‘മിന്നുന്നുണ്ടേ...’ ഹിറ്റ്..! ‘തരംഗ’മായ് അശ്വിൻ രഞ്ജു
Thursday, October 5, 2017 6:30 AM IST
ഡൊമിനിക് അരുണിന്‍റെ ‘തരംഗം’ എന്ന നവസിനിമയുടെ ആകർഷണങ്ങളിലൊന്ന് അതിലെ ‘മിന്നുന്നുണ്ടേ മുല്ലപോലെ..’ എന്ന പാട്ടുതന്നെയാണ്. മനു മഞ്ജിത്ത് എഴുതി പുതുമുഖ സംഗീതസംവിധായകൻ അശ്വിൻ രഞ്ജു ഈണമിട്ട ആ പാട്ടുപാടിയത് യുവഗായകൻ കാർത്തിക്. തരംഗത്തിലെ ബാക്ക് ഗ്രൗണ്ട് സ്കോറിംഗും വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അശ്വിൻ രഞ്ജു. പുതുമകൾ ഏറെയുള്ള തരംഗത്തിന്‍റെ വിശേഷങ്ങളുമായി സംഗീതസംവിധായകൻ അശ്വിൻ രഞ്ജു....

സംഗീതവഴിയിലേക്ക് എത്തിയത്...?

സ്കൂൾപഠനം ദോഹയിലായിരുന്നു. സ്വദേശികളായ കുട്ടികൾ അറബി പഠിക്കുന്പോൾ മറ്റു കുട്ടികൾക്കുള്ള ഓപ്ഷനായിരുന്നു സംഗീതം. അങ്ങനെ വെസ്റ്റേണും ഹിന്ദുസ്ഥാനിയും പഠിച്ചുതുടങ്ങി. അച്ഛൻ ക്വയറിലായിരുന്നു. അച്ഛന്‍റെ പാട്ടുകേട്ട് ഞാനും ക്വയറിൽ കയറി. അവിടെനിന്നു ധാരാളം കാര്യങ്ങൾ പഠിക്കാനായി. ക്വയറിൽ ഞാനും 15 വർഷം ഉണ്ടായിരുന്നു. പാലാ സെന്‍റ് ജോസഫ് കോളജിലായിരുന്നു ഡിഗ്രി പഠനം - എൻജിനിയറിംഗ് ഇൻസ്ട്രുമെന്‍റേഷൻ.

ഞാനും അരുണ്‍ ഡൊമനിക്കും ഇതിന്‍റെ എഡിറ്റർ ശ്രീനാഥും സംഭാഷണമെഴുതിയ കിരണ്‍ രഘുവും ക്ലാസ്മേറ്റ്സാണ്. അക്കാലത്തു താത്പര്യം ലൈവ് മ്യൂസിക്കിലും കംപോസിംഗിലുമായി. പാടി ട്യൂണ്‍ രൂപപ്പെടുത്തും. പിന്നീട് ഗിറ്റാറിലും കീബോർഡിലും വായിച്ച് നോട്സ് ഫിക്സ് ചെയ്യും. ലൈവ് പെർഫോമൻസുകളിൽ സ്വന്തം കംപോസിഷനുകൾ അവതരിപ്പിച്ചു തുടങ്ങി. മ്യൂസിക് പ്രൊഡക്്ഷനെക്കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും ശ്രമിച്ചു. 7 എഎം എന്ന പേരിൽ മ്യൂസിക്കൽ ഓഡിയോ ആൽബം ചെയ്തു.



തരംഗത്തിലേക്കുള്ള വഴി....‍‍?

കോളജ് പഠനത്തിനുശേഷം ദോഹയിൽ തിരിച്ചെത്തി, എൻജിനിയറിംഗ് ജോലിയിൽ പ്രവേശിച്ചു. അതിനൊപ്പം ഓഡിയോ ടെക്നോളജിയെക്കുറിച്ചു പഠിച്ചുതുടങ്ങി. ഒരു സ്റ്റുഡിയോ തന്നെ സെറ്റ് ചെയ്തു. അക്കാലത്തു ചെന്നൈ വിപ്രോയിലായിരുന്ന ഡൊമിനിക് ജോലിക്കൊപ്പം ഫിലിം പ്രൊഡക്‌ഷൻ പഠിക്കുന്നുണ്ടായിരുന്നു. പഠിച്ചതൊക്കെ ഞങ്ങൾ പ്രയോഗിച്ചു നോക്കിയതു ഷോർട്ട്ഫിലിമുകളിൽ ആയിരുന്നു. ആദ്യത്തേതിന്‍റെ കുറവുകളും പോരായ്മകളും മനസിലാക്കിയാണ് തുടർന്നുള്ള ഷോർട്ട്ഫിലിമുകൾ ചെയ്തത്. അങ്ങനെ മൂന്ന് ഷോർട്ട്ഫിലിമുകൾ - ക്രെഡോ, അൺക്രെഡിറ്റഡ്, മൃത്യുഞ്ജയം. മൃത്യുഞ്ജയം ഹിറ്റായി. ഞങ്ങളുടേതായ സ്റ്റൈൽ അതിൽ പരീക്ഷിച്ചു. ഫിലിമിൽ ഉപയോഗിക്കുന്ന ടെക്നിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഹെവി പ്രൊഡക്‌ഷനാണ് മൃത്യുഞ്ജയത്തിൽ ചെയ്തത്.

പാലാ സെന്‍റ് ജോസഫ് കോളജിലെ ക്ലാസ്മേറ്റ്സായിരുന്നു അതിന്‍റെ നിർമാണം. (തരംഗം തുടങ്ങുന്പോൾ അവർക്കു നന്ദി പറയുന്നുണ്ട്. കാരണം, അന്ന് അവർ മൃത്യുഞ്ജയം നിർമിക്കാൻ തയാറായതുകൊണ്ടാണ് ഇന്ന് ഞങ്ങൾക്കു തരംഗം ചെയ്യാനായത്. അവരുടെയെല്ലാം പ്രാർഥനകൾകൊണ്ടാണ് തരംഗം തിയറ്ററുകളിലെത്തിയത്.) മൃത്യുഞ്ജയം ഇഷ്ടപ്പെട്ട് എ. ആർ. മുരുഗദോസ് ഞങ്ങളെ വിളിച്ച് ഒരു പടം നിർമിക്കാൻ സന്നദ്ധത അറിയിച്ചു. പക്ഷേ, അന്ന് കൃത്യമായ ഒരു സ്ക്രിപ്റ്റ് ആയിരുന്നില്ല. സ്ക്രിപ്റ്റ് റെഡിയായപ്പോൾ ധനുഷിന്‍റെ വണ്ടർബാറിനെ കഥ കേൾപ്പിക്കാൻ അവസരം കിട്ടി. അവർക്കു കഥ ഇഷ്ടമായി. അങ്ങനെയാണ് തരംഗം വണ്ടർബാറിന്‍റെ ആദ്യ മലയാളം പ്രൊഡക്‌ഷനായത്. ഷോർട്ട്ഫിലിമുകളിൽ ഞങ്ങൾ പരീക്ഷിച്ചു വിജയിച്ച പുതുമകൾ സിനിമയിലും തുടരാൻ തീരുമാനിച്ചു.



തരംഗത്തിലെ പാട്ടുപിറവി...?

തരംഗത്തിലേക്കു രണ്ടു പാട്ടുകൾ കംപോസ് ചെയ്യാൻ ജനുവരിയിലാണ് ഡൊമിനിക് വിളിച്ചത്. പാട്ടുകളുടെ സിറ്റ്വേഷൻ പറഞ്ഞുതന്നു. മിന്നുന്നുണ്ടേ മുല്ലപോലെ എന്ന പാട്ടിന്‍റെ തുടക്കത്തിൽ വരുന്ന ഗിറ്റാർ ഭാഗങ്ങൾ ഞാൻ വായിച്ചു കേൾപ്പിച്ചു. അത് എല്ലാവർക്കും ഇഷ്ടമായി. ആ പാട്ടിനു പൂർണത കിട്ടാൻവേണ്ടി 3-4 മാസം വരെ ആ ട്യൂണ്‍ പരിഷ്കരിച്ചുകൊണ്ടിരുന്നു. ആ പാട്ട് നല്ല രീതിയിൽ വരണമെന്നു ഡൊമനിക് ആഗ്രഹിച്ചിരുന്നു. എന്‍റെ ആദ്യചിത്രം എന്നതിലുപരി ഡൊമിനിക്കിന്‍റെ ആദ്യചിത്രം എന്ന നിലയിലാണു തരംഗത്തെ ഞാൻ കണ്ടത്. പാട്ടിന്‍റെ ഫുൾ ട്യൂണ്‍ മനുമഞ്ജിത്തിന് അയച്ചുകൊടുത്തു. ട്യൂണുമായി നന്നായി ചേർന്നുപോകുന്ന രീതിയിൽ മനു സമയമെടുത്ത് വരികളെഴുതി. ഫസ്റ്റ് ടേക്കിൽ തന്നെ വരികളും ട്യൂണും ചേർന്നുവന്നു. കാരണം, മനു അത്രത്താളം പരിചയസന്പന്നനും പ്രതിഭാശാലിയുമാണ്. അതിനുശേഷമാണ് പാട്ടുപാടാൻ കാർത്തിക് ചേട്ടനെ സമീപിച്ചത്. കാർത്തിക്കിനു പാട്ട് ഇഷ്ടമായി. സിറ്റ്വേഷനനുസരിച്ച് ഓർക്കസ്ട്രേഷൻ പ്ലാൻ ചെയ്തു. പാട്ടിന്‍റെ പ്രോഗ്രാമിംഗ് ഞാൻ തന്നെയാണു ചെയ്തത്. അങ്ങനെ മേയിൽ ലൈവ് റിക്കോർഡിംഗ് നടന്നു.




മിന്നുന്നുണ്ടേ മുല്ലപോലെ... സിംപിൾ മെലഡിയാണ്. ഗിറ്റാറിലാണ് അതിന്‍റെ പിറവി. രാഗം നോക്കിയൊന്നുമല്ല അതു കംപോസ് ചെയ്തത്. അത്രത്തോളം സിംപിൾ ആക്കുക എന്നതായിരുന്നു മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ ഞാൻ നേരിട്ട ടാസ്ക്. ലളിതമാണെങ്കിലും വേറിട്ട ഈണമാണെന്ന് ഈ പാട്ട് പാടിയ കാർത്തികും പറഞ്ഞിരുന്നു. അത്രത്തോളം ഫീൽ കിട്ടാൻ നാലു മണിക്കൂറെടുത്താണ് കാർത്തിക് അതു പാടിയത്. കേട്ടുപഴകിയ രീതിയിൽ അല്ലാത്തതും എന്നാൽ വളരെ ലാളിത്യമുള്ളതുമായ ഒരു പാട്ട്- അതാണ് കാർത്തികിന് ഇഷ്ടമായത്.

പാട്ടിന്‍റെ ഫുൾ സ്ട്രക്ചറിൽ വെസ്റ്റേണ്‍ പാറ്റേണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഒരു കർണാടിക് ടോണ്‍ നല്കിയതു കാർത്തിക് ചേട്ടന്‍റെ കഴിവുതന്നെയാണ്. ആ പാട്ടിന് ഈ സ്്ട്രക്ചർ തന്നെ വേണം എന്ന കാര്യത്തിൽ ഡൊമനിക് ഉൾപ്പെടെ എല്ലാവർക്കും ഒരേ അഭിപ്രായമായിരുന്നു. പാട്ട് സക്സസ് ആയതിൽ സന്തോഷമുണ്ട്. ‘മിന്നുന്നുണ്ടേ മുല്ലപോലെ’ എന്ന പാട്ട് ഞങ്ങളുടെ മകൻ റാഫേലിനു വേണ്ടിയാണു ചെയ്തത്. ഈ പടത്തിന്‍റെ ഫസ്റ്റ് പ്രീമിയർ നടന്നത് അവന്‍റെ സെക്കൻഡ് ബർത്ത് ഡേയിൽ ആയിരുന്നു.




‘എന്തേലും പറയാനുണ്ടോ’ എന്ന പാട്ടിലാണു പടം അവസാനിക്കുന്നത്. മനു എഴുതിത്തന്ന വരികൾ നോക്കിയാണ് കംപോസിംഗ് നടത്തിയത്. കാരണം, വരികളിൽ കുറച്ചു ഫിലോസഫിയൊക്കെ ഉണ്ടായിരുന്നു. വരികൾക്കു പ്രാധാന്യം നല്കിയാണു കംപോസ് ചെയ്തത്. 15 മിനിറ്റിനുള്ളിലാണ് അതു ട്യൂണ്‍ ചെയ്തെടുത്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകനും ഈ പടത്തിന്‍റെ അസി.ഡയറക്ടറുമായ ജിതിൻ പുത്തഞ്ചേരിയും(ഓമനയുടെ കേറ്ററിംഗ് സെന്‍ററിലെ വർക്കറായി അഭിനയിച്ചിട്ടുണ്ട് ജിതിൻ ഈ പടത്തിൽ) ഈ പാട്ട് കംപോസ് ചെയ്തപ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ജിതിനും ട്യൂണ്‍ ഇഷ്ടമായി. അതിനുശേഷമാണ് ഡൊമിനിക്കിനെ പാട്ടു കേൾപ്പിച്ചത്. മൂന്നു മാസമെടുത്ത് പാട്ടുകൾ കൂടുതൽ മെച്ചപ്പെടുത്തി. സജി സ്റ്റാൻലി, മനു രമേശ്, വിനീത്കുമാർ എന്നിവർ ചേർന്നാണ് എന്തേലും പറയാനുണ്ടോ എന്ന പാട്ടു പാടിയത്.

മിന്നുന്നുണ്ടേ മുല്ല പോലെ എന്ന പാട്ടിന്‍റെ ഫീമെയിൽ വേർഷൻ പിന്നീടു ചെയ്തു. അതു സിനിമയിൽ ഇല്ല. മാലുവിന്‍റെ കാഴ്ചപ്പാടിൽ നിന്നാണ് ഫീമേയിൽ വേർഷൻ. നേഹ നായരാണ് അതു പാടിയത്. ഡോ. ഭവ്യലക്ഷ്മിയാണ് അതിനു വയലിൻ ചെയ്തത്. അങ്ങനെ തരംഗത്തിനുവേണ്ടി മൂന്നു പാട്ടുകൾ ഒരുക്കി. ദോഹ, കൊച്ചി, തൃശൂർ ചേതന സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു കംപോസിംഗ്. മിക്സ് എൻജിനിയർ സജി ആർ. നായരാണ് പാട്ടുകളുടെ മിക്സിംഗും മാസ്റ്ററിംഗും റിക്കാർഡിംഗുമെല്ലാം നിർവഹിച്ചത്.



ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് അനുഭവങ്ങൾ...?

പ്രീപ്രൊഡക്്ഷൻ സ്റ്റേജിൽത്തന്നെ ഡൊമനിക് തരംഗത്തിന്‍റെ കഥ മൊത്തം പറഞ്ഞിരുന്നു. പടത്തിനു പുതിയ രീതിയിലുള്ള അവതരണശൈലിയാണ് പ്ലാൻ ചെയ്തിരുന്നത്. ബാക്ക് ഗ്രൗണ്ട് സ്കോറും പുതുമയുള്ളതാവണം എന്നുപറഞ്ഞ് ഡൊമനിക് ഫുൾ സ്ക്രിപ്റ്റ് എനിക്കുതന്നു. ഏറെ ചിന്തിച്ചും റിസേർച്ച് നടത്തിയുമാണ് പുതുമകളെ സപ്പോർട്ട് ചെയ്യുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും മ്യൂസിക്കും ചെയ്തത്. ബാക്ക് ഗ്രൗണ്ട് സ്കോറിൽ എന്നെ ഹെൽപ് ചെയ്തത് കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ മകൻ മനു രമേശാണ്. മനു രമേശും മ്യൂസിക് ഡയറക്ടറാണ്. ബാക്ക് ഗ്രൗണ്ട് സ്കോറിന്‍റെ അഡീഷണൽ പ്രോഗ്രാമിങ്ങും അറഞ്ച്മെന്‍റും മനുവാണു ചെയ്തത്.

ദൈവം വരുന്ന സീനുകൾ ചലഞ്ചിംഗ് ആയിരുന്നു. പക്ഷേ അതു നന്നായി വന്നു. ഓമനയും പഴയകാല സുഹൃത്ത് സിജുവുമായുള്ള ഫ്ളാഷ്ബാക്ക് ഡ്രാമ സീക്വൻസും ഏറെ ചലഞ്ചിംഗ് ആയിരുന്നു. രണ്ടുദിവസം കൊണ്ടാണ് ആ സീനിന്‍റെ ഒൗട്ട്പുട്ട് എടുത്തത്. അതുപോലെ തന്നെയായിരുന്നു ചേയ്സ് സീക്വൻസുകളിലും. പടത്തിന്‍റെ ക്ലൈമാക്സ് നാടക സ്റ്റേജിലാണ്. ക്ലൈമാക്സിലെ ഡ്രാമ സീക്വൻസിനു ബാലെയിലെ ആശയമെടുത്താണ് ബാക്ക്ഗ്രൗണ്ട് സ്കോർ നല്കിയത്. കുറച്ചു പിരിമുറുക്കം കൂടി ഫീൽ ചെയ്യുന്ന തരത്തിലാണ് അതു ചെയ്തത്. ഹാർമോണിയം, ഡ്രംസ്, ഹോണ്‍ എന്നിവ ഉപയോഗിച്ചാണ് അതിനു സ്കോർ ചെയ്തത്.



ഓമനയുടെ കേറ്ററിംഗ് സെന്‍ററിൽ ലൂക്ക് എന്ന കഥാപാത്രം ടോവിനൊയെയും ബാലുവിനെയും പിടിച്ചുനിർത്തി ചോദ്യംചെയ്യുന്ന ഒരു സീനുണ്ട് തരംഗത്തിൽ. നിങ്ങൾ സിബിഐയാണോ, റോ ആണോ എന്നിങ്ങനെ തമാശരീതിയിൽ ആ ചോദ്യംചെയ്യൽ തുടരുന്പോഴും സീനിന്‍റെ മൂഡ് ടെൻഷനാണ്. ടെൻഷൻ ഫീൽ ചെയ്യുന്ന രീതിയിൽ ബാക്ക് ഗ്രൗണ്ട് സ്കോർ മുന്നോട്ടുപോകുന്പോൾ ഇടയ്ക്കു തമാശ ഡയലോഗ് വരും. അപ്പോൾ മ്യൂസിക് കട്ട് ആക്കി, പിന്നെയും മ്യൂസ്ക് ലെവൽ ഉയർത്തി ആ സീനിനെ പിടിച്ചുനടത്തുന്ന തരത്തിലാണ് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത്.

ഡൊമിനിക് എന്ന സംവിധായകനൊപ്പം...?

മ്യൂസിക് ഡയറക്ടർക്ക് ആവശ്യംപോലെ സ്വാതന്ത്ര്യം തരുന്ന സംവിധായകനാണ് ഡൊമിനിക് അരുണ്‍. അതിനാൽ ഡൊമിനിക്കിന് ഒപ്പം വർക്ക് ചെയ്യാൻ ഇഷ്ടമാണ്. നർമസന്പന്നമായ ബാക്ക്ഗ്രൗണ്ട് സ്കോർ സെഷനായിരുന്നു ഡൊമിനിക്കിനൊപ്പം. മ്യൂസിക് ഡയറക്ടറുടെ ഭാഗം കൂടി ക്ഷമയോടെ കേൾക്കുന്ന ഡയറക്ടറാണ് ഡൊമിനിക്. തുടക്കം ദൈവത്തിന്‍റെ സീനാണ്. അതു സ്പെഷലായി ചെയ്യണമെന്നു ഡൊമിനിക്കിനു നിർബന്ധമായിരുന്നു. ജാസ് സ്റ്റൈലിൽ ചെയ്യണമെന്നു ഡൊമിനിക്ക് പറഞ്ഞു. ജാസിനെ പുതിയ രീതിയിൽ അവതരിപ്പിച്ചപ്പോൾ ഡൊമിനിക്കിനും അതിഷ്ടമായി. അത്രത്തോളം ഫ്ളക്സിബിളും പരസ്പരധാരണയെക്കുറിച്ചു ബോധ്യവുമുള്ള സംവിധായകനാണു ഡൊമിനിക്.




ആദ്യ സിനിമ നല്കിയ അനുഭവങ്ങൾ...?

ഹിറ്റാക്കണം എന്നു പ്ലാൻ ചെയ്ത് ഇറക്കിയ പാട്ടുകളല്ല തരംഗത്തിലേത്. ആളുകൾക്ക് ഇഷ്ടമാകണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. പാട്ട് ഇഷ്ടമായതായി ധാരാളം പേർ കമന്‍റ് ചെയ്യുന്നുണ്ട്. കൊച്ചുകുട്ടികൾ പോലും പാടുന്നുണ്ട്. അതൊക്കെ അറിയുന്പോൾ സന്തോഷമാണ്. ബാക്ക്ഗ്രൗണ്ട് സ്കോറിനും നല്ല പ്രതികരണമാണ് വരുന്നത്. തരംഗം ഫുൾ ടീമിനെ അഭിനന്ദിച്ച് ലാൽ സാർ ഡൊമിനിക്കിനു മെസേജ് അയച്ചിരുന്നു. വാസ്തവത്തിൽ കോമഡിയും ക്രൈമും മിക്സ് ചെയ്യുന്ന തരത്തിലുള്ള പരീക്ഷണമാണ് തരംഗത്തിൽ നടത്തിയിരിക്കുന്നത്. പ്രിയദർശൻ സാറിന്‍റെ വലിയ ഒരാരാധകനാണു ഡൊമിനിക്. കഥാപാത്രങ്ങൾ എല്ലാവരും ഒരുമിച്ചു ചേരുന്ന തരംഗത്തിലെ ക്ലൈമാക്സ് സീൻ പ്രിയദർശൻ സാറിനുള്ള ആദരവായാണു ചെയ്തിരിക്കുന്നത്.

ക്ലൈമാക്സിലെ സ്ലോമോഷൻ സീനിൽ ഉപയോഗിച്ചത് അദ്ദേഹത്തിന്‍റെ ‘മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു’ എന്ന പടത്തിലെ ഒരു ബാക്ക്ഗ്രൗണ്ട് സ്കോറാണ്. അദ്ദേഹത്തെ നേരിട്ടുകണ്ട് അനുവാദം വാങ്ങിയാണ് ആ സ്കോർ മോഡേണ്‍രീതിയിൽ ഉപയോഗിച്ചത്. ട്രെയിലറിലും ആ സ്കോർ കൊടുത്തിട്ടുണ്ട്. സാറിന്‍റെ പടത്തിൽ നിന്ന് അടിച്ചുമാറ്റിയതാണ് എന്നൊക്കെ ചിലർ വാസ്തവമറിയാതെ കമന്‍റ് ചെയ്തിരുന്നു.



തരംഗത്തിനു പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണം..?

ആളുകൾ പടം കണ്ടുതുടങ്ങിയിരിക്കുന്നു. വ്യത്യസ്തമായ രീതിയിലാണ് ഈ പടം അവതരിപ്പിച്ചിരിക്കുന്നതെന്ന് ആളുകൾക്കു ബോധ്യമായിട്ടുണ്ട്. പോസിറ്റീവ് പ്രതികരണങ്ങൾ ധാരാളം കിട്ടുന്നുണ്ട്. ക്വൻടിൻ ടാരന്‍റീനോ എന്ന ഡയറക്ടറുടെ മേക്കിംഗ് സ്റ്റൈലുമായാണ് പലരും ഡൊമിനിക്കിന്‍റെ സ്റ്റൈലിനെ താരതമ്യം ചെയ്യുന്നത്. ഡൊമനിക്കിന്‍റേതു പൂർണമായും വെസ്റ്റേണ്‍രീതിയാണ്. ആളുകൾ അതു മനസിലാക്കിവരുന്നു. ഈ പടം ടൊറന്‍റിൽ വരുന്പോൾ ഗംഭീര ഹിറ്റ് എന്നു പറയുന്നതിൽ കാര്യമില്ല. തുറന്ന മനസോടെ പടം ഇപ്പോൾ കാണണം. പുതുമ കൊണ്ടുവരുന്നതിന് ഞങ്ങൾ എത്രമാത്രം പ്രയത്നിച്ചുവെന്ന് അപ്പോൾ ബോധ്യമാകും. മാലുവും ഓമനയും... രണ്ടു ഫീമെയിൽ കാരക്ടേഴ്സസും തികച്ചും സ്വാഭാവികമായി കഥ ആവശ്യപ്പെടുന്ന തരത്തിൽ കരുത്തു പ്രകടമാക്കുന്നുണ്ട്.




സംഗീതലോകത്തെ പ്രചോദനങ്ങൾ...?

ഹാൻസ് സിമ്മർ, ട്രെന്‍റ് റെസ്നർ, അറ്റിക്കസ് റോസ് എന്നിവരുടെ സംഗീതം ഏറെ പ്രചോദനം നല്കുന്നതാണ്. മുന്പ് ദോഹയിൽവച്ച് ടൈറ്റാനിക്കിന്‍റെ സംഗീത സംവിധായകൻ ജെയിംസ് ഹോണറിനെ നേരിൽകണ്ടു സംസാരിക്കാൻ അവസരം കിട്ടിയിരുന്നു. ആ സമയത്ത് ഞാൻ സിനിമയിൽ മ്യൂസിക് ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു. കംപോസിംഗ് നിർത്തരുതെന്നും ചെയ്യാൻ പറ്റുന്നിടത്തോളം ചെയ്യണമെന്നും ഒരുദിവസം നിനക്കു മുന്നിലുള്ള മതിൽ ചാടിക്കടന്ന് ആളുകൾ നിന്നെ സ്വീകരിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ എനിക്കു വലിയ പ്രചോദനമായി.

അടുത്ത പ്രോജക്ട്...?

പുതിയ ഒരു പ്രോജക്ട് വന്നിട്ടുണ്ട്. ഇതുവരെ കമിറ്റ് ചെയ്തിട്ടില്ല. സ്ക്രിപ്റ്റ് കേൾക്കാതെ പടം കമിറ്റ് ചെയ്യാൻ എനിക്കു താത്പര്യമില്ല. സ്ക്രിപ്റ്റ് വായിച്ച് കഥയറിഞ്ഞു ഡയറക്ടറിനെ അറിഞ്ഞു ചെയ്യാനാണ് എനിക്കിഷ്ടം. എപ്പോഴും ഞാൻ എന്നെത്തന്നെ ജഡ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്കിണങ്ങിയ സ്റ്റൈലിൽ ചെയ്യാനാകുന്ന പ്രോജക്ട് ആയിരിക്കണം. സംഗീതസംവിധായകനു ഫ്രീഡം തരുന്ന ഡയറക്ടർ ആയിരിക്കണം. പരസ്പരം കേൾക്കാൻ തയാറാകുന്ന തരത്തിലുള്ള ബന്ധം ഡയറക്ടറുമായി ഉണ്ടാവണം. അങ്ങനെയുള്ള പ്രോജക്ടുകളാവും ഞാൻ കമിറ്റ് ചെയ്യുക. ടൊവിനൊയുമായും ബാലുവുമായും വർക്ക് ചെയ്യാൻ നല്ല രസമാണ്. കാരണം, തങ്ങളുടെ സീനിൽ മാസ് ഇൻട്രോ വേണം എന്നൊന്നും അവർ പറയില്ല. പടം നന്നായി വരണം എന്നുമാത്രമാണ് അവരുടെ ചിന്ത. ഗിറ്റാറും ഡ്രമ്മും മാത്രം ഉപയോഗിച്ചു ചെയ്ത സിംപിൾ സ്കോറാണ് അവരുടെ ഇൻട്രോയിൽ കൊടുത്തിരിക്കുന്നത്.

വീട്ടുവർത്തമാനങ്ങൾ....

എൻജിനിയറിംഗിന് ഒപ്പം പഠിച്ച ആൻസി തോമസാണ് ഭാര്യ. ‘മിന്നുന്നുണ്ടേ മുല്ലപോലെ’ എന്ന പാട്ടിന്‍റെ ബാക്കിംഗ് വോക്കൽസ് ചെയ്തത് ആൻസിയാണ്. മകൾ മിക്കെലെൻ. അച്ഛൻ രഞ്ചു വൈക്കത്ത് ഈശോയും അമ്മ ഷീല രഞ്ചുവും കോട്ടയം പാക്കിൽ ആണു താമസം. സഹോദരൻ അനിൽ രഞ്ജു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.