അനുശ്രീ മൊഴികൾ
Sunday, November 25, 2018 2:52 AM IST
നായിക എന്ന സേഫ് സോണിൽ മാത്രം നിൽക്കാതെ കഥാപാത്രങ്ങളുടെ വൈവിധ്യത്താൽ എല്ലാ മലയാളി പ്രേക്ഷകരുടെയും ഇഷ്ടം നേടിയ താരമാണ് അനുശ്രീ. ആദ്യചിത്രം ഡയമണ്ട് നെക്ലേസിലെ ‘അരുണേട്ടാ... സന്തോഷമായോ’ എന്ന ഡയലോഗ് ഹിറ്റാക്കിയ നാടൻ പെണ്‍കുട്ടിയിൽ നിന്നും ഏറെ വളർന്നിരിക്കുന്നു ഈ നായിക. ഒപ്പം തന്‍റെ നിലപാടുകളിൽ ഉറച്ചു നിൽക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനും ഈ കലാകാരി സധൈര്യം മുന്നോട്ടു വന്നിട്ടുമുണ്ട്. തന്‍റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ വിശേഷങ്ങളുമായി അനുശ്രീ.

നായിക എന്ന സേഫ് സോണിൽ നിന്നും മാറി തെരഞ്ഞെടുപ്പിലെ വൈവിധ്യം എങ്ങനെയാണ്?

എപ്പോഴും നായികയാകണം എന്നു വാശിപിടിക്കുന്ന ആളല്ല ഞാൻ. നിരവധി കഥാപാത്രങ്ങൾ എത്തുന്നതിൽ നിന്നു നമുക്കു പെർഫോം ചെയ്യാനുണ്ടോ എന്നാണു നോക്കുന്നത്. സിനിമ കണ്ടിറങ്ങിക്കഴിയുന്പോൾ പ്രേക്ഷകർ മറന്നു പോകുന്ന ഒരു കഥാപാത്രം ആയിപ്പോകരുതെന്നും ശ്രദ്ധിക്കാറുണ്ട്. നായികയായി വെറുതെ നിന്നു എന്ന കമന്‍റ് കേൾക്കരുതെന്നും ആഗ്രഹമുള്ള ആളാണ് ഞാൻ. അതുകൊണ്ട് കഥാപാത്രത്തിനു കുറച്ചു പ്രത്യേകത തോന്നിയാൽ അതു ചെയ്യാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ വൈവിധ്യമുള്ളതും എന്നാൽ പ്രേക്ഷകർ ഓർത്തിരിക്കുന്നതുമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ശ്രമമാണ് ഉള്ളത്.

ഗ്രാമപശ്ചാത്തലത്തിലുള്ള മികവുറ്റ കഥാപാത്രങ്ങളിൽ ഇപ്പോൾ കാണുന്നുണ്ടല്ലോ?

ഇടക്കാലത്ത് എപ്പോഴോ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലുള്ള സിനിമകൾ നമുക്കു നഷ്ടപ്പെട്ടിരുന്നു. എന്നാൽ മോഡേണ്‍ കഥാപാത്രങ്ങൾ മാത്രം ചെയ്തിടത്തു നിന്നും ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കാൻ നിരവധി പേർ ഇപ്പോൾ വരുന്നു. അതുകൊണ്ടാകാം എന്നിലേക്കും നാടൻ കഥാപാത്രങ്ങൾ വീണ്ടും എത്തുന്നത്.

കോമഡി ട്രാക്കിലുള്ള കഥാപാത്രങ്ങളും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടല്ലോ?

കോമഡി വർക്കൗട്ട് ചെയ്യാൻ വലിയ പാടാണെന്നു പലരും പറയാറുണ്ട്. അപ്പോൾ ഒരു കോമഡി കഥാപാത്രമോ, അത്തരത്തിലുള്ള ഒരു നാടൻ കഥാപാത്രമോ വരുന്പോൾ ഒരു ഓപ്ഷനായി എന്‍റെ പേരു പറയുന്നതിൽ ഒരുപാട് സന്തോഷമാണുള്ളത്. ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞ ഉൾട്ടായിൽ സ്ത്രീകളുടെ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്‍റായാണ് അഭിനയിച്ചത്. ചിത്രത്തിൽ ആണുങ്ങളെ എതിർക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധത്തിൽ കോമഡിയിലാണ് ഒരുക്കുന്നത്.

ചാനൽ ഷോയിൽ തുടക്കംകുറിച്ച ആളെന്ന നിലയിൽ ഇപ്പോൾ തോന്നുന്നത്?

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ എത്താനും വിജയിക്കാനും സാധിച്ചതാണ് എന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ഇന്നു സിനിമയിലേക്ക് എത്താൻ ചാനലുകളിൽ വിവിധ പ്രോഗ്രാമുകളുണ്ട്. ഇത്തരം ഷോകളെക്കുറിച്ച് വിമർശനങ്ങൾ വരുന്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആ പാതയിലൂടെ വന്നയാളാണ്. അതുകൊണ്ടു തന്നെ അതിന്‍റെ നല്ലവശം കാണാനാണ് എനിക്കിഷ്ടം. സമയം കിട്ടുന്പോൾ ചാനൽ പ്രോഗ്രാമുകളിൽ അതിഥിയായും ജഡ്ജായുമൊക്കെ ഇപ്പോഴും ഞാൻ പോകുന്നുണ്ട്.

മലയാള സിനിമയെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന കാലമാണിത്. എവിടെയും നിലപാടുകളിൽ ഉറച്ച് നിൽക്കാൻ കഴിയുന്നത്?

ഞാനൊരിക്കലും ആരെയും വിമർശിച്ചു പറഞ്ഞിട്ടില്ല. ഒരു കാര്യത്തിനെക്കുറിച്ച് എന്‍റെ അഭിപ്രായം പറയണമെന്നു തോന്നുന്പോൾ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഒരു വിഷയത്തെക്കുറിച്ച് ഇതാണ് തോന്നിയിട്ടുള്ളത് എന്ന രീതിയിലാണ്. പക്ഷേ, അതിനു ഞാൻ കാണാത്ത അർഥങ്ങളൊക്കെ മറ്റുള്ളവർ കണ്ടെത്തുന്നതും ഞാൻ അനുഭവിച്ചിട്ടുണ്ട്. നമ്മൾ പറയുന്ന കാര്യത്തിൽ എന്തു നെഗറ്റീവ് കാണാനാകും എന്നാണ് പലരും നോക്കുന്നത്. എന്തിനും അഭിപ്രായം പറയാൻ നിൽക്കാറില്ല. എങ്കിലും ചില കാര്യങ്ങൾക്ക് എല്ലാ വശങ്ങളും നോക്കി പറയാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ പറഞ്ഞതിലെ ഒന്നു രണ്ടു കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യുന്പോൾ അതിനു മുന്പും പിന്നീടും പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകർ അറിയാതെ പോകുന്നുണ്ട്. അതു നമുക്കു പറഞ്ഞുകൊടുക്കാൻ പറ്റാത്ത സാഹചര്യവും വരും. എന്നാലും എനിക്കുണ്ടാകുന്ന ഫീൽ തുറന്നുപറയാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

മീ ടു കാന്പയ്ൻ പോലുള്ള മുന്നേറ്റത്തോടുള്ള സമീപനം?

എല്ലാ കാര്യത്തിനും നെഗറ്റീവും പോസിറ്റീവും ഉള്ളതുപോലെ എന്തു പുതിയ കാര്യം വന്നാലും അതിന് ഇരുവശങ്ങളുമുണ്ട്. ഞാനെന്നൊരു വ്യക്തി ചിന്തിച്ചാൽ മാത്രം ഒന്നിനും മാറ്റം ഉണ്ടാകില്ല. പിന്നെ എന്തു മാറ്റമുണ്ടായാലും അതിനെ പോസിറ്റീവായി കണ്ട് മുന്നോട്ടുപോകണം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

വന്പൻ പ്രോജക്ട് മധുരരാജയിൽ എത്തുന്നത്?

മുന്പ് പുലിമുരുകനിൽ ലാലേട്ടനൊപ്പം എന്നെ കാസ്റ്റ് ചെയ്തതാണ്. പക്ഷേ, ഒരു സർജറിയൊക്കെ കഴിഞ്ഞ് എന്‍റെ ഹെൽത്ത് ഓക്കെ അല്ലാതിരിക്കുന്ന സമയമായിരുന്നു അപ്പോൾ. സംവിധായകൻ വൈശാഖേട്ടന്‍റെ മേക്കിംഗ് എന്നു പറയുന്പോൾ അതു വ്യത്യസ്തമാണ്. ആ സങ്കടം മാറുന്നത് മധുരരാജയിൽ വിളിച്ചപ്പോഴാണ്. മുന്പ് ഒരു ഫങ്ഷനു പോലും ഞാൻ മമ്മൂക്കയോട് സംസാരിച്ചിരുന്നില്ല. മധുരരാജയുടെ ലൊക്കേഷനിലാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത്രയും തമാശ പറയുകയും ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ആളിനെക്കുറിച്ചാണല്ലോ ചൂടനാണെന്നു മറ്റുള്ളവർ പറയുന്നതെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. അത്തരമൊരു ചിത്രത്തിന്‍റെ ഭാഗമായതിന്‍റെ എക്സൈറ്റ്മെന്‍റിലാണ് ഇപ്പോഴും. വാസന്തി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. വളരെ ബോൾഡായ ഒരു പെണ്‍കുട്ടിയാണത്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.