പുത്തൻ പ്രതീക്ഷയായ് വിവിയ ശാന്ത്
Sunday, April 14, 2019 2:33 AM IST
വിജയ് സൂപ്പറും പൗർണമിയും പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആസിഫ് അലി അവതരിപ്പിച്ച വിജയ്നെ പറ്റിക്കുന്ന മുൻ കാമുകിയെ പ്രേക്ഷകർ മറന്നു കാണില്ല. അങ്ങനെയാണ് മോഡലിംഗ് രംഗത്തുനിന്നു സിനിമയിലേക്കെത്തിയ വിവിയ ശാന്ത് മലയാളികൾക്കു പരിചിതയാകുന്നത്. ചെറിയ വേഷത്തിൽനിന്ന് ഇപ്പോൾ മലയാളത്തിലെ പുതിയ നായികാ വാഗ്ദാനമായി മാറുകയാണ് ഈ നടി. അതിന്‍റെ തുടക്കമാണ് തമിഴ് നടൻ ഭരതിന്‍റെ സിക്സ് അവേഴ്സ്. തെലുങ്കിലൂടെ കരിയർ തുടങ്ങി മലയാളത്തിൽ സജീവമാകുന്ന വിവിയ ശാന്തിന്‍റെ വിശേഷങ്ങൾ...

മലയാളത്തിന്‍റെ നായികാ നിരയിലേക്ക് തുടക്കം കുറിച്ചുകഴിഞ്ഞല്ലോ?

ഇപ്പോൾ പൂർത്തിയാക്കിയ സിക്സ് അവേഴസ് എന്‍റെ അഞ്ചാമത്തെ ചിത്രമാണ്. മലയാളത്തിൽ മൂന്നാമത്തേതും. അഞ്ചു വർഷം മുന്പ് ജസ്റ്റ് മാരീഡ് എന്ന ചിത്രമാണ് മലയാളത്തിൽ ആദ്യം ചെയ്യുന്നത്. പിന്നീട് സിനിമയിൽനിന്നു മാറി മോഡലിംഗ് രംഗത്തായിരുന്നു കൂടുതൽ ശ്രദ്ധ. 250-ൽ അധികം പരസ്യങ്ങൾ ചെയ്തു. പിന്നീടാണ് തെലുങ്ക് പ്രോജക്ടിലൂടെ തിരികെ സിനിമാ മേഖലയിലേക്കു എത്തുന്നത്. അതിനുശേഷമാണ് വിജയ് സൂപ്പറും പൗർണമിയും മലയാളത്തിൽ ചെയ്യുന്നത്. ഇപ്പോൾ സിക്സ് അവേഴ്സ് എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടുമെത്തുകയാണ്.

മോഡലിംഗ് രംഗത്തേക്കും പിന്നീട് സിനിമയിലേക്കും എത്തുന്നത്?

കായംകുളമാണ് എന്‍റെ സ്വദേശം. ബി ടെക് പഠനം കഴിഞ്ഞ് കൊച്ചി ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി വർക്കു ചെയ്യുകയും ഒപ്പം മോഡലിംഗ് രംഗത്തു പ്രവർത്തിക്കുകയുമായിരുന്നു. അവിടെ നിന്നുമാണ് ജസ്റ്റ് മാരീഡിൽ നായികയായി അവസരം കിട്ടുന്നത്. അന്ന് അഭിനയം എന്തെന്നും, കാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണമെന്നു പോലും അറിയില്ല. എങ്കിലും പെർഫോം ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പിന്നീട് മോഡലിംഗിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോഴാണ് അതിന്‍റെ ഐഡിയ കിട്ടുന്നത്. ഇത്രയം നാളത്തെ അനുഭവമാണ് തിരിച്ച് സിനിമയിലേക്കു എത്തുന്പോൾ ധൈര്യം നൽകുന്നത്.

ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയായിരുന്നു?

അഞ്ചു വർഷത്തിനു ശേഷമാണ് തെലുങ്കു ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അങ്കുലിക, നിവാസി എന്നീ രണ്ടു ചിത്രങ്ങളിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇരു ചിത്രങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ തിയറ്ററിലെത്തും. അരുന്ധതി പോലെയുള്ള ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് അങ്കുലിക പറയുന്നത്.

ആദ്യം റിലീസായത് വിജയ് സൂപ്പറും പൗർണമിയുമാണല്ലോ?

തെലുങ്കു ചിത്രം കഴിഞ്ഞിട്ടാണ് വിജയ് സൂപ്പറും പൗർണമിയിലും അഭിനയിച്ചത്. എന്നാൽ ആദ്യം റിലീസായത് ഈ ചിത്രമാണ്. സംവിധായകൻ ജിസ് ജോയിച്ചേട്ടനൊപ്പം നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ആ പരിചയത്തിലാണ് ജിസ് ചേട്ടൻ എന്നെ വിജയ് സൂപ്പറിലേക്ക് വിളിക്കുന്നത്. ചെറിയ രണ്ടു സീൻ മാത്രമേയുള്ളു എങ്കിലും പ്രേക്ഷകർ അതു ഏറ്റെടുത്തതിൽ വളരെ സന്തോഷം.

പുതിയ ചിത്രങ്ങളിലേക്ക് അവസരങ്ങൾ വന്നു തുടങ്ങിയോ?


ലാലേട്ടന്‍റെ പുതിയ ചിത്രം ഇട്ടിമാണിയാണ് അടുത്തതായി കരാറായിരിക്കുന്നത്. ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം എന്നതാണ് ഇട്ടിമാണി നൽകുന്ന സന്തോഷം. പൂർണമായും കോമഡി ട്രാക്കിലൂടെ പോകുന്ന ഒരു ചിത്രമാണിത്. വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് ഞാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴിൽ നിന്നും ഒരു ഓഫർ വന്നിട്ടുണ്ട്. അതിന്‍റെ ചർച്ച പുരോഗമിക്കുന്നു. സിക്സ് അവേഴ്സിൽ തമിഴ് നടൻ ഭരതിന്‍റെ നായിക കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്.

അഞ്ചു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ വന്നപ്പോൾ?

അഞ്ചു വർഷം കൊണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്കുണ്ടായ മാറ്റത്തെയാണ് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നത്. ഇന്നു ഭാഷയ്ക്കതീതമായി നിരവധി പ്രോജക്ടുകളുടെ ഭാഗമാകാൻ സാധിച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യചിത്രങ്ങൾ ചെയ്തതിലൂടെ കാമറ കൂടുതൽ പരിചിതമായിരിക്കുന്നു.

കുടുംബം?
ഞാൻ വിവാഹിതയാണ്. ഭർത്താവ് വിദേശത്ത് വർക്ക് ചെയ്യുന്നു. ഇപ്പോൾ ജോലിയിൽനിന്നു മാറിനിൽക്കുന്നതിന്‍റെ ഇടവേളയിലാണ് ഞാൻ സിനിമ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.