കുട്ടിക്കളിയിൽ ഒതുങ്ങുന്നതല്ല "കിടു'
Friday, June 29, 2018 5:17 PM IST
കുട്ടിക്കളിക്ക് പരിധിയുണ്ടെന്നല്ലേ പഴമക്കാർ പറയാറ്. ആ പരിധികളെ മറികടക്കാനുള്ള എളിയ ശ്രമമാണ് കിടുവിലൂടെ അഞ്ച് ചുള്ളന്മാർ നടത്തിയിരിക്കുന്നത്. കഥ വലിയ സംഭവം ഒന്നുമല്ല. കണ്ടുപഴകിയ ഒരുപാട് രംഗങ്ങൾ കണ്‍മുന്നിലൂടെ കടന്നു പോകുന്നുമുണ്ട്. ഇക്കാലത്ത് സിനിമയാക്കേണ്ടിയിരുന്ന കഥയാണോ ഇതെന്ന തോന്നലും ഉണ്ടായേക്കാം.

എന്നാൽ കഥയിൽ കടന്നുവരുന്ന ട്വിസ്റ്റാണ് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട സിനിമയാണ് കിടുവെന്ന് ഉറപ്പിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തിൽ ചുള്ളന്മാർ കാട്ടാറുള്ള വികൃതികളും ഗൗരവമല്ലാത്ത പ്രണയങ്ങളുമെല്ലാം കിടുവിലും കടന്നുവരുന്നുണ്ട്. മറക്കില്ലെന്ന് ഉറപ്പിച്ച എന്നാൽ, മറവിയുടെ പുസ്തകത്താളിൽ കയറിക്കൂടിയ സ്കൂൾ കാലഘട്ടത്തിലേക്ക് പലരേയും ഈ ചിത്രം കൂട്ടിക്കൊണ്ടു പോയെന്നിരിക്കും.



റംസാൻ, മിനോണ്‍, അയ്മൻ, അൽത്താഫ്, വിഷ്ണു... ഈ അഞ്ചംഗ സംഘത്തെ മുൻ നിർത്തിയാണ് സംവിധായകൻ മജീദ് അബു കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. വികൃതി കാട്ടാൻ മിനോണിനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളുവെന്ന് കിടു അടിവരയിട്ടു പറയുന്നു. ഡാൻസിൽ മാത്രമല്ല, അഭിനയ രംഗത്തും തന്‍റേതായ ഇടം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് റംസാൻ ചിത്രത്തിൽ നടത്തുന്നത്.

തല്ലിപ്പൊളിയായി നടന്ന് പിന്നീട് പഠനത്തിന്‍റെ വഴിയിലേക്ക് നീങ്ങുന്ന ഇവരുടെ പലതരത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അധ്യാപക-വിദ്യാർഥി സൗഹൃദവും ഗുരുക്കന്മാർ എങ്ങനെയാകാൻ പാടില്ലെന്നുള്ള കാര്യവും സിനിമ ചർച്ച ചെയ്യുന്നുണ്ട്.



എന്തോ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ടെന്ന തോന്നൽ ഉളവാക്കിയാണ് ചിത്രം തുടങ്ങുന്നത്. പീന്നീടങ്ങോട്ട് കാണാൻ കഴിയുക, ഈ സംഘത്തിന്‍റെ വികൃതികളും കുട്ടിക്കളിയുമെല്ലാമാണ്. അധ്യാപകരെ വകവയ്ക്കാത്ത ഇവർ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങളാണ് ആദ്യപകുതിയുടെ സിംഹഭാഗവും അപഹരിക്കുന്നത്.

സുധി കോപ്പ വിദ്യാർഥികളുടെ കണ്ണിലെ കരടാകുന്പോൾ ലിയോണ ലിഷോയ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി ഒന്നാം പകുതിയിൽ മാറുന്നുണ്ട്. ഇടയ്ക്കിടെ കടന്നുവരുന്ന ഗാനങ്ങൾ ചിത്രത്തോട് ചേർന്ന് നിന്നപ്പോൾ പശ്ചാത്തല സംഗീതം കിക്കിടുവായി കഥയ്ക്കൊപ്പം കൂടി.



ഞെട്ടിക്കുന്ന ഒരു വാർത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ഇട്ടുതന്നിട്ടാണ് ഒന്നാം പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയാകട്ടെ, കഥ സ്കൂളിനു പുറത്തേക്ക് പോകാതിരിക്കാൻ സംവിധായകൻ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. കേരളത്തിലെ സമകാലിക സംഭവങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പകുതിയിലെ ചിത്രത്തിന്‍റെ പോക്ക്. ഒരേ സംഭവത്തിന് വേണ്ടി രണ്ടു തരത്തിലുള്ള അന്വേഷണം കഥയെ സങ്കീർണമായ വഴികളിലേക്ക് തള്ളിയിടുന്നുണ്ട്. പയ്യന്മാരാണെങ്കിലും ഈ അഞ്ചംഗ സംഘത്തിനും ആക്ഷനും വഴങ്ങുമെന്ന് ക്ലൈമാക്സ് അടുക്കുന്പോഴേക്കും പ്രേക്ഷകർക്ക് മനസിലാകും.

കുട്ടിക്കളിയിൽ ഒതുങ്ങുന്ന സംഭവങ്ങൾ മാത്രമല്ല ചിത്രത്തിൽ കാണാൻ കഴിയുക. അതിനും അപ്പുറത്തേക്ക് കടക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. സ്കൂൾ കാലഘട്ടത്തിലെ ഓർമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും കിടു കാണാൻ ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.