‘പക്ഷികളുടെ മണ’വുമായ് ക്രോസ്റോഡിൽ നയന സൂര്യൻ
Friday, October 13, 2017 4:43 AM IST
ലെനിൻ രാജേന്ദ്രൻ, ഡോ.ബിജു, കമൽ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ അസിസ്റ്റന്‍റായി എട്ടു വർഷത്തെ അനുഭവപരിചയം നേടിയ നയന സൂര്യൻ സ്വതന്ത്രസംവിധായികയായ ആദ്യ ചിത്രമാണ് ക്രോസ് റോഡിലെ "പക്ഷികളുടെ മണം' എന്ന ചലച്ചിത്രം. വംശനാശം സംഭവിച്ച ഒരു പക്ഷിയെ തേടിപ്പോകുന്ന ഒരു പെണ്ണിന്‍റെ കഥയാണ് പക്ഷികളുടെ മണം. ഡിഗ്രിക്കു പഠിക്കുന്പോൾ തുടങ്ങിയ ഒരാഗ്രഹമാണ് നയനയ്ക്ക് സിനിമ. ഐഎഫ്എഫ്കെയിൽ പങ്കെടുത്തപ്പോഴാണ് സിനിമ മനസിൽ കയറിയത്. പിന്നെ സിനിമയ്ക്കു പിന്നാലെയായി നയനയുടെ യാത്രകൾ. പ്രകൃതിയെയും യാത്രകളെയും പ്രണയിക്കുന്ന നയനയുടെ സിനിമാവർത്തമാനങ്ങളിലേക്ക്...



സിനിമയിലേക്കുള്ള വഴി.... ‍?

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് ആലപ്പാട് പഞ്ചായത്തിലെ അഴീക്കലാണ് എന്‍റെ സ്വദേശം. ലെനിൻ രാജേന്ദ്രൻ സാറിന്‍റെ അസിസ്റ്റന്‍റായിട്ടായി മകരമഞ്ഞ് എന്ന പടത്തിലാണു തുടക്കം. ആദ്യപടം കഴിഞ്ഞപ്പോൾ സിഡിറ്റിൽ എഡിറ്റിംഗ് പഠിക്കാൻ ചേർന്നു. പിന്നീടു ഡോ. ബിജുസാറിന്‍റെ ആകാശത്തിന്‍റെ നിറത്തിൽ വർക്ക് ചെയ്തു. മുപ്പതു ദിവസത്തോളം ആൻഡമാനിലായിരുന്നു. അതൊരു നല്ല അനുഭവം ആയിരുന്നു. ആ സിനിമയിൽ മാത്രമാണ് ബിജുസാറിനൊപ്പം വർക്ക് ചെയ്തത്. പിന്നീടു നിരന്തരം സിനിമകളുണ്ടായിരുന്നു. അതിനാൽ എഡിറ്റിംഗിലേക്കു തിരിഞ്ഞില്ല. സംവിധാനത്തിൽ തന്നെ ശ്രദ്ധനല്കി.

കമൽസാറിനൊപ്പം സെല്ലുലോയ്ഡ് മുതൽ ഉട്ടോപ്യയിലെ രാജാവു വരെയുള്ള പടങ്ങളിൽ വർക്ക് ചെയ്തു. ജിത്തു ജോസഫ്, കമൽ സാറിന്‍റെ മകൻ ജെനൂസ് എന്നിവരുടെയൊക്കെയൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഒന്പതു ഫീച്ചർ ഫിലിമുകളിൽ അസിസ്റ്റ് ചെയ്തു. എട്ടു വർഷമായി സിനിമയിൽത്തന്നെയാണ്. ലെനിൻ സാറിനൊപ്പം ധാരാളം ഡോക്യുമെന്‍ററികളിലും സിനിമകളിലും സ്റ്റേജ് ഷോകളിലും അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കെഎസ്എഫ്ഡിസിയിൽ ചെയർമാന്‍റെ പിഎ പോസ്റ്റിൽ വർക്ക് ചെയ്യുന്നു.



ക്രോസ് റോഡ് എന്ന സിനിമ...?

ലെനിൻ രാജേന്ദ്രൻ ചെയർമാനായ ഫോറം ഫോർ ബെറ്റർ ഫിലിംസാണ് ക്രോസ് റോഡ് എന്ന സിനിമയുടെ ആശയം അവതരിപ്പിച്ചത്. 10 സംവിധായകർ കൂടി സ്ത്രീകേന്ദ്രീകൃതമായ പത്തു ചെറുസിനിമകൾ ചെയ്യുക എന്നതായിരുന്നു പ്ലാൻ. അതിൽ ഒരു സംവിധായികയുടെ സിനിമ കൂടി ഉണ്ടാവണം എന്നു തീരുമാനമായി. അപ്പോൾ ഡോ.ബിജുവാണ് എന്‍റെ പേരു നിർദേശിച്ചത്. അദ്ദേഹം എന്‍റെ പേരു നിർദേശിച്ചതിൽ എനിക്കു സന്തോഷം തോന്നി.പത്തു സ്ത്രീമുഖങ്ങളെയാണ് ക്രോസ് റോഡിലൂടെ അവതരിപ്പിക്കുന്നത്.




പക്ഷികളുടെ മണം- പ്രമേയം, കഥാപശ്ചാത്തലം...?

ഒരു പക്ഷിനിരീക്ഷകയുടെ കഥയാണത്. മൈഥിലി, വിജയ്ബാബു, സിദ്ധാർഥ് ശിവ, ചേതൻ, ഗംഗാധരമേനോൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്പലക്കര ഗ്ലോബൽ ഫിലിംസിനുവേണ്ടി അനിൽകുമാറാണ് ചിത്രം നിർമിച്ചത്. മേക്കിംഗിന്‍റെ എല്ലാ ഘട്ടങ്ങളിലും ലെനിൻ സാറിന്‍റെ സപ്പോർട്ടുണ്ടായിരുന്നു. വംശനാശം സംഭവിച്ച ഒരു പക്ഷിയെ തേടിപ്പോകുന്ന ഒരു പെണ്ണിന്‍റെ കഥയാണ് പക്ഷികളുടെ മണം. വിവാഹത്തിനു മുന്പും അതിനുശേഷവുമുള്ള പെണ്ണിന്‍റെ ജീവിതവും ചിത്രം പറയുന്നുണ്ട്.



പക്ഷിക്കു വംശനാശം സംഭവിക്കുന്നതുപോലെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും വിലങ്ങുകൾ വരുന്നു. വിവാഹത്തിനുമുന്പ് പല മേഖലകളിലും തിളങ്ങിനിന്ന പല സ്ത്രീകളും വിവഹശേഷം അതെല്ലാം മാറ്റിവച്ച് കുട്ടി- കുടുംബം എന്ന ചിന്തകളിലേക്കു പോകുന്നുണ്ട്. അത് സ്വാഭാവികമായോ മറ്റാരുടെയെങ്കിലും പ്രേരണയാലോ ആവാം. എപ്പോഴെങ്കിലും അവർക്ക് അതൊക്കെ തിരിച്ചുപിടിക്കണമെന്ന തോന്നൽ ഉണ്ടാകുന്പോൾ അതിനു വലിയ പിന്തുണ ആവശ്യമായിവരും. നാം പുരോഗമനത്തിലേക്കു പോവുകയാണെന്നു പറഞ്ഞാലും വാസ്തവത്തിൽ സ്ത്രീയുടെ സ്വാതന്ത്ര്യവും പുരോഗമനവുമൊക്കെ എവിടെയാണ് എന്ന ചോദ്യമാണ് പക്ഷികളുടെ മണം എന്ന സിനിമ ഉന്നയിക്കുന്നത്. ഇന്നു ദാന്പത്യജീവിതങ്ങളിലുണ്ടാകുന്ന അകൽച്ചയും ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചവർ പോലും അഞ്ചാറുവർഷം കഴിയുന്നതോടെ ഒരു വീട്ടിൽ എന്തിനൊക്കെയോ ഒന്നിച്ചുകഴിയുന്നു എന്നതിനപ്പുറം പരസ്പരവിശ്വാസവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടവരായി മാറുന്നു. പണ്ടൊണ്ടെ ഇത്തരം അകൽച്ചകൾ ഇല്ലായിരുന്നു. നമ്മുടെയൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചതുപോലെയല്ല ഇപ്പോഴത്തെ ജനറേഷന്‍റെ ജീവിതവും കാഴ്ചപ്പാടുകളുമൊക്കെ. ബന്ധങ്ങളും അടുപ്പവുമൊക്കെ പണ്ടത്തെ അപേക്ഷിച്ച് ഇന്നു കുറഞ്ഞുവരികയാണ്. വർത്തമാനകാലസമൂഹത്തിലെ അത്തരം മാറ്റങ്ങൾ കൂടി പ്രതിപാദിക്കുന്ന സിനിമയാണ് പക്ഷികളുടെ മണം.



മൈഥിലി, വിജയ് ബാബു....

ഭാര്യാഭർത്താക്കന്മാരായാണ് മൈഥിലിയും വിജയ്ബാബുവും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പക്ഷിനിരീക്ഷക എന്ന കഥാപാത്രത്തെ മൈഥിലി മികവുറ്റതാക്കിയിരിക്കുന്നു. മാനത്തേക്കു നോക്കി എപ്പോഴും പക്ഷികളെ തിരഞ്ഞു നടക്കുന്ന ഒരു കഥാപാത്രം. കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പ എന്ന സ്ഥലത്തെ കാട്ടിലായിരുന്നു ചിത്രീകരണം. മൈഥിലിയെ കാട്ടിലേക്ക് ഇറക്കിവിട്ടപ്പോൾ ഒരു പക്ഷിനിരീക്ഷക കാട്ടിൽ എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെതന്നെ എനിക്കു ഫീൽ ചെയ്തു. വാവ എന്നാണ് മൈഥിലിയുടെ കാരക്ടറിന്‍റെ പേര്.
ജോജോ എന്നാണ് വിജയ്ബാബു ചെയ്ത കഥാപാത്രത്തിന്‍റെ പേര്. അസാധാരണ പെർഫോമൻസ് ആയിരുന്നു ഈ ചിത്രത്തിൽ വിജയ്ബാബുവിന്‍റേത്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ഏറെ വിശദീകരണമില്ലാതെ തന്നെ അദ്ദേഹം പെട്ടെന്ന് ഉൾക്കൊള്ളുകയും അത് ഷോട്ടിൽ ഇംപ്രൂവ് ചെയ്തു നല്കുകയുമായിരുന്നു അദ്ദേഹം.



ഏറെ രസകരമായി, നോണ്‍ സ്റ്റോപ് ആയി കോമഡിയൊക്കെ പറഞ്ഞു സെറ്റിനെ സജീവമാക്കിയതു സിദ്ധാർഥ് ചേട്ടനായിരുന്നു. ടോം എന്നാണ് സിദ്ധാർഥ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ പേര്. കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചേതൻ അവതരിപ്പിച്ചത്. കൃഷ്ണൻ മാത്രമാണ് വംശനാശം സംഭവിച്ച പക്ഷിയെ മുന്പു കണ്ടിട്ടുള്ളത്. കൃഷ്ണനാണ് അവരെ ആനയിച്ചുകൊണ്ടു കാട്ടിലേക്കു പോകുന്നത്.

18 മിനിറ്റാണല്ലോ സിനിമയുടെ ദൈർഘ്യം. അതു പരിമിതിയായി തോന്നിയോ...?

ചെറിയ സിനിമകൾ ചെയ്യാനാണ് പ്രയാസം. ഏതു കാര്യവും വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു ചെയ്യേണ്ടിവരും. നമുക്കു ഫ്രീയായി വർക്ക് ചെയ്യാനാവില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കഥ ഒതുക്കത്തിൽ പറയേണ്ടിവരുന്നത് ഏറെ ശ്രമകരമാണ്. സ്ക്രിപ്റ്റിൽ പ്ലാൻ ചെയ്ത പല സീനുകളും സിനിമയുടെ ദൈർഘ്യത്തിലുള്ള പരിമിതി കാരണം പിന്നീടു മാറ്റിവയ്ക്കേണ്ടിവന്നു.



സാങ്കേതികപിന്തുണ....?

ക്രോസ് റോഡിലെ 10 സിനിമകളിൽ എല്ലാ ഡിപ്പാർട്ട്മെന്‍റിലും ഏറ്റവുമധികം പുതിയ ആളുകൾ വർക്ക് ചെയ്തത് എന്‍റെ സിനിമയിലാണ്. ലെനിൻ രാജേന്ദ്രൻ സാറിന്‍റെ മകൻ ഗൗതം ലെനിനാണ് കാമറ ചെയ്തത്. മധു അന്പാട്ട് സാറിന്‍റെ അസോസിയേറ്റ് ആയിരുന്നു ഗൗതം. ഗൗതമിന്‍റെ ആദ്യത്തെ ചിത്രമാണിത്. വളരെ മനോഹരമായിത്തന്നെ ഗൗതം ചെയ്തിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് ചെയ്ത അജയ് തിലകിന്‍റെയും ആദ്യസിനിമയാണു പക്ഷികളുടെ മണം. രമേഷ് നാരായണ്‍ സാറിനൊപ്പവും മറ്റ് അനവധി മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും അജയ് വർക്ക് ചെയ്തിട്ടുണ്ട്. കോസ്റ്റ്യൂം ഡിസൈനർ ഹർഷാ സഹദും ആദ്യമായാണ് സിനിമയിൽ കോസ്റ്റ്യൂം ചെയ്യുന്നത്. ഈ സിനിമയ്ക്കുശേഷം മറ്റു ചില സിനിമകളിൽ അർഷ വർക്ക് ചെയ്തു. ഇവരെല്ലാവരും എനിക്കുവേണ്ടി നന്നായി ഏറ്റവും വർക്ക് ചെയ്തു. എന്‍റെ സിനിമയിലൂടെയാണ് ഇവരുടെ എൻട്രി എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഡോ.ബിജുവിന്‍റെ സിനിമകളിലുൾപ്പെടെ വർക്ക് ചെയ്തിട്ടുള്ള കാർത്തിക് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.



സിനിമയെക്കുറിച്ചുള്ള നയനയുടെ കാഴ്ചപ്പാടുകൾ...?

നമ്മൾ ചെയ്യുന്ന സിനിമ അതു കാണുന്നവരിൽ നിന്ന് അകന്നുനിൽക്കുന്നതാവരുത്. അവനു തന്‍റെ ജീവിതപരിസരങ്ങളുമായി സിനിമയെ ബന്ധിപ്പിക്കാവണം എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് പക്ഷികളുടെ മണത്തിലെ കാഴ്ചകളെന്ന് ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് എന്‍റെ ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടിരുന്നു. വാസ്തവത്തിൽ, എന്‍റെ സുഹൃത്തുക്കളിൽ പലരും പങ്കുവച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഞാൻ ഈ സിനിമയിൽ കൊണ്ടുവന്നിട്ടുള്ളത്. ഞാൻ വിവാഹിതയല്ല. പക്ഷേ, വിവാഹിതരായ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നാണ് ഞാൻ ആദ്യത്തെ സിനിമ ചെയ്തിരിക്കുന്നത്. ശരിക്കും ഇങ്ങനെതന്നെയാണു ജീവിതം എന്നു സ്ക്രിപ്റ്റ് വായിക്കുന്പോൾ കിട്ടുന്ന ഒരു ഫീൽ സിനിമകാണുന്പോഴും അവർക്ക് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ഒരു സിനിമ കാണുന്പോൾ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഒരു കാരക്ടറിനെ ആ സിനിമയിൽ കാണാനാവുക, ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുള്ള ചില നിമിഷങ്ങൾ ആ സിനിമയിൽ കാണാനാവുക എന്നതൊക്കെ സിനിമയും കാഴ്ചക്കാരനും തമ്മിലുള്ള ആശയവിനിമയം വളരെ പെട്ടെന്നു സാധ്യമാക്കുന്നു. കാണുന്നവന് എപ്പോഴും അത്തരം ഒരു ഫീൽ കൊണ്ടുവരാൻ കഴിയുന്നതാവണം സിനിമ എന്നുള്ളതാണ് എന്‍റെ സിനിമാസങ്കല്പം. ആ തരത്തിൽ തന്നെയാണ് എന്‍റെ സിനിമ ഞാൻ വർക്കൗട്ട് ചെയ്തിരിക്കുന്നത്.




പ്രതിഭാധനരായ ചലച്ചിത്രകാരന്മാർക്കൊപ്പമാണല്ലോ വർക്ക് ചെയ്തിരുന്നത്. ഈ സിനിമയിൽ അവരുടെ സ്വാധീനം എത്രത്തോളമാണ്....?

എനിക്ക് അതിനെ സ്വാധീനം (influence) എന്നു പറയാവില്ല. അവരൊക്കെ പഠിച്ചുതന്നെ ഓരോ കാര്യവും എനിക്കു സഹായകമായിട്ടുണ്ട്. ലെനിൻ സാറാണ് ആദ്യമായി എന്‍റെ കൈ പിടിച്ച് ക്ലാപ് കൊടുത്തത്. എന്തിനാണ് ക്ലാപ്പ് കൊടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള ക്ലാസാണ് അന്ന് അദ്ദേഹത്തിൽ നിന്നു കിട്ടിയത്. ആദ്യമായി സിനിമ ചെയ്യാനിറങ്ങിയപ്പോൾ വലിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ, ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ സിനിമയിലേക്കു വീണു. ഇത്രയും നാളും ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ വർക്കൗട്ട് ചെയ്യാൻ കഴിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. കുറേ സിനിമകളായി ഞാൻ പഠിച്ചതൊക്കെയും അപ്പോൽ എനിക്കു പ്രാവർത്തികമാക്കാൻ കഴിഞ്ഞു. ഞാൻ വർക്ക് ചെയ്ത സിനിമകളിലെ സംവിധായകർ പറഞ്ഞുതന്ന ചെറിയചെറിയ കാര്യങ്ങൾ തന്നെയാണ് ഞാൻ സ്വതന്ത്രമായി ഒരു വർക്ക് ചെയ്തപ്പോൾ എനിക്കു സഹായകമായത്. സ്റ്റോറി മാത്രമാണ് നമുക്കു സ്വന്തമായി ഉണ്ടാക്കാനാവുന്നത്. ബാക്കിയെല്ലാം അവർക്കൊപ്പം നിന്നു നേടിയ അനുഭവപാഠങ്ങളാണ്. അവർ പഠിപ്പിച്ചുതന്നതൊക്കെയും ആ സമയത്ത് എനിക്കു പ്രയോജനപ്പെടുത്താനായി.



മേക്കിംഗിൽ പോസിറ്റീവായി തോന്നിയത്..?

ലെനിൻ സാർ ഉൾപ്പെടെയുള്ളവരെ ഞാൻ എപ്പോഴും എന്‍റെ കൂടെയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പല സുഹൃത്തുക്കളിൽനിന്നും ഈ സിനിമയുടെ നിർമാണത്തിന്‍റെ പല ഘട്ടങ്ങളിലും ധാരാളം സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. അതെല്ലാം പോസിറ്റീവായി കാണുന്നു. നമ്മൾ ഒരു നല്ല കാര്യം ചെയ്യാൻ പോകുന്പോൾ നമ്മളെ ഹെൽപ് ചെയ്യാനുള്ള നല്ല മനസ് ആളുകൾ പ്രകടിപ്പിക്കുന്നതായി എനിക്ക് ഫീൽ ചെയ്തു. കോട്ടയം സ്ളാങ് സംസാരിക്കുന്ന കഥാപാത്രമാണ് പക്ഷികളുടെ മണത്തിലെ ടോം. ആര്യ, ബിനോയ് എന്നീ കോട്ടയം സുഹൃത്തുക്കളാണ് ടോമിനു വേണ്ടി ഞാൻ എഴുതിയ സംഭാഷണങ്ങൾ കോട്ടയം സ്ളാങ്ങിൽ മാറ്റിയെഴുതി സഹായിച്ചത്. ദീപു എന്ന സുഹൃത്താണ് സെറ്റിൽ എനിക്ക് ഒരു ബുദ്ധിമുട്ടും വരാത്തവിധം ആർട്ടിസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മാനേജ് ചെയ്തത്. ലെനിൻ സാറും ഇടയ്ക്കു സെറ്റിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. കമൽ സാറും കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു.



മേക്കിംഗിൽ വെല്ലുവിളിയായി അനുഭവപ്പെട്ടത്...?

ക്രോസ് റോഡിൽ ഞാൻ വർക്ക് ചെയ്തത് ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന സംവിധായകർക്കൊപ്പമാണ്. അവർക്കൊപ്പമാണ് എന്‍റെയും സിനിമ ചേർത്തുവയ്ക്കപ്പെടുന്നത്. എന്‍റെ ഗുരുവായ ലെനിൻ സാറിനൊപ്പം എനിക്കൊരു വർക്ക് ചെയ്യാനാവുക എന്നതു തന്നെ വലിയ കാര്യമാണ്. അത്രയും നന്നായി എനിക്കു ചെയ്യാനാകണം എന്ന ചിന്ത വാസ്തവത്തിൽ വലിയ ടെൻഷൻ ഉണ്ടാക്കിയിരുന്നു.

വിരലിൽ എണ്ണാവുന്നവർ മാത്രമാണല്ലോ സംവിധാനരംഗത്തുള്ളത്. ഈ രംഗത്തു വന്നപ്പോൾ സ്ത്രീയായതുകൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നോ..?

ഒരിക്കലും അത്തരം ബുദ്ധിമുട്ടുകൾ എനിക്കു ഫീൽ ചെയ്തിട്ടില്ല. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്കു വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.