തല "വിശ്വാസം' കാത്തു
Friday, January 11, 2019 2:52 PM IST
കുടുംബ പ്രേക്ഷകർക്ക് തലയെ വിശ്വസിക്കാം. മാസിന് പകരം കുടുംബങ്ങളിലെ വിശ്വാസത്തിനാണ് സംവിധായകൻ ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. കേട്ടുപഴകിയ കഥയെ അജിത്ത് എന്ന നടനെ വിശ്വസിച്ച് സംവിധായകൻ അങ്ങ് ഏൽപ്പിച്ചപ്പോൾ പുള്ളി അത് വെടിപ്പായി ചെയ്ത് തിരികെ നൽകി. കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി നയൻതാരയും ബേബി അനിഘയും മത്സരാഭിനം കൂടി കാഴ്ചവച്ചതോടെ സംഗതി ഉഷാറായി.

രണ്ടുഗെറ്റപ്പിലായി തൂക്കു ദുരൈ (അജിത്ത്) ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്പോൾ ബോറടിയെന്ന സംഗതിക്ക് തന്നെ ചിത്രത്തിൽ സ്ഥാനമില്ലാതായി. തേനിയിലെ ഒരു ഗ്രാമവും പിന്നെ മുംബൈ നഗരവും കഥയുടെ പ്രാധാന്യം അനുസരിച്ച് ചിത്രത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്.



ഫ്ലാഷ് ബാക്കിന്‍റെ മറപറ്റിയാണ് ചിത്രത്തിന്‍റെ വേഗം കൂടിത്തുടങ്ങുന്നത്. തൂക്കുദുരൈ ഗ്രാമവാസികളുടെ കണ്ണിലുണ്ണിയാണ്. എന്തിനും ഏതിനും അയാൾ മുന്നിലുണ്ടാവും. അങ്ങനെയുള്ള നായകന്‍റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളിലേക്കാണ് സംവിധായകൻ ശിവ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

യൂത്തനായ തൂക്കുദുരൈയുടെ എനർജറ്റിക്ക് പ്രകടനം പ്രേക്ഷകരെ ആകെയൊന്നു ഇളക്കി മറിക്കുന്നുണ്ട്. അടിക്ക് അടി, ലുക്കിന് ലുക്ക് പിന്നെ കോമഡിക്ക് കോമഡി എല്ലാം സമാസമം ചേർന്നൊരു നായകൻ. വീരം, വേതാളം, വിവേകം എന്നീ സിനിമകൾക്ക് ശേഷമുള്ള ശിവയുടെയും അജിത്തിന്‍റെയും ഒത്തുചേരലിൽ ഇത്തവണ അവർ കുടുംബപ്രേക്ഷകരെയും ചേർത്തു പിടിച്ചിട്ടുണ്ട്.



നായകൻ നായികയെ കണ്ടുമുട്ടുന്നു, പിന്നീട് ജീവിതം മാറിമറിയുന്നു തുടങ്ങിയ ക്ലീഷേ സംഗതികളെ വീണ്ടും സംവിധായകൻ കൂട്ടുപിടിച്ചിട്ടുണ്ട്. നിരഞ്ജനയായി എത്തി നയൻതാര ഉശിരുള്ള പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. അജിത്ത്-നയൻതാര കെമിസ്ട്രി ചിത്രത്തെ പ്രണയ വഴിയിലേക്ക് തിരിച്ചുവിടുന്നുണ്ട്. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്ന നായകനെ വില്ലന്മാർ വീഴ്ത്താൻ ശ്രമിക്കുന്നിടത്ത് നിന്ന് കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.



ഗ്രാമീണ കാഴ്ചകളും മുംബൈ നഗരത്തിന്‍റെ ഭംഗിയും കളർഫുൾ ഫ്രെയിമുകളിൽ ഛായാഗ്രാഹകൻ വെട്രി പളനിസ്വാമി ഒപ്പിയെടുത്തിട്ടുണ്ട്. രണ്ടാം പകുതിയിൽ അച്ഛൻ മകളുടെ വിശ്വാസം വീണ്ടെടുക്കുന്നത് എങ്ങനെയാണെന്നാണ് സംവിധായകൻ കാട്ടിത്തരുന്നത്. ബേബി അനിഘ-അജിത്ത് കോന്പിനേഷൻ സീനുകളാണ് രണ്ടാം പകുതിയുടെ ഹൈലൈറ്റ്. കോമഡിക്കായി കോമഡി തിരുകി കയറ്റുന്ന പതിവ് തമിഴ് സിനിമ ശൈലി ചിത്രത്തിന് കല്ലുകടിയാകുന്നുണ്ട്.



ആക്ഷൻ രംഗങ്ങളിൽ തല അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കുടുംബ കഥയായതു കൊണ്ടാവാം ബന്ധങ്ങൾക്ക് പ്രാധാന്യം നൽകാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. ഭാര്യാഭർതൃ ബന്ധത്തിലെ വിശ്വാസവും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലെ വിശ്വാസവും തമ്മിലാണ് ഇവിടെ വൈകാരികമായി പോരടിക്കുന്നത്.

ഒടുവിൽ കുടുംബ പ്രേക്ഷരുടെ വിശ്വാസം വീണ്ടെടുത്ത് തല അജിത്ത് മീശ പിരിച്ച് ഉശിരോടെ നിൽക്കുന്പോൾ സംവിധായകനെന്ന നിലയിൽ ശിവ വീണ്ടും പ്രേക്ഷകരുടെ വിശ്വാസം നേടിയെടുക്കുകയാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.