നീയും ഞാനുമല്ല സമൂഹം..!
Saturday, January 19, 2019 9:32 PM IST
ഇന്നത്തെ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ വലിച്ചുകീറി പുറത്തേക്കിടുകയാണ് "നീയും ഞാനും' എന്ന ചിത്രത്തിൽ സംവിധായകൻ എ.കെ. സാജൻ. നീയും ഞാനും എത്ര തന്നെ നേരു പറഞ്ഞാലും ഈ സമൂഹം അതൊന്നും വിശ്വസിക്കില്ല, അവർക്ക് വേണ്ടത് നന്മയല്ല, ചൂടുള്ള വാർത്തകൾ മാത്രമാണ്. ഈ ഒരു കാഴ്ചപ്പാടിനെ വേണ്ടുവോളം ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്.

ചിത്രത്തിന്‍റെ രണ്ടു പകുതിയെ രണ്ടു ത്രാസിലാക്കിയ ശേഷം മനുഷ്യ മനസിലെ ദുർവിചാരങ്ങളെ പുറത്തുചാടിക്കുകയാണ് ഇവിടെ. യാക്കൂബിന്‍റെയും (ഷറഫൂദീൻ) ഹാഷ്മിയുടെയും (അനു സിത്താര) ജീവിതത്തെ മുൻനിർത്തി പലരും പറയാൻ മടിക്കുന്ന കാര്യങ്ങളുടെ നേർചിത്രം മുന്നിലേക്കിട്ടുതരികയാണ് സംവിധായകൻ.



പ്രണയത്തിന്‍റെ മേലാടയണിഞ്ഞ് ഷറഫ് ഒന്നാന്തരമൊരു കാമുകനായാണ് ചിത്രത്തിലെത്തുന്നത്. പോലീസ് പണി പോലും പ്രണയ സാഫല്യത്തിനായി ഉപേക്ഷിക്കുന്ന നായകനെ കണ്ടില്ലെന്നു നായിക നടിക്കുന്നതെങ്ങനെ. പ്രണയം തുടക്കത്തിൽ പൈങ്കിളിയാണെങ്കിൽ പിന്നീട് പ്രാരാബ്‌ധത്തിലേക്ക് വഴുതിവീഴുന്നതോടെ കഥാവഴി വാടകവീട്ടിലേക്കും പുതിയ മേച്ചിൽപുറങ്ങളിലും ചെന്നു നിൽക്കും. ആദ്യ പകുതിയിൽ കളർഫുള്ളായി പ്രണയം ഇങ്ങനെ ഫ്രെയിമുകളിൽ നിറഞ്ഞുനിൽക്കുകയാണ്.

സാദാ ഒരു കഥ സാധാരണമട്ടിൽ പറഞ്ഞു പോകുന്നതിനിടെയാണ് അവിചാരിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നത്. അതോടെ ചിത്രത്തിൽ കുറച്ച് ഇഴച്ചിലുകളൊക്കെ സ്ഥാനം പിടിച്ചു തുടങ്ങും. രണ്ടര മണിക്കൂറിലേക്ക് ചിത്രത്തെ കൊണ്ടെത്തിക്കാനുള്ള വെപ്രാളത്തിൽ അടിഞ്ഞുകൂടിയ നിരവധി രംഗങ്ങളും ചിത്രത്തിന്‍റെ ആദ്യപകുതിയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.



ഹാഷ്മിയുടെയും യാക്കൂബിന്‍റെയും ജീവിതത്തിലെ കറുത്ത ദിനങ്ങളെ സംവിധായകൻ പൊലിപ്പിച്ച് കാണിക്കുന്നതിനിടെ നാട്ടുകാരുടെ മനോവിചാരങ്ങൾ താനേ പുറത്തു ചാടുകയാണ്. ഇടയ്ക്കിടെ കഥ ഗൾഫിലേക്കും സഞ്ചരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് ശടേന്ന് തിരിച്ചെത്തുന്നുണ്ട്.

ആദ്യപകുതിയിലെ പുറംകാഴ്ചകളിൽ നിന്നും രണ്ടാം പകുതിയിലെ അകക്കാഴ്ചകളിലേക്ക് വഴി മാറുന്നതോടെ ചിത്രം ചൂടുപിടിച്ച് തുടങ്ങും. ഇതിനിടയിൽ പ്രണയത്തിന്‍റെ മറപറ്റിയും അല്ലാതെയും ഇന്പമാർന്ന പാട്ടുകൾ ചിത്രത്തിൽ വന്നുപോകുന്നുണ്ട്.

ഒരു രാത്രിയും ഒരുപാട് നാട്ടുകാരും ഒരു വീടിനു ചുറ്റും തന്പടിക്കുന്നതോടെ ചിത്രം ത്രില്ലർ മൂഡിലേക്ക് വഴുതിമാറും. വീടിനകത്തുള്ളവരുടെയും പുറത്തുള്ള നാട്ടുകാരുടെയും മാനസികാവസ്ഥകളെ സംവിധായകൻ നന്നായി ചിത്രത്തിൽ വരച്ചിട്ടുണ്ട്. സദാചാര പോലിസിംഗ് തലയുയർത്തി പൂണ്ടു വിളയാടുന്പോൾ ഇന്നത്തെ സമൂഹത്തിന്‍റെ തനിനിറം സ്ക്രീനിൽ തെളിയും.

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ അത് മറ്റേതാണെന്ന് പറയുന്ന ഇന്നത്തെ സമൂഹത്തിന്‍റെ മനസ്ഥിതിയെ സംവിധായകൻ നന്നായി ചിത്രത്തിൽ ആക്ഷേപിക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ദിലീഷ് പോത്തനുമെല്ലാം ചെറുചിരികളുടെ രസക്കൂട്ട് ചിത്രത്തിലേക്ക് കുടഞ്ഞിട്ട് സീരിയസായ ചുറ്റുപാടിന് ഇത്തിരി അയവ് നൽകുന്നുണ്ട്.



ഇനിയെന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള രണ്ടാം പകുതിയുടെ പോക്ക് ഏതൊരും പ്രേക്ഷകനെയും പിടിച്ചിരുത്തുന്നതാണ്. കൈയടക്കമുള്ള അഭിനയ പ്രകടനമാണ് അനു സിത്താര ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. ഷറഫിലെ നടനെ വേണ്ടുവോളം ചിത്രത്തിൽ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

സിജു വിൽസണ്‍ ചിത്രത്തിലെ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്ത് രണ്ടാം പകുതിയുടെ നെടുംതൂണായി മാറുന്നുണ്ട്. ഛായാഗ്രാഹകന്‍റെ കാമറക്കണ്ണുകൾ രാത്രിയുടെ ഭംഗിയും ഒപ്പം കുടുക്കിൽ അകപ്പെട്ട മനുഷ്യരുടെ ഭാവമാറ്റങ്ങളും വെടിപ്പോടെ ഒപ്പിയെടുത്തിട്ടുണ്ട്.

നിന്നിലെയും എന്നിലെയും ചിന്താഗതിയിൽ മാറ്റം സംഭവിച്ചാൽ ഈ സമൂഹം മാറും. അല്ലാത്തിടത്തോളം കാലം സദാചാര പോലിസിംഗും വെറുപ്പിക്കലും തുടർന്നു കൊണ്ടേയിരിക്കുമെന്നാണ് സംവിധായകൻ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. നീയും ഞാനും മാത്രമല്ല ഇത് മുഴുവൻ സമൂഹവും കാണേണ്ട ചിത്രം തന്നെയാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.