പ്രണയ‘മന്ദാര’വുമായ് അനാർക്കലി..!
Saturday, October 6, 2018 7:00 PM IST
വിമാനത്തിൽ പൃഥ്വിരാജിന്‍റെ മകളായി വേഷമിട്ട അനാർക്കലി മരയ്ക്കാർ (ആനന്ദത്തിലെ ദർശന) വീണ്ടും വെള്ളിത്തിരയിൽ സജീവം. പ്രണയചിത്രം ‘മന്ദാര’ത്തിൽ ദേവികയായും ത്രില്ലർ മൂവി ‘അമല’യിൽ ടൈറ്റിൽ വേഷത്തിലുമാണ് അനാർക്കലിയുടെ പുതു വേഷപ്പകർച്ചകൾ. മന്ദാരത്തിൽ ആസിഫലിയുടെ നായികമാരിൽ ഒരാളാണ് അനാർക്കലി. അമലയിൽ ടൈറ്റിൽ ലീഡ് വേഷം; അപ്പാനി ശരത്, തമിഴ് നടൻ ശ്രീകാന്ത് എന്നിവർക്കൊപ്പം. പാട്ടുകാരിയാകണമെന്ന അനാർക്കലിയുടെ പണ്ടേയുള്ള മോഹവും അമലയിൽ സഫലമായി. ഗോപിസുന്ദറിന്‍റെ സംഗീതത്തിൽ പാടിയ ‘ഒരുത്തി തനിച്ചെ... ’ഹിറ്റ് ചാർട്ടിലുണ്ട്. അനാർക്കലിയുടെ പുതിയ സിനിമാവിശേഷങ്ങളിലേക്ക്...



ആനന്ദത്തിനുശേഷം ചെറിയ ബ്രേക്ക് എടുത്തിരുന്നോ...‍?

പ്രദീപ് എം. നായർ സംവിധാനം ചെയ്ത വിമാനമാണു പിന്നീടു ചെയ്തത്. എട്ടു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗൗരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചെറിയ റോളായിരുന്നു. ആനന്ദത്തിൽ നിന്നു വേറിട്ട അനുഭവമായിരുന്നു വിമാനം സെറ്റിൽ. വളരെ സീരിയസായ സെറ്റായിരുന്നു അത്. ആനന്ദം ജോളി സെറ്റായിരുന്നല്ലോ.

പൃഥ്വിരാജുമായി കോംബിനേഷൻ സീനുകൾ ഉണ്ടായിരുന്നു. വിമാനത്തിനു ശേഷം അമല എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അമല ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് മന്ദാരം ചെയ്തത്. അമലയുടെ കുറച്ചു ഭാഗം മന്ദാരത്തിനുശേഷമാണു ഷൂട്ട് ചെയ്തത്. ഈ രണ്ടു ചിത്രങ്ങളും ഓരോരോ കാരണങ്ങൾ കൊണ്ടു വൈകുന്നതിനാൽ അതൊരു ബ്രേക്ക് പോലെ ആയെന്നേയുള്ളൂ. അല്ലാതെ സിനിമയിൽ നിന്നു ബ്രേക്ക് എടുത്തതൊന്നുമല്ല. തിരുവനന്തപുരം മാർ ഇവാനിയോസിൽ മാസ് കമ്യൂണിക്കേഷനു പഠിക്കുകയായിരുന്നു. ഇപ്പോൾ ഒരു വർഷത്തേക്കു പഠനത്തിൽ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ്.



മന്ദാരത്തിലേക്ക് എത്തിയത്....‍?

‘മന്ദാരം വിടരുന്നതുപോലെയാണു പ്രണയം’ എന്ന് ഈ സിനിമയിൽ പറയുന്നുണ്ട്. അതിൽ നിന്നാണ് മന്ദാരം എന്നു പേരിട്ടത്. കഥയും സംവിധാനവും വിജേഷ് വിജയ്. സ്ക്രിപ്റ്റ് എഴുതിയതു നഹാസ്. മന്ദാരം ഒരു പ്യുവർ ലവ് സ്റ്റോറിയാണ്. പ്രണയത്തെ പലരുടെ കാഴ്ചപ്പാടുകളിൽ കൂടി കാണുകയാണ്. ആസിഫലിയുടെ കഥാപാത്രം, അയാളുടെ സുഹൃത്തുക്കൾ...ഇവരുടെയൊക്കെ കാഴ്ചപ്പാടിലൂടെയാണു കഥാസഞ്ചാരം.

ചിലപ്പോൾ ക്ലീഷേയായി തോന്നിയേക്കാം. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ഒരു പ്രണയം - കാണുക, പ്രണയിക്കുക, കറങ്ങിനടക്കുക, പിന്നീട് ഒരു പോയന്‍റിൽ ബ്രേക്ക് അപ്പ് ആവുക. അങ്ങനെയുള്ള ഒരു പ്രണയമാണു പറയുന്നതെങ്കിലും കഥ പറയുന്ന രീതി വേറെയാണ്. സംഗീതവും യാത്രയുമൊക്കെ ചേർത്താണ് അതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ഒരു സംഗീതയാത്ര തന്നെയാണു മന്ദാരം.



മന്ദാരത്തിലെ കഥാപാത്രത്തെക്കുറിച്ച്....‍?

എന്‍റെ കഥാപാത്രം ദേവിക. പുറത്തു പഠിച്ചു വളർന്ന വളരെ ബോൾഡായ കുട്ടി. ചെറിയ കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ നിന്നാണു ദേവിക വരുന്നത്. ചെറിയ ചെറിയ കാര്യങ്ങളിൽ ഓവർ റിയാക്ട് ചെയ്യുന്ന പ്രകൃതം. പെട്ടെന്നു ദേഷ്യം വരും, അതുപോലെ തന്നെ അതു പോവുകയും ചെയ്യും. അതിൽ സങ്കടപ്പെടുക, മാപ്പു പറയുക...അങ്ങനെയൊക്കെയാണു ദേവിക. പക്ഷേ, വളരെ സ്വീറ്റ് പേഴ്സണാണ്, എന്നാലും ബോൾഡാണ്.



വ്യക്തിപരമായി അടുപ്പമുള്ള കഥാപാത്രമാണോ ദേവിക....‍?

എന്‍റെ സ്വാഭാവവുമായി കുറച്ചു സാമ്യമുണ്ടായിരുന്നു. സംസാരപ്രിയയാണു ദേവികയും. പക്ഷേ, ഞാൻ അതുപോലെ ധാർഷ്ട്യമുള്ള പെൺകുട്ടിയല്ല. കുറച്ചു സാമ്യതയുള്ള കാരക്ടർ ആയതിനാൽ അധികം അഭിനയിക്കേണ്ടി വന്നില്ല.

മന്ദാരത്തിലെ മറക്കാനാവാത്ത അനുഭവം...‍?

വാഗമണ്ണായിരുന്നു മന്ദാരത്തിന്‍റെ പ്രധാന ലൊക്കേഷൻ. അവിടെ മൊട്ടക്കുന്നു പോലെയുള്ള ഒരു സ്ഥലത്ത് മൂന്നാലു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അവിടത്തെ ഷൂട്ടിംഗ് എനിക്ക് ഒരിക്കലും മറക്കാനാവില്ല. തണുപ്പുള്ള സമയത്തായിരുന്നു അവിടെ ഷൂട്ട് ചെയ്തത്. ഏറെ കഷ്ടപ്പെട്ടാണ് അവിടെ ഷൂട്ട് ചെയ്തത്. പിന്നെ മണാലിയിലും ഒരു ഭാഗം ഷൂട്ട് ചെയ്തിരുന്നു. അവിടെയും കടുത്ത തണുപ്പായിരുന്നു. ആ സ്ഥലം കാണാനും അവിടെ ഒരു സീൻ എടുക്കാനുമായി എന്നത് ഏറെ സന്തോഷമുള്ള കാര്യങ്ങളായിരുന്നു.



ആസിഫ് അലിയുമൊത്തുള്ള അനുഭവങ്ങൾ...‍?

ആസിഫ് അലിയുമായി നല്ല സൗഹൃദമായിരുന്നു. കാരണം, അദ്ദേഹം അത്ര ജോളിയാണ്. ഒന്നിച്ചു വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് ഒട്ടും സ്ട്രസ് തരില്ല. രാജേഷ് എന്നാണ് ആസിഫലിയുടെ കഥാപാത്രത്തിന്‍റെ പേര്. ഈ സിനിമയിൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ ജീവിതത്തിലെ നാലു കാലഘട്ടങ്ങൾ കാണിക്കുന്നുണ്ട്. രണ്ടു കാലഘട്ടങ്ങളിലാണ് ആസിഫലി അഭിനയിക്കുന്നത്. ബാക്കിയൊക്കെ ചെറുപ്പമാണല്ലോ.

രണ്ടിലും ഏറെ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണു വരുന്നത്. അതിൽ ഒരു സ്റ്റേജിലാണ് എന്‍റെ കഥാപാത്രം വരുന്നത്. ആസിഫലിയുടെ കഥാപാത്രം പഠിക്കുന്ന സ്റ്റേജിൽ കൂർഗ് സ്വദേശിനി വർഷയാണ് ഒപ്പം വരുന്നത്. ചിത്രത്തിൽ രണ്ടു നായികമാർ ഉണ്ടെങ്കിലും ഞങ്ങൾ തമ്മിൽ കോംബിനേഷൻ സീനുകൾ വന്നിട്ടില്ല. പക്ഷേ, ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.



മന്ദാരത്തിലെ മറ്റു വേഷങ്ങളിൽ...‍?

ഗ്രിഗറി, അർജുൻ അശോകൻ, അങ്കമാലി ഡയറീസിലൂടെ വന്ന വിനീത് എന്നിവരാണ് ആസിഫിക്കയുടെ സുഹൃത്തുക്കളായി അഭിനയിക്കുന്നത്. ആസിഫിക്കയുടെ അച്ഛനായി ഗണേഷേട്ടനനും അമ്മയായി നന്ദിനിയും വേഷമിടുന്നു. അവരുമായൊന്നും ഞാൻ കോംബിനേഷൻ ചെയ്തിട്ടില്ല.



മന്ദാരത്തിലെ പാട്ടുകൾ...‍?

സിനിമയുടെ മൂഡ് അനുസരിച്ചാണ് ഇതിലെ പാട്ടുകളും. ഓരോ സ്റ്റേജ് അനുസരിച്ചുള്ള ട്യൂണുകളും വരികളുമാണ്. മുജീബ് മജീദാണു പാട്ടുകൾക്കു സംഗീതം ചെയ്തത്.



അമലയുടെ വിശേഷങ്ങൾ... ‍?

ടൈറ്റിൽ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അമല ഒരു ത്രില്ലറാണ്. ആളുകളെ ബോറടിപ്പിക്കാതെ ആദ്യാവസാനം എഗ്സൈറ്റിംഗ് മൂഡ് നിലനിർത്തുന്നുണ്ട്. കുറച്ചു ഫിയറും ചേർത്തിട്ടുണ്ട്. എന്‍റെ കഥാപാത്രം ബധിരയും മൂകയുമാണ്. എന്‍റെ കൂടെ അഭിനയിക്കുന്നത് അപ്പാനി ശരത്, ടെലിവിഷൻ സ്റ്റേജ് ആംഗർ നന്ദിനി, തമിഴ് ആക്ടർ നൻപൻ ഫെയിം ശ്രീകാന്ത് എന്നിവരാണ്. അങ്കമാലി ഡയറിസിനുശേഷം അപ്പാനി ശരത് ചെയ്ത പടമാണിത്. നിഷാദ് ഇബ്രാഹിമാണ് അമലയുടെ രചനയും സംവിധാനവും. അദ്ദേഹത്തിന്‍റെ ഭാര്യ മുസീനയാണ് ചിത്രത്തിന്‍റെ പ്രൊഡ്യൂസർ. അതിരപ്പിള്ളിയിലായിരുന്നു ചിത്രീകരണം.



അമലയിൽ പാട്ടുപാടിയല്ലോ....‍?

അതിൽ ഒരു പാട്ടു പാടി. ഒരുത്തി തനിച്ചെ...എന്ന പാട്ട്. അമലയുടെ പ്രമോ വീഡിയോയിൽ അതു വന്നിട്ടുണ്ട്. നേരത്തേ പാടാൻ തന്നെയായിരുന്നു ആഗ്രഹം. ഇതിൽ ഒരവസരം വന്നപ്പോൾ പാടി. ഞാൻ പാട്ടു പാടുമെന്ന് ഇതിന്‍റെ പ്രോഡ്യൂസേഴ്സിന് അറിയാമായിരുന്നു. അവരാണ് അക്കാര്യം ഗോപിച്ചേട്ടനോടു പറഞ്ഞത്. ഹരിനാരായണന്‍റെ വരികൾക്കു ഗോപിസുന്ദറിന്‍റെ സംഗീതം. പാടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നു റിക്കോർഡിംഗ് കഴിഞ്ഞു. വളരെ എളുപ്പത്തിൽ പാടാനാകുന്ന പാട്ടായിരുന്നു. കൊച്ചി ഹിൽ പാലസിനടുത്തുള്ള അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ്.



പുതിയ സിനിമകൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കുന്നത്...‍?

ആദ്യാവസാനമുള്ള കഥാപാത്രങ്ങൾ തന്നെ വേണമെന്നില്ല. നല്ല കഥാപാത്രമാണെങ്കിൽ ചെയ്യും. കഥാപാത്രത്തിനു പ്രാധാന്യമുണ്ടാകണം. സൈഡ് റോളുകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ വരുന്നതു മെയിൻ റോൾ ആയിരിക്കും, പക്ഷേ, ഡീഗ്രേഡിംഗ് കാരക്ടറാണെങ്കിൽ ചെയ്യാൻ താത്പര്യമില്ല. ഉദാഹരണത്തിനു തേപ്പ് കഥാപാത്രങ്ങളാണെങ്കിൽ ചെയ്യില്ല. അതു കഥാപാത്രങ്ങളുടെ പ്രശ്നമല്ല. അതിനെ ചിത്രീകരിക്കുന്ന രീതി മോശമാണെങ്കിൽ അതു ചെയ്യില്ല. പുതിയ പടങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഒന്നും കമിറ്റ് ചെയ്തിട്ടില്ല.



ആനന്ദത്തിനു സെക്കൻഡ് പാർട്ട് വരാൻ സാധ്യതയുണ്ടോ..‍?

അതില്ല. ആനന്ദം സെക്കൻഡ് ഇറങ്ങിയാൽ ആദ്യത്തെ ആനന്ദത്തിന്‍റെ ഫീൽ പോകും. ഗണേഷേട്ടൻ വേറെ സിനിമയ്ക്കു വേണ്ടി എഴുതുന്നുണ്ട്. ഞങ്ങളുടെ റീയൂണിയൻ - ആനന്ദം 2 എന്ന രീതിയിൽ ആലോചനകൾ ഒന്നുമില്ല. പക്ഷേ, ഞങ്ങളെല്ലാവരും ഇടയ്ക്ക് ഒത്തുകൂടാറുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.