ആൻസൺ പോൾ അബ്രഹാമിന്‍റെ സന്തതി
Sunday, July 8, 2018 8:39 AM IST
മലയാളത്തിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ താരമാണ് ആൻസൻ പോൾ. തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളിൽ ഫിലിപ്പ് ഏബ്രഹാം എന്ന കഥാപാത്രമായി നിറഞ്ഞു നിൽക്കുകയാണ് ഈ കലാകാരൻ. മമ്മൂട്ടിയുടെ സഹോദരനായി പ്രേക്ഷക ഹൃദയത്തിലേക്കാണ് ആൻസൻ ഇടം നേടുന്നത്. പുതിയ താരങ്ങളെ എന്നും സ്വീകരിക്കുന്ന മലയാളികളുടെ മുന്നിൽ പ്രതിഭയെ മാറ്റുരയ്ക്കാനെത്തുന്ന ആൻസൻ തന്‍റെ വിശേഷങ്ങൽ പങ്കുവെയ്ക്കുകയാണ്...

അബ്രഹാമിന്‍റെ വിശേഷം

എന്‍റെ ജീവിതത്തിൽ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്നത്. മമ്മൂക്കയെ കാണുന്പോൾ ഒരു സർപ്രൈസ് ആയിരുന്നു. ചിത്രത്തിൽ മമ്മൂക്കയുടെ ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ അനിയൻ ഫിലിപ്പായിട്ടാണ് ഞാൻ അഭിനയിച്ചത്. ഷൂട്ടിംഗിനിടയിൽ അപരിചതത്വം ഒരിക്കലും തോന്നാത്ത വിധം എപ്പോഴും ചേർത്തു നിർത്തുന്നതിൽ മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. ഇങ്ങനൊരു കഥാപാത്രമാകാൻ അനുഗ്രഹം കിട്ടിയതിൽ ജീവിതത്തിൽ ഒരുപാട് സന്തോഷം അനുഭവിക്കുന്നു.

കാമറയ്ക്കു മുന്നിലേക്ക്

അനുപം ഖേറിന്‍റെ നേതൃത്വത്തിലുള്ള ആക്ടിംഗ് കോഴ്സ് പഠിച്ചുകഴിഞ്ഞ സമയത്താണ് അസിസ്റ്റന്‍റ് ഡയറക്ടറായി കെക്യുവിൽ ജോയിൽ ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ അതിൽ അഭിനയിക്കേണ്ടിയിരുന്ന ആളെത്തിയില്ല. അങ്ങനെയാണ് കെക്യുവിൽ അഭിനയിക്കുന്നത്. ആ സിനിമ കഴിഞ്ഞ് ഒന്നരവർഷമെടുത്തു മറ്റൊരു സിനിമയിലേക്കെത്താൻ.



സിനിമയോടു പാഷൻ

സിനിമയോടു വലിയ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനകത്ത് എന്താണു നടക്കുന്നതെന്ന് ഒരു അറിവുമില്ലായിരുന്നു. സിനിമയിൽ അഭിനയിക്കണം, സംവിധായകനാകണം, തിരക്കഥാകൃത്താകണം എന്നൊക്കെയുള്ള പാഷൻ ചെറുപ്പം മുതൽ അഗാധമായി മനസിലുണ്ട്. കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം എൻജിനിയറിംഗ് പഠിക്കാൻ പോയെങ്കിലും അതിന്‍റെ മുറിപ്പാടുകൾ മനസിലുണ്ടായിരുന്നു. ഒരു എന്‍റർടെയ്ൻമെന്‍റ് എന്നതിനപ്പുറം സിനിമയുടെ കാര്യങ്ങളൊന്നും കുടുംബവും ശ്രദ്ധിച്ചിട്ടില്ല. കെക്യുവിലേക്കു പെട്ടെന്ന് അവസരം കിട്ടി. അവിടെ മുതലാണ് സിനിമ എന്താണെന്നു ഞാൻ അറിഞ്ഞു തുടങ്ങുന്നത്.എന്‍റെ പാഷനാണ് സിനിമ. അതുകൊണ്ടു തന്നെ മറ്റൊരു തൊഴിലിൽ ചെന്നാലും അത്രത്തോളം മുഴുകി ചെയ്യാൻ സാധിക്കില്ല.

ആദ്യ ചുവടുവയ്പ്

സിനിമ ആയാലും മറ്റെന്തു മേഖലയാണെങ്കിലും നമ്മൾ എന്തു ചെയ്യണമെങ്കിലും അതിനു പഠനം ആവശ്യമാണ്. അതിനായാണ് അനുപം ഖേറിന്‍റെ നേതൃത്വത്തിലുള്ള മൂന്നുമാസ അഭിനയ കോഴ്സ് മുംബൈയിൽ പോയി പഠിച്ചത്. ചെറുപ്പം മുതൽ തന്നെ ധാരാളം സിനിമകൾ കാണുമായിരുന്നു. അതിൽ തിയറ്ററിൽ വിജയം നേടാത്ത സിനിമകളായിരുന്നു കൂടുതലും. കാരണം എന്തുകൊണ് ആ സിനിമകൾ തിയറ്ററിൽ വിജയിച്ചില്ല എന്നു കണ്ടെത്തുകയായിരുന്നു ഓരോ തവണ കാണുന്പോഴും. അതു പിന്നെ എന്‍റെ ഒരു ശീലം തന്നെയായി മാറി.

സുധി വാത്മീകത്തിൽ

ആദ്യ സിനിമയിൽ നിന്നും സുധി വാത്മീകത്തിലേക്കെത്തുന്നതിനിടയിൽ ഒരുപാട് നൊന്പരങ്ങളും വേദനകളും മനസിലുണ്ടായിട്ടുണ്ട്. എങ്കിലും മികച്ചൊരു റിസൽട്ട് കിട്ടുമെന്ന വിശ്വാസം എന്നും മനസിലുണ്ടായിരുന്നു. ഫിലിംഫെയർ അവാർഡ്സ് ചെന്നൈയിൽ നടന്ന സമയത്ത് ജയസൂര്യയെ പരിചയപ്പെടാനും നല്ല സൗഹൃദമുണ്ടാക്കുവാനും സാധിച്ചു. ഒരു ദിവസം ജയേട്ടനാണ് പറഞ്ഞത് രഞ്ജിത് ശങ്കറിന്‍റെ സിനിമ ചെയ്യാൻ പോവുകയാണെന്ന്. അദ്ദേഹത്തെ പോയി കാണാൻ. അന്നു ഞാൻ നല്ല രീതിയിൽ ഫിറ്റ്നസൊക്കെ നോക്കി മുന്നോട്ടു പോകുന്ന സമയമാണ്. എന്നെ കണ്ടിട്ട് ഇത്രയും ഫിറ്റ് ബോഡിയുടെ ആവശ്യമൊന്നുമില്ല, രണ്ടു കാലഘട്ടത്തിലൂടെ പോകുന്ന ഒരു കഥാപാത്രമാണതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു.

മുപ്പതും നാല്പതുമായ രണ്ടു വയസിലൂടെയാണ് കഥാപാത്രം പോകേണ്ടത്. അതിനായി കുറച്ച് വയറുവയ്ക്കണം, തടിക്കണം. പക്ഷേ, അതൊന്നും എനിക്കു വിഷയമേ അല്ലായിരുന്നു. അതിനായി ധാരളം ഭക്ഷണം കഴിച്ച് കഥാപാത്രത്തിനാവശ്യമായ രീതിയിൽ ശരീരത്തെ കൊണ്ടുവന്നു. എന്നിട്ടും ആ കഥാപാത്രത്തിന്‍റെ വളർച്ചയിൽ എനിക്കു തന്നെ ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ആദ്യ ദിവസം ചിത്രം തിയറ്ററിൽ പോയി കണ്ടപ്പോഴാണ് അത് എനിക്കു തന്നെ ഫീലായത്. അഭിനേതാവിന്‍റെ ശരീരം കഥാപാത്രത്തിനനുസരിച്ച് മാറേണ്ടതാണെന്ന തിരിച്ചറിവ് നൽകുന്നതായിരുന്നു സുധി വാത്മീകം. പിന്നീട് ഓരോ സിനിമയ്ക്കനുസരിച്ച് നമ്മുടെ ശരീരത്തെ മാറ്റാൻ ശീലിച്ചു. കഥാപാത്രത്തിൽ ഞാനെന്ന വ്യക്തിയില്ലാതാകാനുള്ള പരിശ്രമം എന്നുമുണ്ട്.



പ്രേക്ഷക പ്രതികരണം

ഷൂട്ടിംഗ് തീർന്ന് ഒന്നര മാസം കഴിഞ്ഞാണ് സു സു സുധി വാത്മീകം തിയറ്ററിലെത്തുന്നത്. ആ സമയത്തു ഞാൻ ശരീര വണ്ണമൊക്കെ കുറച്ച് താടിയൊക്കെ മാറ്റിയിരുന്നു. എന്‍റെ ലുക്ക് ആകെ മാറി. സിനിമ കണ്ടുകഴിഞ്ഞ് തിയറ്ററിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരാൾ വന്ന്, സിനിമയിൽ വിജയ് ബാബുവായി അഭിനയിച്ച ആളല്ലെ എന്നു ചോദിച്ചു. അതെ എന്നു ഞാനും പറഞ്ഞു. ആ ഒരു നിമിഷം ഞാൻ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കഥാപാത്രത്തിൽ നിന്നും മറ്റൊരു രൂപമായിട്ടും സിനിമ കണ്ട പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനിയുമേറെ സിനിമകൾ ചെയ്യണമെന്ന ആർജവം നൽകുന്നതായിരുന്നു ആ നിമിഷം.

വില്ലനായി തമിഴിൽ

സുധിവാത്മീകവും ഒരു മാഗസിനിൽ വന്ന എന്‍റെ ഫോട്ടോഷൂട്ടും കണ്ട എനിക്കു പരിചയമില്ലാത്ത ഒരു വ്യക്തിയാണ് റെമോയിലേക്ക് എന്നെ റഫർ ചെയ്യുന്നത്. ഇത്രയും വലിയൊരു പ്രോജക്ടാണെന്നു കരുതിയില്ല. ഞാൻ അവിടെ ചെല്ലുന്പോഴാണ് ശിവകാർത്തികേയനും കീർത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെന്നറിയുന്നത്. റെമോയിലെ ഡോ.വിശ്വ അല്ലേന്നാണ് തമിഴ് പ്രേക്ഷകർ എന്നെ കാണുന്പോൾ ഇപ്പോഴും ചോദിക്കുന്നത്. റെമോ ചെയ്യുന്ന സമയത്താണ് ഉൗഴം കമ്മിറ്റ് ചെയ്യുന്നത്. സംവിധായകൻ ജിത്തു ജോസഫ് എന്നെക്കുറിച്ച് രഞ്ജിത്തേട്ടനോടാണ് ചോദിക്കുന്നത്. അതിനു ശേഷം ചെയ്ത ചിത്രങ്ങളാണ് സോളോ, ആട് 2 എന്നിവ. പിന്നീടാണ് കല, വിപ്ലവം, പ്രണയം എന്ന സിനിമയിൽ നായകനായി അഭിനയിക്കുന്നത്.

കുടുംബ വിശേഷം

തൃശൂരാണ് എന്‍റെ സ്വദേശം. പഠിച്ചതൊക്കെ പുറത്താണ്. സെറ്റിൽഡായിരിക്കുന്നത് ചെന്നൈയിലാണ്. അച്ഛനും അമ്മയും ചേച്ചിയും ഞാനും ചേരുന്നതാണ് കുടുംബം. ചേച്ചിയുടെ വിവാഹം കഴിഞ്ഞു. ഞാൻ വിവാഹത്തിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.