ആ കഥാപാത്രമായി മാറുകയായിരുന്നു. എന്തു സംഭവിച്ചാലും ഒരു കൂസലുമില്ലാത്ത നാട്ടുകാരുടെ പെരുമാറ്റംതന്നെ അന്പരിപ്പിക്കും. മഡോണയാകട്ടെ അധിക സംഭാഷണങ്ങളൊന്നും ഇല്ലാതെയാണ് പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയത്. കഥയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത് പശ്ചാത്തലത്തിൽ ഒഴുകിയ സംഗീതമാണ്.

ഇതിനെല്ലാം അപ്പുറത്ത് ഈ കഥ ഇന്നത്തെ സമൂഹത്തെ ഒരുപാട് ചിന്തിപ്പിക്കും എന്നുറപ്പാണ്. സംഗതി ഫാന്‍റസിയാണെങ്കിലും പലരും പോകാൻ മടിക്കുന്ന ആ ലോകത്തെ ഇത്ര സുന്ദരമായി കാണിച്ച് തന്ന് അങ്ങോട്ടേക്കുള്ള ടിക്കറ്റ് കിട്ടിയാൽ കൊള്ളാമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കാൻ ഇബിലീസിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.

(ഇതൊരു വല്ലാത്ത പണിയാണ് പഹയാ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.