Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
ത്രില്ലറുകളുടെ ആളായി മുദ്രകുത്തപ്പെടാനില്ല: ജിത്തു ജോസഫ്
Monday, February 18, 2019 3:02 PM IST
കഥയിലും കഥപറച്ചിലിലും ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ജിത്തു ജോസഫ്. കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ഒരുക്കിയ ഫാമിലി - കോമഡി എന്റർടെയ്നറാണ് മിസ്റ്റർ ആൻഡ് മിസ് റൗഡി. അപർണ ബാലമുരളിയാണു നായിക. ഗണപതി, വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസണ്‍, ശരത് സഭ തുടങ്ങി യവർ മറ്റു വേഷങ്ങളിൽ. ഗോകുലം ഗോപാലനും ജിത്തു ജോസഫുമാണ് നിർമാണം.
“സസ്പെൻസും ട്വിസ്റ്റുമൊക്കെയുള്ള ഒരു ത്രില്ലർ പ്രതീക്ഷിച്ച് ഈ സിനിമ കാണാൻ വരരുത്. ഇതൊരു ലൈറ്റ് ഹാർട്ടഡ് സിനിമയാണ്; നർമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഫാമിലി എന്റർടെയ്നർ. എല്ലാവർക്കും കാണാവുന്ന സിനിമയാണ്. കുട്ടികളെ വരെ ആകർഷിച്ചേക്കാവുന്ന ചില സീക്വൻസുകൾ ഇതിലുണ്ട്. കഥയ്ക്ക് ആവശ്യമായ രീതിയിൽ സ്റ്റണ്ട് ഉൾപ്പെടെ എല്ലാ ചേരുവകളും ഇതിലുണ്ടാവും. പ്രണയസിനിമ എന്നു പറയാവുന്ന തരത്തിൽ വളരെ സീരിയസായ പ്രണയത്തിന്റെ ട്രാക്ക് ഇതിൽ ഇല്ല...” ജിത്തു ജോസഫ് സംസാരിക്കുന്നു.
ത്രില്ലർ, ആക്ഷൻ ജോണറുകളിൽ നിന്നു വഴിമാറുകയാണോ മിസ്റ്റർ ആൻഡ് മിസ് റൗഡിയിൽ....?
അതെ. അതിനുവേണ്ടി തന്നെ ചെയ്തതാണ്. മുന്‍പ് മമ്മി ആൻഡ് മിയും മൈ ബോസുമൊക്കെ ചെയ്തിട്ടുള്ള ആളാണു ഞാൻ. പക്ഷേ, മെമ്മറീസും ദൃശ്യവുമൊക്കെ കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും എന്നെ ത്രില്ലറുകളുടെ ആളായി മുദ്ര കുത്തിയപ്പോൾ വ്യത്യസ്ത പാറ്റേണിലുള്ള ഒരു സിനിമ ചെയ്യാം എന്നു കരുതിയാണ് നർമം അടിസ്ഥാനമാക്കിയുള്ള ഈ സിനിമയിലേക്കു വന്നത്. മാത്രമല്ല, ഒരേ പാറ്റേണ്‍ തന്നെ ചെയ്യുന്പോൾ നമുക്കു മടുപ്പ് ഫീൽ ചെയ്യും.
അതിനിടെ ഹ്യൂമർ ജോണറിൽ ‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തുവല്ലോ....?
ലൈഫ് ഓഫ് ജോസൂട്ടി പൂർണമായും ഹ്യൂമർ എന്നു പറയാനാവില്ല. ദിലീപിനെ വച്ച് ‘മൈ ബോസ്’ ചെയ്ത ഞാൻ അദ്ദേഹത്തെ വച്ചു തന്നെ സീരിയസ് സമീപനത്തിൽ ചെയ്ത പടമാണു ലൈഫ് ഓഫ് ജോസൂട്ടി. അതിൽ ഒരു ഏരിയയിൽ ഹ്യൂമർ ഉണ്ടെങ്കിലും സീരിയസ് സമീപനമായിരുന്നു. അതും ഫീൽ ഗുഡ് സിനിമയാണ്. പക്ഷേ, ‘ദൃശ്യം’ കഴിഞ്ഞ് ഉടനെ ആയതിനാൽ ആളുകൾക്ക് പെട്ടെന്ന് അത് ഉൾക്കൊള്ളാനായില്ല.
പലതരം സിനിമകൾ മാറിമാറി ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. അത് ആളുകൾ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ, എല്ലാ പടവും സക്സസ് ആകില്ലേ എന്ന പേടിയിൽ ഞാൻ പ്രത്യേകമായി ഒന്നും തന്നെ ചെയ്യാറില്ല. എനിക്ക് ഒരു കഥ ചെയ്യണമെന്നു തോന്നുന്പോൾ അതു ചെയ്യും. നമ്മൾ ഒരു സിനിമ ചെയ്യുന്പോൾ അത് എൻജോയ് ചെയ്തു തന്നെ ചെയ്യാനാകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാവും.
ജിത്തു ജോസഫ് മൂവി എന്നു കേൾക്കുന്പോൾ ജനം എപ്പോഴും ഒരു ത്രില്ലർ പ്രതീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ടോ...?
മെമ്മറീസും ദൃശ്യവും അടുത്തടുത്തു വന്നതാണ് അത്തരമൊരു പ്രതീക്ഷയ്ക്കു കാരണം. ഡിറ്റക്ടീവ് ഒരു മിസ്റ്ററി മൂവിയാണ്. ഇൻവെസ്റ്റിഗേഷനാണത്. മെമ്മറീസാണ് പ്യുവർ ത്രില്ലർ. ദൃശ്യം ഫാമിലി ത്രില്ലറാണ്. ഉൗഴവും ആദിയും ആക്ഷൻ സിനിമകളാണ്. വാസ്തവത്തിൽ അതൊന്നും ത്രില്ലറുകളല്ല. ഇപ്പോൾ എല്ലാവരും എന്തിനെയും ത്രില്ലർ എന്ന ജോണറിലേക്കു കൊണ്ടുവരികയാണല്ലോ. ത്രില്ലർ, ആക്ഷൻ ജോണറുകളിലുള്ള വലിയ പടങ്ങൾ ചെയ്തുചെയ്ത് ചെറിയ പടങ്ങൾ ചെയ്യാനാവാത്ത അവസ്ഥ ആകരുത് എന്ന ഒരാഗ്രഹം എനിക്കുണ്ട്.
സീനിയർ ആർട്ടിസ്റ്റുകളെ വച്ചുമാത്രമേ സിനിമ ചെയ്യുകയുള്ളോ, ചെറുപ്പക്കാരെ വച്ചു കഥകളൊന്നും ചെയ്യുന്നില്ലേ എന്നു കുറച്ചുനാളായി ചെറുപ്പക്കാർ എന്നോടു ചോദിക്കാറുണ്ട്. അതും എന്റെ മനസിലുണ്ടായിരുന്നു. വ്യത്യസ്തമായ സിനിമകൾ ചെയ്യുകയാണു ലക്ഷ്യം. എന്നെങ്കിലും കുട്ടികളുടെ ഒരു സിനിമ ചെയ്യണമെന്നുമുണ്ട്.
മിസ്റ്റർ ആൻഡ് മിസ് റൗഡി പറയുന്നതെന്താണ്...?
ചെറുപ്പകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെത്തുടർന്ന് അവർ തല്ലിപ്പൊളികളാണെന്ന തരത്തിൽ നാട്ടുകാർ അവരെ എഴുതിത്തള്ളുന്നു. അനന്തരഫലമായി അവരുടെ വിദ്യാഭ്യാസം, ചില ബന്ധങ്ങൾ എന്നിവയൊക്കെ നഷ്ടപ്പെടുന്നു. സമൂഹത്തിൽ നിന്നു തള്ളപ്പെട്ടവരായി കഴിയവെ ഏതായാലും പേരുദോഷമായി ഇനി ആ ഒരു ലൈനിൽത്തന്നെ പോകാം എന്നു കരുതി അവർ ഒരു ക്വട്ടേഷൻ ടീം ആകാൻ ആഗ്രഹിക്കുന്നു.
അവരുടെ പരിചയത്തിലുള്ള ഒരാൾ എറണാകുളം ടൗണിൽ ക്വട്ടേഷൻ നടത്തുകയാണ്.അയാളെപ്പോലെയാകണം; പക്ഷേ, അയാളുടെ കൂടെ ചേരാൻ താത്പര്യമില്ലതാനും. അതിനുവേണ്ടി സ്വന്തം നാട്ടിൽ നിന്നു ശ്രമിക്കുകയാണ് ഈ അഞ്ചംഗസംഘം. പക്ഷേ, അവർ അതിനു പ്രാപ്തിയുള്ളവരല്ല. സ്വാഭാവികമായും ക്വട്ടേഷൻ ടീം ആകാൻ പ്രാപ്തിയില്ലാത്ത ആളുകൾ അതിനുവേണ്ടി ശ്രമിക്കുന്പോൾ ഉണ്ടാകുന്ന വിരോധാഭാസത്തിൽ നിന്നാണ് ഈ സിനിമയിലെ ഹ്യൂമർ. അതിനെ സ്ളാപ്റ്റിക് ഹ്യൂമർ എന്നു പറയാനാവില്ല. ഇതു സിറ്റ്വേഷണൽ ഹ്യൂമറാണ്.
ക്വട്ടേഷൻ ടീമിന്റെ കഥയെന്നു കേട്ടു പേടിക്കേണ്ട കാര്യമൊന്നുമില്ല; ഇതിൽ വെട്ടും കുത്തുമൊന്നുമില്ല. അഞ്ചു ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയുമൊക്കെ കഥയാണിത്.
കാളിദാസിലേക്ക് എത്തിയത്...?
നല്ല പൊക്കമുള്ള, തലമുടി നീട്ടി വളർത്തിയ തരത്തിൽ ലുക്കുള്ള എന്നാൽ എന്നാൽ മുഖത്തു കുട്ടിത്തമുള്ള ഒരാളെയാണ് അപ്പു എന്ന നായക കഥാപാത്രത്തിനു വേണ്ടി നമ്മൾ തേടിയത്. റൗഡിയാണെന്നു പറഞ്ഞാൽ ഇവൻ റൗഡിയാണോ എന്നു സംശയം തോന്നണം - അങ്ങനെയൊരാൾ. അതാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത. എന്നാൽ ചെറുപ്പക്കാരനുമായിരിക്കണം. നമ്മുടെ ആവശ്യകതകളെല്ലാം ഒത്തിണങ്ങിയ ആൾ എന്ന നിലയിൽ ആദ്യ പരിഗണന കാളിദാസനായിരുന്നു. പൂമരം കഴിഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. കാളിദാസനുമായി സംസാരിച്ചു. അവനു കഥ ഇഷ്ടമായി. അങ്ങനെ മുന്നോട്ടുപോയി.
കാളിദാസനെ വിലയിരുത്തിയാൽ..?
നല്ല കഴിവുള്ള പയ്യനാണ്. ടാലന്റഡാണ്. നല്ല പെരുമാറ്റം. ബാലതാരമായി അഭിനയിച്ചു ദേശീയ പുരസ്കാരം വരെ വാങ്ങിയവനാണ്. കഴിവിന്റെ കാര്യത്തിൽ സംശയിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ഒരു തുടക്കക്കാരന്റേതായ എല്ലാ ഹിക്ക്അപ്പ്സും ഉണ്ട്. അനുഭവപരിചയത്തിലൂടെയാണല്ലോ അതു പോളിഷ്ഡായി വരുന്നത്. സിനിമയ്ക്കു വേണ്ടി നമ്മുടെ കൂടെ നിന്ന് കഥാപാത്രത്തിനു വേണ്ടി എന്തു ശ്രമത്തിനും തയാറാകുന്ന ഒരു പയ്യൻ. കാളിദാസിന് സിനിമയോടു സ്വാഭാവികമായ പാഷനുണ്ട്. വലിയ നടനാവണം എന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരൻ. അതുകൊണ്ടുതന്നെ ഹാർഡ് വർക്കിംഗാണ് കാളിദാസ്.
അപ്പുവിനെയും കൂട്ടുകാരെയും കുറിച്ച്....?
അപ്പുവിനൊപ്പം എപ്പോഴും നാലു സുഹൃത്തുക്കളുണ്ടാവും. മണിയൻ, പത്രോ, ആന്റപ്പൻ, ആസിഫ്; ഇവർ എല്ലാ കാര്യങ്ങൾക്കും ഒന്നിച്ചുനിൽക്കുന്ന ബാല്യകാലസുഹൃത്തുക്കൾ. ഒരു പ്രത്യേക സാഹചര്യത്തിൽ അപ്പു ചെയ്ത ഒരു തെറ്റ് ഇവരുടെയെല്ലാം ജീവിതം മാറ്റിമറിച്ചു. തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമിൽ പോകുന്നു. തിരിച്ചുവന്നപ്പോഴേക്കും ഇവരുടെ ജീവിതം മൊത്തത്തിൽ മാറിമറിഞ്ഞു. അപ്പോഴേക്കും അപ്പുവിനും സുഹൃത്തുക്കൾക്കും പലതും നഷ്ടപ്പെട്ടിരുന്നു.
പിന്നീടു ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവരുടെ പെടാപ്പാടാണ് വാസ്തവത്തിൽ ഈ സിനിമ. അതിന് അവർ തെരഞ്ഞടുത്ത വഴിയാണു ക്വട്ടേഷൻ. പക്ഷേ, അവർ ദുഷ്ടന്മാരൊന്നും അല്ലാത്തതിനാൽ പൂർണമായും അവർക്ക് ആ രീതിയിൽ ആകാൻ ആകുന്നുമില്ല. ഗണപതി, വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസണ്‍, ശരത് സദ എന്നിവരാണ് അപ്പുവിന്റെ കൂട്ടുകാരായി വേഷമിടുന്നത്. ശരത് സഭ തിയറ്റർ ആർട്ടിസ്റ്റാണ്. മുന്‍പ് ഒന്നു രണ്ടു പടങ്ങൾ ചെയ്തിട്ടുണ്ട്.
അപർണ ബാലമുരളിയുടെ കഥാപാത്രം...?
അപ്പുവിന്റെയും കൂട്ടുകാരുടെയും ജീവിതത്തിലേക്ക് വന്നു കയറുന്ന പെണ്ണാണ് പൂർണിമ. അതാണ് അപർണയുടെ കഥാപാത്രം. പൂർണിമയും ഒരു പ്രത്യേക സാഹചര്യത്തിൽ ഇടിച്ചുകയറി വരുന്നതാണ്. അറിഞ്ഞോ അറിയാതെയോ അതിന്റെയും ഒരു കാരണക്കാരനാണ് അപ്പു. അപർണയും ഈ അഞ്ചംഗസംഘവുമായുള്ള ഉരസലുകളാണ് ഈ സിനിമയുടെ രസകരമായ മറ്റൊരു മേഖല.
അപർണയും ഒട്ടും മോശമല്ല. കട്ടയ്ക്കു നിന്ന് അവരെ നേരിടുന്ന കഥാപാത്രമാണ്. അതുകൊണ്ടാണ് മിസ് റൗഡി എന്നു വിളിക്കുന്നത്. അവളുടെ സ്വഭാവത്തിലും കുറച്ചു റൗഡിസമൊക്കെയുണ്ട്. അപ്പുവും അപർണയുമാണ് മിസ്റ്റർ ആൻഡ് മിസ് റൗഡി.
അല്പം ആണത്തം കലർന്ന കഥാപാത്രങ്ങളാണല്ലോ അപർണ ഇതുവരെ ചെയ്തതിലേറെയും. ഇതിലെ പൂർണിമയും അങ്ങനെതന്നെയാണോ...?
ഇതിലും ഏതാണ്ട് അതുപോലെതന്നെയുള്ള ഒരു കഥാപാത്രമാണ്. അതുകൊണ്ടു മാത്രമല്ല ഞാൻ ഇതിലേക്കു വിളിച്ചത്. നന്നായി പെർഫോം ചെയ്യേണ്ട ഒരു കാരക്ടറാണ് ഇതിലെ പൂർണിമ. അതിനു പെർഫോം ചെയ്യാനുള്ള കഴിവു വേണം. അതു കണക്കിലെടുത്താണ് അപർണയെ വിളിച്ചത്.
ഡയറക്ടേഴ്സ് ആക്ടറാണോ കാളിദാസ്...സിറ്റ്വേഷണൽ ഇംപ്രോവൈസേഷനുകൾ അനുവദിച്ചിരുന്നോ...?
ഡയറക്ടേഴ്സ് ആക്ടർ തന്നെയാണു കാളിദാസ്. ഞാൻ എപ്പോഴും എന്റെ സിനിമയിൽ ആക്ടേഴ്സിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നല്‍കും. സ്വാഭാവികമായും അവർ അവരുടെ അഭിപ്രായം പറയും. നല്ലതാണെങ്കിൽ സ്വീകരിക്കും. അങ്ങനെ കാളിദാസനും പറഞ്ഞിട്ടുണ്ട്. നമ്മൾ അതു സ്വീകരിച്ചിട്ടുമുണ്ട്.
ജയറാം ലൊക്കേഷനിൽ എത്തിയിരുന്നോ...?
ജയറാമേട്ടൻ മകനെ വിട്ടുകൊടുത്തിരുന്നു. ഇതു രണ്ടാമത്തെ പടമല്ലേ. അവനറിയാമല്ലോ. മാത്രമല്ല അവൻ ഇത് ആദ്യമായിട്ടൊന്നുമല്ലല്ലോ...ബാല്യത്തിൽത്തന്നെ അഭിനയിച്ചിട്ടുള്ളതല്ലേ.
സിറ്റ്വേഷന് അനുസൃതമായി ലൊക്കേഷനിൽ വച്ചു സീനുകൾ മാറ്റി എഴുതുന്ന രീതിയാണോ താങ്കൾ സ്വീകരിക്കുന്നത്...?
എന്റെ എല്ലാ സിനിമയും നേരത്തേ തന്നെ സ്ക്രിപ്റ്റിംഗ് തീർത്തിട്ടേ ഷൂട്ടിംഗിന് ഇറങ്ങുകയുള്ളൂ. ഇതും അങ്ങനെ തന്നെയാണ്.
മിസ്റ്റർ ആൻഡ് മിസ് റൗഡി - മറ്റു വിശേഷങ്ങൾ...?
സായികുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ഷെഹീൻ സിദ്ധിക് തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ചെല്ലാനം ഉൾപ്പെടെ എറണാകുളത്തിന്റെ സമീപപ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. കാമറ സതീഷ് കുറുപ്പ്. പാട്ടുകളൊരുക്കിയതു പുതുമുഖം അരുണ്‍ വിജയ്. ബാക്ക്ഗ്രൗണ്ട് സ്കോർ അനിൽ ജോണ്സണ്. എഡിറ്റർ അയൂബ് ഖാൻ. ഗാനരചന ബി.കെ. ഹരിനാരായണൻ. സ്റ്റിൽസ് ബെന്നറ്റ് എം. വർഗീസ്. പോസ്റ്റർ ഡിസൈനിംഗ് കോളിൻസ് ലിയോഫിൽ. കലാസംവിധാനം സാബു റാം. മേക്കപ്പ് ജിതേഷ് പൊയ്യ. കോസ്റ്റ്യൂംസ് ലിന്റ് ജിത്തു. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.
ഒരു സംവിധായകന് പുതിയ അനുഭവമെന്നോ വെല്ലുവിളിയെന്നോ എടുത്തു പറയാവുന്നതായി ഇതിൽ എന്താണുണ്ടായിരുന്നത്...?
പുതിയ അനുഭവമെന്നു പറയാവുന്നത് വാസ്തവത്തിൽ ഇതിന്റെ ഷൂട്ട് തന്നെയായിരുന്നു. ചെറുപ്പക്കാരുമായി വർക്ക് ചെയ്യുന്പോൾ നമ്മൾ മറ്റുള്ളവരുമായി ചെയ്യുന്നതുപോലെ അല്ലല്ലോ. സെറ്റ് കുറച്ചുകൂടി ലൈവ് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ പ്രോജക്ട് ഏറെ എൻജോയ് ചെയ്തു ഷൂട്ട് ചെയ്തു.
അപ്പുവിലേക്ക് എത്തുന്നതിനു കാളിദാസ് ഏറെ ശ്രമപ്പെട്ടതായി തോന്നിയിട്ടുണ്ടോ..?
ഷൂട്ടിനു മുന്‍പു തന്നെ കാളിദാസ് സ്ക്രിപ്റ്റ് വായിച്ചിരുന്നു. ഡിസ്കഷൻ സമയത്തു തന്നെ അവന് ഈ കഥാപാത്രം ഉൾക്കൊള്ളാൻ സാധിച്ചിരുന്നു. വലിയ റൗഡിയായിട്ടോ എറെ പരുക്കനായിട്ടോ ഒന്നുമല്ല അപ്പു എന്ന കഥാപാത്രത്തെ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവനു വേറൊരു ലെവലിലേക്കു പോകേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ടഫ് ആയി നിൽക്കുന്ന ചില സ്ഥലങ്ങൾ ഉണ്ടുതാനും. അതൊക്കെ കാളിദാസ് മനോഹരമായിത്തന്നെ ചെയ്തിട്ടുമുണ്ട്.
കാളിദാസ് എന്ന നടന്റെ പൊട്ടെൻഷ്യൽ എന്ന് എടുത്തുപറയാവുന്നത് എന്താണ്...?
കാളിദാസിന്റെ പേഴ്സണാലിറ്റി. അവനു നന്നായി ഹ്യൂമർ ചെയ്യാനാവും, നന്നായി ആക്ഷൻ ചെയ്യാനാവും, ഇമോഷണൽ സീനുകൾ ചെയ്യാനാവും. ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്യാൻ കഴിവുള്ള ഒരു നടനാണു കാളിദാസ്. അതിൽത്തന്നെ ചില ഏരിയയിൽ ചിലർ ബെസ്റ്റായിരിക്കുമല്ലോ. അത്തരത്തിൽ ഇപ്പോൾ പറയാറായിട്ടില്ല. അത് അവൻ പല സിനിമകൾ ചെയ്തുകഴിഞ്ഞേ നമുക്ക് അറിയാൻ പറ്റുകയുള്ളൂ.
ചെറുപ്പക്കാർക്കൊപ്പമുള്ള പടമാണ്, സിറ്റ്വേഷണൽ കോമഡിയാണ് ഇതിൽ എന്നൊക്കെ പറയുന്പോൾത്തന്നെ കഥാപരമായി ഒരു ത്രില്ലിംഗ് അംശം ഉണ്ടാകുമോ...?
അങ്ങനെയൊന്നുമില്ല. ട്വിസ്റ്റോ സസ്പെൻസോ ഒന്നുമില്ല ഈ സിനിമയിൽ. ഇതു നർമത്തിലൂടെ മുന്നോട്ടു നീങ്ങുന്ന സിനിമയാണ്. സസ്പെൻസിനോ ട്വിസ്റ്റിനോ ഒന്നും സ്പേസില്ല. നമ്മൾ ഇങ്ങനെയൊക്കെ പറഞ്ഞാലും ലൈഫ് ഓഫ് ജോസൂട്ടിയിൽ അവസാനം ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതായി ആരോ പറഞ്ഞതുപോലെ ആളുകൾ ഇപ്പോഴും പ്രതീക്ഷിക്കും. നമുക്ക് എന്തു ചെയ്യാനാവും.
ദൃശ്യം റിലീസായിട്ട് അഞ്ചു വർഷം. ദൃശ്യത്തിന് പാർട്ട് 2 ആലോചനയിലുണ്ടോ...?
നിലവിൽ അങ്ങനെ ചിന്തിച്ചിട്ടില്ല.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ...?
അതിന്റെ ഷൂട്ട് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ തീർന്നുകൊണ്ടിരിക്കുന്നു. ബോളിവുഡ് സിനിമയുടെ പതിവു രീതി പ്രകാരം കുറച്ചു സമയമെടുത്താണു ചെയ്യുന്നത്. ഈ വർഷം റിലീസ് ഉണ്ടാവും. ഇമ്രാൻ ഹാഷ്മിയും ഋഷി കപൂറുമാണ് മുഖ്യവേഷങ്ങളിൽ. സിനിമയുടെ ടൈറ്റിൽ അന്തിമമായി നിശ്ചയിച്ചിട്ടില്ല.
അടുത്തു ചെയ്യുന്നതു മോഹൻലാൽ ചിത്രമാണെന്നും അതു രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഫെഫ്ക നിർമിക്കുന്നതായും വാർത്തകൾ വന്നിരുന്നു..?
അതു വ്യാജവാർത്തയാണ്. ഞാനും ലാലേട്ടനും തമ്മിൽ ഒരു പ്രോജക്ട് ആലോചിക്കുന്നുണ്ട്. അത് ഈ പ്രോജക്ടല്ല. ഫെഫ്കയ്ക്കു വേണ്ടി ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട് എന്നുള്ളതു സത്യമാണ്. അതിൽ മോഹൻലാൽ ഉണ്ടെന്നോ അല്ലെങ്കിൽ രഞ്ജി പണിക്കർ സ്ക്രിപ്റ്റ് എഴുതുന്നെന്നോ ഒന്നും തീരുമാനം വന്നിട്ടില്ല.
മിസ്റ്റർ ആൻഡ് മിസ് റൗഡിക്കു ശേഷം ചെയ്യുന്ന സിനിമ....?
തമിഴാണു ചെയ്യുന്നത്. കാർത്തി നായകനാകുന്ന ചിത്രം. അത് ഏപ്രിലിൽ തുടങ്ങും. അതിന്റെ ചർച്ചകളിലാണ് ഇപ്പോൾ. അതിന്റെ നിർമാതാക്കൾ അത് ഒൗദ്യോഗികമായി അനൗണ്‍സ് ചെയ്യും. കൂടുതൽ വിവരങ്ങൾ പറയാൻ അനുവാദമില്ല. ഞാൻ അതിന്റെ സ്ക്രീൻപ്ലേയിൽ വർക്ക് ചെയ്യുന്നുണ്ടെന്നല്ലാതെ എഴുത്തൊക്കെ തമിഴിലെ ആളുകളാണ്.
അടുത്തതായി മലയാളത്തിൽ ചെയ്യുന്നത് മോഹൻലാലുമൊത്തുള്ള പടമാണോ...?
അടുത്ത മലയാളം പടം ലാലേട്ടനു വേണ്ടിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ഇമോഷണൽ ത്രില്ലറാണ്. അതിനു ദൃശ്യവുമായി ബന്ധമൊന്നുമുണ്ടാവില്ല. പൂർണമായും വേറൊരു കഥയാണ്. പക്ഷേ, ലാലേട്ടൻ കൃത്യമായ ഡേറ്റ് തന്നാലല്ലേ എനിക്ക് മലയാളത്തിൽ അടുത്തതായി ചെയ്യുന്നതു മോഹൻലാൽ ചിത്രമായിരിക്കും എന്നു പറയാനാവുകയുള്ളൂ.
പൃഥ്വിരാജ്, ദിലീപ് എന്നിവർക്കായി സിനിമകൾ പ്ലാൻ ചെയ്യുന്നുണ്ടോ...?
ഞാൻ ആർട്ടിസ്റ്റിനെ നോക്കിയല്ല എഴുതുന്നത്. ഒരു കഥ വരുന്പോൾ അതിനു പറ്റിയ ആർട്ടിസ്റ്റിനെ വച്ച് അതു സിനിമയാക്കുക എന്നതാണ് എന്റെ രീതി.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top