പെട്ടിലാമ്പട്ട്ര.. സംഗതി ഉഷാറാണ്..!
Sunday, July 1, 2018 1:46 PM IST
മുണ്ടു മടക്കികുത്തലിന് പുതിയ സ്റ്റൈൽ പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടോ...? എങ്കിൽ "പെട്ടിലാന്പട്ട്ര' നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം. യുവതാരം ലെനിൻ സൈമണ്‍ കിടുവായി എത്തിയാണ് ചിത്രത്തിൽ ന്യൂജൻ മുണ്ടുമടക്കി കുത്തൽ പരീക്ഷിച്ചിരിക്കുന്നത്. കാത്തപ്പനായി സൻമയാ നന്ദനും സ്വാമിയായി റോണിരാജും പ്രഗിണിയായി ജെൻസണ്‍ ജോസും കിടുവിനൊപ്പം എത്തിയപ്പോൾ സംഗതി ഉഷാറായി.

നാട്ടിൻപുറത്തെ ലീലാവിലാസങ്ങളാണ് സംവിധായകൻ ശ്യാം ലെനിൻ പെട്ടിലാന്പട്ട്രയിൽ ചിത്രീകരിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ കാഴ്ചകൾ ഇടയ്ക്കിടെ സിനിമ കഥകളായി തലപൊക്കാറുണ്ട്. അക്കൂട്ടത്തിലേക്കാണ് ഈ ചിത്രവും ചെക്കേറുന്നത്. കോമഡിക്കായുള്ള കോമഡികൾ പൊതുവേ ഇത്തരം ചിത്രങ്ങളിലെ കല്ലുകടികളായി അവശേഷിക്കാറാണ് പതിവ്. എന്നാൽ പെട്ടിലാന്പട്ട്രയിൽ അത്തരം ഹാസ്യ രംഗങ്ങൾ ഒഴിവാക്കാൻ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്.



പെയിന്‍റിംഗ് പണിയുമായി കഴിയുന്ന ഒരുകൂട്ടം ആൾക്കാരെയാണ് ചിത്രത്തിൽ സംവിധായകൻ പരിചയപ്പെടുത്തുന്നത്. അന്നന്നത്തെ സന്പാദ്യം കൊണ്ട് തരക്കേടില്ലാതെ ജീവിച്ചു പോകുന്ന അവരുടെ ജീവിത രീതികൾ ഹാസ്യം കലർത്തി കാട്ടിത്തരുകയാണ് ചിത്രത്തിൽ. എന്തോന്നാടാ ഈ പെട്ടിലാന്പട്ട്ര എന്നു ചോദിച്ചാൽ ഇന്ന് നിരത്തിൽ കാണുന്ന ’പെട്ടി ഓട്ടോ’യാണ് സംഗതിയെന്ന് പറയേണ്ടി വരും. ആ വണ്ടിയെ പണ്ടുള്ളവർ വിളിച്ചിരുന്ന പേരാണ് പെട്ടിലാന്പട്ട്ര. ഈ വണ്ടിക്ക് ചിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ട്.

എന്തോ വലിയൊരു സംഗതി ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നൽകിയാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് പതിയെ നാട്ടിൻപുറത്തെ ദൈനംദിന ജീവിത രീതികൾ കാട്ടിക്കൊണ്ട് കഥ മുന്നോട്ട് പോകുകയാണ്. കിടുവായി എത്തിയ ലെനിൻ സൈമണിന്‍റെ കലിപ്പ് സ്വഭാവമാണ് ചിത്രത്തിലേക്ക് ആക്ഷൻ രംഗങ്ങളെ വിളിച്ചു വരുത്തുന്നത്. മടുപ്പുണ്ടാകാത്ത അഭിനയ പ്രകടനംകൊണ്ട് യുവതാരങ്ങൾ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്പോൾ മുന്പിൽ തെളിയുന്ന ഓരോ രംഗങ്ങളും ബോറടിക്കാതെ തന്നെ കണ്ടിരിക്കാം. ഇവരുടെ ഇടയിലേക്ക് പെട്ടിലാന്പട്ട്ര എത്തുന്നതോടെയാണ് കഥയുടെ വേഗം കൂടുന്നത്.



പെയിന്‍റിംഗ് പണി നിർത്തി ബിസിനസ് ആരംഭിക്കുന്നതോടെയാണ് ഇവരുടെ ജീവിതം പച്ചപിടിച്ച് തുടങ്ങുന്നത്. എടുത്തുചാട്ടങ്ങൾ കൊണ്ടുണ്ടാക്കുന്ന ചില അക്കിടികൾ നാൽവർ സംഘത്തെ വലിയൊരു കുരുക്കിലേക്ക് തള്ളിയിടുന്നതോടെ ചിത്രം സീരിയസ് മൂഡിലേക്ക് കടക്കുകയാണ്.

ആദ്യ പകുതി കോമഡി ട്രാക്കിലാണ് ഓടുന്നതെങ്കിൽ രണ്ടാം പകുതി ചിത്രം അടിമുടി മാറുകയാണ്. സ്ത്രീകൾ നിരവധി പേർ ചിത്രത്തിലുണ്ടെങ്കിലും ഒരാൾക്കു പോലും വേണ്ടത്ര പ്രാധാന്യം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. ഇന്ദ്രൻസും ഇർഷാദും സീനിയർ താരങ്ങളായി എത്തി പുതുമുഖങ്ങൾ നിരനിരയായി എത്തുന്ന ചിത്രത്തിന് താങ്ങും തണലുമാകുന്നുണ്ട്.



കഥയിൽ ഒളിഞ്ഞിരിക്കുന്ന ട്വിസ്റ്റുകളാണ് പെട്ടിലാന്പട്ട്രയെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്. അടിയും ഇടിയും പിന്നെ വെട്ടും കുത്തുമെല്ലാം കടന്നുവരുന്ന രണ്ടാം പകുതിയെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത് ഈ ട്വിസ്റ്റുകളാണ്. നാട്ടിൻപുറത്തുകാരുടെ ചിന്താഗതികളും മാറിത്തുടങ്ങിയിരിക്കുന്നുവെന്ന് സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.

മദ്യപാന രംഗങ്ങളും പിന്നെ ദ്വയാർഥ ഹാസ്യങ്ങളും ആവോളം ചിത്രത്തിലുണ്ട്. അതൊക്കെ ഇത്തിരി കുറച്ചിരുന്നുവെങ്കിൽ ചിത്രം കുറച്ചുകൂടി ആസ്വാദ്യകരമാകുമായിരുന്നു. മധു മാടശേരിയാണ് നാട്ടിൻപുറത്തെ കാഴ്ചകളെ കണ്ണിന് കുളിർമ നൽകും വിധം ഒപ്പിയെടുത്തിരിക്കുന്നത്. ആ കാഴ്ചകൾ അത്രയും ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വഴിയൊരുക്കുകയും ചെയ്തു.

പണത്തിന് പിന്നാലെയുള്ള ഓട്ടമല്ല മനസമാധാനമാണ് വലുതെന്നാണ് സംവിധായകൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇതിനുമുന്പും പല സംവിധായകരും പറഞ്ഞുവെച്ച ഈ വിഷയത്തെ ഒന്നും കൂടി തേച്ച് മിനുക്കിയെടുത്തിരിക്കുകയാണ് പെട്ടിലാന്പട്ട്രയിൽ സംവിധായകൻ ശ്യാം ലെനിൻ. നേരംപോക്കിനായി കണ്ടിരിക്കാം ഈ നാട്ടിൻപുറം കാഴ്ചകൾ ഒട്ടും ബോറടിയില്ലാതെ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.