Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഐ ആം എ ബിഎംഎക്സ് റൈഡർ മല്ലു: റിനോഷ്
Wednesday, October 10, 2018 2:53 PM IST
“സമൂഹം നോണ്സെൻസായി കരുതിയ പയ്യനായിരുന്നു ഞാൻ. പഠനത്തിൽ കുറച്ചു പിന്നോട്ടായിരുന്നു. പാട്ടിനോടും അഭിനയത്തോടുമായിരുന്നു താത്പര്യം. അങ്ങനെയുള്ള ഒരാളെയും സമൂഹം അംഗീകരിക്കില്ല. ആദ്യം പഠിത്തം, പിന്നെ മറ്റു പരിപാടികൾ... അതാണല്ലോ എല്ലാവരുടെയും ധാരണ. ഈ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന അരുണ്‍ ജീവൻ എന്ന കേന്ദ്രകഥാപാത്രവും അതുപോലെയാണ് ” - ജോണി സാഗരിക നിർമിച്ച് എം.സി.ജിതിൻ സംവിധാനം ചെയ്ത നോണ്‍സെൻസിലെ നായകൻ റിനോഷ് സംസാരിക്കുന്നു.
“ബിഎംഎക്സ് സൈക്കിൾ സ്റ്റണ്ടർ ആവണമെന്നാണ് അരുണിന്റെ ആഗ്രഹം. അവനെ ഒരു നോണ്സെൻസായിട്ടാണു സമൂഹം കാണുന്നത്. അവന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളും അതിലൂടെ യഥാർഥത്തിലുള്ള നോണ്‍സെൻസ് ആരാണ് എന്നുള്ള അന്വേഷണവുമാണ് സിനിമ. നമ്മുടെ സമൂഹത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു സിനിമ കൂടിയാണിത്. ഫാമിലിയും പ്രത്യേകിച്ച് അധ്യാപകരും കണ്ടിരിക്കേണ്ട പടമാണിത്. ‘താരേ സമീൻ പർ’ പോലെ നമ്മുടെ സമൂഹം എങ്ങനെ ചിന്തിക്കണമെന്നു പറയുന്ന ഒരു പടമാണിത്. ”
ബിലീവും എം.സി.ജിതിനും
സിനിമയിലേക്ക് എത്തിപ്പെടണം എന്ന ചിന്തയായിരുന്നു എപ്പോഴും. പാട്ടെഴുത്തു പോലെ ക്രിയേറ്റീവ് ആയ പല കാര്യങ്ങളും സ്കൂൾസമയം തൊട്ടു ചെയ്തിരുന്നു. അതൊക്കെ ആളുകളിലേക്ക് എത്തിക്കാൻ അന്നു സോഷ്യൽ മീഡിയ ഒന്നുമില്ലല്ലോ. ആളുകൾക്കു മുന്നിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരവസരമെന്നു കണ്ടാണ് ബംഗളൂരുവിൽ രണ്ടു വർഷം വിവിധ ക്ലബുകളിലും പാർട്ടികളിലും ഡിജെ ആയത്. എന്റെ പാട്ടിൽ ആളുകൾ എൻജോയ് ചെയ്യുന്നതു കാണാനായിരുന്നു മോഹം.
അങ്ങനെ 2011 ൽ എന്റെ സ്വന്തം പാട്ട് ബിലീവ് എന്ന പേരിൽ വീഡിയോ ആൽബമായി പുറത്തിറക്കി. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഡയറക്ടറായ എം.സി.ജിതിനെ പരിചയപ്പെടുന്നത്. ജിതിനാണ് ബിലീവ് ഡയറക്ട് ചെയ്തത്. അക്കാലത്തു ജിതിൻ എന്നോടു പറഞ്ഞ കഥയാണ് ഇപ്പോൾ നോണ്‍സെൻസ് എന്ന പേരിൽ സിനിമയാകുന്നത്.
ദിസ് ഈസ് ബംഗളൂരു
നൂറിൽപ്പരം പ്രൊഡ്യൂസേഴ്സിനെ ഈ സിനിമയ്ക്കുവേണ്ടി ജിതിൻ കണ്ടിട്ടുണ്ട്. എന്നെ വച്ച് പടം ചെയ്യുന്നതിൽ ബിസിനിസ് അനുകൂല ഘടകങ്ങൾ ഇല്ലാത്തതിനാൽ ആരും മുന്നോട്ടുവന്നില്ല. പ്രൊഡ്യൂസേഴ്സിനു മുന്നിൽ എനിക്കൊരു മാർക്കറ്റ് ഉണ്ടെന്നു തെളിയിക്കേണ്ടത് ഒരു വെല്ലുവിളിയായി ഞാൻ ഏറ്റെടുത്തു. അങ്ങനെയാണ് 2016 ൽ ബംഗളൂരുവിനെക്കുറിച്ച് ദിസ് ഈസ് ബംഗളൂരു എന്ന വീഡിയോ ആൽബം ചെയ്തത്. ഞാൻ തന്നെ എഴുതി കംപോസ് ചെയ്ത് പാടി. ഞാൻ തന്നെയാണ് അതു ഡയറക്ട് ചെയ്തതും. ആ പാട്ട് നല്ല രീതിയിൽ ഹിറ്റായി. അതോടെ ബംഗളൂരുവിൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി.
ഐ ആം എ മല്ലു
കേരളത്തിലെ മാർക്കറ്റിലേക്കു കയറിവരിക എന്ന ലക്ഷ്യത്തോടെയാണ് മലയാളികളെക്കുറിച്ച് ഐ ആം എ മല്ലു എന്ന ആൽബം ചെയ്തത്. അതു നല്ല ഹിറ്റായി. പക്ഷേ, അപ്പോഴും പടത്തിനു പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. ആയിടെ വന്ന ആർജെ ഓഫർ സ്വീകരിച്ച് ഞാൻ ദുബായിലേക്കു പോയി. മല്ലുവിൽ താടിയുള്ള ലുക്കായിരുന്നു എനിക്ക്. ജിതിന്റെ കഥയിലെ നായകൻ ഒരു സ്കൂൾ പയ്യനും. എനിക്ക് ഒരു സ്കൂൾ പയ്യനായി അഭിനയിക്കാനാവും എന്നു തെളിയിക്കുകയായിരുന്നു അടുത്ത ചലഞ്ച്. അങ്ങനെയാണ് പണ്ടു ഞാൻ സ്കൂളിൽ വച്ച് എഴുതിയ ഒരു പാട്ടു വച്ച് ‘ബ്രേക്ക് ഫ്രീ’ എന്ന വീഡിയോ ചെയ്തത്. അതിൽ പത്താം ക്ലാസുകാരനായി വേഷമിട്ടു. അതു വർക്കൗട്ടായി. ജോണി സാഗരിക വിളിച്ച് ബ്രേക്ക് ഫ്രീ കണ്ടെന്നും എന്നെ വച്ച് സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും പറഞ്ഞു.
അദ്ദേഹം മറ്റൊരു പ്രോജക്ടിനെക്കുറിച്ചാണ് എന്നോടു പറഞ്ഞത്. അപ്പോൾ ഞാൻ ജിതിന്റെ കഥയെക്കുറിച്ചു സൂചിപ്പിച്ചു. അതു സിനിമയായി കാണുന്നതിനാണ് ഇത്രയും നാൾ അധ്വാനിച്ചതെന്നും പറഞ്ഞു. അങ്ങനെ എം.സി. ജിതിനും ഞാനും ജോണി സാഗരികയെ നേരിൽകണ്ട് കഥ പറഞ്ഞു. സമ്മതമറിയിച്ച് അടുത്തദിവസം തന്നെ അദ്ദേഹം ജിതിനു ചെക്ക് കൈമാറി. പടത്തിൽ പാട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം എനിക്കു തന്നു. ഈ സിനിമയുമായി ഞങ്ങൾ സമീപിച്ച 102-ാമതു പ്രൊഡ്യൂസറാണു ജോണി സാഗരിക.
പ്രൊഡ്യൂസറെ കണ്ടെത്തി ഈ പ്രോജക്ട് ഓണ്‍ ആക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്റേതായ ഒരു ഐഡന്റിറ്റിയുണ്ടാക്കാനും അതു നിർമാതാക്കളെ ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങളായിരുന്നു ബിഎംഎക്സ് റൈഡിനേക്കാൾ ചലഞ്ചിംഗ്.
പുതുമ ബിഎംഎക്സ്
ജിതിൻ ഈ സ്ക്രിപ്റ്റ് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയിട്ട് എഴെട്ടു കൊല്ലമായെങ്കിലും രണ്ടു വർഷത്തിനുള്ളിലാണ് ബിഎംഎക്സ് എന്ന ഘടകം കഥയിലേക്കു വന്നത്. ബിഎംഎക്സ് റൈഡേഴ്സിനെക്കുറിച്ചുള്ള ആദ്യ ഇന്ത്യൻ സിനിമയാണിത്. ഇപ്പോഴത്തെ സ്കൂൾ കുട്ടികൾക്കു ബിഎംഎക്സിനെക്കുറിച്ചു നല്ല ധാരണയുണ്ട്. അത്രമേൽ അപകടകരമായ ഒരു സ്പോർട്സ് ഐറ്റമൊന്നുമല്ല ഇത്. വലിയ സ്റ്റണ്ടുകൾ ചെയ്യുന്പോൾ കുറച്ചു റിസ്കുണ്ട്. പക്ഷേ, ചെറിയ പ്രായത്തിൽ ബേസിക് കാര്യങ്ങൾ പഠിക്കാവുന്നതേയുള്ളൂ.
ഇവിടെ പലരും ബിഎംഎക്സ് റൈഡിംഗ് ചെയ്യുന്നുണ്ട്. പക്ഷേ, ഒരു ലൈഫ് സ്റ്റൈലായി കൊണ്ടുപോകാമെന്ന് ആരും വിചാരിക്കുന്നില്ല. ബെയ്ജിംഗ് ഒളിന്പിക്സിൽ ബിഎംഎക്സ് റൈഡിംഗ് ഒരു ഇനമായി ഉണ്ടായിരുന്നു. സാധാരണ റോഡിലൂടെ ബിഎംഎക്സ് സൈക്കിളിൽ റൈഡ് ചെയ്യുന്നതിനിടെ എന്തു മുന്നിൽ കണ്ടാലും... ഒരു ബഞ്ച് കാണുന്നുവെന്നിരിക്കട്ടെ, അതിനു മുകളിൽ കയറി ചില സ്റ്റണ്ടുകൾ കാണിച്ചു പോകുന്നതാണ് ഇവരുടെ രീതി. അതാണു ബിഎംഎക്സ് സ്ട്രീറ്റ്.
ഫ്ളാറ്റ് ലാൻഡ് ബിഎംഎക്സ് എന്ന മറ്റൊരു തരം റൈഡിംഗ് കൂടിയുണ്ട്. വളരെ നിരപ്പായ തലത്തിലാണ് അതു ചെയ്യുനത്. ബിഎംഎക്സ് ഫ്ളാറ്റ് ലാൻഡർ ആവുകയാണ് എന്റെ കഥാപാത്രം അരുണിന്റെ സ്വപ്നം.
അനുൽ പാലെ എന്ന മാതൃക
മുംബൈയിൽ അനുൽ പാലെ എന്ന ബിഎംഎക്സ് സ്റ്റണ്ടറുണ്ട്. ചേരിയിൽ നിന്നു വളർന്നുവന്ന പയ്യൻ. അവൻ 350 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിളിൽ സ്റ്റണ്ടിംഗ് പരിശീലനം തുടങ്ങി. അവന്റെ സ്റ്റണ്ടിംഗ് കഴിവുകൾ കണ്ട് റെഡ്ബുൾ എന്ന കന്പനി അവനു രണ്ടര ലക്ഷത്തിന്റെ സൈക്കിൾ സമ്മാനിച്ചു. അതിൽ പരിശീലനം നേടിയ അനുൽ പാലെ ബിഎംഎക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ലോകമത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. അനുൽ പാലെയുടെ വലിയ ഒരു ഫാനാണ് എന്റെ കഥാപാത്രം അരുണ്‍ ജീവൻ. അത്രയും പിന്നാക്കാവസ്ഥയിൽ നിന്നു വന്ന ഒരു പയ്യന് ഇത്രയുമൊക്കെ ആകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് തനിക്കും അത് ആയിക്കൂടാ എന്നതാണ് അവന്റെ കാഴ്ചപ്പാട്.
ബ്രേക്ക് ഇല്ലാത്ത സൈക്കിൾ!
മുംബൈയിൽ നിന്നു വന്ന ഇർഫാൻ എന്ന ബിഎംഎക്സ് സ്റ്റണ്ടർ എനിക്ക് ഒരു മാസത്തെ പരിശീലനം നല്കി. ബിഎംഎക്സ് സൈക്കിളിന് ബ്രേക്ക് ഇല്ല എന്നതാണ് ഏറെ കൗതുകകരമായ കാര്യം. ഓടിച്ചുകൊണ്ടിരിക്കുന്പോൾ ഏതു സ്പീഡിൽ ആണെങ്കിലും പിൻ ടയറിൽ കാലു വച്ചാണ് സൈക്കിൾ നിർത്തേണ്ടത്. അതാണ് ആദ്യം പരിശീലിച്ചത്. പിന്നെ, ചില ബേസിക് സ്റ്റണ്ട്സ്. വളരാനാഗ്രഹിക്കുന്ന ഒരു സ്റ്റണ്ടറാണ് എന്റെ കഥാപാത്രം.
ബിഎംഎക്സ് ബേസിക് സൈക്കിളാണ് ഞാൻ ഇതിൽ ഉപയോഗിക്കുന്നത്. 20,000 മുതലാണ് ഇതിന്റെ വില. ചെറുതും ഭാരക്കുറവുള്ളതുമായ സൈക്കിളാണ് സ്റ്റണ്ട് ചെയ്യാൻ സൗകര്യപ്രദം. അതിനാണു വിലക്കൂടുതലും. നല്ല ത്രില്ലാണ്. പക്ഷേ, ത്രില്ലിനൊത്തുള്ള റിസ്ക്കില്ല. കണ്ണൂരുള്ള ഒരു സ്കൂൾ പയ്യൻ ബിഎംഎക്സ് സൈക്കിൾ സ്റ്റണ്ട്സ് നന്നായി ചെയ്യുന്നുണ്ട്. നെറ്റിൽ നോക്കിയാണ് അവൻ സ്റ്റണ്ട് പഠിച്ചതെന്നാണു കേട്ടത്. മുംബൈ, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ബിഎംഎക്സ് ക്രേസ് ഏറെയുള്ളവർ ഉള്ളത്. നന്നായി വിയർത്താണ് ഇതിൽ അഭ്യാസങ്ങൾ ചെയ്യുന്നത്. അതിനാൽ ഇത് ഒരു വ്യായാമം കൂടിയാണ്.
നായിക ഫെബിയ
ഡൽഹി മലയാളി ഫെബിയയാണു നായിക. ഫെബിയയുടെ ആദ്യ സിനിമയാണ്. പ്രൊഫൈൽ കണ്ട് ഇഷ്ടമായി വിളിച്ച് ഓഡിഷൻ ചെയ്താണു സെലക്ട് ചെയ്തത്. ഓട്ടോ റിക്ഷാ ഡ്രൈവറായിട്ടാണ് വിനയ് ഫോർട്ട് വേഷമിടുന്നത്. ശ്രുതി രാമചന്ദ്രൻ എന്റെ ക്ലാസ് ടീച്ചറായി വേഷമിടുന്നു. എന്നെ ഏറ്റവുമധികം നോണ്‍സെൻസ് ആയി കാണുന്നത് ശ്രുതിയുടെ കഥാപാത്രമാണ്. സേതുലക്ഷ്മി ചേച്ചി, കലാഭവൻ ഷാജോണ്‍, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. കണ്ണൂർ ഇരിട്ടിയിലായിരുന്നു ചിത്രീകരണം.
പിന്നണിയിൽ
ബിലീവിന്റെ കാമറ ചെയ്ത അലക്സാണ് നോണ്സെൻസിന്റെയും കാമറ ചെയ്തത്. ആക്ഷൻ ഹീറോ ബിജു, ദിവാൻജിമൂല ഗ്രാൻഡ് പ്രി, ഡാകിനി തുടങ്ങിയ പടങ്ങളിലും അലക്സ് കാമറ ചെയ്തിട്ടുണ്ട്. ബിലീവ് എഡിറ്റ് ചെയ്ത അപ്പു ഭട്ടതിരിയാണ് ഇതിന്റെയും എഡിറ്റർ. ഇതിന്റെ സംവിധായകൻ ജിതിൻ എബ്രിഡ് ഷൈനൊപ്പം 1983യിലും ആക്ഷൻ ഹീറോ ബിജുവിലും അസോസിയേറ്റായിരുന്നു. എം.സി.ജിതിന്റെ കഥയ്ക്ക് മുഹമ്മദ് ഷെഫീക്ക്, ലിബിൻ എന്നിവരാണ് ജിതിനൊപ്പം സ്ക്രിപ്റ്റ് ചെയ്തത്.
മൂന്നു പാട്ടുകളുണ്ട്, രചന വിനായക് ശശികുമാർ. മ്യൂസിക് ചെയ്തതും പാടിയതും ഞാനാണ്. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തതു വിഷ്ണു ശ്യാം. തന്റെ സിനിമാജീവിതത്തിൽ നിർമിച്ച ബെസ്റ്റ് സിനിമ എന്നാണ് അഞ്ചു വർഷത്തിനുശേഷം സിനിമാനിർമാണത്തിലേക്കു തിരിച്ചുവരുന്ന ജോണി സാഗരിക പറഞ്ഞത്. ബാറോക് സിനിമാസാണ് ഈ പടം വിതരണം ചെയ്യുന്നത്. റിലീസ് ദിവസമായ ഒക്ടോബർ 11നു തന്നെയാണു സിനിമയിലും കഥ തുടങ്ങുന്നത്.
വീട്ടുവിശേഷങ്ങൾ...
അച്ഛനും അമ്മയും ബംഗളൂരു സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു. പപ്പ എൻജിനിയറും അമ്മ ലാബ് ടെക്നീഷനുമായിരുന്നു. അങ്ങനെയാണു ഞങ്ങൾ ബംഗളൂരുവിൽ താമസമായത്. ഞാൻ ഇപ്പോൾ വൈറ്റിലയിലാണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top