ജാനകീ വിജയം
Sunday, October 14, 2018 7:14 AM IST
കായംകുളം കൊച്ചുണ്ണിയുടെ മനസ് കവർന്ന ജാനകി ഇപ്പോൾ മലയാളികളുടേയും ഹൃദയത്തിലിടം നേടുകയാണ്. കായംകുളം കൊച്ചുണ്ണിയിൽ ജാനകിയായി പകർന്നാടിയ പ്രിയ ആനന്ദ് തന്‍റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഇതായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച പ്രിയ ആനന്ദ് എസ്രയിലൂടെയാണ് ആദ്യമായി മലയാളത്തിലേക്കെത്തുന്നത്. ഇപ്പോൾ കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിൽ സജീവമായിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റിലൊരുങ്ങിയ ചിത്രത്തിൽ നായികയായ വിശേഷങ്ങളുമായി പ്രിയ ആനന്ദ് മനസ് തുറന്നപ്പോൾ...



കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്കൊരു തിരിച്ചുവരവാണല്ലോ?

എസ്രയിലൂടെയാണ് മലയാളത്തിലേക്കു ഞാൻ ആദ്യമായി എത്തുന്നത്. ആ സിനിമയേയും എന്‍റെ കഥാപാത്രത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ചതിൽ മലയാളികളോട് മനസ് നിറയെ നന്ദിയുണ്ട്. കായംകുളം കൊച്ചുണ്ണിയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. മലയാള ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരു വലിയ സിനിമയാണത്. ഈ ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. ഒരു പീരിഡ് സിനിമ ചെയ്യണമെന്നു കുറേ നാളായി ആഗ്രഹിച്ചിരുന്നു. അതു സാധ്യമാവുകയായിരുന്നു കായംകുളം കൊച്ചുണ്ണിയിലൂടെ. ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരും കഴിവുറ്റ വലിയ താരനിരയും ചിത്രത്തിലുണ്ട്. എനിക്കു കരിയറിൽ മറക്കാനാവാത്ത ഒരു സിനിമയാണ് ഇത്.



ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ചും അതിന്‍റെ വിശേഷങ്ങളും?

ജാനകി എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും തീർത്തും വിഭിന്നമായ ഒരു വേഷമാണിത്. ഒട്ടും ഗ്ലാമറസാകാത്ത കഥാപാത്രം. പുതിയൊരു ലുക്കും പശ്ചാത്തലവുമായിരുന്നു എനിക്കും ഈ ചിത്രം. ഒരു ബ്ലാക്ക് സ്ലേറ്റ് പോലെയാണ് ഈ ചിത്രത്തിലേക്ക് ഞാൻ വന്നത്. അവിടെ എന്നിക്കെല്ലാം പറഞ്ഞു തന്നു ജാനകിയെ പ്രേക്ഷകർക്കു മുന്നിലെത്തിച്ചതിന്‍റെ ഫുൾ ക്രെഡിറ്റും സംവിധായകൻ റോഷൻ ആൻഡ്രൂസിനുള്ളതാണ്. ഈ ചിത്രത്തിലെ വസ്ത്ര ധാരണമെല്ലാം പുതിയ അനുഭവമായിരുന്നു. പിന്നെ അന്നത്തെകാലത്ത് എങ്ങനെയൊക്കെയാണ് ജീവിത ശൈലി എന്നും അതിനനുസരിച്ച് എങ്ങനെയൊക്കെ ക്രമീകരണങ്ങളാണ് വേണ്ടതെന്നും റിസേർച്ച് ചെയ്താണ് ഒരുക്കിയിരിക്കുന്നത്. അതിന്‍റെ റിസൾട്ടാണ് സിനിമയിലൂടെ പ്രേക്ഷകർ കാണുന്നത്.



ജാനകി എന്ന കഥാപാത്രത്തിനായി തയാറെടുപ്പുകൾ നടത്തിയിരുന്നോ?

ഈ സിനിമയ്ക്കായി ആറു മാസത്തോളമാണ് ഞാൻ ഡേറ്റ് നൽകിയിരുന്നത്. മറ്റൊരു സിനിമയും ആ കാലയളവിൽ ചെയ്തിരുന്നില്ല. അത്രത്തോളം തയാറെടുപ്പും സജ്ജീകരണങ്ങളും സിനിമയ്ക്കായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്കു മറക്കാനാവാത്ത ഒരു ചിത്രമാണ് കായംകുളം കൊച്ചുണ്ണി എന്നു പറയുന്നത്.



സംവിധായകൻ റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിലേക്കു വിളിക്കുന്നതെങ്ങനെയാണ്?

റോഷൻ സാറിനെ ഞാൻ കാണുന്നത് മുംബൈയിൽ വെച്ചാണ്. സിനിമയെക്കുറിച്ചു അപ്പോൾ സംസാരിച്ചിരുന്നു. അതിന്‍റെ ടെക്നിക്കൽ വശത്തെക്കുറിച്ചാണ് അന്നദ്ദേഹം കൂടുതൽ പറഞ്ഞത്. ഇത്തരമൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള എന്‍റെ താല്പര്യത്തെക്കുറിച്ച് ഞാനും പറഞ്ഞിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദഹം ഫോണിൽ വളിച്ചിട്ടു പറഞ്ഞു പ്രിയയാണെന്‍റെ ജാനകി എന്ന്. സത്യത്തിൽ ഞാൻ വളരെ അത്ഭുതപ്പെട്ടുപോയി. കാരണം അത്രയും വലിയ സിനിമയിൽ ജാനകി എന്ന കഥാപാത്രത്തിനുള്ള പ്രാധാന്യം എനിക്കറിയാം.

അതേ സമയം ജാനകിയായി എന്നെ പരിഗണിച്ചതിൽ വളരെ സന്തോഷവും തോന്നി. സംവിധായകനും തിരക്കഥാകൃത്തുക്കളും സഞ്ജയ് ബോബിയും എന്‍റെ ജാനകിയെ കണ്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ അതു അഭിമാനമായാണ് തോന്നിയത്. ഇപ്പോൾ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തപ്പോൾ സന്തോഷം ഇരട്ടിയായിരിക്കുന്നു.



സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ എങ്ങനെ ഓർക്കുന്നു?

തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. ഓരോ ഇൻഡസ്ട്രിയിലും ഭാഷ എനിക്കൊരു പ്രശ്നമായി തോന്നിയിട്ടില്ല. ഓരോ ടീമിനൊപ്പം വർക്കു ചെയ്യുന്പോഴും പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് ഒരു കലാകാരി എന്ന നിലയിൽ എനിക്കു കിട്ടുന്നത്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽ നിന്നും മാറി വലിയ ക്രൂവും വന്പൻ സെറ്റും വലിയ ആൾക്കൂട്ടവും നിരവധി ജൂനിയർ ആർട്ടിസ്റ്റുകളുമായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നത്. പഴയ കാലഘട്ടത്തിനെ പുനർ നിർമ്മിച്ചിരിക്കുകയാണ് അവിടെ.



സിനിമ എങ്ങനെയാണ് പ്രഫഷനായി മാറുന്നത്?

ഞാൻ ജനിച്ചത് ചെന്നൈയിലാണെങ്കിലും വളർന്നത് ഹൈദരാബാദിലാണ്. പിന്നെ യു.എസിലായിരുന്നു. ഇന്ത്യയിലേക്കു തിരികെ എത്തുന്പോൾ സിനിമ മേഖലയുമായി ഒരു കോണ്‍ടാക്ടും ഇല്ലായിരുന്നു. എങ്കിലും സിനിമ ഒരു പാഷനായിരുന്നു. അവസരങ്ങൾ തേടി നടന്നാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഞാൻ സിനിമ പഠിച്ചു തുടങ്ങുകയായിരുന്നു. ഇന്നുവരെ ഏറെ സന്തോഷം നൽകുന്ന യാത്രയാണ് സിനിമ നൽകിയത്. ഓരോ സിനിമയിലേക്കെത്തുന്പോഴും അതിനെ ആസ്വദിച്ചു ചെയ്യാനാകുന്നുണ്ട്.



നിവിന്‍ പോളിക്കൊപ്പമുള്ള ഷൂട്ടിംഗ് എങ്ങനെയായിരുന്നു?

എപ്പോഴും മുഖത്തു പുഞ്ചിരിയോടെത്തുന്നയാളാണ് നിവിൻ. അദ്ദേഹത്തിന്‍റെ കരിയറിലും ഏറെ ബുദ്ധിമുട്ടിയ ഒരു സിനിമ ഇതായിരിക്കും. ഈ സിനിമ ഷൂട്ടു ചെയ്യുന്ന സമയത്തു നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ നിവിന്‍റെ ഭാഗത്തു നിന്നും ഏറെ സ്ട്രഗളും ഹാർഡു വർക്കുമുണ്ടായിരുന്നു. നിവിന്‍റെ കരിയർ വളരെ ഇന്‍ററെസ്റ്റിംഗാണ്. ബാംഗ്ലൂർ ഡെയ്സിലേയും പ്രേമത്തിലേയും കഥാപാത്രത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് കൊച്ചുണ്ണി. നിവിന്‍റെ മുൻ സിനിമകൾ പോലെ കൊച്ചുണ്ണിയേയും പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു.



മലയാളത്തിലേക്കു വീണ്ടും പ്രതീക്ഷിക്കാമോ?

ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയാളത്തിൽ അടുത്തത്. അതിനു ശേഷം തമിഴിൽനിന്നും കന്നഡത്തിൽനിന്നുമുള്ള പ്രോജക്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.