‘ചങ്കിൽ കുടുങ്ങുന്ന’ പാട്ടുകളൊരുക്കി ഹരിനാരായണൻ
Wednesday, July 11, 2018 7:13 PM IST
മ്യൂസിക്കിനോടു ചേർന്നുനിൽക്കുന്ന കാവ്യാംശമുള്ള വരികളൊരുക്കുന്നതിന്‍റെ ത്രില്ലിലാണ് ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ. ‘ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ..’ എന്നു ഫെല്ലിനിയുടെ തീവണ്ടിയിലും ‘ഉയിരിൽ നീയേ, ഒരു നദി പോലെ എൻ വേനലുകൾ ഇതാദ്യമായ് ജലാർദ്രമായ് പ്രിയേ...’ എന്നു റോഷ്നി ദിനകറിന്‍റെ മൈ സ്റ്റോറിയിലും എഴുതിയ ഹരിനാരായണനിൽ നിന്നു തന്നെയാണ് ഷാഫിയുടെ ഒരു പഴയ ബോബ് കഥയിൽ ‘മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പം തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ്..’ എന്ന നാടൻചേലുള്ള പ്രണയഗാനം വിടർന്നത്. തീവണ്ടിയിലെ ജീവാംശമായ്..., അരവിന്ദന്‍റെ അതിഥികളിലെ റാസാത്തീ..., ഒരു പഴയ ബോംബ് കഥയിലെ മൂവാണ്ടൻ മാഞ്ചോട്ടിൽ...രചനയിൽ സംതൃപ്തി നല്കിയ പാട്ടുകൾ തന്നെ ജനങ്ങൾ ഏറ്റെടുക്കുന്പോൾ അത് ഗാനരചയിതാവിനു പകരുന്നത് ഇരട്ടിമധുരം. ബി.കെ. ഹരിനാരായണന്‍റെ പുതിയ പാട്ടുവിശേഷങ്ങളിലേക്ക്....



മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പം തൊട്ടേ...

ടു കണ്‍ട്രീസ്, ഷെർലക് ടോംസ് എന്നീ പടങ്ങളിൽ ഷാഫിക്കയൊടൊപ്പം മുന്പു വർക്ക് ചെയ്തിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് അല്ലാതെയും വിളിക്കുന്ന തരത്തിൽ എനിക്ക് അടുപ്പമുള്ളയാളാണ് ഷാഫിക്ക; ജ്യേഷ്ഠസഹോദരനെപ്പോലെ ഒരാൾ. തന്‍റെ സിനിമയിൽ എങ്ങനെയുള്ള പാട്ടുകളാണു വേണ്ടത് എന്നതിനെക്കുറിച്ചു കൃത്യമായ ഐഡിയ അദ്ദേഹത്തിനുണ്ട്.

ഷാഫിക്ക, സംഗീതസംവിധായകൻ അരുണ്‍രാജ് എന്നിവരുമായുള്ള ചർച്ചകളിലൂടെയാണ് ‘ഒരു പഴയ ബോംബു കഥ’യിൽ രണ്ടു പാട്ടുകളെഴുതിയത്. വിനീത് ശ്രീനിവാസൻ പാടിയ ‘മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പം തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ്, ആരെന്നറിയാതെ പിന്നെ ഞാനെന്നും ആ മുഖമോർത്തു നടപ്പാണ്...’ നാടൻ സ്വഭാവമുള്ള ഒരു പ്രണയഗാനമാണ്. നാടൻവാക്കുകളാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാവർക്കു മനസിലാകുന്ന തരത്തിലും ജീവിതവുമായി ബന്ധപ്പെടുത്താനാകുന്ന രീതിയിലുമാണ് ആ പാട്ടിന്‍റെ ട്രീറ്റ്മെന്‍റ്.



അരുണ്‍ തന്നെ പാടിയ ‘പൊട്ടാസല്ല മത്താപ്പല്ല വെടി പൊട്ടാതുള്ള തട്ടിപ്പല്ല..’എന്ന തുടങ്ങുന്ന സിറ്റ്വേഷണൽ സോംഗാണ് പിന്നീടെഴുതിയത്. പൂമരത്തിൽ പാട്ടെഴുതിയ അജീഷ് ദാസനാണ് ഇതിൽ ഹാല് ഹാല് എന്ന പാട്ടെഴുതിയത്. പൂമരത്തിൽ ഞാൻ ഒരു സംസ്കൃതഗാനം ചെയ്തിരുന്നുവെങ്കിലും ഒരു പഴയ ബോംബു കഥയിൽ വച്ചാണ് അജീഷിനെ ആദ്യമായി നേരിൽക്കണ്ടത്. ഞാൻ ‘മൂവാണ്ടൻ മാഞ്ചോട്ടിൽ...എഴുതിയ സമയത്തുതന്നെയാണ് അജീഷ് ‘ഹാല് ഹാല് ..’എഴുതിയതും.



ജീവാംശമായ് താനേ...

ഫെല്ലിനിയുടെ തീവണ്ടിയിൽ പാട്ടെഴുതാൻ അതിന്‍റെ സംഗീതസംവിധായകൻ കൈലാസ് മേനോനാണ് എന്നെ വിളിച്ചത്. ട്യൂണിനൊപ്പിച്ചാണ് ജീവാംശമായ്...എഴുതിയത്. ജീവാംശമായ് എന്ന വാക്കിൽ പാട്ടു തുടങ്ങണോ എന്നു സംവിധായകൻ ഉൾപ്പെടെയുള്ളവർ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് അവരും പിന്തുണച്ചു. കേട്ടാൽ അത്ര സാധാരണമല്ലെന്നു തോന്നുന്ന; ഇതെന്താണെന്നു ചോദിക്കാൻ തോന്നുന്ന ചില വാക്കുകളിൽ തുടങ്ങുന്ന പാട്ടുകൾ പിന്നീടു ജനങ്ങൾ ഏറ്റെടുക്കുന്നതായി മുൻ അനുഭവങ്ങൾവച്ച് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവാംശമായ് എന്ന വാക്കിൽ തുടങ്ങിയപ്പോഴും അത്തരം ഒരു പ്രതീക്ഷയുണ്ടായിരുന്നു.

ഒരു പ്രണയഗാനം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരുപാടു നാളുകളായി ഇഷ്ടപ്പെടുന്നവരുടെ പ്രണയം, നാട്ടിൻപുറത്തെ പ്രണയം...അതൊക്കെ പാട്ടിൽ കൊണ്ടുവരാനായി. ശ്രേയാ ഘോഷാലും ഹരിശങ്കറുമാണ് പാടിയത്. യൂട്യൂബിൽ ഒരു കോടിയിലേറെ ആളുകൾ ആ പാട്ടു കണ്ടുകഴിഞ്ഞു. ആ പാട്ടിന്‍റെ പേരിൽ ധാരാളം പേർ എന്നെ വിളിച്ചിരുന്നു. മ്യൂസിക്കിനോടു ചേർന്നെഴുതുക എന്നൊരു കാര്യമുണ്ടല്ലോ. എഴുത്തിലും സംതൃപ്തി നല്കിയ പാട്ടാണത്.



റാസാത്തി സൂപ്പറാണ്...

അരവിന്ദന്‍റെ അതിഥികളിലേക്കു വിളിച്ചതു ഷാൻ റഹ്‌മാനും വിനീത് ശ്രീനിവാസനുമാണ്. അതിൽ ഞാൻ റാസാത്തി, ആനന്ദമേ, കണ്ണേ തായ്മലരേ.., എന്തേ കണ്ണാ...എന്നിങ്ങനെ നാലു പാട്ടുകളെഴുതി. ആ പാട്ടുണ്ടാകുന്ന സമയത്ത് വിനീതിന്‍റെ ഉള്ളിൽത്തന്നെ വന്ന ഒരു വാക്കാണ് റാസാത്തി. ആ വാക്കിൽ പാട്ടു തുടങ്ങിയാലോ എന്നൊരാശയം വിനീത് പറഞ്ഞു. കൃത്യമായ വാക്ക് അതു തന്നെയാണെന്ന് എനിക്കും തോന്നി. അങ്ങനെയാണ് റാസാത്തിയിൽ തുടങ്ങിയത്. രാജകുമാരി, സുന്ദരി..എന്നൊക്കെയുള്ള അർഥമാണ് റാസാത്തിക്ക്. ഷാൻ റഹ്‌മാന്‍റെ ഈണത്തിലാണ് വരികളെഴുതിയത്. അതിലെ മറ്റു പാട്ടുകളും സിറ്റ്വേഷൻ മുൻനിർത്തിയാണ് എഴുതിയത്. റാസാത്തിയാണ് ഏറെ ഹിറ്റായത്. വിനീതും ലിയ സൂസൻ വർഗീസുമാണ് റാസാത്തീ എന്നെ വിട്ടു പോകാതെടീ...എന്ന പാട്ടു പാടിയത്. അരവിന്ദന്‍റെ അതിഥികളിലെ പാട്ടുകൾക്കും ആളുകൾ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു. പടം ഹിറ്റായതിനാൽ അതിലെ പാട്ടുകളും കൂടുതൽ ആളുകളിലേക്ക് എത്തി.



അടുത്തിടെ ചാരുലത എന്ന ഷോർട്ട്ഫിലിമിൽ അഭിനയിച്ചിരുന്നു അല്ലേ..‍?

ബിജിബാലിന്‍റെ ബോധി പുറത്തിറക്കിയ ഒരു മ്യൂസിക് ഫിക്‌ഷനാണ് ചാരുലത. പ്രണയം തന്നെയാണ് തീം. സത്യജിത് റായ്‌യുടെ ചാരുലത എന്ന സിനിമയിലെ മൂന്നു കഥാപാത്രങ്ങളാണ് അമലും ഭൂപതിയും ചാരുലതയും. ഈ മൂന്നു കഥാപാത്രങ്ങളെയും ഒരടിയന്തരാവസ്ഥയുടെ കാലത്തു പ്ലേസ് ചെയ്ത് ശ്രുതി നന്പൂതിരി സംവിധാനം ചെയ്ത മ്യൂസിക്കൽ ഫിലിമാണിത്.



സത്യജിത് റേയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒരു കഥ പാട്ടിന്‍റെ പശ്ചാത്തലത്തിൽ പറയുകയാണ്. അഭിനയിക്കാൻ ഉദ്ദേശ്യമുളളതുകൊണ്ടു ചെയ്തതല്ല. ശ്രുതിയും ബിജിയേട്ടനുമൊക്കെ പറഞ്ഞതുകൊണ്ടു ചെയ്തുവേന്നെയുള്ളൂ. കോൽക്കത്തയാണു കഥാപശ്ചാത്തലം. ഡാൻസർ പാർവതി മേനോൻ ചാരുലതയായും ബിജിബാൽ ഭൂപതിയായും ഞാൻ അമലായും വേഷമിട്ടു. ശ്രുതി നന്പൂതിരി മുന്പ് ബാലെ എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിരുന്നു. അഞ്ജലി മേനോൻ ചിത്രം കൂടെയിൽ ഒരു പാട്ടെഴുതിയിട്ടുണ്ട് ശ്രുതി.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.