മറക്കാൻ പറ്റാത്ത യാത്ര..!
Friday, February 8, 2019 6:28 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ തലങ്ങും വിലങ്ങും രാഷ്ട്രീയ യാത്രകൾ പുരോഗമിക്കുകയാണ്. അധികാരം എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ള ഇത്തരം യാത്രകളെ കരണം നോക്കി അടിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ മൊഴിമാറ്റ ചിത്രം "യാത്ര' തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ മനസറിഞ്ഞ നേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായി (വൈ.എസ്.ആർ) മമ്മൂട്ടി എത്തുന്പോൾ അത് മലയാളികൾക്ക് കൂടി അഭിമാനിക്കാവുന്ന ഒന്നാണ്.

യാത്ര ഒരു ബയോപിക് ചിത്രമല്ല. മറിച്ച്, ആന്ധ്രയുടെ മനസറിഞ്ഞ നേതാവ് ജനങ്ങൾക്കിടയിൽ നിന്ന് അവരെ എങ്ങനെയാണ് സേവിച്ചതെന്ന് കാട്ടിത്തരാനുള്ള ശ്രമം മാത്രമാണ്. മമ്മൂട്ടി വൈ.എസ്.ആറായി പരകായപ്രവേശം നടത്തി ആന്ധ്രയുടെ മണ്ണിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ്. സംവിധായകൻ മഹി വി. രാഘവിന്‍റെ തെരഞ്ഞെടുപ്പ് തെറ്റിയില്ലായെന്ന് അരക്കെട്ടുറപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമാണ് മമ്മൂട്ടി യാത്രയിൽ ഉടനീളം നടത്തുന്നത്.



വൈ.എസ്.ആറിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ഏടാണ് സംവിധായകൻ ചിത്രത്തിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിരിക്കുന്നത്. അതിൽ കർഷകരുടെ പ്രശ്നങ്ങളും സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും കടന്നുവരുന്പോൾ ആന്ധ്രാക്കാരുടെ മാത്രമല്ല ഏതൊരുവന്‍റെയും പ്രശ്നങ്ങളായി അവ മാറുകയാണ്. അവിടെയാണ് ഭാഷ മറന്ന് മമ്മൂട്ടിക്കൊപ്പം ഈ യാത്ര നടത്താൻ പ്രേക്ഷകർ തയാറാകുന്നത്. വൈ.എസ്.ആറിന്‍റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാതെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ദിനങ്ങൾ അടർത്തിയെടുക്കുക മാത്രമാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിനെ മുൻനിർത്തി വൈ.എസ്.ആർ നടത്തിയ പദയാത്രയാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. ജനങ്ങളുടെ പ്രശ്നങ്ങളെ നേരിട്ടറിയാൻ നടത്തുന്ന യാത്രയിൽ ഞെട്ടിക്കുന്ന ഒരുപാട് അനുഭവങ്ങൾ വൈ.എസ്.ആർ എന്ന ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്‍റെ അധികായനായിരുന്ന നേതാവ് കാണുകയാണ്. ഈ പ്രശ്നങ്ങളെല്ലാം എങ്ങനെ പരിഹരിക്കാമെന്ന് വൈ.എസ്.ആറായി എത്തിയ മമ്മൂട്ടി ബിഗ് സ്ക്രീനിൽ കാട്ടിത്തരുന്പോൾ അന്ന് അദ്ദേഹം അനുഭവിച്ച് മാനസിക ക്ലേശങ്ങൾ കൂടി വെള്ളിത്തിരയിലൂടെ തെളിഞ്ഞു വരുന്നു.



രാഷ്ട്രീയ കക്ഷികൾ വൈ.എസ്.ആറിന്‍റെ നീക്കത്തെ എങ്ങനെയാണ് നോക്കി കണ്ടതെന്നും ചിത്രം തുറന്നു കാട്ടുന്നുണ്ട്. കോണ്‍ഗ്രസുകാരനായ വൈ.എസ്.ആറിനെ കോണ്‍ഗ്രസുകാർ എന്തുകൊണ്ട് ഇഷ്ടപ്പെട്ടിരുന്നില്ലായെന്നു കൂടി ചിത്രം പറയുന്പോൾ പലരുടെയും മുഖം ചുളിയാനുള്ള സാധ്യതയും ഏറെയാണ്.

നാസർ, സുഹാസിനി, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. പദയാത്രയുടെ തീവ്രതയും ഉദ്ദേശ ശുദ്ധിയും അറിയിക്കാൻ പാകത്തിനുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കെ.കൃഷ്ണകുമാറാണ്. യാത്രയുടെ ആവേശം ഒട്ടും ചോരാതെ കാഴ്ചകളത്രയും ഒപ്പിയെടുത്തിരിക്കുന്നത് ഛായാഗ്രാഹകൻ സത്യൻ സൂര്യനാണ്.



ആക്ഷൻ രംഗങ്ങളോ പഞ്ച് ഡയലോഗുകളോ ഒന്നും ഇല്ലാതെ തന്നെ ഈ ചിത്രത്തിന്‍റെ ജീവനാഡിയാകാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. പദയാത്ര നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ച് വൈ.എസ്.ആർ
ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നതോടെ ചിത്രം അവസാനിക്കുകയാണ്.

വാക്കുകൊടുത്താൽ അത് പാലിക്കാനുള്ളതാണെന്ന് തെളിയിച്ച വൈ.എസ്.ആർ എന്ന ജനങ്ങളുടെ നേതാവിനെ ഇന്നത്തെ പല രാഷ്ട്രീയ നേതാക്കന്മാരും മാതൃകയാക്കേണ്ടതാണ്. മമ്മൂട്ടിയിലൂടെ ഇക്കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കാനാണ് സംവിധായകൻ ഈ യാത്ര ഒരുക്കിയത്. ആ യാത്ര ജനങ്ങളുടെ ഇടയിൽ ചലനം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.