അച്ഛന്‍റെ മകൻ
Sunday, October 28, 2018 3:13 AM IST
സുരേഷ് ഗോപിയോടുള്ള ഇഷ്ടമാണ് മകൻ ഗോകുൽ സുരേഷ് ഗോപിക്കും മലയാളി പ്രേക്ഷകർ നൽകുന്നത്. സൂപ്പർസ്റ്റാറിന്‍റെ മകൻ എന്ന ചട്ടക്കൂടിൽ മാത്രം നിൽക്കാതെ മികച്ച നടനെന്ന മേൽവിലാസം നേടിയെടുക്കുകയാണ് ഗോകുൽ. പയ്യന്നൂരിൽ ഉൾട്ടാ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തുന്പോൾ വാക്കിലും നോക്കിലും ഏറെ അനുഭവ പരിജ്ഞാനമുള്ള നായകനായി മാരിയിരിക്കുന്നു നായകനായ അച്ഛന്‍റെ ഈ മകനും...

സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഉൾട്ടായുടെ വിശേഷങ്ങൾ?

ഇന്നു സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളും ഈ ചിത്രത്തിലൂടെ പറയുന്നുണ്ട്. പൊന്നാപുരം എന്ന ഗ്രാമത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നം കാരണം എല്ലാ മേഖലയും സ്ത്രീകൾ ഏറ്റെടുക്കുകയാണ്. അവരുടെ ഭരണത്തിൽ പുരുഷന്മാർ ജീവിക്കുന്നതൊക്കെയാണ് ചിത്രം കാണിക്കുന്നത്. അത്തരമൊരു കഥയിൽ നിർണായകമായി എത്തുന്ന ചന്ദ്രു രാജിവ് എന്ന കഥാപാത്രമാണ് എന്‍റേത്.

സോളോ നായകനപ്പുറം മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ കൂടുതൽ സാന്നിധ്യമാകുന്നത്?

അങ്ങനെ ഒരു വേർതിരിവ് ഞാൻ കാണുന്നില്ല. ഇരയിൽ ഉണ്ണി മുകുന്ദനൊപ്പവും സൂത്രക്കാരനിൽ നിരഞ്ജനൊപ്പവും സായാഹ്ന വാർത്തയിൽ ധ്യാൻ ശ്രീനിവാസനൊപ്പവുമാണ് അഭിനയിച്ചത്. എക്സിപീരിയൻസുള്ളവർക്കൊപ്പം വർക്കു ചെയ്യുന്പോൾ എന്നെത്തന്നെ കൂടുതൽ നന്നാക്കാൻ സാധിക്കുമെന്നു കരുതുന്നു. ചെറുപ്പം മുതൽ ഒന്നോ രണ്ടോ ഷൂട്ടിംഗ് സെറ്റിൽ മാത്രമാണ് പോയിട്ടുള്ളത്. എന്‍റെ എക്സ്പീരിയൻസ് ആദ്യ സിനിമ മുതലാണ്. സിനിമയിലെ ചോറാണ് ചെറുപ്പം മുതൽ കഴിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നമുക്കു കിട്ടുന്നത് മികച്ചതാക്കാനാണ് ശ്രമിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ എന്ന പരിഗണന എല്ലായിടത്തുമുണ്ടല്ലോ?

അച്ഛന്‍റെ പേര് എന്‍റെ പേരിനൊപ്പമുള്ളതുകൊണ്ട് ബഹുമാനവും പരിഗണനയും എല്ലായിടത്തു നിന്നും കിട്ടുന്നുണ്ട്. അതിൽ ഒരുപാട് നന്ദിയുണ്ട്. അച്ഛന്‍റെ പേരിലുള്ള സ്നേഹം നഷ്ടപ്പെടാത്ത വിധമാണ് ഞാനും ശ്രമിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ സിനിമകളിലൂടെ അച്ഛന്‍റെ തുടക്കം. ഇപ്പോൾ മകനും അതേ പാതയിലാണല്ലോ?

മാസ്റ്റർപീസ് ചെയ്തപ്പോൾ മമ്മൂക്കയുമായി എനിക്കു കോന്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. മമ്മൂക്ക, ലാലേട്ടൻ എന്നപോലെ അച്ഛന്‍റെ അടുക്കൽ പോലും ആറടി അകലത്തിലാണ് ഞാൻ നിൽക്കുന്നത്. കാരണം നടൻ എന്ന നിലയിൽ അവരോടുള്ള ബഹുമാനമാണ് എനിക്കെന്നും ഉള്ളത്. ലാലേട്ടനൊപ്പം ഒരു അവസരം ലഭിച്ചാൽ അതു ഞാൻ നഷ്ടപ്പെടുത്തില്ല.

താരപുത്രന്മാർ നാലുപേരും ഇപ്പോൾ മലയാളത്തിൽ ഉണ്ടല്ലോ?

ദുൽഖർ സൽമാൻ ഞങ്ങളേക്കാൾ കുറച്ചുകൂടി ഉയർന്ന ഗ്രേഡിലാണ്. പ്രണവ് മോഹൻലാലും അതുപോലെയാണ്. ഞാനും ബാക്കിയുള്ള ആർട്ടിസ്റ്റിന്‍റെ മക്കളും കുറച്ചുകൂടി സാധാരണമായ റേഞ്ചിലൂടെയാണ് പോകുന്നത്. പിന്നെ ചെയ്യുന്ന വർക്കാണ് നമ്മളെ ഓരോ ഇടങ്ങളിലും കൊണ്ടെത്തിക്കുന്നത്. ഒരു ട്വന്‍റി ട്വന്‍റിയുടെ പുതിയ വേർഷൻ വരുകയാണെങ്കിൽ അതു വളരെ ഇന്‍ററെസ്റ്റിംഗ് ആയിരിക്കും. അച്ഛന്മാരുടെ മക്കളായിട്ടു തന്നെയാകാതെ മിക്സ് ചെയ്തു കാണിക്കുന്പോൾ പ്രേക്ഷകർക്കും ഏറെ പുതുമയാകും.

ലേലം 2- വിലൂടെ അച്ഛനും മകനും ഒന്നിച്ചെത്തുന്നത് എപ്പോഴാണ്?

രഞ്ജി പണിക്കർ സാർ ഇപ്പോൾ മുഴുനീള നടനാണ്. തിരക്കഥ എഴുതുന്ന അദ്ദേഹത്തിനും അതിനനുസരിച്ച് സമയം കിട്ടണം. അദ്ദേഹത്തിന്‍റെ മകൻ നിതിന്‍റെ രണ്ടാമത്തെ സിനിമയാണത്. അപ്പോൾ ആൾക്കും കൂടുതൽ തയാറെടുപ്പ് വേണം. പിന്നെ നായകനായി അഭിനയിക്കുന്ന സുരേഷ് ഗോപി എം.പി ഇപ്പോൾ രാഷ്ട്രീയത്തിലാണ്. എല്ലാംകൂടി ഒത്തുവരുന്പോഴാണ് ആ സിനിമ നടക്കുന്നത്. പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. അതിൽ അസിസ്റ്റന്‍റ് ഡയറക്ടറായി ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷേ, അവർ എനിക്കു ഒരു കഥാപാത്രം പറഞ്ഞു. അതിൽ ഞാൻ ഫിറ്റാണെങ്കിൽ അഭിനയിക്കണം. അല്ലെങ്കിൽ അസിസ്റ്റന്‍റ് ഡയറക്ടറായി ആ ചിത്രത്തിൽ ഞാൻ കാണും.

അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും താൽപര്യമുണ്ടോ?

സത്യത്തിൽ സിനിമയിൽ എത്തുമെന്നു ഞാൻ കരുതിയതല്ല. കോട്ടയത്തുള്ള പള്ളിക്കൂടം സ്കൂളിൽ പഠിക്കുന്ന സമയത്ത് നാലുവർഷത്തോളം കഥകളിയും മാർഷ്യൽ ആർട്സും പഠിച്ചു. പത്താം ക്ലാസ് കഴിഞ്ഞതോടെ അതൊക്കെ വിട്ടു. പിന്നീട് ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് അഭിനയ രംഗത്തേക്കു വരുന്നത്. ഇരുപത്തിയൊന്നാം വയസിലാണ് ഫ്രൈഡേ ഫിലിംസ് എന്നെ സിനിമയിലേക്കു ക്ഷണിക്കുന്നത്. പൃഥ്വിരാജിന്‍റെ ആരാധകനാണ് ഞാൻ. അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ആക്‌ഷൻ മൂവീസ് സംവിധാനം ചെയ്യാനാണിഷ്ടം. പത്തുവർഷത്തിനുള്ളിൽ മാത്രമായിരിക്കും അത് നടക്കുന്നത്.

പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്?

സായാഹ്ന വാർത്തകളും സൂത്രക്കാരനുമാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. ഉൾട്ടയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് സാറിന്‍റെ അസിസ്റ്റന്‍റായിരുന്ന പ്രേം ചെയ്യുന്ന ഒരു ഫാന്‍റസി സബ്ജക്ടാണ്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. മാധവ് രാംദാസിന്‍റെ ഇളയരാജയിൽ അതിഥി വേഷത്തിലെത്തിയിരുന്നു. അതിൽ അച്ഛനും ഒരു പാട്ട് പാടുന്നുണ്ട്.

കുടുംബ വിശേഷം?

ഞങ്ങൾ നാലുപേരാണ്. ചേച്ചി ചെറുപ്പത്തിൽ മരിച്ചു പോയി. പിന്നെ രണ്ടനിയത്തിമാരും അനിയനുമാണ് ഉള്ളത്. ഒരു അനിയത്തി കാനഡയിലും ഇളയ അനിയത്തി ചെന്നൈയിലും അനിയൻ ലണ്ടനിലും പഠിക്കുന്നു. തിരുവനന്തപുരത്തെ വീട്ടിൽ അമ്മയും അമ്മയുടെ അമ്മയുമുണ്ട്. ഡൽഹിയിൽ സെക‌്‌ഷനില്ലാത്തപ്പോൾ അച്ഛനും കുടുംബത്തിലുണ്ടാകും.­

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.