പ്രണയ മന്ദാരം...!
Friday, October 5, 2018 6:51 PM IST
സർവത്ര പ്രണയമയമാണ് മന്ദാരം. പ്രണയവും നൈരാശ്യവുമെല്ലാം കണ്ടു മടുത്ത പ്രേക്ഷകർക്ക് ഇടയിലേക്ക് പുതുമയുമായാണ് നവാഗത സംവിധായകൻ വിജേഷ് വിജയ് എത്തിയിരിക്കുന്നത്. മോഹൻലാൽ സിനിമകളിലെ പ്രണയം കാണിച്ചുകൊണ്ടുള്ള തുടക്കം ചിത്രം ഏതു വഴിയായിരിക്കും സഞ്ചരിക്കുക എന്നതിന്‍റെ വ്യക്തമായ സൂചന തരുന്നുണ്ട്.

നായകന്‍റെ ബാല്യകാലം മുതൽ ഇങ്ങോട്ട് പ്രണയം ചിത്രത്തിൽ തങ്ങി നിൽക്കുകയാണ്. രാജേഷിന്‍റെ (ആസിഫ് അലി) ജീവിതത്തിന്‍റെ ഉയർച്ച താഴ്ചകളിലൂടെയാണ് ചിത്രത്തിന്‍റെ പോക്ക്. ആസിഫ് അലി പ്രണയ നായകനായി ചിത്രത്തിൽ തിളങ്ങി നിൽക്കുകയാണ്. പ്രണയിക്കാൻ പെടാപ്പാട് പെടുന്ന യുവാക്കളുടെ പ്രതിനിധിയായി ആസിഫ് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.



ഒരേയൊരാളുടെ പ്രണയം എന്നതിലുപരി ഒരുകൂട്ടം ആൾക്കാരുടെ പ്രണയം കൂടി ചിത്രം കാട്ടിത്തരുന്നുണ്ട്. ബാല്യകാലത്തെ പ്രണയം നൽകിയ നോവുംപേറിയാണ് നായകൻ കോളജ് കാലഘട്ടത്തിലേക്കെത്തുന്നത്. അവിടെ മൊട്ടിട്ട പ്രണയം എങ്ങനെയെല്ലാം മാറിമറിയുന്നുവെന്ന് സംവിധായകൻ കാട്ടിത്തരുന്പോൾ അവിടിവിടെയായി കുറച്ച് ക്ലീഷേകൾ കയറിക്കൂടുന്നുണ്ട്.

രാജേഷിന്‍റെ സുഹൃത്തുക്കളായി ചിത്രത്തിൽ എത്തുന്നത് അർജുൻ അശോകനും ജേക്കബ് ഗ്രിഗറിയും വിനീത് വിശ്വവുമാണ്. ഇവർക്കിടയിലെ സൗഹൃദവും കുസൃതികളുമെല്ലാം കോമഡിയുടെ ട്രാക്കിലേക്ക് സിനിമയെ കൊണ്ടെത്തിക്കുന്നുണ്ട്.



മുജീബ് മജീദ് സംഗീതം നൽകിയ പാട്ടുകളാണ് മന്ദാരത്തിന്‍റെ മറ്റൊരു പ്ലസ് പോയിന്‍റ്. വർഷ ബൊല്ലമ്മയും അനാർക്കലി മരിക്കാറുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി വർഷ ചിത്രത്തിന്‍റെ സിംഹഭാഗവും അപഹരിക്കുന്നുണ്ട്.

ചാരുവിന്‍റെയും (വർഷ) രാജേഷിന്‍റെയും ഇടയിലെ പ്രണയമാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിത്രത്തിനു പുത്തനുണർവ് നൽകുന്നത്. പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ചിത്രത്തിന്‍റെ പോക്ക് ആകെമൊത്തമൊന്ന് മാറ്റും. പ്രണയത്തിന്‍റെ കടന്നുവരവും ഇറങ്ങിപ്പോക്കുമെല്ലാം മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്.



ഛായാഗ്രാഹകൻ ബാഹുൽ രമേഷ് കിടിലൻ ഫ്രെയിമുകളാൽ ചിത്രത്തെ സന്പന്നമാക്കിയിട്ടുണ്ട്. ചേക്ലേറ്റ് പയ്യനായി, കുറ്റിത്താടി വച്ച്, പിന്നെ കട്ടത്താടി വച്ച് മൂന്നു ഗെറ്റപ്പുകളിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.

പ്രണയം നൽകിയ പാഠങ്ങളുമായി കട്ടത്താടിവച്ച് മുടി നീട്ടിയ നായകൻ അവസാന അരമണിക്കൂറിൽ കാട്ടുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിത്രത്തിലെ രണ്ടാം നായിക അനാർക്കലി പ്രവേശിക്കുന്നതും ഈ ഭാഗത്തു തന്നെ.

പ്രണയത്തിന്‍റെ ട്രാക്ക് മാറ്റി യാത്രയുടെ ട്രാക്കിലേക്ക് സിനിമ തിരിയുന്നതോടെ പതിവ് ക്ലീഷേകളിൽ നിന്നും മന്ദാരം രക്ഷപ്പെടുന്നുണ്ട്. പ്രണയവും നൈരാശ്യവും തേടിയെത്തിയിട്ടുള്ള ഏതൊരാൾക്കും ഈ മന്ദാരത്തെ ഏറെ ഇഷ്ടമാകും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.