Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"മണിയുടെ മരണത്തിന് എന്റേതായ വ്യാഖ്യാനം ചാലക്കുടിക്കാരൻ ചങ്ങാതിയിലുണ്ട്..'
Wednesday, September 26, 2018 12:44 PM IST
കലാഭവൻ മണി എന്ന മനുഷ്യസ്നേഹിയായ മഹാനടന്റെ ജീവിതം ആസ്പദമാക്കി ഹിറ്റ് മേക്കർ വിനയനൊരുക്കിയ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ തിയറ്ററുകളിലേക്ക്. ഏതു ദുഃഖത്തിലും സ്വന്തം ജീവിതം ആഘോഷമാക്കി പൊട്ടിച്ചിരിച്ച; മറ്റുള്ളവരെ ചിരിപ്പിച്ചു രസിപ്പിച്ച അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നായക
കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം രാജാമണി. രേണു സൗന്ദർ, നിഹാരിക എന്നിവരാണു നായികമാർ. സലിംകുമാർ, ജോയ് മാത്യു, ടിനി ടോം, ജോജു മാള, ശ്രീജിത്ത് രവി, ഹണിറോസ്, ധർമജൻ തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.
“പുതിയ ആളുകളെ കൊണ്ടുവരിക എന്നത് എനിക്കൊരു ത്രില്ലാണ്. എത്രപേരെ ഞാൻ കൊണ്ടുവന്നിരിക്കുന്നു. ഇവിടെ ഇത്രയും കാലങ്ങൾക്കുശേഷവും വിലക്കുകളൊക്കെ മാറിവരുന്പൊഴും ഞാനൊരു പുതിയ താരത്തെക്കൂടി കൊണ്ടുവന്നിരിക്കുന്നു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ അഭിമാനം...” സംവിധായകൻ വിനയൻ സംസാരിക്കുന്നു..
‘ചാലക്കുടിക്കാരൻ ചങ്ങാതി’എന്ന സിനിമ ചെയ്യാനുള്ള ആദ്യ പ്രേരണ എന്തായിരുന്നു...?
കലാഭവൻ മണിയുടെ മരണശേഷം ചാലക്കുടിയിൽ നടന്നു വലിയ ഒരനുസ്മരണ സമ്മേളനത്തിൽ മണിയെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ ഞാൻ പ്രസംഗിച്ചു. അയാളുടെ ചെറുപ്പകാലത്തെ ദാരിദ്ര്യവും അയാളുടെ ജീവിതവും സിനിമയിൽ വന്നതിന്റെ പ്രശ്നങ്ങളും പിന്നീടു കറുപ്പിന്റെ പേരിൽ അനുഭവിച്ച ചില പ്രശ്നങ്ങളുമൊക്കെ ഞാൻ പറഞ്ഞു. ഒടുവിൽ സുഹൃത്തുക്കളുടെ കൂടെച്ചേർന്ന് അല്ലെങ്കിൽ സൗഹൃദബന്ധങ്ങളുടെ ആഴക്കൂടുതൽ കൊണ്ട് മദ്യപാനത്തിലേക്കു പോലും പോയി അതിൽ നിന്ന് രക്ഷപ്പെടാനാവാതെ അവസാനം ദുരൂഹത നിറഞ്ഞ മരണത്തിന് അടിപ്പെട്ട മണിയെക്കുറിച്ചും പ്രസംഗിച്ചു.
ഇതൊക്കെ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയെന്നും ഇത്രയുമൊക്കെ മണിയെപ്പറ്റി പറയാൻ അറിയാമെങ്കിൽ അനശ്വരനായ മണിയെക്കുറിച്ച് എന്തുകൊണ്ട് ഒരു സിനിമ ചെയ്തുകൂടാ എന്നും അവിടെയിരുന്ന ഒരാൾ എന്നോടു ചോദിച്ചു. ഒരു സിനിമയ്ക്കു വേണ്ട ഒത്തിരി മുഹൂർത്തങ്ങളുള്ള, ഒരു മെസേജ് പോലും നമുക്കു കൊടുക്കാൻ പറ്റുന്ന ഒത്തിരിക്കാര്യങ്ങളുള്ള ഒരു കഥയാണു മണിയുടേതെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അത് അവിടെ പറഞ്ഞുതീർന്നെങ്കിലും മണി മരിച്ചു രണ്ടര വർഷം കഴിഞ്ഞ് അതൊരു സിനിമയായി എന്നുള്ളതാണു സത്യം.
കലാഭവൻ മണിയുടെ ബയോഗ്രഫിയാണോ ഈ സിനിമ....?
ഇതൊരു ബയോപിക് ഒന്നുമല്ല. കലാഭവൻ മണി എന്ന നടനെ നിങ്ങൾക്ക് ഈ സിനിമയിൽ കാണാനാവും. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് സിനിമയിലേക്ക് ഒരു പയ്യൻ വന്നാൽ, അയാൾ ഒരു അധഃസ്ഥിതൻ കൂടിയാണെങ്കിൽ നമ്മുടെ സമൂഹത്തിൽ വലിയ വാചകമടിക്കുന്ന വിപ്ലവകാരികളിൽ പലരും പുലർത്തുന്ന കറുപ്പിനോടുള്ള അവജ്ഞ. അതിനെയൊക്കെ മറികടന്ന് അയാൾ സിനിമയിലെത്തുന്പോൾ അവിടെനിന്ന് അയാൾക്കു കിട്ടിയ അനുഭവങ്ങൾ...അത്തരം കാര്യങ്ങളൊക്കെ പറയാനാവുന്ന ഒരാളിന്റേതാണ് ഈ കഥ.
അദ്ദേഹത്തിന്റെ നന്മകളും കലാരംഗത്തുള്ള കാര്യങ്ങളുമൊഴിച്ച് അദ്ദേഹത്തിന്റെ മരണം പോലും സിബിഐയുടെ അന്വേഷണത്തിലിരിക്കുകയാണ്. ആ ഫയൽ ക്ലോസ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ നമുക്ക് ബയോപിക് എടുക്കാനാവും. അദ്ദേഹത്തിന്റെ മരണം സാധാരണ മരണം ആയിരുന്നെങ്കിൽ നമുക്കു സിനിമയിൽ അതു കാണിക്കാമായിരുന്നു. ഇത് അതല്ലല്ലോ. ഇപ്പോഴും അതിനെക്കുറിച്ചു ദുരൂഹമായ പല കാര്യങ്ങളും പറയുന്നു. അതുകൊണ്ടു തന്നെ ആ മരണത്തിന് ഞാൻ എന്റേതായ ഒരു വ്യാഖ്യാനം കൊടുത്തിട്ടുണ്ട്. അതായിരിക്കും ഈ പടത്തിന്റെ ഹൈലൈറ്റ്.
അത്തരം വ്യാഖ്യാനങ്ങൾ വിവാദങ്ങൾക്ക് ഇട നല്കില്ലേ...?
വിവാദങ്ങളെയൊന്നും ഭയക്കുന്ന വ്യക്തിയല്ലല്ലോ ഞാൻ. എനിക്കു തോന്നുന്ന കാര്യങ്ങൾ പറയുന്നുവെന്നേയുള്ളൂ. അത് ആരെയും പ്രത്യേകിച്ചു നോവിക്കാനോ ബുദ്ധിമുട്ടിക്കാനോ ഒന്നുമല്ല. പക്ഷേ, അതിൽ എന്റെയൊരു വ്യാഖ്യാനമുണ്ടാവും.
‘ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം’ എന്നൊരു ഡയലോഗ് ട്രെയിലറിലുണ്ടല്ലോ....അതു നല്കുന്ന സൂചനയെന്താണ്..?
അതു സിനിമകാണുന്പോൾ മനസിലാവും. അത്രേയുള്ളൂ അതേക്കുറിച്ചു പറയാൻ..
മറ്റു താരങ്ങളെയൊന്നും പരിഗണിക്കാതെ രാജാമണി എന്ന പുതുമുഖത്തെ നായകനാക്കിയതിനു പിന്നിൽ....?
എന്റെ കരിയർ നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും. എന്തുകൊണ്ടാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പടത്തിൽ അന്ന് ആരുമല്ലാതിരുന്ന മണിയെ ഞാൻ കൊണ്ടുവന്നത്? അന്ന് ആരുടെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്? എന്റെ പടങ്ങളെല്ലാം സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന സമയമല്ലേ അത്. ഇൻഡിപ്പെൻഡൻസും ആകാശഗംഗയും കല്യാണസൗഗന്ധികവുമൊക്കെ സൂപ്പർഹിറ്റായി നിൽക്കുന്ന സമയത്താണ് മണിയെ ഞാൻ എടുക്കുന്നത്.
അന്നു മണിയല്ലാതെ എത്ര വലിയ നടന്മാരുണ്ടായിരുന്നു നമുക്ക് അഭിനയിപ്പിക്കാൻ. ദാദാസാഹിബൂം രാക്ഷസരാജാവും ചെയ്ത മമ്മൂക്കയുടെ ഡേറ്റ് വരെ കിട്ടില്ലേ? എന്തുകൊണ്ടാണ് ഞാൻ ജയസൂര്യയെ ഉൗമയായി കൊണ്ടുവന്നത് ? പുതിയ ആളുകളെ കൊണ്ടുവരിക എന്നത് എനിക്കൊരു ത്രില്ലാണ്. ആ സബ്ജക്ട് ചെയ്യാനാകുന്ന, അഭിനയത്തിൽ കഴിവുള്ള പുതിയ ഒരാൾക്ക് ഇൻഡസ്ട്രിയിൽ ഒരു ബ്രേക്ക് കിട്ടുക എന്നതാണ് ഉദ്ദേശിച്ചത്.
മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ എന്നു കേട്ട് മണിയുമായി രൂപസാദൃശ്യമുള്ള കുറേ ആളുകളുടെ തള്ളലുണ്ടായിരുന്നു. അതൊന്നും വേണ്ടെന്നുവച്ചു. മണിയുടെ രൂപം വേണ്ട. മണിയുടെ ശബ്ദം വേണ്ട. മണിയുടെ നടപ്പു വേണ്ട...അല്ലാതെ നല്ല കറുത്ത ഉയരമുള്ള 26 വയസു തോന്നിക്കുകയും 48 വയസു വരെ ആക്കാൻ പറ്റുകയും ചെയ്യുന്ന ഒരാളെയാണു വേണ്ടിയിരുന്നത്. അതുകൊണ്ടാണ് അങ്ങനെയൊരാളെ തപ്പിയെടുത്തത്. അയ്യായിരത്തിനടത്ത് ആളുകളിൽ നിന്നാണ് നമ്മൾ രാജാമണിയെ സെലക്ട് ചെയ്തത്. അതു സക്സസ് ആവുക എന്നു പറയുന്നിടത്താണ് ഈ പടത്തിന്റെ വിജയം. അത് എന്റെയൊരു ത്രില്ലാണ്. ആ ത്രിൽ ഞാൻ ഇവിടെയും കാണിച്ചു.
ബോയ്ഫ്രണ്ടിലൂടെ താങ്കൾ അവതരിപ്പിച്ച ഹണി റോസ് വലിയ ഒരു ഇടവേളയ്ക്കുശേഷം ഈ പടത്തിൽ പ്രധാന വേഷത്തിൽ വരികയാണല്ലോ....?
വലിയ ഇടവേളയായത് അതിനു ശേഷം താരങ്ങളെ വച്ച് പടം ചെയ്യാത്തതു കൊണ്ടല്ലേ. ഒന്‍പതു വർഷമായി വിലക്കി നിർത്തിയിരിക്കുകയായിരുന്നല്ലോ. ഹണിയെ കൊണ്ടുവന്നത് 2005 ൽ. വിലക്കും പ്രശ്നങ്ങളുമൊക്കെ ഉണ്ടാകുന്നതു 2007ൽ. അതിനുശേഷം ചെയ്ത പടങ്ങളിലും ഇവരൊക്കെ അഭിനയിക്കാം എന്നു പറഞ്ഞെങ്കിലും വേണ്ട എന്നാണു ഞാൻ പറഞ്ഞത്. കാരണം, നമ്മുടെ ബഹുമാനപ്പെട്ട ചില സുഹൃത്തുക്കൾ ചിലപ്പോൾ അവരുടെ കരിയർ കൂടി ഇല്ലാതാക്കാൻ ഇടയുണ്ടായിരുന്നു.
ഇപ്പോൾ പ്രശ്നങ്ങളൊക്കെ തീർന്നപ്പോൾ സലിംകുമാർ, ജോയ് മാത്യു, ടിനി ടോം, ജോജു മാള, ശ്രീജിത്ത് രവി തുടങ്ങി മലയാള സിനിമയിലെ പ്രമുഖരായ 35നടുത്ത് ആർട്ടിസ്റ്റുകളാണ് ഈ പടത്തിൽ അഭിനയിച്ചിരിക്കുന്നത്. ഞാൻ സിനിമയിൽ കൊണ്ടുവന്ന ജയസൂര്യ, അനൂപ് മേനോൻ, ഇന്ദ്രജിത്ത്, മണിക്കുട്ടൻ..തുടങ്ങി പക്രുവിനെപ്പോലും അവർ വിട്ടില്ലല്ലോ. അത്തരം കാര്യങ്ങളൊക്കെ ഇവിടത്തെ ജനത്തിന് അറിയാവുന്നതാണ്. ചെയ്തതു തെറ്റാണെന്ന് അവർക്ക് ഇപ്പോൾ മനസിലായി.
മുൻകാലപ്രാബല്യത്തോടെ അമ്മയ്ക്കു വിഷമം തോന്നി എന്നു പറഞ്ഞു. നമ്മൾ അത് അംഗീകരിച്ചു. പ്രശ്നങ്ങളൊക്കെ തീർന്നപ്പോൾ അവരും സന്തോഷത്തോടെ വന്ന് അഭിനയിച്ചു. എനിക്കും പ്രശ്നമില്ല. ഞാൻ അവരുമായി സഹകരിച്ചു. ഈ പടത്തിൽ അഭിനയിക്കണമെന്ന താത്പര്യത്തോടെ പ്രതിഫലം പോലും ആഗ്രഹിക്കാതെ വന്നവരാണ് പക്രുവും ടിനി ടോമുമൊക്കെ. ആർക്കും അങ്ങനെ അകൽച്ചയൊന്നുമില്ലായിരുന്നു. നിലനിൽപ്പിനെ പേടിച്ച് അന്ന് പലരും അങ്ങനെ ചെയ്തതല്ലേ.
പല സിനിമകളിലും മുഖ്യധാരാ ആർട്ടിസ്റ്റുകളെ കിട്ടാതെ പുതിയ ആളുകളെ കൊണ്ടുവന്നപ്പോൾ അത് പുതിയ ആർട്ടിസ്റ്റുകളുടെ ഉദയത്തിനു തന്നെ കാരണമായി....?
വിലക്കുകാലത്തു മാത്രമാണ് ആർട്ടിസ്റ്റുകളെ കിട്ടാതിരുന്നത്. അതിനുമുന്‍പ് ഏത് ആർട്ടിസ്റ്റിനെയും കിട്ടുമായിരുന്ന സമയത്താണ് മണിയെയും ജയസൂര്യയെയും ഇന്ദ്രജിത്തിനെയുമൊക്കെ നായകന്മാരാക്കിയത്. അതിനാൽ മുഖ്യധാരാ ആർട്ടിസ്റ്റുകളെ കിട്ടാതെ വന്നപ്പോൾ എന്നു പറയുന്നതിൽ വലിയ കാര്യമില്ല. കഴിഞ്ഞ ഒന്‍പതു വർഷം മാത്രമാണ് അവർ ആർട്ടിസ്റ്റുകളെ വിടാതിരുന്നത്.
ഒരു സൂപ്പർസ്റ്റാറിനെ വച്ചു ചെയ്യുന്നതിന്റെ 100 ഇരട്ടി ത്രില്ലാണ് എനിക്കു ജയസൂര്യയെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പടം വിജയിപ്പിക്കുന്നതെന്ന് ഞാൻ തന്നെ വലിയ ആർട്ടിസ്റ്റുകളോടു പറയാറുണ്ടായിരുന്നു. അതാണ് എന്റെ നിലപാട്. അതൊക്കെ കഴിഞ്ഞ കഥകളാണ്. അവർ അവരുടെ വാശി തീർത്തു. അവരുടെ വാശിക്കൊന്നും വഴങ്ങാതെ സ്ട്രോംഗായി ഞാനും നിന്നു. ഒടുവിൽ ഇവിടം വരെയെത്തി.
ചാലക്കുടിക്കാരൻ ചങ്ങാതി മണിയെപ്പോലെ ജനകീയമാകും; അല്ലേ...?
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം ജനകീയമായ ഒരു ചിത്രമായി മാറും. അതിനുള്ള ഒരു മാസ് എന്റർടെയ്നറാണ് ഒരുക്കിയിരിക്കുന്നത്. മണിയുടെ ജീവിതം മണി ആഘോഷിക്കുകയായിരുന്നു. ഇതിലും അതുപോലെതന്നെ എന്തു ദുഃഖത്തിലും ആഘോഷിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ കഥയാണു പറയുന്നത്.
പാട്ടും കോമഡിയുമൊക്കെ നിറഞ്ഞ ഒരു മാസ് എന്റെർടെയ്നറാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഈ പടത്തിൽ നാലു പാട്ടുകളുണ്ട്. മണിയുടെ രണ്ടു പാട്ടുകളുണ്ട്. ബിജിബാൽ ചെയ്ത പാട്ടുണ്ട്. പി. ജയചന്ദ്രൻ പാടിയ ഒരു പാട്ടുണ്ട്. അവസാനത്തെ ഒരു റീലിൽ നിങ്ങളുടെ കണ്ണുനിറയും, നെഞ്ചുരുകും എന്നുള്ളത് ഉറപ്പാണ്. അതായിരിക്കും ഈ പടത്തിന്റെ വിജയമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top