ജിസ് ജോയി സിമ്പിളാ, സിനിമ സൂപ്പറും..!
Friday, January 11, 2019 7:59 PM IST
ഹായ്, എന്തൊക്കെയുണ്ട് വിശേഷം, സുഖം തന്നെയല്ലേ... ഈ മട്ടിലാണ് സംവിധായകൻ ജിസ് ജോയി സിനിമയെ സമീപിക്കുന്നത്. കൊച്ചു വർത്തമാനങ്ങളിലൂടെ വലിയ കാര്യങ്ങളിലേക്ക് ഒരുപോക്കാണ്. സംഭവം ലക്ഷ്യ സ്ഥാനത്തെത്തുന്പോഴേക്കും ചിരിക്കാനും ചിന്തിക്കാനും പിന്നെ ഓർത്തിരിക്കാനും ഒരുപാട് നിമിഷങ്ങൾ മനസിലേക്ക് ചേക്കേറിയിട്ടുണ്ടാവും.

വിജയ് സൂപ്പറും പൗർണമിയും ഒച്ചപ്പാടുകളോ അട്ടഹാസങ്ങളോ കടിച്ചാൽ പൊട്ടാത്ത പഞ്ച് ഡയലോഗുകളോ ഇല്ലാത്ത ഒരു കൊച്ചു സിനിമയാണ്. ഒന്നും ചെയ്യാനൊരു ഉഷാറില്ലായെന്ന് തോന്നിയിട്ടുണ്ടോ... അല്ലെങ്കിൽ എന്നെക്കൊണ്ട് അത് ചെയ്യാൻ പറ്റുമെന്ന് തോന്നിയിട്ടുണ്ടോ... ഈ രണ്ടു തോന്നലുകളെ കൂട്ടുപിടിച്ചാണ് സംവിധായകൻ ഇവിടെ ഒരു സിനിമ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത്.

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... നിങ്ങൾ എങ്ങനെയാണ് യുവാക്കളുടെ മനസിലിരുപ്പ് ഇത്ര കൃത്യമായി ഒപ്പിയെടുക്കുന്നത്. അവരുടെ ഉള്ളിലെ ഫീലിംഗ്സ് ഇത്ര സിന്പിളായി ബിഗ് സ്ക്രീനിലേക്ക് പകർത്തുന്നത്. പോസിറ്റീവ് എനർജി പരതിനടക്കുന്ന ഏതൊരാൾക്കും വലിയപേരുള്ള ഈ കുഞ്ഞു ചിത്രം ഏറെ ഉന്മേഷം നൽകുമെന്ന് ഉറപ്പ്.



പെണ്ണുകാണൽ സൂപ്പറാ...

ഒഴുക്കൻ മട്ടിൽ കഥ തുടങ്ങി ചിത്രത്തിന്‍റെ പേര് എന്താണിങ്ങനെയായിപ്പോയതെന്നുള്ള കാര്യം സംവിധായകൻ ആദ്യം തന്നെ പ്രേക്ഷകരോട് പറയുന്നുണ്ട്. പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ സിന്പിളായിട്ടാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. പെണ്ണുകാണൽ ചടങ്ങും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമായി കഥ വികസിക്കുന്പോൾ തീയറ്ററിൽ പതിയെ ചിരിയുടെ അലയൊലികൾ ഉയരാൻ തുടങ്ങും.

ചിരിപ്പിക്കാൻ വേണ്ടി താരങ്ങൾ ശ്രമിച്ചതല്ല, പ്രേക്ഷകർ അറിയാതെ ചിരിച്ചുപോയതാണ്. ചെറുക്കനും പെണ്ണും ഒരു മുറിയിൽ അകപ്പെടുന്നതും പിന്നീട് അവർ അവരുടെ ഇതുവരെയുള്ള ജീവിതത്തിലെ ചില ഏടുകൾ വിവരിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ കഥ രസംപിടിച്ച് തുടങ്ങും. അയ്യോ, പറയാൻ മറന്നു. ഇതിലെ ചെക്കൻ ആസിഫ് അലിയും (നായകൻ) പെണ്ണ് ഐശ്വര്യ ലക്ഷ്മി (നായിക)യുമാണ്.



ഇങ്ങനെയും തേപ്പുണ്ടോ...

തേപ്പിന്‍റെ പലരൂപങ്ങൾ ഇക്കാലത്ത് കറങ്ങി നടക്കുന്പോൾ സംവിധായകനും വിട്ടുകൊടുക്കാൻ തയാറല്ല. പുള്ളിയും കാട്ടിത്തരുന്നുണ്ട് ഒരു ന്യൂജൻ തേപ്പ്. പെണ്ണുകാണൽ ചടങ്ങ് പൂർത്തിയാകുന്നതോടെ ഒന്നാം പകുതി അവസാനിക്കുകയായി. അതുവരെ കണ്ടതെല്ലാം വിധിയുടെ ചില വിളയാട്ടങ്ങൾ മാത്രമാണെന്ന് മനസിലാകുന്പോഴേക്കും കഥ ഇതുവരെയുള്ള കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് മറ്റൊരു വഴിയെ യാത്ര ചെയ്തു തുടങ്ങും.

ഇവിടെയാണ് മനസിലെ തോന്നലുകളെ ഏറ്റുമുട്ടിക്കാൻ സംവിധായകൻ തയാറാകുന്നത്. അവിടെനിന്നങ്ങോട്ട് വിജയ് (കഥാനായകൻ) സൂപ്പറാകുന്നതും പൗർണമിയാകട്ടെ (കഥാനായിക) തന്‍റെ ലക്ഷ്യത്തിലേക്ക് പറക്കാൻ വെമ്പൽ കൊള്ളുന്നതും കാണാൻ സാധിക്കും.



ആഗ്രഹം മാത്രം പോരല്ലോ...

നന്നാകണമെന്ന് ആഗ്രഹം മാത്രം പോര അതിന് വേണ്ടി ശ്രമിക്കുക കൂടി ചെയ്യണമെന്ന് സംവിധായകൻ നായകന്‍റെ ആലസ്യങ്ങളിലൂടെ കാട്ടിത്തന്നപ്പോൾ ആസിഫ് അലി വെല്ലുവിളികളേതുമില്ലാത്ത ആ വേഷം കൂളായി കൈകാര്യം ചെയ്യുകയും ചെയ്തു. ഐശ്വര്യ ലക്ഷ്മിയാകട്ടെ സ്വപ്നങ്ങളിലേക്ക് പറക്കാൻ വഴികൾ തേടുന്ന നായികയായി സ്ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ നായകനേക്കാൾ പൊടിക്ക് മേൽക്കൈ നായികയ്ക്കാണെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും.

സിദ്ദിഖും രണ്‍ജി പണിക്കരും കെപിഎസി ലളിതയുമെല്ലാം ഇവരുടെ ഇടയിലേക്ക് ഇടയ്ക്കിടെ എത്തി പ്രേക്ഷകരുടെ മനസിൽ കൊള്ളുന്ന ചില ഡയലോഗുകൾ നൈസായിട്ട് പറഞ്ഞു പോകുന്പോൾ ചിരിയും ചിന്തയുമെല്ലാം ഞൊടിയിടയിൽ തലപൊക്കും. അതുകൊണ്ട് തന്നെ രണ്ടാം പകുതി കിതപ്പിന്‍റെയും കുതിപ്പിന്‍റെയും പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്.



നിറഞ്ഞൊഴുകുന്ന പോസിറ്റീവ് എനർജി

ഒഴുക്കിന് അനുസരിച്ച് പ്രേക്ഷകരെ തലോടാൻ വരുന്ന പ്രിൻസ് ജോർജിന്‍റെ പശ്ചാത്തല സംഗീതത്തിലൂടെയും സന്ദർഭങ്ങൾക്ക് അനുസരിച്ച് ഒഴുകിയെത്തുന്ന പാട്ടുകളിലൂടെയും പോസിറ്റീവ് എനർജി ചിത്രത്തെ വലയം ചെയ്ത് നിൽക്കുകയാണ്. നിത്യജീവിതത്തിൽ കണ്ടുമറന്ന പല ഫ്രെയിമുകളും ഛായാഗ്രാഹകൻ രണദിവ ചിത്രത്തിലേക്ക് കൂട്ടിച്ചേർത്തുവച്ചിട്ടുണ്ട്.

നല്ലത് തോന്നാനും ചെയ്യാനും പ്രവർത്തിക്കാനും മനസിനെ സ്വതന്ത്രമാക്കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്നും മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കാനുള്ളതല്ല അവനവന്‍റെ ആഗ്രഹങ്ങളെന്നു കൂടി സംവിധായകൻ പറയുന്നുണ്ട്.

അതെ, ആഗ്രഹങ്ങളെ പൂട്ടിയിടാതിരിക്കാം. അവ ചിറകടിച്ച് പറന്നുയരട്ടെ. സന്തോഷങ്ങളെ ജീവിതത്തിലേക്ക് കടത്തിവിടട്ടെ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.