Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
ഉള്ളം പിടയുന്നു പെരുമാളേ...
Tuesday, October 30, 2018 6:16 PM IST
നെഞ്ചിലൊരു നീറ്റൽ, ഹൃദയമിടിപ്പിന് അസാധാരണമായ വേഗത... അതെ, മനുഷ്യ മനസാക്ഷിക്ക് മേൽ തീ ഉൗതി പറപ്പിച്ച് "പരിയേറും പെരുമാൾ' പത്തിവിടർത്തി ആടുകയാണ്.
കാലം മാറി, കോലം മാറിയെന്നൊക്കെ പറയുന്പോഴും കണ്ണുമൂടി മനുഷ്യർക്കിടയിൽ തുടരുന്ന ജാതി കീഴ്വഴക്കങ്ങളെ കണക്കിന് പ്രഹരിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. തമിഴകത്തെ ഇനിയും മാറാത്ത മേൽ ജാതി-കീഴ്ജാതി സംസ്കാരത്തെ മുഖമടച്ച് അടിക്കുന്നതിനൊപ്പം ഈ സംസ്കാരം എന്തുകൊണ്ട് മാറുന്നില്ലെന്ന് തുറന്നെഴുതാനും കഥാകാരൻ കൂടിയായ സംവിധായകൻ ധൈര്യം കാണിച്ചിട്ടുണ്ട്.
ചിത്രത്തിലെ നായകനും നായികയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഒരാൾ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കുന്പോൾ മറ്റൊരാൾ അതെല്ലാം ഉള്ളിലൊതുക്കി മുന്നേറാൻ വെന്പൽ കൊള്ളും. ഇതൊക്കെ കാണുന്പോൾ നമ്മുക്കുള്ളിലും ഒരു കണ്ണാടി രൂപപ്പെടും. അതിൽ നോക്കിയാൽ ചിലർ ലജ്ജകൊണ്ട് തലതാഴ്ത്തും. മറ്റ് ചിലർ ഓടിയൊളിക്കും.
എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ചില സത്യങ്ങൾ ഉയർന്നു പൊങ്ങിവരും. അങ്ങനെ നോക്കിയാൽ പരിയേറും പെരുമാൾ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. എത്ര തളർത്തിയാലും തോൽക്കാത്ത മനസിനെ പാകപ്പെടുത്തിയെടുക്കാനുള്ള ഒരു ആഹ്വാനം.
കറുപ്പിയുടെ രാഷ്ട്രീയം
കറുപ്പി (നായ) നായകന് (കതിർ) ചുറ്റും വലയം ചെയ്ത് നിൽക്കുന്ന കാഴ്ച കാണിച്ചുകൊണ്ടു തുടങ്ങുന്ന കഥയിൽ നിന്ന് പെട്ടെന്ന് തന്നെ കറുപ്പിയെ സംവിധായകൻ യാത്രയാക്കുന്നുണ്ട്. തുടർന്ന് വരുന്ന പാട്ടും ഇത്തിരി ഓവറല്ലേയെന്ന് അറിയാതെ ചിന്തിച്ച് പോകും. മുന്നോട്ടുപോകും തോറും ചിന്തകൾക്കാണ് കുഴപ്പം ആ പാട്ടിനല്ലായെന്നും മനസിലായി തുടങ്ങുന്നതോടെ പ്രേക്ഷകർ കഥയ്ക്കൊപ്പം സഞ്ചരിച്ച് തുടങ്ങും.
കഥാന്തരീക്ഷത്തിലേക്കും തനിക്കു പറയാനുള്ള കാര്യങ്ങളിലേക്കും സാവധാനമാണ് സംവിധായകൻ പ്രേക്ഷകരെ അടുപ്പിക്കുന്നത്. വേർതിരിവുകളുടെ രാഷ്ട്രീയം കൃത്യമായി രേഖപ്പെടുത്താൻ കറുപ്പിയിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നായകന്റെ പശ്ചാത്തലം കാട്ടി അവിടുത്തെ രീതികൾ പരിചയപ്പെടുത്തിയാണ് കഥ മുന്നോട്ടു പോകുന്നത്. പഠിക്കാൻ കൊതിക്കുന്ന മനസുമായി ലോ കോളജിൽ നായകൻ എത്തിപ്പെടുന്നതോടെ ചിത്രത്തിന് വേഗത കൈവരും.
മരണത്തിന്റെ അടയാളപ്പെടുത്തലുകൾ
മനുഷ്യരെ മനുഷ്യരായി കാണാതെ ജാതിയുടെ പേരിൽ വേർതിരിച്ച് കാണുന്നവരുടെ ഇടയിൽ മരണം തലപൊക്കുന്നത് കാണുന്പോൾ ആദ്യമൊന്നും തോന്നില്ല. പക്ഷേ, മരണത്തിന്റെ എണ്ണം കൂടുന്പോൾ... അത് എന്തിന് വേണ്ടിയാണെന്ന് അറിയുന്പോൾ മുതൽ മനസുപിടഞ്ഞു തുടങ്ങും.
കോളജ് അന്തരീക്ഷത്തിലെ നല്ല നിമിഷങ്ങൾക്കിടെയാണ് നായികയെ (ആനന്ദി) സംവിധായകൻ പരിചയപ്പെടുത്തുന്നത്. തനിക്ക് തോന്നുന്ന കാര്യങ്ങൾ അപ്പാടെ വെട്ടിത്തുറന്ന് പറയുന്ന നായികയെ നിഷ്കളങ്കതയുടെ പ്രതീകമായി മാത്രമല്ല വേർതിരിവുകളില്ലാത്ത മനസിന് ഉടമയായിട്ട് കൂടിയാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
കഥ പ്രണയ വഴിയെ സഞ്ചരിക്കാൻ തുടങ്ങുന്നുവെന്ന് ധാരണ വരുത്തികൊണ്ട് പാഞ്ഞുപോകുന്നത് മറ്റാരു ദിശയിലേക്കാണ്. പിന്നീട് അങ്ങോട്ടുള്ള നായകന്റെ ഭാവമാറ്റങ്ങൾ കാതിലേക്ക് തുളച്ചു കയറുന്ന പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയോടെ എത്തുന്പോൾ ആകെയൊന്ന് അന്പരക്കും. അസാമാന്യ പ്രകടനം നടത്തിയ കതിർ എന്ന നായകനെ അഭിനന്ദിക്കാതെ തരമില്ല.
അഭിമാനവും അപമാനവും
ചിലത് മറച്ചുവച്ചാൽ മനസിനെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ആ ബുദ്ധിമുട്ടുകൾ നായകൻ കാട്ടുന്പോൾ ഇന്നു നിലനിൽക്കുന്ന ജാതി വേർതിരിവുകളുടെ ദയനീയ അവസ്ഥ സ്ക്രീനിൽ ദൃശ്യമാകാൻ തുടങ്ങും. ഇത്തരമൊരു അവസ്ഥയിൽ നായകന്റെ കൂട്ടുകാരനായി എത്തുന്ന യോഗി ബാബു പറയുന്ന ഓരോ സംഭാഷണങ്ങളും പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കും.
രണ്ടാം പകുതിയിലെ ഓരോ രംഗങ്ങളും ഇന്നത്തെ സമൂഹത്തിന് നേർക്കുള്ള കരണത്തടിയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ പകർന്നാട്ടത്തെ കുറിച്ച് മനപൂർവം രേഖപ്പെടുത്താത്തതാണ്. കാരണം, ആ പ്രകടനങ്ങൾ പ്രേക്ഷകരുടെ മനസിളക്കും വിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ആ കാഴ്ചകൾ ബിഗ്സ്ക്രീനിന് മുന്നിലിരുന്ന് തന്നെ നിങ്ങൾ അനുഭവിച്ചറിയണം.
ഇവിടെ ശരിക്കും നായകൻ തിരക്കഥയാണ്. ആ തിരക്കഥയ്ക്ക് അനുയോജ്യമാം വിധം കാമറ ചലിപ്പിച്ച് ശ്രീധർ പ്രേക്ഷകരെ അന്പരിപ്പിക്കുന്നുണ്ട്. അഭിമാനവും അപമാനവും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം പകുതിയിൽ ദൃശ്യമാകുന്നത്.
വിറങ്ങലിച്ച് പ്രണയം
ശക്തമായ തിരക്കഥയ്ക്ക് മുന്നിൽ പ്രണയം വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചയും ചിത്രത്തിലുണ്ട്. ഒരൊറ്റ നിമിഷംകൊണ്ട് ചിത്രം സീരിയസ് മൂഡിലേക്ക് മാറും. പിന്നീട് ഒരിക്കലും ചിത്രം പതിഞ്ഞ താളത്തിലേക്ക് തിരികെ പോകുന്നില്ല. പ്രേക്ഷകരുടെ മനസിനെ അലട്ടിക്കൊണ്ടാണ് പിന്നീടുള്ള യാത്രകളത്രയും. പിന്നോട്ടില്ല, മുന്നോട്ടുതന്നെയെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നായകൻ മുന്നേറുന്പോൾ ജാതി വെറികൾ കൂടുതൽ സങ്കീർണമായി കൊണ്ടിരുന്നു.
ഒടുവിൽ തന്നെ ആട്ടി പായിക്കാൻ നോക്കിയവരുടെ മുന്നിൽ ചിരിച്ച് കൊണ്ടിരുന്ന് നായകൻ പറയുന്ന കാര്യങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. സമൂഹ മനസിലെ കറുത്ത കുത്തുകൾ മാഞ്ഞുപോകുന്ന കാലം ഇനിയും അകലെയാണെന്ന് പറഞ്ഞുവയ്ക്കുന്പോഴും പ്രതീക്ഷ കൈവിടാനും സംവിധായകൻ തയാറാകുന്നില്ല.
(സമൂഹം കണ്ടിരിക്കേണ്ട ചിത്രം)
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Latest News
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top