Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘ഒരു പഴയ ബോംബ് കഥ’യിലെ പാട്ടുചേലിനു പിന്നിൽ ഷാഫിസാറിന്റെ സപ്പോർട്ട് - അരുൺരാജ്
Wednesday, July 4, 2018 7:12 PM IST
ഹിറ്റ്മേക്കർ ഷാഫിയുടെ പുതിയ ചിത്രം ‘ഒരു പഴയ ബോംബ് കഥ’യിലെ ‘ഹാല് ഹാല് ’ എന്ന ചേലുള്ള പാട്ടു വരുംമുന്പേ അരുണ്‍രാജ് സ്റ്റാറാണ്; കൃത്യമായി പറഞ്ഞാൽ 12 വർഷം മുന്‍പു തന്നെ. ഏഷ്യാനെറ്റിന്റെ ആദ്യത്തെ സ്റ്റാർ സിംഗർ വിജയി ഇന്നു സംഗീതസംവിധായകനാണ്. ബിബിൻജോർജ് നായകനാകുന്ന ആദ്യചിത്രം ‘ഒരു പഴയ ബോബ് കഥ’യിൽ അരുണ്‍രാജ് ഈണമിട്ട മൂന്നു പാട്ടുകളുണ്ട് - അജീഷ് ദാസന്റെ രചനയിൽ അഫ്സൽ പാടിയ ഹിറ്റ് ഡാൻസ് നന്പർ ഹാല് ഹാല്, ഹരിനാരായണൻ എഴുതി വിനീത് ശ്രീനിവാസൻ പാടിയ മെലഡി, അരുണ്‍ രാജ് തന്നെ പാടിയ ഒരു സിറ്റ്വേഷണൽ സോംഗ്. വിനീത്ശ്രീനിവാസൻ പാടിയ മെലഡിയും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അരുണ്‍രാജ്. യുവസംഗീതസംവിധായകൻ അരുണ്‍രാജിന്റെ പാട്ടുവഴികളിലൂടെ....
കുട്ടിക്കാലം മുതൽ പാട്ടുകാരനാകാൻ മോഹിച്ചിരുന്നോ...?
ഓർമവച്ച കാലംമുതൽ തന്നെ സ്റ്റേജിൽ കയറിത്തുടങ്ങി. സംഗീതം...അതു രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അമ്മ വസുമതിരാജ് നടനകലാക്ഷേത്രയിലെ ഗായികയും ആകാശവാണിയിൽ ലൈറ്റ് മ്യൂസിക് ഗ്രേഡഡ് ആർട്ടിസ്റ്റുമായിരുന്നു. അച്ഛൻ പ്രേമരാജൻ സൗണ്ട് ഓപ്പറേറ്ററും. അച്ഛനും അമ്മയും കണ്ണൂരിലെ കലാകാരന്മാരുടെ ഇടയിൽ അറിയപ്പെടുന്നവരാണ്. രമേഷ് നാരായണൻ സാർ ഉൾപ്പെടെ പല പ്രതിഭാധനരും ചിട്ടപ്പെടുത്തിയ ലളിതഗാനങ്ങൾ പാടാൻ കണ്ണൂർ ആകാശവാണിയിൽ നിന്ന് ഇടയ്ക്കിടെ അമ്മയെ വിളിക്കുമായിരുന്നു. അമ്മയുടെ കൂടെ ഞാനും പോകും.
അക്കാലത്തു ഞാനും അവിടെ കുട്ടികളുടെ പരിപാടികളിൽ ലളിതഗാനങ്ങൾ പാടിയിട്ടുണ്ട്. ആകാശവാണിയിലെ രാധാകൃഷ്ണൻ സാർ, ശ്രീറാം സാർ എന്നിവരുടെയൊക്കെ സപ്പോർട്ട് വളരെ വലുതായിരുന്നു. അങ്ങനെയാണ് കംപോസിംഗിനോട് ഇഷ്ടം തുടങ്ങിയത്. കുട്ടിക്കാലത്തു തന്നെ കണ്ടുപരിചയമുള്ള പാട്ടിന്റെ ഒരിടം ആകാശവാണി ആയതിനാൽ ആകാശവാണിയിൽ മ്യൂസിക് ഡയറക്ടർ ആകണമെന്നായിരുന്നു അന്നത്തെ മോഹം. സംസ്ഥാന സ്കൂൾയുവജനോത്സവത്തിൽ തബലയിൽ മൂന്നുതവണ വിജയി ആയിരുന്നു. കണ്ണൂരിലെ ഹാരീസ്ഭായ് ആയിരുന്നു ഗുരു.
സംഗീതസംവിധാനത്തിലേക്ക് എത്താനുള്ള പ്രചോദനം...?
കുട്ടിക്കാലത്തെ ഒരു ഈഗോയാണ് വാസ്തവത്തിൽ എന്നെ സംഗീതസംവിധായകനാക്കിയത്. മഞ്ജുവാര്യർ ചേച്ചിയാണ് എന്റെ ഈഗോയുടെ തുടക്കം. കലോത്സവങ്ങളിലും ചേച്ചി താരമായിരുന്നല്ലോ. ചിന്മയ വിദ്യാലയത്തിൽ തബല പഠിക്കാൻ പോകുന്ന കാലത്തു തന്നെ മഞ്ജുചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട്. ‘സല്ലാപ’മൊക്കെ ചെയ്ത് ചേച്ചി പ്രശസ്തയായി നിൽക്കുന്ന കാലം. ആയിടെ ചേച്ചി ഒരു കല്യാണത്തിനു വന്നപ്പോൾ എല്ലാവരും ആരാധനയോടെ ചുറ്റുംകൂടി. അതൊക്കെ കണ്ടപ്പോൾ എനിക്കു വലിയ വിഷമമായി. അന്നു ഞാൻ എട്ടിലോ ഒന്‍പതിലോ പഠിക്കുന്ന സമയം. ഈഗോ തലയ്ക്കു പിടിച്ച ഞാൻ ഒരു ലൈറ്റ് മ്യൂസിക് ചെയ്തു. ആ പാട്ടു ഞാൻ ആകാശവാണിയിൽ പാടി. അവിടെയാണ് മ്യൂസിക് ഡയറക്ഷൻ എന്ന കരിയർ തുടങ്ങിയത്. ആഗ്രഹിച്ച കാര്യം ചെയ്തു വിജയിക്കുന്പോഴുള്ള സന്തോഷം അന്നു ഞാനറിഞ്ഞു.
സ്റ്റാർസിംഗറിലെ വിജയമല്ലേ ജീവിതത്തിൽ വഴിത്തിരിവായത്....?
സിനിമയിൽ പാടുക എന്ന ലക്ഷ്യത്തോടെയാണ് പ്ലസ്ടുവിനുശേഷം തിരുവനന്തപുരം മ്യൂസിക് കോളജിലേക്കു വന്നത്. സ്റ്റാർ സിംഗറിന്റെ ഓഡിഷനാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. എം.ജയചന്ദ്രൻ സാറിനോടു വലിയ ആരാധനയായിരുന്നു. അദ്ദേഹത്തെ കാണമെന്ന സന്തോഷത്തിലാണ് ഓഡിഷനു പോയത്. പാട്ടുകൾ വന്നതോടെ ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. ഫൈനലിൽ എത്തുംവരെ വാസ്തവത്തിൽ ആ പ്രോഗ്രാമിന്റെ ലെവൽ എനിക്കറിയില്ലായിരുന്നു. ഞാനും കവിതയുമായിരുന്നു വിജയികൾ.
സ്റ്റാർ സിംഗർ ആകുന്നതിന് ഒരു മാസം മുന്‍പ് ഞാൻ ഒരു ആൽബം ചെയ്തിരുന്നു. അതിൽ സുജാതചേച്ചി ഒരു പാട്ടുപാടിയിരുന്നു. സ്റ്റാർ സിംഗറിലെ പാട്ടുകളൊക്കെ ഇഷ്ടമായെന്നു ചേച്ചി പറഞ്ഞു. മ്യൂസിക് ഡയറക്ഷനിലാണു താത്പര്യമെന്നു പറഞ്ഞപ്പോൾ കുറച്ചുകാലത്തേക്ക് പാടിനടക്കാനായിരുന്നു ചേച്ചിയുടെ ഉപദേശം. എല്ലാംകൂടി ഒന്നിച്ചു നടക്കില്ല എന്നു കരുതിയിട്ടാവണം അന്നു ചേച്ചി അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് സ്റ്റേജ് പരിപാടികളിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.
എം.ജയചന്ദ്രന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാനുള്ള അവസരം.....?
സ്റ്റാർ സിംഗർ കഴിഞ്ഞു ചില്ലറ കംപോസിങ്ങും സ്റ്റേജ് പരിപാടികളുമായും നിൽക്കുന്ന കാലം. ഒരുദിവസം എനിക്ക് എം. ജയചന്ദ്രൻ സാറിന്റെ കോൾ വന്നു. ഒപ്പം കൂടാൻ താത്പര്യമുണ്ടോ എന്നു ചോദ്യം. എപ്പോൾ കൂടിയെന്നു പറഞ്ഞാൽ പോരേ എന്നു ഞാൻ. നിവേദ്യത്തിന്റെ സെറ്റിലേക്കായിരുന്നു ആ യാത്ര. അവിടെവച്ചു ലോഹിതദാസ് സാറിനെ കാണുന്നു. ഷോർണൂരെ ഒരു വില്ലയിലായിരുന്നു കംപോസിംഗ്. ജീവിതത്തിലെ വലിയൊരനുഭവമായിരുന്നു അത്. ലോഹിതദാസ് സാർ വന്നു സിറ്റ്വേഷൻ കൊടുത്തിട്ട് ‘കുട്ടാ അങ്ങനെ ചെയ്യൂ...’എന്നൊക്കെ പറഞ്ഞിട്ടു പോകും. ചെയ്യുന്ന ട്യൂണുകളൊന്നും സാറിന് ഇഷ്ടമാകുന്നില്ല. അപ്പോൾ, നാളെ മറ്റൊന്നു ചെയ്യാം എന്നു പറയും. സാർ ചെയ്യുന്ന ട്യൂണ്‍ നോട്ട് ചെയ്യുക, കാണാതെ പഠിക്കുക, ലോഹിതദാസ് സാർ വരുന്പോഴേക്കും പാടിക്കൊടുക്കുക...അതായിരുന്നു ജയചന്ദ്രൻസാർ എനിക്കു തന്ന ജോലി. തബല വായിച്ചിരുന്ന മുരുകൻ ചേട്ടൻ, ഇളങ്കോ ചേട്ടൻ എന്നിവർക്കൊപ്പം ഞാനും ചേർന്നു പാടും. ആ ട്യൂണുകളിലൊന്നിലാണ് കോലക്കുഴൽ വിളികേട്ടോ..എന്ന പാട്ടിന്റെ ജനനം. ആ വർക്ക് കഴിഞ്ഞതോടെ ഞാൻ സാറിന്റെ കൂടെത്തന്നെയായി. ഇൻഡസ്ട്രിയിലുള്ള എല്ലാവരുമായും നല്ല ഒരു ബന്ധം കിട്ടി. അമ്മ കഴിഞ്ഞാൽ ഫീൽഡിൽ എന്റെ ഗുരു എം. ജയചന്ദ്രൻ സാർ തന്നെയാണ്
സംഗീതസംവിധാനം ചെയ്യാൻ അക്കാലത്തു ശ്രമങ്ങളുണ്ടായിരുന്നോ..?
രണ്ടു വർഷം സാറിനൊപ്പം നിന്നപ്പോൾ ക്രമേണ എനിക്കു സ്വന്തമായി മ്യൂസിക് ചെയ്യണമെന്നു തോന്നി. അങ്ങനെ ഗൾഫിലേക്കുപോയി. അതിനിടെ വിവാഹം കഴിഞ്ഞു. ദൂരദർശനിൽ കോംപയറായിരുന്നു ഭാര്യ അജിഷ. പിന്നീടു ഞാൻ അമൃതാടീവി സൂപ്പർസ്റ്റാറിൽ ഗ്രൂമറായി. അങ്ങനെ വീണ്ടും തിരുവനന്തപുരത്തു താമസമായി. അതിനിടെ എനിക്കൊരു മകൻ ജനിച്ചു. അതോടെ ജീവിതത്തിൽ മാറ്റം വന്നുതുടങ്ങി. സ്റ്റേജ് പരിപാടികൾ ഉള്ളതിനാൽ അക്കാലത്തു സാന്പത്തികമായി വലിയ പ്രശ്നങ്ങളില്ലായിരുന്നു. പക്ഷേ, പല സിനിമകളും കൈയെത്തുംദൂരത്തു നഷ്ടമായി.
സംഗീതസംവിധായകനാവണം എന്ന ആഗ്രഹമായിരുന്നു മനസിൽ. സ്റ്റാർ സിംഗറിന്റെ ലേബലിലാണ് അപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. കരിയറിൽ വലിയ മാറ്റമൊന്നും വന്നില്ല. മ്യൂസിക് ഡയറക്ടർ എന്നാണു പേരെങ്കിലും ഒരു പടം പോലും പുറത്തുവന്നിട്ടുമില്ല. മാനസികമായി തകർന്ന ഞാൻ 2017 അവസാനമാകുന്പോഴേക്കും മ്യൂസിക് ഫീൽഡ് വിടാം എന്നു തീരുമാനിച്ചു. ദുബായിലുള്ള ഒരു ചേട്ടനെ വിളിച്ച് അവിടെ റേഡിയോയിൽ സൗണ്ട് എൻജിനിയറായി ജോലി സെറ്റാക്കിവച്ചു.
ഷാഫിയുടെ ‘ഒരു പഴയ ബോബു കഥ’യിലേക്ക് എത്തിയത്..
അതിനിടെ, ഒരു രാത്രിയിലാണ് ആ കോൾ വന്നത്. ഞാനതു ശ്രദ്ധിച്ചില്ല. പിറ്റേദിവസം ട്രൂകോളറിൽ നോക്കിയപ്പോൾ ഷാഫി എന്നു കണ്ടു. ഷാഫിയെന്നൊരു നന്പർ കാണുന്നുണ്ടെന്നു ഞാൻ വൈഫിനോടു പറഞ്ഞു. ഡയറക്ടർ ഷാഫിയോ മറ്റോ ആണെങ്കിലോ എന്ന് ഭാര്യ. കൊല്ലം ഷാഫിയായിരിക്കുമെന്നു തമാശമട്ടിൽ ഞാൻ. എങ്കിലും ആ നന്പറിലേക്കു വിളിച്ചു. ‘ഡയറക്ടർ ഷാഫിയാണ്. അരുണല്ലേ, ഞാൻ അരുണിന്റെ പാട്ടു കേട്ടു. ഇപ്പോൾ ഞാൻ ബിസിയാണ്. അരമണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചുവിളിക്കാം’ എന്നു പറഞ്ഞ് ഫോണെടുത്തയാൾ കോൾ കട്ട് ചെയ്തു. അപ്പോഴും സംസാരിച്ചതു ഷാഫിസാറാണെന്ന് വിശ്വാസമായില്ല. നന്പർ വാട്സ്ആപ്പിൽ സേവ് ചെയ്തശേഷം പ്രോപിക് നോക്കിയപ്പോഴാണ് അതു ഷാഫിസാറാണെന്ന് ഉറപ്പിച്ചത്.
അര മണിക്കൂർ കഴിഞ്ഞിട്ടും വിളിവരുന്നില്ല. അതോടെ എനിക്കു ടെൻഷനായി. ഒരു മണിക്കൂറായപ്പോൾ ഞാൻ അങ്ങോട്ടുവിളിച്ചു. പറ്റിക്കാൻവേണ്ടി ആരെങ്കിലും വിളിക്കുന്നതാണെന്നു കരുതിയതായി ഞാൻ. എടോ, പറ്റിക്കുന്നതൊന്നുമല്ലെടോ. ഞാൻ പ്രൊഡ്യൂസറിനു കൊടുക്കാം എന്നു പറഞ്ഞ് ഷാഫി സാർ ഫോണ്‍ കൈമാറി. ‘അരുണേ എന്നെ മനസിലായില്ലേ ഞാൻ ആൽവിൻ ആന്റണിയാണ്.’അതായിരുന്നു ഒരു പഴയ ബോബ് കഥയിലേക്കുള്ള തുടക്കം. യുജിഎം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്റണി തുടങ്ങിയവരാണു ചിത്രം നിർമിക്കുന്നത്.
ഷാഫി സാറിന്റെ കോൾ വന്ന വഴി എങ്ങനെയായിരുന്നു...?
സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചാക്കോച്ചന്റെ പുതിയ പടത്തിലേക്കു സംഗീതസംവിധായകനെ തേടുന്നതായി ഒരു പരസ്യം വന്നിരുന്നു. ചെയ്ത വർക്കെല്ലാം ഞാനും അയച്ചിരുന്നു. അതിൽ ഒരു പാട്ട് നടനും സ്ക്രിപ്റ്റ് റൈറ്ററുമായ വിഷ്ണു ഉണ്ണികൃഷ്ണൻ കേട്ടിരുന്നു. വിഷ്ണു ആ പാട്ട് പ്രൊഡ്യൂസർ ആൽവിൻ ആന്റണി സാറിനെ കേൾപ്പിച്ചു. നമുക്കു ഷാഫിയെ ഒന്നു കേൾപ്പിക്കാമെന്നു കേട്ടപാടെ ആൽവിൻ ആന്റണി സാർ പറഞ്ഞു. ഷാഫി സാർ എന്റെ പാട്ടു കേട്ടതോടെയാണ് എന്റെ കരിയറിൽ ശുക്രനുദിച്ചത്.
ഷാഫി എന്ന സംവിധായകനൊപ്പമുള്ള കംപോസിംഗ് അനുഭവങ്ങൾ....?
ഷാഫിസാറിന്റെ ട്രാക്കിലേക്കു നമ്മളും നമ്മുടെ ട്രാക്കിലേക്ക് അദ്ദേഹവും എത്താനെടുക്കുന്ന ഒരു ടൈം. അതായിക്കഴിഞ്ഞാൽ അദ്ദേഹം വളരെ ഫാസ്റ്റാണ്. എന്നെയും അജീഷേട്ടനെയും സംബന്ധിച്ച് ഇനി ഏതു വർക്ക് വന്നാലും ഈസിയായി ചെയ്യും എന്ന തരത്തിലുള്ള വലിയ അനുഭവമായിരുന്നു അത്. അതിന്റെ ഫുൾ ക്രെഡിറ്റ് ഷാഫി സാറിനു തന്നെയാണ്. ഹാല് ഹാല് രണ്ടാമത്തെ ട്യൂണിൽ ഓകെയായി.
വിനീതു പാടിയ പാട്ടിനുവേണ്ടി 25നടുത്തു ട്യൂണ്‍ ചെയ്തു. ഞാൻ ചെയ്യുന്ന ഒരു ട്യൂണും ഷാഫി സാറിന് ഇഷ്ടപ്പെടുന്നില്ലെന്നു വന്നതോടെ പതുക്കെ അവിടെ നിന്നു കടന്നുകളയാമെന്നുവരെ ഒരു രാത്രി ആലോചിച്ചു. എന്റെ മനോഗതം മനസിലാക്കിയിട്ടെന്നപോലെ താൻ കൂടെയിരുന്നാൽ അരുണിനു ചെയ്യാൻ പറ്റുമോ എന്നു സാർ എന്നോടു ചോദിച്ചു. ഞാൻ ഓകെ പറഞ്ഞു. അങ്ങനെയിരുന്ന് ഉണ്ടാക്കിയ ട്യൂണിലാണു വിനീത് ശ്രീനിവാസൻ പാടിയ മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പം തൊട്ടെ ചങ്കിൽ കുടുങ്ങിയ പെണ്ണാണ്...എന്നു തുടങ്ങുന്ന പാട്ട് റെഡിയായത്. എം.ജയചന്ദ്രൻ സാറിനൊപ്പം ‘നിവേദ്യ’ത്തിലെ അനുഭവമാണ് എന്നെ ഇതിൽ ഷാഫി സാറിന്റെ കൂടെ നിലനിർത്തിയത്.
രണ്ടു പാട്ടെഴുത്തുകാർ - ഹരിനാരായണനും അജീഷ് ദാസനും..?
വിനീത് ശ്രീനിവാസനും ഞാനും പാടിയ പാട്ടുകളാണ് ഹരിനാരായണൻ എഴുതിയത്. ഹരിനാരായണൻ എക്സ്പീരിയൻസ്ഡാണ്. ഹിറ്റുകളുടെ രാജാവാണ്. ഷാഫി സാറിനൊപ്പം മുന്‍പു വർക്ക് ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് അറിയാം. വാസ്തവത്തിൽ പെട്ടുപോയതു ഞാനും അജീഷേട്ടനുമാണ്. പൂമരത്തിനുശേഷം അജീഷേട്ടൻ വർക്കു ചെയ്യുന്ന പടമാണിത്. പല തവണ മാറ്റിയെഴുതിയിട്ടും അജീഷിനും കാര്യങ്ങൾ ശരിയാകുന്നില്ല. ഒരു ദിവസം ഷാഫി സാറിനോട് ഒരു സെൽഫിയെടുത്തോട്ടെ എന്ന് അജീഷേട്ടൻ ചോദിച്ചു. ‘എന്തിനു സെൽഫി ഇയാൾ ഇവിടെത്തന്നെയുണ്ടല്ലോ എന്നു ഷാഫി സാർ. അന്നു സെൽഫി കിട്ടിയിരുന്നെങ്കിൽ താൻ ഈ പ്രോജക്ടിൽ നിന്നു പോയേനെ എന്ന് പിന്നീടൊരു രാത്രി അജീഷേട്ടൻ എന്നോടു പറഞ്ഞു. അപ്പോഴാണ് രണ്ടു ദിവസം മുന്‍പ് കടന്നുകളഞ്ഞാലോ എന്ന് ആലോചിച്ച കാര്യം ഞാൻ പറഞ്ഞത്.
അഫ്സൽ, വിനീത് എന്നിവരൊക്കെ ആദ്യചിത്രത്തിൽ ഉണ്ടാവണം എന്നു നേരത്തേ പ്ലാൻ ചെയ്തിരുന്നോ....?
‘ഹാല് ഹാല്’ ഞാൻ തന്നെ പാടിയാൽ മതിയെന്നാണ് ആൽവിൻ സാർ ആദ്യം പറഞ്ഞത്. മറ്റുള്ളവർ പാടട്ടെ, എനിക്കു വന്നത് ഏറ്റവും വലിയ അവസരം തന്നെയാണല്ലോ എന്നു ഞാൻ കരുതി. എന്റെ സംഗീതത്തിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ അത് ഗായകരിലൂടെ ക്ലിയറാവും എന്നും ഞാൻ വിശ്വസിക്കുന്നു. എനിക്കു അഫ്സലിക്കയിലൂടെയും വിനീതിലൂടെയും അറിയപ്പെടാമല്ലോ. പാട്ടുകൾ ഏറ്റവും നല്ലതായി ഒൗട്ട് ഇറങ്ങണം. അതു മാത്രമായിരുന്നു ആഗ്രഹം.
ഹാല് ഹാല് വാസ്തവത്തിൽ ശങ്കർ മഹാദേവൻ പാടേണ്ട പാട്ടായിരുന്നു. പാടേണ്ട സമയം ആയപ്പോൾ അദ്ദേഹം വോയ്സ് റെസ്റ്റിലായി. അങ്ങനെയാണ് അഫ്സലിക്കയിലേക്കു വന്നത്. ന്യൂജൻ സ്റ്റൈലിൽ നിന്നു അല്പമൊന്നു മാറി ഒരു മധുരക്കിനാവിൻ, ഉന്നം മറന്നു തെന്നിപ്പറന്ന...എന്ന മട്ടിലൊക്കെ ഫ്രീയായി പാടാനാകുന്ന പാട്ടായിരിക്കണം എന്നുണ്ടായിരുന്നു. ആനയ്ക്കെടുപ്പതു പൊന്നുണ്ടേ, അടി മച്ചാനേ തപ്പിടക്കട., വേൽ മുരുക...എന്ന മട്ടിൽ ഒഡിയൻസിനെ ആവേശം കൊള്ളിക്കാനുമാകണം. സ്റ്റേജ് അനുഭവ ങ്ങളാണ് അത്തരം ബോധ്യങ്ങൾക്കു പിന്നിൽ. പഴയതും പുതിയതും മിക്സ് ചെയ്ത ഒരു ഒൗട്ട് ലുക്ക് കൊടുക്കണം എന്നായിരുന്നു പ്ലാൻ. ക്ലീൻ അഫ്സലിക്കയെ കിട്ടണമെന്ന് റിക്കാർഡിംഗിനു മുന്‍പു ഞാൻ പറഞ്ഞിരുന്നു. മാപ്പിളപ്പാട്ടുകൾ ധാരാളം പാടുന്ന ആളായതിനാവും ഈ പാട്ടിനു സ്വല്പം മാപ്പിളപ്പാട്ട് ടച്ച് ഉള്ളതിനാലും ഷാഫി സാറിനുൾപ്പെടെ എല്ലാവർക്കും പേടിയുണ്ടായിരുന്നു.
പാട്ടു പുറത്തു വന്നതോടെ അടുത്തകാലത്തൊന്നും അഫ്സലിക്കയുടേതായ സ്റ്റൈലിൽ ഇങ്ങനെ ഒരു പാട്ടു വന്നിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത്. തുടർച്ചയായി ഒരേ ടെന്പോയിലുള്ള ഒരു പാട്ടു വന്നിട്ടും കുറേ കാലമായതായി പലരും കമന്റു ചെയ്തിരുന്നു. സുദീപേട്ടൻ ഉൾപ്പെടെ പലരും പാട്ടു ഹിറ്റായതിൽ സന്തോഷം അറിയിച്ചിരുന്നു. അഫ്സലിനു നല്ല ഒരു ടേണിംഗ് പോയന്റ് ആയിരിക്കുമെന്നും പറഞ്ഞു. ഇതിലെ വോയ്സ് മിക്സിംഗ് ഏറെ ഇഷ്ടമായതായി അഫ്സലിക്കയും പറഞ്ഞു. വാസ്തവത്തിൽ അഫ്സലിക്കയുടെ നിർബന്ധം കാരണമാണ് ഇതിൽ ഞാൻ ഒരു പാട്ടുപാടിയത്.
നായകൻ ബിബിന്‍ ഒപ്പമുള്ള അനുഭവങ്ങൾ..?
പോളിയോ ബാധിച്ചു കാലിനു വൈകല്യം വന്ന ഒരാൾ നായകനാകുന്ന ആദ്യചിത്രം കൂടിയാണിത്. അതു തന്നെയാണ് ഈ പടത്തിന്റെ റിസ്ക്. ഷാഫി സാർ ഏറ്റെടുത്തിട്ടുള്ള വലിയ ചലഞ്ചാണത്. ഇതിൽ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെയാണ് ഈ ഡാൻസ് പാട്ടു തന്നെ ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ സിംപതി കിട്ടാൻ വേണ്ടിയുമല്ല അത്. അങ്ങനെയൊരു സിംപതിയുടെ ആവശ്യവുമില്ല. നമ്മൾ ചിന്തിച്ചതിനൊക്കെയപ്പുറം ബിബിൻ നൃത്തച്ചുവടുകൾ കൈകാര്യം ചെയ്തിരിക്കുന്നു. ഹാർഡ് വർക്കറാണ് ബിബിൻ. ഈ ചിത്രത്തിന്റെ മേക്കിംഗിൽ ബിബിൻ ആദ്യാവസാനമുണ്ട്. പാട്ട് കംപോസ് ചെയ്യുന്ന സമയത്തും ബിബിൻ കൂടെയുണ്ടായിരുന്നു. ഒരു നായകന്റെയും നടന്റെയുമൊക്കെ അപ്പുറം ഷാഫി സാറിന്റെ ഇടവും വലവും നിന്നുള്ള ഗ്രൗണ്ട് സപ്പോർട്ടാണ് ബിബിൻ നല്‍കുന്നത്.
അടുത്ത പ്രോജക്ട്..?
ആറ്റുനോറ്റു കിട്ടിയ വലിയ ഒരു സംഭവമാണ് ഈ പടം. ഇതിനെ എത്തിക്കേണ്ട തലത്തിലേക്ക് എത്തിച്ചിട്ടു മതി അടുത്ത പ്രോജക്ട് എന്നാണു തീരുമാനം.
സംഗീതജീവിതത്തിൽ ആരോടാണു കടപ്പാട്..?
ആദ്യത്തെ കടപ്പാട് അമ്മയോടും അച്ഛനോടും തന്നെ. എൻട്രസ് നേടണമെന്നോ മെഡിക്കലിനു പോകണമെന്നോ തരത്തിലുള്ള സമ്മർദങ്ങൾ ഒരിക്കലും തന്നിട്ടില്ല. ഞാൻ ലോകമറിയുന്ന ഒരു മ്യുസിഷനാവണം എന്നു മാത്രമായിരുന്നു അവരുടെ ആഗ്രഹം. ആറാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛനും അമ്മയും വലിയ ഒരപകടത്തിൽപ്പെട്ട് ഒരു വർഷം മണിപ്പാലിലെ ആശുപത്രിയിലായിരുന്നു. അക്കാലത്ത് എനിക്കു തുണയായത് കണ്ണൂർ കോറസിലെ കീബോർഡിസ്റ്റായിരുന്ന അനീഷേട്ടന്റെ അച്ഛൻ ബാലചന്ദ്രനും അമ്മയുമാണ്. സൈ ക്കിൾ മോഹിച്ച കാലത്ത് അതു വാങ്ങിത്തന്ന യുവജനോത്സവ വേദിയിലെ എന്റെ ആരാധകൻ സുരേഷേട്ടൻ, കീബോർഡിന് ആഗ്രഹിച്ച കാലത്ത് അതു വാങ്ങാൻ പണം തന്ന എറണാകുളത്തുള്ള അരുണ്‍ എന്ന ചേട്ടൻ, സ്റ്റാർ സിംഗറിന്റെ ഫൈനലിനു പോകാൻ കാറ്ററിംഗിലൂടെ കിട്ടിയ പണം തന്നു സഹായിച്ച എന്റെ ചങ്ക് ഫ്രണ്ട് അനീഷ്, മറക്കാനാകാത്ത അനുഭവങ്ങളുടെ പഠനകാലം സമ്മാനിച്ച എം. ജയചന്ദ്രൻ സാർ, ഇപ്പോൾ തുണയായി വന്ന ആൽവിൻ സാറും ഷാഫി സാറും... അങ്ങനെ ഓരോ കാലഘട്ടങ്ങളിൽ എടുത്തുപറയാൻ കുറേയേറെപ്പേരുണ്ട്.
വീട്ടുവിശേഷങ്ങൾ...?
താമസം എറണാകുളം പനന്പള്ളി നഗറിൽ. ഭാര്യ അജിഷ. മകൻ ഋഷഭ് ദേവ്. എന്റെ പാട്ടുജീവിതത്തിനു താങ്ങും തണലുമാണ് അജിഷ. ഇങ്ങനെയൊരു ജീവിതപങ്കാളിയെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം. പലപ്പോഴും പലയിടങ്ങളിലും മടിച്ചു പിന്നോട്ടു മാറിനിന്നപ്പോൾ അവളായിരുന്നു എന്റെ ഗ്രൗണ്ട് സപ്പോർട്ട്. എല്ലാം ദൈവാനുഗ്രഹം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top