മാലാഖയായി, തീക്കനലായി മേരിക്കുട്ടി...!
Friday, June 15, 2018 5:31 PM IST
സമൂഹമനസുകളിലേക്ക് തീമഴ പെയ്യിക്കുകയാണ് രഞ്ജിത് ശങ്കറും കൂട്ടരും ഞാൻ മേരിക്കുട്ടിയിലൂടെ. മാറ്റം ഉടനടിയല്ല പക്ഷേ, മാറേണ്ടിയിരിക്കുന്നു എന്നുള്ള മുറവിളിയാണ് സിനിമയിൽ ഉടനീളം മുഴങ്ങിക്കേൾക്കുന്നത്. കെട്ടുറപ്പുള്ള വിഷയത്തെ തന്‍റെ തൂലികയിൽ പിറന്ന വാചകങ്ങൾ കൊണ്ട് കൂട്ടിയിണക്കിയിരിക്കുകയാണ് സംവിധായകൻ ഇവിടെ.

ട്രാൻസ്ജെൻഡറെന്ന് കേൾക്കുന്പോൾ തന്നെ പലരുടെയും മുഖത്തൊരു പരിഹാസ ചിരി കാണാൻ കഴിയും. ആ ചിരിയെ മായ്ച്ചു കളയാനാണ് മേരിക്കുട്ടിയായി മാറിയ ജയസൂര്യ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ എന്ന വിഭാഗത്തെപ്പറ്റി സമൂഹത്തിന്‍റെ ഇതുവരെയുള്ള വിചാരവികാരങ്ങളെ അടിമുടി മാറ്റാൻ ജയസൂര്യ തന്‍റെ ചലനങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രകടനം കൊണ്ടും ശ്രമിച്ചിട്ടുണ്ട്.

സമൂഹം മാറുമോ ഇല്ലയോ എന്നുള്ളതെല്ലാം അവിടെ നിൽക്കട്ടെ... ഇവിടെ സിനിമ മാറിയിരിക്കുകയാണ്... പ്രേക്ഷകർ അംഗീകരിക്കുമോ എന്ന് ഭയപ്പെടുന്ന വിഷയത്തെ സധൈര്യം ഏറ്റെടുത്ത് മുന്നിലേക്ക് ഇട്ടുതന്നിരിക്കുകയാണ് സംവിധായകൻ. കൊള്ളേണ്ടയിടത്ത് കൃത്യമായി കൊള്ളിച്ച് പറയേണ്ടതെല്ലാം ആത്മവിശ്വാസത്തോടെ പറഞ്ഞ് ഇപ്പോൾ മേരിക്കുട്ടി നിങ്ങൾക്കിടയിലുണ്ട്. മനസ് തുറന്നു കാണാൻ സമയം കണ്ടെത്തിയാൽ ഇതുവരെ കാണാത്ത ഒരു ലോകം നിങ്ങൾക്ക് കാണാൻ കഴിയും. എന്നിട്ട് ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം, ഇവരെ അകറ്റണോ അതോ കൂടെ നിർത്തണോയെന്ന്.



സമൂഹമോ അവരോ മാറേണ്ടത്...!

മാത്തുക്കുട്ടി മേരിക്കുട്ടിയായി മാറിയപ്പോൾ മുഖംതിരിച്ചത് സമൂഹമാണ്. പക്ഷേ, ചിരിമായാത്ത മുഖവുമായി അവൻ അവളായി മാറി അന്തസോടെ ജീവിക്കാൻ തുടങ്ങി. തന്നിലേക്ക് തന്നെ നോക്കി ചിലതൊക്കെ മനസിലാക്കിയതു കൊണ്ടാണ് മേരിക്കുട്ടി അടിയുറച്ചൊരു തീരുമാനമെടുത്തത്. ആ തീരുമാനത്തിനു ശേഷമുള്ള ജീവിതമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് മേരിക്കുട്ടി തുറന്നിട്ടത്. പലരും ഇതുവരെ മനസിലാക്കാത്ത കാര്യങ്ങൾ, അല്ലെങ്കിൽ മനസിലായിട്ടും അവജ്ഞയോടെ തള്ളിയ ചിലതൊക്കെ വീണ്ടും ഓർമിപ്പിക്കുകയാണ് ഇവിടെ.

ആദ്യം സമൂഹം മേരിക്കുട്ടിയെ മാറ്റാൻ ശ്രമിച്ചു... പുച്ഛിച്ചു തള്ളി... പരിഹാസ നോട്ടങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു... പക്ഷേ, ആ പരിഹാസങ്ങളത്രയും സമൂഹത്തിന്‍റെ വികൃതമുഖം പ്രതിഫലിപ്പിക്കാൻ സംവിധായകൻ കരുവാക്കിയതോടെ സംഗതിയുടെ കിടപ്പാകെ മാറി. സ്വയം പഴിവാക്കുകൾ പറഞ്ഞുകൊണ്ട് സമൂഹം അപഹാസ്യരായപ്പോൾ മേരിക്കുട്ടി പതുക്കെ ജയിച്ചുതുടങ്ങി. അപ്പോൾ മേരിക്കുട്ടിയും സംവിധായകനും ഇങ്ങനെ പറഞ്ഞു... സമൂഹം ചിലപ്പോഴൊക്കെ മാറേണ്ടി വരും, അതിപ്പോൾ എത്ര തന്നെ മാറില്ലായെന്ന് വാശിപിടിച്ചാലും.



ജയസൂര്യ.. നിങ്ങൾ എങ്ങനെ ഇങ്ങനെ മാറുന്നു...‍?

ഒരു നടന് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ...‍‍‍? വി.പി.സത്യനായി മാറി, ഇപ്പോൾ മേരിക്കുട്ടിയായി മാറി ജയസൂര്യ ഞെട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. പള്ളിക്കകത്തുവച്ച് മേരിക്കുട്ടിയായി മാറിയ ശേഷം അമ്മയെ ആദ്യമായി കാണുന്പോൾ രണ്ടു പേരുടെയും മുഖഭാവങ്ങളിലൂടെ സംവിധായകൻ പറഞ്ഞൊരു കഥയുണ്ട്... അതിന്‍റെ ഉള്ളൊന്ന് തുറന്നു നോക്കിയാൽ ചിലപ്പോൾ ഇങ്ങനെയായിരിക്കും അവർ മനസിൽ പറഞ്ഞിട്ടുണ്ടാവുക.

"അമ്മ: നീ ആണായാലും പെണ്ണായാലും എന്‍റെ വയറ്റിൽ അല്ലേ പിറന്നത്. എനിക്ക് തള്ളിക്കളയാൻ പറ്റില്ലല്ലോ... മേരിക്കുട്ടി: പെണ്ണായി മാറിയാലും എനിക്കൊരു അമ്മയല്ലേ ഉള്ളു...അമ്മയ്ക്കെന്നെ തള്ളിക്കളയാൻ പറ്റില്ലെന്ന് എനിക്കുറപ്പാണ്. കാരണം അമ്മയും ഒരു സ്ത്രിയല്ലേ. അതിനേക്കാൾ ഉപരി എന്‍റെ അമ്മ.’



സാരിയുടുത്ത് മേരിക്കുട്ടി മുന്നിൽ നിൽക്കുന്പോൾ ശരിക്കും ജയസൂര്യ ഒരു പെണ്ണായി മാറുകയായിരുന്നു. നോട്ടവും നടപ്പും പിന്നെ വേഷവും പെരുമാറ്റവും വരെ കൃത്യം. ട്രാൻസ്ജെൻഡേഴ്സ് ഇന്ന് സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി ചിത്രത്തിൽ നിഴലിക്കുന്പോൾ സമൂഹത്തിന്‍റെ കരണത്തടിച്ചു കൊണ്ട് ചില കാര്യങ്ങൾ തുറന്ന് പറയാൻ സംവിധായകൻ തുനിഞ്ഞിട്ടുണ്ട്. എസ്ഐയാകാനുള്ള മേരിക്കുട്ടിയുടെ ആഗ്രഹത്തിലൂന്നിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ജയസൂര്യയുടെ ഇത്തരത്തിലുള്ള മാറ്റങ്ങൾ കാണുന്പോൾ പ്രേക്ഷകർ അത്ഭുതത്തോടെ ചിലപ്പോൾ ചോദിച്ചെന്നിരിക്കും- നിങ്ങൾ എങ്ങനെ ഇങ്ങനെ മാറുന്നുവെന്ന്.



ഇന്നസെന്‍റും അജുവും പിന്നെ ഇന്പമാർന്ന പാട്ടുകളും

രഞ്ജിത് ശങ്കറിന്‍റെ നന്മമരങ്ങളിലെ പ്രധാനിയായാണ് ഇന്നസെന്‍റിന്‍റെ വരവ്. വൈദികനായി എത്തി ഇന്നസെന്‍റ് മേരിക്കുട്ടിക്ക് താങ്ങും തണലുമായി മാറുന്നുണ്ട്. അജു വർഗീസാകട്ടെ രഞ്ജിത് ശങ്കർ പടങ്ങളിലെ സ്ഥിരം സാന്നിധ്യമെന്ന നിലയിൽ കിട്ടിയ വേഷം തരക്കേടില്ലാത്ത വിധം ചെയ്തിട്ടുമുണ്ട്.

ഇടയ്ക്കിടെ ഒഴുകിയെത്തുന്ന പാട്ടുകൾ മേരിക്കുട്ടിയുടെ അവസ്ഥകളെ പ്രേക്ഷകരിലേക്കെത്തിക്കാൻ പാകമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് മേരിക്കുട്ടിക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ പ്രതിസന്ധികളുടെ ഘോഷയാത്ര മേരിക്കുട്ടി നേരിടുന്നത് എങ്ങനെയെന്നു കാട്ടുന്പോൾ രണ്ടാം പകുതിയിലാകട്ടെ അവളുടെ അതിജീവനമാണ് തെളിഞ്ഞുവരുന്നത്.



ജോജുവും സുരാജും

സുരാജ് പക്വതയാർന്ന പ്രകടനാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരു കളക്‌ടറുടെ മാനറിസങ്ങൾ തന്‍റേതായ രീതിയിലേക്ക് മാറ്റി, മാറ്റം ഭരണാധികാരികളിലൂടെയെന്ന് കാട്ടിത്തരാൻ സുരാജിനായി. നെഗറ്റീവ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ജോജുവിനെന്തോ ഒരു പ്രത്യേക കഴിവുണ്ട്. ആ കഴിവ് ഞാൻ മേരിക്കുട്ടിയിലും ജോജു പ്രകടമാക്കുന്നുണ്ട്.



രണ്ടാം പകുതിയിൽ പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ടുള്ള മേരിക്കുട്ടിയുടെ യാത്ര ഛായാഗ്രാഹകൻ വിഷ്ണു നാരായണ്‍ കല്ലുകടികളില്ലാതെ പകർത്തിയിട്ടുണ്ട്. മാറേണ്ടിയിരിക്കുന്ന സമൂഹത്തെ കുറിച്ചുള്ള സംവിധായകന്‍റെ ഉത്കണ്ഠ ചിത്രത്തിൽ നന്നേ നിഴലിക്കുന്നുണ്ട്. ആരൊക്കെ മാറിയാലും ഇല്ലേലും മനസുകളിൽ നിന്ന് മനസുകളിലേക്ക് മേരിക്കുട്ടി യാത്ര ചെയ്തു തുടങ്ങിയിട്ടുണ്ട്. ആ യാത്ര നല്ലതിനു വേണ്ടി മാത്രമാകട്ടെ.

(രഞ്ജിത് ശങ്കർ സിനിമകൾക്ക് നന്മയുണ്ട്... ഞാൻ മേരിക്കുട്ടിയിലും അത് പ്രതിഫലിക്കുന്നുണ്ട്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.