Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ഹിസ്റ്ററി ഓഫ് വിഷ്ണു വിനയ്
Sunday, November 12, 2017 12:20 AM IST
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകനാകുന്ന ആദ്യചിത്രം ‘ഹിസ്റ്ററി ഓഫ് ജോയ് ’തിയറ്ററുകളിലേക്ക്. ഒരു മെക്സിക്കൻ അപാരതയിലൂടെ ശ്രദ്ധേയനായ യുവനടൻ വിഷ്ണു ഗോവിന്ദൻ ഈ ചിത്രത്തിലൂടെ സംവിധായകനാവുകയാണ്. കലഞ്ഞൂർ ശശികുമാർ നിർമിക്കുന്ന ഈ ചിത്രം ജോയി എന്ന നിയമവിദ്യാർഥിയുടെ ജീവിതപോരാട്ടങ്ങളുടെ കഥപറയുന്നു. അപർണ തോമസും ശിവകാമിയുമാണ് ചിത്രത്തിലെ നായികമാർ. സായികുമാർ, വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി - ഇൻവെസ്റ്റിഗേഷൻ- ത്രില്ലർ ‘ഹിസ്റ്ററി ഓഫ് ജോയ് ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിഷ്ണു വിനയ്...
സിനിമയിലേക്കുള്ള വഴി....?
സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ എനിക്കു സിനിമ ഇഷ്ടമായിരുന്നു. യുവജനോത്സവങ്ങളിൽ കവിതാപാരായണം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുത്തിരുന്നു. ക്ലാസിക്കൽ പാടുമായിരുന്നു. അച്ഛന്റെ പടങ്ങളുടെ ഷൂട്ടിംഗ് കാണാൻ പോകുന്പോൾ കുട്ടികളെ ആവശ്യമുള്ള സീനുകളിൽ അച്ഛൻ പറഞ്ഞതനുസരിച്ചു നിന്നിട്ടുണ്ട് എന്നല്ലാതെ അഭിനയിക്കാനുള്ള താത്പര്യം ആ സമയത്ത് ഉണ്ടായിരുന്നില്ല. പ്ലസ്ടുവിനു ശേഷം യുഎസിൽ പഠിക്കാൻ പോയപ്പോഴാണ് എനിക്ക് അത്തരം ആഗ്രഹം തുടങ്ങിയത്. അപ്പോഴാണ് കൂടുതൽ സിനിമകൾ കാണാൻ തുടങ്ങിയതും കൂടുതൽ വായിക്കുന്നതും ക്രിയേറ്റീവാകണം എന്നൊക്കെ ആഗ്രഹമുണ്ടായതും. കുറച്ചുകൂടി പക്വതയും അനുഭവങ്ങളും നേടിക്കഴിഞ്ഞു സിനിമ ചെയ്യാം എന്നായിരുന്നു എന്റെ തീരുമാനം. അതുകൊണ്ടുതന്നെയാണ് തുടർപഠനത്തിന് എയറോനോട്ടിക്കൽ എൻജിനിയറിംഗ് തെരഞ്ഞെടുത്ത് യുഎസിലേക്കു പോയത്.
മാസ്റ്റേഴ്സിനു പഠനം തുടരുന്പോൾത്തന്നെ സിനിമയിലേക്കു വരാനുള്ള ആഗ്രഹം വീട്ടിൽ അവതരിപ്പിച്ചിരുന്നു. പക്ഷേ, അതിനു പറ്റിയ ഒരു കാലാവസ്ഥയല്ല എന്നു പറഞ്ഞ് അച്ഛൻ പിന്തിരിപ്പിച്ചു. കാരണം, അച്ഛൻ ഒരു സ്ട്രഗ്ളിംഗ് ഫേസിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പിഎച്ച്ഡിക്കു ചേർന്നുവെങ്കിലും എഴുതാനും സംവിധാനം ചെയ്യാനുമുള്ള ആഗ്രഹത്തോടെയാണ് ഞാൻ നാട്ടിൽ മടങ്ങിയെത്തിയത്. അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രക്ഷപ്പെടാൻ ഒരുപാടു നാളുകൾ എടുക്കുമെന്നും ഏറെ സ്ട്രഗിൾ ചെയ്യേണ്ടിവരുമെന്നും അതിനാൽ അഭിനയത്തിൽ ശ്രദ്ധിക്കണമെന്നും വീട്ടുകാർ. അതു കേൾക്കാതെ ഞാൻ കൂട്ടുകാർക്കൊപ്പം എഴുതാനും മറ്റും പോകുമായിരുന്നു.
ഞങ്ങൾ പ്ലാൻ ചെയ്ത പ്രോജക്ടുകളൊന്നും ഓണ്‍ ആകാതെയിരിക്കുന്പോഴാണ് വൈറ്റ് ബോയ്സ് എന്ന ചിത്രം നിർമിച്ച കലഞ്ഞൂർ ശശികുമാർ ഒരു സിനിമ നിർമിക്കാനുള്ള ആഗ്രഹവുമായി അച്ഛനെയും പിന്നീട് എന്നെയും സമീപിച്ചത്. അപ്പോഴും ഞാൻ താത്പര്യം കാണിച്ചില്ല. എന്റെ സുഹൃത്ത് വിഷ്ണു ഗോവിന്ദന്റെ പക്കൽ ഒരു കഥയുണ്ടായിരുന്നു. വിഷ്ണു പ്രൊഡ്യൂസറിനെ വിളിച്ച് എന്നെ നായകനാക്കി സിനിമ ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ചു. വിഷ്ണുവാണ് എന്നെ സമ്മതിപ്പിച്ചത്. അത് എനിക്കും മോട്ടിവേഷനായി. അങ്ങനെയാണ് ഈ പ്രോജക്ട് ഉണ്ടായത്.
സംവിധാനം വിഷ്ണു ഗോവിന്ദൻ...?
പഠനം പൂർത്തിയാക്കി നാട്ടിൽ വന്നപ്പോൾ ഞാൻ ആദ്യമായി കാണുന്ന സുഹൃത്തുക്കളിലൊരാളാണു വിഷ്ണു ഗോവിന്ദൻ. വിഷ്ണു ഗോവിന്ദൻ ചില തമിഴ് പടങ്ങളിൽ അസിസ്റ്റ് ചെയ്തിരുന്നു. നാടകത്തിന്റെ ബാക്ക്ഗ്രൗണ്ട് ഉള്ളതിനാൽ അഭിനയത്തോടും താത്പര്യമുണ്ടായിരുന്നു. ഈ സിനിമ തുടങ്ങുന്നതിന് ഒരു വർഷം മുന്‍പുതന്നെ എനിക്ക് അവനെ നന്നായി അറിയാമായിരുന്നു. നന്നായി എഴുതാനും അഭിനയിക്കാനും നാടകക്കളരിയിലെ പരിചയമുള്ളതിനാൽ അഭിനയിപ്പിക്കാനും കഴിവുള്ളയാളാണു വിഷ്ണു. വിഷ്ണുവിനൊപ്പം നാടകങ്ങളിലും അത്തരം കളരികളിലുമൊക്കെ ഇടയ്ക്കിടെ പങ്കെടുക്കുമായിരുന്നു. ഇതു ചെയ്യാം എന്ന ആത്മവിശ്വാസം എനിക്കു കിട്ടിയത് അവന്റെ സപ്പോർട്ടുള്ളതുകൊണ്ടു മാത്രമാണ്. ഹിസ്റ്ററി ഓഫ് ജോയ് യുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞാണ് വിഷ്ണു ഒരു മെക്സിക്കൻ അപാരതയിൽ അഭിനയിക്കാൻ പോയത്. ഗൂഢാലോചനയിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. കുസാറ്റിൽ സഹപാഠി ആയിരുന്ന അനൂപുമായി ചേർന്നാണ് വിഷ്ണുഗോവിന്ദൻ ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത്.
ഹിസ്റ്ററി ഓഫ് ജോയ് പ്രമേയം, കഥാപശ്ചാത്തലം...?
ലോ കോളജ് സ്റ്റുഡന്റാണ് ജോയ്. ധനികനായ അച്ഛന്റെ മകൻ. ലോ കോളജിൽ പഠിക്കുന്പോൾ അടിച്ചുപൊളി ജീവിതമായിരുന്നു. ഇല്ലാത്ത താന്തോന്നിത്തരമൊന്നുമില്ല. അങ്ങനെ അവൻ ഒരു കുഴപ്പത്തിൽ ചെന്നുചാടുന്നു. അതിനുശേഷം അവൻ ഒറ്റയ്ക്കാകുന്നു. അവിടെ നിന്ന് അവൻ തിരിച്ചു ജീവിതം വെട്ടിപ്പിടിക്കുന്നതാണ് ഈ സിനിമയുടെ തീം. ജോയി എന്ന വ്യക്തിയെ വളരെ ക്ലോസ് ആയി ഫോളോ ചെയ്താണ് ഈ സിനിമ പോകുന്നത്. ജോയിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും അവൻ അതിനോടു പോരാടി നിൽക്കുന്നതും ജീവിതത്തിൽ ഒരു സ്ഥാനത്ത് എത്തിച്ചേരുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം. കോഴിക്കോട്ടുകാരനാണു ജോയ്. പക്ഷേ, പഠിച്ചത് എറണാകുളത്താണ്. പിന്നീട് അവൻ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരുന്നതും എറണാകുളത്തുവച്ചാണ്. ഈ സിനിമയുടെ 90 ശതമാനവും എറണാകുളത്താണ് സംഭവിക്കുന്നത്. ജോയിയുടെ 20 വയസ് കാലഘട്ടവും 28 വയസ് കാലവുമാണ് സിനിമയിൽ കാണിക്കുന്നത്.
വാസ്തവത്തിൽ ഈ സിനിമ ഒരു ഫാമിലി ഡ്രാമയാണ്. പക്ഷേ, അതിനുള്ളിൽ ഒരു ത്രില്ലർ എലമെന്റുണ്ട്. കാരണം, അവന്റെ ജീവിതത്തിൽ അവനെ വേട്ടയാടുന്ന ചില കാര്യങ്ങളുണ്ട്. അവന്റെ ഭൂതകാലം കുറച്ചു മോശം ആയതിനാൽ പോലീസ് അവനെ പിൻതുടരുന്നുണ്ട്. അതിൽ നിന്നു രക്ഷപ്പെടാൻ ജോയ് ശ്രമിക്കുന്നുമുണ്ട്. ഇൻവെസ്റ്റിഗേഷൻ പാർട്ട് ഈ സിനിമയുടെ പ്രധാന തീം അല്ല.
ഹിസ്റ്ററി ഓഫ് ജോയ്...നായികമാർ...?
രണ്ടു നായികമാർ - അപർണ തോമസും ശിവകാമിയും. സൂര്യ ടീവിയിൽ വിജെ ആയിരുന്നു അപർണ. വയനാട് സ്വദേശിയായ ശിവകാമിയുടെയും ആദ്യ സിനിമയാണിത്. യൂത്ത് ഫെസ്റ്റിവൽ പശ്ചാത്തലത്തിൽ നിന്നാണു ശിവകാമി സിനിമയിലെക്കു വരുന്നത്. നായികമാർക്കു പ്രാധാന്യമുള്ള സിനിമയാണിത്. അവരുടെ കഥാപാത്രങ്ങളാണ് കഥയിൽ വഴിത്തിരിവുണ്ടാക്കുന്നത്.
ഹിസ്റ്ററി ഓഫ് ജോയി ഒരു പ്രണയചിത്രമാണോ...?
പ്രണയം അല്ല മെയിൻ തീം. പെണ്‍കുട്ടികളിൽ ഒരാളോട് ജോയിക്കു പ്രണയമുണ്ടായിരുന്നു. അതൊക്കെയാണു സിനിമയിൽ വഴിത്തിരിവിനു കാരണമാകുന്നതെങ്കിലും സിനിമയിൽ ആദ്യാവസാനം നമ്മൾ സഞ്ചരിക്കുന്നതു ജോയിയിലൂടെയും അവൻ നേരിടുന്ന പ്രശ്നങ്ങളിലൂടെയുമാണ്. അവന്റെ ഇമോഷനുകളിലുടെയാണ് കഥാസഞ്ചാരം.
ഹിസ്റ്ററി ഓഫ് ജോയ് എന്ന പേരിന്റെ പ്രസക്തി...?
ആദ്യം മറ്റൊരു പേരാണ് ഇട്ടിരുന്നത്. ഇതു ജോയിയുടെ കഥയാണ്. ജോയിയാണ് ഈ സിനിമയിൽ ആദ്യാവസാനം. ജോയിയുടെ ജീവിതത്തിന്റെ ചരിത്രം എന്നു പറയാനാവില്ലെങ്കിലും കമിംഗ് ഓഫ് ഏജ് എന്നു പറയാവുന്ന ഘട്ടത്തിലെ അവന്റെ ചരിത്രമാണ് ഈ സിനിമ. അതിനാൽ ഷൂട്ടിംഗ് തീരാറായപ്പോഴേക്കും ഈ പേരാണു കൂടുതൽ യോജിക്കുക എന്നു തോന്നി.
ആദ്യ സിനിമ എന്ന നിലയിലുള്ള അനുഭവങ്ങൾ...?
നായകനായി അഭിനയിക്കണം എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചെയ്യുന്നതിനു മുന്‍പ് ടെൻഷനുണ്ടായിരുന്നു. ചെയ്തു തുടങ്ങിയപ്പോൾ എല്ലാവരുടെയും സപ്പോർട്ടുണ്ടായിരുന്നു. അതിനാൽ ടെൻഷൻ കുറഞ്ഞു. മാത്രമല്ല, ഒരു സിനിമ ഉണ്ടാക്കാൻ സ്ട്രഗിൾ ചെയ്യുന്നതിന്റെ വലിയ സന്തോഷമുണ്ടായിരുന്നു. ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നുവെങ്കിലും ഞങ്ങൾ ഈ സിനിമയുടെ പുറകേ തന്നെ നിൽക്കുകയായിരുന്നു. ഈ സിനിമ നല്ല രീതിയിൽ ചെയ്യണം, പുറത്തുകൊണ്ടുവരണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഒരു കഥയുണ്ട്. കഥയ്ക്കു വേണ്ടാത്തതൊന്നും ഞങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഞങ്ങൾ എല്ലാവരുടെയും ആദ്യത്തെ സിനിമയാണ്. അതിന്റെ കുറ്റങ്ങളും കുറവുകളുമൊക്കെയുണ്ടെങ്കിലും ഈ കഥ ഞങ്ങളെ രക്ഷപ്പെടുത്തുമെന്നാണ് ഞങ്ങളുടെ വിശ്വാസം. കഥയാണ് ശരിക്കും ഹീറോ. കൂടെ അഭിനയിച്ച എല്ലാവരുടെയും സഹായം ഉണ്ടായിരുന്നതിനാൽ തെറ്റുകളൊക്കെ തിരുത്തി മുന്നോട്ടുപോകാനായി.
മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നവർ...?
സായികുമാർ മുഖ്യകഥാപാത്രമായി വരുന്നു. വിനയ് ഫോർട്ട്, ജോജു ജോർജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർ മൂന്നുപേരുമാണ് ഓരോരോ ഘട്ടങ്ങളിൽ കഥയിൽ മാറ്റങ്ങൾ വരുത്തുന്നത്. വിനയ് ഫോർട്ട് കാമിയോ റോളിലാണു വരുന്നത്. എന്നെ സഹായിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെത് ഏറെ പോസിറ്റീവായ ഒരു കഥാപാത്രമാണ്.
സായികുമാറിനൊപ്പമുള്ള അനുഭവങ്ങൾ...?
അച്ഛന്റെ ഒരുപാടു പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, അച്ഛൻ എറെ ഇഷ്ടപ്പെടുന്ന ഒരാക്ടറാണ് സായികുമാർ. അദ്ദേഹത്തിൽ നിന്ന് ഏറെ കാര്യങ്ങൾ ചോദിച്ചുപഠിക്കാനായി. അദ്ദേഹം എന്നെ കൂടുതൽ കംഫർട്ടബിളാക്കി. എന്റെ ചില ഷോട്സുകൾ കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ നിർദേശങ്ങളും അദ്ദേഹം തന്നിരുന്നു. ഡബ്ബ് ചെയ്യുന്ന സമയത്തും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഏറെ ഹെൽപ്ഫുൾ ആയിരുന്നു.
ഹിസ്റ്ററി ഓഫ് ജോയ് - സംഗീതം, പാട്ടുകൾ...?
ജോവി ജോർജ് സുജോ എന്ന പുതുമുഖമാണ് സംഗീതം ചെയ്തിരിക്കുന്നത്. മലയാളിയാണെങ്കിലും കന്നഡ ചിത്രങ്ങളാണ് മുന്‍പു ചെയ്തിട്ടുള്ളത്. ബി.കെ.ഹരിനാരായണനും എങ്ങണ്ടിയൂർ ചന്ദ്രശേഖരനുമാണ് വരികൾ എഴുതിയത്. നാലു പാട്ടുകളുണ്ട്.
വെല്ലുവിളിയായി തോന്നിയത്...?
ഈ സിനിമ ജോയിയുടെ കഥയാണ്. അതുകൊണ്ടുതന്നെ ആദ്യാവസാനം വരുന്ന കഥാപാത്രമാണ് എന്റേത്. ചിത്രീകരണത്തിന്റെ 99 ശതമാനം ദിവസവും കാമറയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അതു വലിയ സ്ട്രെയിൻ തന്നെയായിരുന്നു. എനിക്ക് അഭിനയിച്ചു മുൻപരിചയമില്ല, മാത്രമല്ല എപ്പോഴും ഫ്രഷായി ഇരിക്കുകയും വേണം. കാമറയുടെ മുന്പിൽ നമ്മുടെ ഭാവഭേദങ്ങൾ കൃത്യമായിരിക്കണം, ഒപ്പം ഹെൽത്തിയായിരിക്കുകയും വേണം. അതൊക്കെ എനിക്കു പുതിയ അനുഭവങ്ങളായിരുന്നു. ഇതിന്റെ ഡയറക്ടർ വിഷ്ണു ഗോവിന്ദിനും മുന്‍പ് ഡയറക്ട് ചെയ്ത അനുഭവപരിയമില്ല. വലിയ ക്രൂവിനെ നിയന്ത്രിക്കേണ്ടി വന്നു. പക്ഷേ, ഞങ്ങൾക്ക് ആവശ്യമായ സീനുകൾ എടുത്തുതന്നെയാണ് മുന്പോട്ടുപോയത്. അതു വലിയ ചലഞ്ചിംഗ് ആയിരുന്നു. ഏറെ ടെൻഷനോടെയാണ് ഇതു ചെയ്തുതീർത്തത്.
വിനയന്റെ സാന്നിധ്യം ഈ ചിത്രത്തിൽ എത്രത്തോളമാണ്...?
ആദ്യംതന്നെ ഞാൻ അച്ഛന്റെയടുത്തു കഥ പറഞ്ഞിരുന്നു. കഥയിൽ അച്ഛൻ തൃപ്തനായിരുന്നു. ഇൻഡസ്ട്രിയിൽ നല്ല രീതിയിൽ നിൽക്കുന്നതിന് സഹായകമായ ചില ഉപദേശങ്ങൾ തന്നിരുന്നു. അതല്ലാതെ ടെക്നിക്കലായി ഏറെ കാര്യങ്ങളൊന്നും അച്ഛൻ പറഞ്ഞിരുന്നില്ല. എഡിറ്റിംഗിനു ശേഷമാണ് അച്ഛൻ സിനിമ കണ്ടത്. ചില സജഷൻസ് പറഞ്ഞു. ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ചും ചില കമന്റ്സ് പറഞ്ഞു. അച്ഛൻ ഏറെ പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സെറ്റിൽ സാധാരണ ചൂടാവുന്ന പ്രകൃതമാണെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിക്കുന്പോൾ അദ്ദേഹം സെറ്റിൽ കൂൾ ആയിരിക്കും. അവരെ ടെൻഷനടിപ്പിക്കാതെ കൊണ്ടുപോകാൻ അച്ഛനറിയാം. അക്കാര്യങ്ങളൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്. കൂട്ടുകാരാണെങ്കിലും സിനിമ ചെയ്യുന്പോൾ വളരെ സീരിയസായി കാര്യങ്ങളെ സമീപിക്കണമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ മുന്നോട്ടു പോകുന്പോൾ എനിക്കു ഗുണകരമാകുമെന്നു തോന്നുന്നു.
സിനിമയിൽ മെന്റർ എന്നു പറയാവുന്നത്...?
സ്കൂളിൽ പഠിക്കുന്ന കാലത്ത് സിനിമയിൽ നിന്നു സുഹൃത്തായി ആരുമില്ലായിരുന്നു. പിന്നീടു ഞാൻ പഠിച്ചതു വിദേശത്താണ്. അപ്പോഴും സുഹൃത്തുക്കൾ വേറൊരു ടീമായിരുന്നു. മടങ്ങിയെത്തിയ ശേഷമാണ് വിഷ്ണു ഗോവിന്ദ് ഉൾപ്പെടെയുള്ളവരെ പരിചയപ്പെട്ടത്. സിനിമയിലെ കാര്യങ്ങളൊക്കെ പറഞ്ഞുതരാനും ഉപദേശിക്കാനുമൊക്കെ അച്ഛനല്ലാതെ മറ്റാരുമില്ല. അച്ഛൻ തന്നെയാണ് അക്കാര്യത്തിൽ എന്റെ മെന്റർ.
ഒറ്റയാനെപ്പോലെ നിന്നു പോരാടിയ ചരിത്രമാണ് അച്ഛന്റേത്. അത്തരം പശ്ചാത്തലം കരിയറിനെ ഏതു തരത്തിൽ സ്വാധീനിക്കും...?
നമ്മൾ ജീവിതത്തിൽ എന്തുചെയ്യുകയാണെങ്കിലും അതിനുവേണ്ടിത്തന്നെ പോരാടി നിൽക്കുകയാണെങ്കിൽ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരാനാനാവും. അച്ഛന്റെ ജീവിതം അതാണു കാണിച്ചുതരുന്നത്. എനിക്ക് അത്തരത്തിലുള്ള അനുഭവമൊന്നുമില്ലെങ്കിലും ഇപ്പോഴും ആ ഉദാഹരണം എന്റെ കണ്മുന്നിൽ തന്നെയുണ്ട്. അതു വലിയ ശക്തിയാണ്. സംഘടനാപരമായും കുറച്ച് ഈഗോയുടെ പേരിലും അച്ഛനോടു പലർക്കും ശത്രുതയുണ്ടെങ്കിലും അത് നേരിട്ട് എന്നോടു കാണിക്കില്ല എന്നാണ് അച്ഛന്റെയും എന്റെയും വിശ്വാസം. ഈ സിനിമ തുടങ്ങിയ ശേഷം മറിച്ചുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ചിലപ്പോൾ വാക്കുകളിലൂടെ അതു പ്രതിഫലിക്കുമെന്നാലും എന്റെ സിനിമയായതു കാരണം മനപ്പൂർവം ആരും ദോഷം ചെയ്യുമെന്ന് തോന്നുന്നില്ല. അച്ഛൻ കൊണ്ടുവന്നവരുമായും ഒപ്പം പ്രവർത്തിച്ചവരുമായും അച്ഛന്റെ സഹപ്രവർത്തകർ എന്നതിനപ്പുറം ഏറെയൊന്നും വ്യക്തിബന്ധം എനിക്കില്ല. ഇവരൊക്കെ വിളിച്ച് അഭിനനന്ദനം അറിയിച്ചിരുന്നു. എല്ലാവരിൽ നിന്നും സപ്പോർട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ. നടൻ ജയസൂര്യയാണ് എന്റെ പടത്തിന്റെ ഫസ്റ്റ് പോസ്റ്റർ എന്റെ റിക്വസ്റ്റ് പരിഗണിച്ച് എഫ്ബിയിൽ ഷെയർ ചെയ്തത്. നടൻ പൃഥ്വിരാജും കഴിഞ്ഞദിവസം ആശംസകൾ അറിയിച്ച് പോസ്റ്റിട്ടിരുന്നു.
അച്ഛന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ...?
അച്ഛന്റെ പുതിയ പ്രോജക്ട് ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ സ്ക്രിപ്റ്റിംഗിന്റെയും പ്രീപ്രൊഡക്ഷന്റെയും സമയത്ത് ഞാൻ അച്ഛനൊപ്പം തന്നെയുണ്ടായിരുന്നു. പക്ഷേ, അതിൽ ഞാൻ കാമറയ്ക്കു മുന്നിലില്ല. ആ പ്രോജക്ടിനോടു കുറച്ചു താത്പര്യമുള്ളതിനാൽ ഫുൾടൈം ഞാൻ അച്ഛനൊപ്പം തന്നെയായിരിക്കും. ചിത്രീകരണം 15നു തുടങ്ങും.
സംവിധാനമാണോ ലക്ഷ്യം...?
എഴുതാൻ എനിക്കു താത്പര്യമുണ്ട്. ഇപ്പോഴും അതിനുള്ള ശ്രമത്തിലാണ്. അതിന് എനിക്കു കുറച്ചു സമയം വേണം. അതിലേക്ക് എടുത്തു ചാടിയിട്ടു കാര്യമില്ല. എന്റെ ദീർഘകാലമായുള്ള സ്വപ്നമാണത്. പക്ഷേ, ഞാൻ ഇപ്പോൾ ഞാൻ ശ്രദ്ധപുലർത്തുന്നത് ആക്ടിംഗിലാണ്. ഹിസ്റ്ററി ഓഫ് ജോയിയിൽ ആർട്ട് ഡയറക്ടറായിരുന്ന അനിൽ കൃഷ്ണയുടെ ആദ്യ ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. "തുണ്ടുമണ്‍കര ഇടത്തോട്ട് ’എന്നാണു പടത്തിന്റെ പേര്. കംപ്ലീറ്റ് ആക്ഷൻ ചിത്രം. ജനുവരിയിൽ ചിത്രീകരണം തുടങ്ങും. നടൻ പശുപതിയാണ് എനിക്കൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വീട്ടുവിശേഷങ്ങൾ...?
താമസം എറണാകുളം പാലാരിവട്ടത്ത്. വീട്ടിൽ അമ്മ, അച്ഛൻ, ഞാൻ, സഹോദരി. സഹോദരി ഭർത്താവിനൊപ്പം യുഎസിലാണ്. അമ്മ നീന.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top