ലാമബാലന്‍റെ യാത്രകളിലൂടെ സൗണ്ട് ഓഫ് സൈലൻസ്
Wednesday, December 6, 2017 7:03 AM IST
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്. പഹാരി, ടിബറ്റൻ, ഹിന്ദി ഭാഷകളിൽ പ്രേക്ഷകരിലെത്തുന്ന സൗണ്ട് ഓഫ് സൈലൻസ് സംസാരിക്കാൻ കഴിവില്ലാത്ത ഒരു കുട്ടി ബുദ്ധമതത്തിലെ ലാമയാകുന്നതിന്‍റെ കഥ പറയുന്നു. മായാ മൂവീസിന്‍റെ ബാനറിൽ ഡോ.എ.കെ.പിള്ള നിർമിച്ച ‘സൗണ്ട് ഓഫ് സൈലൻസ്’ മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ ഡോ.ബിജുവിന്‍റെ എട്ടാമതു ചിത്രമാണ്. ‘സൗണ്ട് ഓഫ് സൈലൻസ്’ ഡിസം ബർ എട്ടിന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ റിലീസ് ചെയ്യുന്നു. സൗണ്ട് ഓഫ് സൈലൻസിന്‍റെ നിർമാണവഴികളിലൂടെ ഡോ.ബിജു......

കാടുപൂക്കുന്ന നേരത്തിനുശേഷം മലയാളത്തിൽ നിന്ന് ഇടവേളയെടുത്തതിനു പിന്നിൽ...‍?

കാടു പൂക്കുന്ന നേരത്തിനുമുൻപ് ആലോചിച്ചിരുന്ന ഒരു സബ്ജക്ടാണിത്.
മലയാളത്തിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ കുറച്ച് ഇതരഭാഷകളിൽ കൂടി ചെയ്തുതുടങ്ങാമെന്ന ധാരണ നേരത്തേതന്നെ ഉണ്ടായിരുന്നു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ സിനിമയാണു സൗണ്ട് ഓഫ് സൈലൻസ്. മലയാളത്തിൽ ചെയ്യാൻ പറ്റുന്ന ഒരു സബ്ജക്ട് അല്ലായിരുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരു പ്രമേയമാണിത്. അതു മലയാളത്തിൽ ഒട്ടും ചെയ്യാൻ പറ്റുന്നതായിരുന്നില്ല. മാത്രവുമല്ല, ഇന്‍റർനാഷണൽ ആംഗിളിൽ മലയാളത്തേക്കാൾ കുറച്ചുകൂടി നല്ലത് മറ്റു ഭാഷകളാണ് എന്ന തോന്നലും ഉണ്ട്.



സൗണ്ട് ഓഫ് സൈലൻസ് - പ്രമേയം, കഥാപശ്ചാത്തലം...

സംസാരിക്കാൻ പറ്റാത്ത ഒരു കുട്ടി ബുദ്ധമതത്തിലെ ലാമയാകുന്നതിന്‍റെ കഥയാണത്. സംസാരിക്കാൻ പറ്റാത്തതുകൊണ്ടുതന്നെ ചുറ്റിനുമുള്ള ശബ്ദങ്ങളെല്ലാം ശ്രദ്ധിച്ചു കേൾക്കുന്ന ഒരു കുട്ടിയുടെ കഥയാണിത്.

ഈ പ്രമേയം തെരഞ്ഞെടുത്തതിനു പിന്നിൽ..

ബുദ്ധമതവുമായി ബന്ധപ്പെട്ട് സിനിമകൾ കുറവാണ്. പിന്നെ കൾച്ചറിന്‍റെ വ്യത്യസ്തയുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട മെഡിറ്റേഷന്‍റെ പശ്ചാത്തലം വരുന്നുണ്ട്. കുറച്ചുകൂടി ആത്മീയതലത്തിലാണ് ഈ പ്രമേയം ട്രീറ്റ് ചെയ്തിരിക്കുന്നത്. ഹിമാചൽ പ്രദേശാണു കഥാപശ്ചാത്തലം. ഇതിൽ മതപരമായി ഏറെയൊന്നും പോയിട്ടില്ല. ഒരു കുട്ടി ബുദ്ധമതത്തിൽ ചേരുന്നതിന്‍റെ വളരെ സിംപിളായ ഒരു കഥയാണ്. ഒരു പൊളിറ്റിക്സുമില്ല.



ഈ സിനിമയുടെ സാമൂഹികപ്രസക്തി..

സാമൂഹികപ്രസക്തി കാര്യമായിട്ടൊന്നുമില്ല. ഈ സിനിമ മൊത്തത്തിൽ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണു പോകുന്നത്. അവന്‍റെ അനുഭവങ്ങൾ, അവനു നേരിടേണ്ടിവരുന്ന പലതരത്തിലുള്ള പെരുമാറ്റങ്ങൾ, അവനു സംസാരിക്കാൻ പറ്റാത്തതിന്‍റെ ബുദ്ധിമുട്ട്...അത്തരം കാര്യങ്ങളിലൂടെയാണു സിനിമ മുന്നോട്ടുപോകുന്നത്. സിനിമയിൽ സംഭാഷണം വളരെ കുറവാണ്. വിഷ്വലുകളിലൂടെയാണ് സിനിമ സംവദിക്കുന്നത്.

ജയരാജിന്‍റെ ദേശാടനം എന്ന സിനിമയുമായി പ്രമേയപരമായി ബന്ധമുണ്ടോ...?

ഇല്ല. ഇതിൽ കഥപറച്ചിൽ ഇമോഷണൽ തലത്തിലേക്ക് ഏറെയൊന്നും പോകുന്നില്ല. വളരെ സിംപിളായി കഥ പറഞ്ഞുപോകുന്ന രീതിയാണ് ഇതിൽ. കുട്ടിയുടെ തന്നെ സഞ്ചാരത്തിലൂടെ അവന്‍റെ തന്നെ മനസിലൂടെ പോകുന്ന ഒരു കഥയാണിത്.



മാസ്റ്റർ ഗോവർധനെ കേന്ദ്രകഥാപാത്രമായി തെരഞ്ഞെടുത്തതിനു പിന്നിൽ...

എനിക്കൊപ്പം പല സിനിമകളിലും ഗോവർധൻ അഭിനയിച്ചിട്ടുണ്ട്. അതിനാൽ ഞാനുമായി വളരെ സിങ്കാണ്. അതിനാൽ കുറച്ച് എളുപ്പമുണ്ട്. അവന് എന്‍റെ സെറ്റിലെ കാര്യങ്ങൾ എല്ലാ അറിയാവുന്നതിനാൽ മറ്റൊരു കുട്ടിയെക്കൊണ്ടു ചെയ്യിപ്പിക്കുന്നതിനെക്കാളും വളരെപ്പെട്ടെന്നു സിനിമ ചെയ്തെടുക്കാനായി. കൃത്യമായ ടൈമിങ്ങിൽ നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടി.

ഗോവർധൻ എന്ന അഭിനേതാവിനെക്കുറിച്ച്...

നല്ല സെൻസിബിളായ ഒരാക്ടർ ആണ്. നന്നായി ചെയ്തിട്ടുണ്ട്. അവൻ ആയതിനാൽ നമ്മൾ ഉദ്ദ്യേശിച്ച ഷെഡ്യൂളിനു വളരെ മുന്പുതന്നെ അധികം റീടേക്കുകളൊന്നുമില്ലാതെ സിനിമ വളരെപ്പെട്ടെന്നു തീർക്കാനായി.



സൗണ്ട് ഓഫ് സൈലൻസ്- ടെക്നിക്കൽ സപ്പോർട്ടിനെക്കുറിച്ച്..

ഡേവിസ് മാനുവൽ എഡിറ്റിംഗും പ്രമോദ് തോമസ് സൗണ്ട് മിക്സിംഗിം സ്മിജിത് കുമാർ പിബി ലൊക്കേഷൻ സിങ്ക് സൗണ്ടും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും സുനിൽ സിഎൻ കലാസംവിധാനവും അരവിന്ദ് വസ്ത്രാലങ്കാരവും അരുൺ പുനലൂർ സ്റ്റിൽ ഫോട്ടോഗ്രഫിയും നിർവഹിച്ചിരിക്കുന്നു.

സൗണ്ട് ഓഫ് സൈലൻസ്- ഛായാഗ്രഹണം..

എം.ജെ.രാധാകൃഷ്ണനുമായി വർക്ക് ചെയ്യുന്ന എട്ടാമത്തെ ചിത്രമാണിത്. അദ്ദേഹവുമൊത്ത് തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഇത്രയധികം സിനിമകൾ അടുപ്പിച്ചു ചെയ്തില്ലേ. ഞങ്ങൾക്ക് പരസ്പരം ആശയവിനിമയവും പ്ലാനിങ്ങുമെല്ലാം വളരെ അനായാസമാണ്. അതിന്‍റെയൊരു ഒഴുക്ക് അനുഭവപ്പെടാറുണ്ട്. അദ്ദേഹത്തിന്‍റെ മകൻ യദു ആദ്യമായി ഈ സിനിമയിൽ കാമറ അസിസ്റ്റന്‍റായി വർക്ക് ചെയ്തു.



സംഗീതത്തിനു പ്രാധാന്യമുള്ള സിനിമയാണോ..?

മ്യൂസിക്കിന് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണു പശ്ചാത്തല സംഗീതമൊരുക്കിയത്. ആകാശത്തിന്‍റെ നിറം, പേരറിയാത്തവർ എന്നിവയ്ക്കുശേഷം ഞങ്ങൾ ഒന്നിച്ചു ചെയ്ത സിനിമയാണിത്.

സൗണ്ട് ഓഫ് സൈലൻസിലെ മറ്റ് അഭിനേതാക്കൾ..

വീട്ടിലേക്കുള്ള വഴിയിൽ അഭിനയിച്ചിട്ടുള്ള ഉദയ് ചന്ദ്ര ഒരു പ്രധാന വേഷത്തിൽ വരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ തിയറ്റർ ആർട്ടിസ്റ്റാണ്. മുബൈയിൽ സിനിമയിലും തിയറ്ററിലും വർക്ക് ചെയ്യുന്നു. മറ്റു വേഷങ്ങളിൽ അഭിനയിച്ചത് അവിടെ ലോക്കലായി കണ്ടെത്തിയ ആളുകൾ തന്നെയാണ്.

ചിത്രീകരണ അനുഭവങ്ങൾ...

റിമോട്ട് പ്ലേസായിരുന്നു. അതുകൊണ്ടുതന്നെ അവിടെ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര കുറച്ചു പ്രയാസമേറിയതായിരുന്നു. കാമറയും മറ്റും ചുമന്നുതന്നെ കുറേ സ്ഥലങ്ങൾ കയറേണ്ടിവന്നു. ലോജിസ്റ്റിക്കലായി വലിയ ബുദ്ധിമുട്ടായിരുന്നു. 25ന് അടുത്ത് ആളുകൾ മാത്രമായിരുന്നു ഷൂട്ടിംഗ് സംഘത്തിൽ. 20 ദിവസം കൊണ്ടു ചിത്രീകരണം പൂർത്തിയായി.



ചലച്ചിത്രമേളകളിൽ സൗണ്ട് ഓഫ് സൈലൻസ്...

ഇതിനോടകം 25 ചലച്ചിത്രമേളകളിൽ സൗണ്ട് ഓഫ് സൈലൻസ് തെരഞ്ഞെടുക്കപ്പെട്ടു. കസാക്കിസ്ഥിൽ നടന്ന യുറേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണിംഗ് ചിത്രമായിരുന്നു. മോൺട്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഗ്രേറ്റ്സ് വിഭാഗത്തിലും യുറേഷ്യൻ ഫിലിം ഫെസ്റ്റിവൽ(കസാക്കിസ്ഥാൻ), ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്സ് (ഓസ്ട്രേലിയ), റിലിജിയൻ റ്റുഡേ ഫിലിം ഫെസ്റ്റിവൽ(ഇറ്റലി), സിനി മാജിക് ബിലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ(വടക്കൻ അയർലൻഡ്), ട്രിനിഡാഡ്, ടൊബാഗോ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഫിലിം ഫെസ്റ്റിവൽ(ബംഗ്ലാദേശ്) എന്നിവയിൽ മത്സരവിഭാഗത്തിലും സൗണ്ട് ഓഫ് സൈലൻസ് ഔദ്യോഗിക സെലക്ഷൻ നേടി.

കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരം. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ ഇന്ത്യൻ ഇന്‍റർനാഷണൽ ഫെസ്റ്റിവലിൽ എം.ജെ. രാധാകൃഷ്ണനു ബെസ്റ്റ് സിനിമാറ്റോഗ്രഫി പുരസ്കാരം. കൊൽക്കത്ത ഫെസ്റ്റിവലിലായിരുന്നു ഇന്ത്യയിലെ ആദ്യ പ്രദർശനം. ഒൗറംഗബാദ്, കൊൽഹാപുർ ഫെസ്റ്റിവലുകളിലേക്കു പോകുന്നുണ്ട്. ഐഫ്എഫ്ഐയിൽ അയച്ചിരുന്നു. പക്ഷേ, സെലക്ട് ചെയ്തില്ല. ഇത്തവണ അതിന്‍റെ മനേജ്മെന്‍റ് മൊത്തത്തിൽ മാറി എൻഎഫ്ഡിസി ആവുകയും ജൂറിയായി വേറെ ആളുകളെ വയ്ക്കുകയും അതു സംബന്ധിച്ച ചില തർക്കങ്ങളുമൊക്കെ ഉണ്ടായിരുന്നുവല്ലോ. അതിന്‍റെയൊക്കെ ഭാഗമായിരിക്കാം. എനിക്കറിയല്ല. ഇത്തവണ പടം ഹിന്ദിയിലാണല്ലോ. ഹിന്ദിയിൽ നിന്ന് ആറു ചിത്രങ്ങൾ അവർ എടുത്തിരുന്നു. അതുകൊണ്ടുകൂടിയാവാം. ഐഎഫ്എഫ്കെയിൽ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടില്ല.

ലോകമേളകളിൽ ഈ ചിത്രം എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്...

മലയാളം ആയാലും മറ്റേതു ഭാഷയായാലും ഇംഗ്ലീഷ് സബ് ടൈറ്റിലിലൂടെയാണ് അവർ ആ സിനിമ മനസിലാക്കുന്നത്. ഏതു ഭാഷയിൽ എടുക്കുന്നു എന്നുള്ളത് അവിടെ ഒരു പ്രശ്നമേ അല്ല. അതിന്‍റെ ദൃശ്യഭാഷ മാത്രമേ അവർ നോക്കാറുള്ളൂ.



മേക്കിംഗിൽ വെല്ലുവിളിയായത്..

ഭാഷ പ്രശ്നമായിരുന്നു. അതിനാൽ അവിടെനിന്നുള്ള പരിഭാഷകരുടെ സഹായത്തോടെയാണു ചെയ്തത്. ഗോവർധനും ഉദയ്ചന്ദ്രയുമൊഴിച്ച് ഈ സിനിമയിൽ വേഷമിട്ടവരെല്ലാം പ്രദേശവാസികളും അതുവരെ മറ്റു സിനിമകളിൽ അഭിനയിച്ചിട്ടില്ലാത്തവരുമായിരുന്നു. അനുവാദം വാങ്ങിയശേഷം ഒറിജിനൽ ലാമമാരെത്തന്നെ അഭിനയിപ്പിക്കുകയായിരുന്നു. അവരുടെ പ്രധാനപ്പെട്ട ഗുരുവിനെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചശേഷമാണ് ചിത്രീകരണം തുടങ്ങിയത്.



ആഗോളതലത്തിൽ ചിത്രത്തിനു റിലീസ് ഉണ്ടാകുമോ...

തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യ റിലീസ്. ഈ മാസം ഏട്ടു മുതൽ ഒരാഴ്ച ഏരീസ് പ്ലക്സിൽ. എല്ലാദിവസവും ഉച്ചയ്ക്കു രണ്ടരയ്ക്കും വൈകിട്ട് ആറരയ്ക്കും. പിന്നീടു മറ്റു മെട്രോകളിലും റിലീസ് ആലോചനയിലാണ്. അടുത്ത മാർച്ചിൽ ചിത്രം ശ്രീലങ്കയിൽ റീലീസ് ചെയ്യും. പിന്നീടു കൊറിയ, ചൈന, വിയറ്റ്നാം, കംബോഡിയ തുടങ്ങി ഏഴു രാജ്യങ്ങളിലും ചിത്രം അവിടങ്ങളിലെ ഭാഷയിൽ സബ് ടൈറ്റിൽ കൊടുത്തു റിലീസ് ചെയ്യന്നുണ്ട്. കൊറിയൻ, കംബോഡിയൻ, ചൈനീസ് ഭാഷകളിലുള്ള ട്രെയിലർ തയാറാക്കിക്കഴിഞ്ഞു.

അടുത്ത ചിത്രം പെയിന്‍റിംഗ് ലൈഫിനെക്കുറിച്ച്...

പെയിന്‍റിംഗ് ലൈഫ് ചിത്രീകരണം കഴിഞ്ഞു. ഇംഗ്ലീഷിലാണ് ചിത്രം. സിക്കിമിലായിരുന്നു ചിത്രീകരണം. ആദ്യ ട്രെയിലറിനൊപ്പം ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റുകൾ അതിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ അഭിനയിച്ചിട്ടുണ്ട്.



ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ഷൂട്ട് ചെയ്യുന്ന ചിത്രത്തിലേക്കു നായികയെ തേടുന്നു എന്ന എഫ്ബി പോസ്റ്റിനു പിന്നിൽ...?

എന്‍റെ അടുത്ത മലയാളം സിനിമയ്ക്കുവേണ്ടിയാണ്. അതിന്‍റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ജനുവരിയിൽ തുടങ്ങും. സ്ക്രിപ്റ്റിങ്ങ് പൂർത്തിയായി. ആർട്ടിസ്റ്റ് കാസ്റ്റ് ഉണ്ടാവും. അടുത്തയാഴ്ചയോടെ കാസ്റ്റിംഗ് പൂർത്തിയാവും. ചിത്രത്തിനു പേര് ഫിക്സ് ആയിട്ടില്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.