പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
Friday, May 11, 2018 5:59 PM IST
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇങ്ങനെ ചോദിച്ചാൽ സംവിധായകൻ ജിജു അശോകന് മറുപടിയുണ്ടാകില്ല. അത്രമാത്രം വലിച്ചുനീട്ടലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.

മലയാള സിനിമ ഇതുവരെ പയറ്റിയ ഒട്ടുമിക്ക പ്രണയതന്ത്രങ്ങളേയും ഒറ്റ സിനിമയിലാക്കാനാണ് സംവിധായകൻ പ്രേമസൂത്രത്തിൽ ശ്രമിച്ചത്. കണ്ടു പഴകിയ സൂത്രങ്ങളായതുകൊണ്ടു തന്നെ അവയെല്ലാം ബോറായിരുന്നു. വലിച്ചുനീട്ടലിന്‍റെ കാര്യത്തിൽ റബർ പോലും സംവിധായകന്‍റെ മുന്നിൽ തോറ്റുപോകും.

പാവം ബാലു വർഗീസ്, പ്രേമിച്ച് വശംകെട്ടുപോയി. പ്രേമം കാലങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നുവെന്ന് ഇന്നത്തെ തലമുറയെ കാണിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷേ, ആവിഷ്കരണത്തിൽ സംഭവമെല്ലാം താറുമാറായി എന്നതാണ് ശരി.



ജിജു അശോകൻ "ഉറുന്പുകൾ ഉറങ്ങാറില്ല' എന്ന തന്‍റെ കന്നി ചിത്രത്തിൽ ചെന്പൻ വിനോദിനെ കള്ളൻ വേഷമാണ് ഏൽപ്പിച്ചതെങ്കിൽ, രണ്ടാം ചിത്രത്തിൽ കക്ഷിയെ പ്രേമിക്കാനായി അഴിച്ചുവിടുകയായിരുന്നു. വികെപി (ചെന്പൻ വിനോദ്) ഏൽപ്പിച്ച പണി അറിഞ്ഞുചെയ്തിട്ടുണ്ടെങ്കിലും ഈ വലിച്ചുനീട്ടലിനിടയിൽ അതൊന്നും എറിച്ചില്ലെന്ന് മാത്രം. പഴയ കാലഘട്ടത്തിലേക്ക് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. തോടും, പാടവും പച്ചപ്പുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗ്രാമത്തിലേക്ക് പോകുന്പോൾ പലരും മറവിയുടെ പുസ്തകത്തിൽ ഒളിപ്പിച്ച പലകാര്യങ്ങളും തൊട്ടു തലോടിയെടുക്കും.



പ്രേമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മനുഷ്യരെല്ലാം പറഞ്ഞും പറയാതെയും പ്രേമിക്കുന്നുണ്ടെന്നുള്ളത് സത്യം തന്നെ. എന്നു കരുതി, രണ്ടേമുക്കാൽ മണിക്കൂറിനടുത്ത് ഇതുതന്നെ പറഞ്ഞോണ്ടിരുന്നാൽ മുഷിഞ്ഞ് പണ്ടാരടങ്ങിപ്പോകില്ലേ. അതുതന്നെയാണ് പ്രേമസൂത്രത്തിനു സംഭവിച്ചത്. പലതരത്തിലുള്ള പ്രേമം കണ്ടുകണ്ട് പ്രേമത്തിനോടു തന്നെ ഒരു പുച്ഛം തോന്നും.

പ്രകാശന് (ബാലു വർഗീസ്) അമ്മുവിനോട് (ലിജോ മോൾ) തോന്നുന്ന ആത്മാർഥ പ്രണയത്തെ വലിച്ചുനീട്ടി നശിപ്പിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. അമ്മുവിനെ വളയ്ക്കാൻ പ്രകാശൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അതിനിടയിൽ പ്രണയപരവശനായ വികെപിയുടെ പ്രണയകഥകളും വന്നുപോയിക്കൊണ്ടിരിക്കും.



ഒരുപാട് പ്രണയപരാജയങ്ങൾ നുണഞ്ഞ വികെപിയുടെ അടുത്ത്, പ്രകാശൻ തന്‍റെ പ്രണയം പൂക്കാനുള്ള വഴിതേടി വരുന്നതുതൊട്ട് പിന്നെ കൊച്ചിംഗ് ക്ലാസാണ്. പ്രണയം എന്താണെന്ന് പഠിപ്പിക്കുന്ന "സ്പെഷൽ കോച്ചിംഗ് ക്ലാസ്'. ഈ ക്ലാസ് പലയിടങ്ങളിലും ചിത്രത്തിന് ഇഴച്ചിലുകൾ സമ്മാനിക്കുകയാണ് ചെയ്തത്.

പ്രകാശനും കൂട്ടുകാരും വികെപി പറയുന്ന സൂത്രങ്ങൾ പ്രയോഗിച്ച് തുടങ്ങുന്നതോടെ ചിത്രം രസംപിടിച്ച് തുടങ്ങും. നല്ല ഒന്നാന്തരം കാമുക വേഷം അണിയാൻ ബാലുവിന് സാധിക്കുന്നുണ്ട്. പക്ഷേ, തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയിൽ ബാലുവും പിടഞ്ഞുവീഴുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുക.



ഇടയ്ക്കൊക്കെ സംഭാഷണങ്ങൾക്കുമേൽ പശ്ചാത്തല സംഗീതം ആധിപത്യം സ്ഥാപിച്ചപ്പോൾ പറയുന്നതെന്താണെന്ന് നേരെ ചൊവ്വേ കേൾക്കാൻ പോലും സാധിച്ചില്ല. ഗോപിസുന്ദർ ഒരുക്കിയ പാട്ടുകൾ കാതുകൾക്ക് സുഖം പകർന്നുനൽകിയാണ് കടന്നുപോയത്. ലിജോമോൾക്ക് പിന്നെ ചിരിക്കാനും ദേഷ്യപ്പെടാനും മാത്രമേ ചിത്രത്തിൽ സമയമുണ്ടായിരുന്നുള്ളൂ.

വിഷ്ണു ഗോവിന്ദനെ കോമഡി പരിവേഷത്തിൽ നിന്നു മോചിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നെഗറ്റീവ് ടച്ചുള്ള തവളക്കണ്ണൻ സുകുവായി വിഷ്ണു ആദ്യാവസാനം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആദ്യപകുതി നായികയെ വീഴ്ത്താനുള്ള നായകന്‍റെ ശ്രമങ്ങൾ അത്രയും പാളിപ്പോകുന്പോൾ രണ്ടാം പകുതിയിൽ പ്രേമക്കളിയുടെ മറ്റ് ചില ടെക്നിക്കുകൾ കാണിച്ചാണ് സംവിധായകൻ വെറുപ്പിച്ചത്.



ഗ്രാമാന്തരീക്ഷം തനിമവിടാതെ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പ്, പ്രേമം കാണിച്ചുള്ള വെറുപ്പിക്കലിനിടെ പ്രേക്ഷകർക്ക് ആശ്വാസമാണ്. ഒന്നിനൊന്നിന് മികച്ച ഫ്രെയിമുകളാൽ സന്പന്നമാണ് പ്രേമസൂത്രം. ആ കാഴ്ചകൾ തന്നെയാണ് ഈ ചിത്രം കണ്ടിരിക്കാൻ പ്രാപ്തമാക്കിത്തീർക്കുന്നതും. പതിവ് ഭാവപ്രകടനങ്ങളുമായി സുധീർ കരമനയും ചിത്രത്തിലുണ്ട്. കക്ഷി തന്‍റെ സ്ഥിരം ഭാവം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രേമസൂത്രം സാക്ഷ്യം പറയും. ഇത്തിരിയൊക്കെ ഫാന്‍റസി ചേർത്താണ് ചെന്പൻ വിനോദിന്‍റെ കഥാപാത്രത്തെ സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, ആ ഫാന്‍റസി ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞില്ലായെന്നു മാത്രം.

പ്രേമിക്കാൻ താത്പര്യപ്പെടുന്നവർ പഴയകാല സൂത്രങ്ങൾ കണ്ട് ഒന്നു പയറ്റി നോക്കണമെന്നു വിചാരിക്കുന്നുവെങ്കിൽ പ്രേമസൂത്രത്തിന് തലവയ്ക്കാം. അല്ലാത്തവർ ആ വഴി പോകാതിരിക്കുന്നതാവും നല്ലത്. കാരണം നിങ്ങൾക്ക് ആ സൂത്രങ്ങൾ ബോധിക്കണമെന്നില്ല.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.