ഓർമകളോട് കൂട്ടുകൂടി ജൂണ്‍
Friday, February 15, 2019 7:23 PM IST
ഇത്തവണ ഫെബ്രുവരിയിൽ ജൂണ്‍ കടന്നെത്തി. അതിന് പ്രധാന കാരണക്കാർ ഫ്രൈഡേ ഫിലിംസും രജിഷ വിജയനും പിന്നെ കുറെ പുതുമുഖങ്ങളുമാണ്. അവർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒന്നാന്തരമൊരു പ്ലസ്ടു കാലമാണ്.

അഹമ്മദ് കബീറെന്ന പുതുമുഖ സംവിധായകന്‍റെ ചങ്കിടിപ്പിന്‍റെ ശബ്ദം ജൂണിൽ വ്യക്തമായി കേൾക്കാം. തുടക്കത്തിൽ ഒന്നു പതറി, പിന്നെ പിടിച്ചുനിന്ന്, ഇടയ്ക്കൊന്നു കുതറി, തപ്പിതടഞ്ഞ് എഴുന്നേറ്റ് അവസാനം നൊസ്റ്റാൾജിയയുടെ ലോകത്തേക്ക് എല്ലാവരേയും അങ്ങ് തള്ളിയിടും. പിന്നെ അവിടെ നിന്ന് എഴുന്നേറ്റു പോരണമെങ്കിൽ ഇത്തിരി പാടാണ്. കാരണം ഓർമകൾ മനസിനെ തിരിച്ചുവലിച്ചുകൊണ്ടേയിരിക്കും.

അതെ, പ്ലസ്ടു കാലം നന്നായി ആസ്വദിച്ചവർക്കും ആസ്വദിക്കാത്തവർക്കും ഇപ്പോൾ ആസ്വദിക്കുന്നവർക്കും ഈ ജൂണ്‍ സുഖമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ്. രജിഷ വിജയൻ തന്നാൽ കഴിയുംവിധം പെണ്‍കുട്ടികളുടെ മനസിലിരിപ്പുകളെ തന്‍റെ കൂട്ടുകാരികളോടൊത്ത് കാട്ടിത്തരാൻ ശ്രമിച്ചിട്ടുണ്ട്. ചെക്കന്മാരേ നിങ്ങൾക്ക് മാത്രമല്ല, ചുള്ളത്തികളായ പെണ്‍കുട്ടികൾക്കും ഉണ്ടെന്നേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം..! ജൂണ്‍ അത് അക്കമിട്ടു പറഞ്ഞു.... പിന്നെ ചെയ്യാനുള്ളത് ചിലതെല്ലാം ചെയ്ത്... ജീവിതം കളർഫുള്ളാക്കുന്നതെങ്ങനെയാണെന്ന് കാണിച്ചു തരികയാണ്.



സംഗീതം പെയ്തിറങ്ങി

കഥയ്ക്ക് താങ്ങായി സംഗീതം... ജൂണിൽ ഒഴുകിയിറങ്ങുന്ന സംഗീതത്തെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാൻ പറ്റൂ. എത്രയോ ഇടങ്ങളിൽ ഇഴഞ്ഞുനീങ്ങിയ കഥാഗതിയെ സംഗീതം നൈസായിട്ടെത്തി രക്ഷപ്പെടുത്തി. ഇഫ്തിയെന്ന പുതുമുഖ സംഗീത സംവിധായകന്‍റെ പുതുമയാർന്ന വഴി തന്നെയാണ് ജൂണിന്‍റെ നെടുംതൂണ്‍. ജൂണ്‍ (രജിഷ വിജയൻ) എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു കാലം തൊട്ട് കല്യാണം വരെയുള്ള യാത്രയാണ് സിനിമയിൽ കാണാൻ കഴിയുക.

ചുമ്മാ ഒരു പ്ലസ്ടു കാലം കാണിച്ചു പോകുകയല്ല മറിച്ച്, ആ കാലയളവിലെ പെണ്‍മനസുകളെ അതേപടി സ്ക്രീനിലേക്ക് പകർത്തുകയാണ് സംവിധായകൻ ജൂണിലൂടെ. ആണ്‍കുട്ടികൾ മാത്രമല്ല നല്ല ഒന്നാന്തരമായി പെണ്‍കുട്ടികളും വായിനോക്കുമെന്ന് രജിഷ വിജയനിലൂടെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്.



സൗഹൃദവും പ്രണയവും

എത്രയോവട്ടം സിനിമയിൽ കയറിക്കൂടിയ വിഷയങ്ങളാണ് സൗഹൃദവും പ്രണയവും. പക്ഷേ, ഇവിടെ അത് പെണ്ണിന്‍റെ കണ്ണിലൂടെ നോക്കിക്കാണുന്പോൾ എന്തോ ഒരു പുതുമ. നോയലും (സർജനോ ഖാലിദ്) ജൂണും തമ്മിലുള്ള കെമിസ്ട്രി ഒന്നാന്തരമായി സ്ക്രീനിൽ തെളിയുമ്പോൾ ആരായാലും ഒന്ന് പ്ലസ്ടു കാലത്തേക്ക് ഓർമകളെ പറഞ്ഞയക്കും. കിടിലനായി ഡാൻസ് ചെയ്യുന്ന അസുരക്കൂട്ടവും അവർക്ക് ചേർന്നിണങ്ങിയ മായ മിസും പിന്നെ മൊട്ടച്ചിയുമെല്ലാം സൗഹൃദ ദിനങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമെന്നുറപ്പ്.

രജിഷ വണ്ണം കുറച്ചും പല്ലേൽ കന്പിയിട്ടുമെല്ലാം ജൂണായി മാറിയപ്പോൾ കൗമാരക്കാരിലെ കുസൃതിത്തരങ്ങളും പൊട്ടത്തരങ്ങളുമെല്ലാം താനെ അങ്ങ് വരികയായിരുന്നു. ജീവിച്ചു കാണിക്കുംപോലെ. ആദ്യപകുതിയിൽ ജൂണിന്‍റെ പ്ലസ്ടു കാലം പതിയെ കടന്നുപോയപ്പോൾ പ്രണയവും സൗഹൃവുമെല്ലാം എങ്ങും പോകാതെ അവിടെ തങ്ങിനിന്നു.



യൗവനം തീരുമാനങ്ങളുടെ കാലമാണ്...

സ്വന്തമായി എന്തെങ്കിലുമെല്ലാം ചെയ്യാൻ യൗവനകാലത്ത് ആവേശം കൂടുതലായിരിക്കും. ഇവിടെ ജൂണും തന്‍റെ തീരുമാനങ്ങളും സ്വപ്നങ്ങളുമെല്ലാമായി മുംബൈയ്ക്ക് വണ്ടി കയറുകയാണ്. ജോലിയായി, ഇനി പ്രണയത്തിന് ഇത്തിരി ബലം നൽകാം എന്നെല്ലാം തീരുമാനിക്കുന്നുണ്ടെങ്കിലും വിധി പലരേയും പല വഴിക്കാണ് നടത്തിക്കുന്നത്. ഇത്തിരി സെന്‍റിയും പിന്നെ ഒരു നഷ്ടപ്രണയവുമെല്ലാം ഇല്ലാതെ എന്തോന്ന് ജീവിതം.

16 വയസിൽ നിന്ന് ഇരുപത്തിയൊന്നിന്‍റെ പടി കടക്കുന്നതോടെ ആവശ്യത്തിന് പക്വതയും സംഗതികളുമെല്ലാം ജൂണിനും കൈവരുന്നുണ്ട്. രജിഷ അത്തരം മാറ്റങ്ങളെ നന്നായി കൈകാര്യം ചെയ്തിട്ടുമുണ്ട്. മുംബൈയിലെ പല സ്ഥലങ്ങളും കാമറാമാൻ ജിതിൻ സ്റ്റാൻസ് ഭംഗിയായി ഒപ്പിയെടുത്ത് ജൂണിന്‍റെ ഭംഗി കൂട്ടിയിട്ടുണ്ട്.



അച്ഛൻ-മകൾ ബന്ധം

ജോജു ജോർജ് ജൂണിന്‍റെ അച്ഛനായി എത്തി നന്നായി രസിപ്പിക്കുന്നതിനൊപ്പം അച്ഛൻ-മകൾ ബന്ധം എങ്ങനെയായിരിക്കണമെന്നും കാട്ടിത്തരുന്നുണ്ട്. അർജുൻ അശോക് ചുള്ളൻ കാമുകനായി എത്തി രണ്ടാം പകുതിയിൽ വഴിതെറ്റി പോകുമെന്ന് തോന്നിച്ച കഥയെ തിരികെപ്പിടിച്ച് കൊണ്ടുവരുന്നുണ്ട്.

ഒടുവിൽ നൊസ്റ്റാൾജിയകളെ തട്ടിയുണർത്തിയുള്ള ജൂണിന്‍റെ കല്യാണ വിരുന്ന് അതുവരെയുള്ള ചിത്രത്തിന്‍റെ മൂഡ് മൊത്തത്തിൽ മാറ്റുന്നുണ്ട്. ചെറിയ വലിയ പിണക്കങ്ങൾ അലിഞ്ഞില്ലാതാകുന്നത് കാണുന്പോൾ മറ്റേ സംഭവം മനസിലേക്ക് കടന്നു വരും. ഏതെന്നല്ലേ...‍? ഇപ്പോഴത്തെ ട്രെൻഡില്ലേ, നമ്മുടെ ഫീൽ ഗുഡ്..!

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.