Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘ചെമ്പരത്തിപ്പൂ’ക്കാലം സ്വന്തമാക്കി പാർവതി അരുൺ!
Friday, November 24, 2017 6:42 AM IST
നർത്തകിയും മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയുമായ പാർവതി അരുണ്‍ നായികയായ ‘ചെമ്പരത്തിപ്പൂ’ തിയറ്ററുകളിൽ. ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലിയുടെ നായികമാരിൽ ഒരാളായിട്ടാണ് പാർവതിയുടെ സിനിമയിലെ അരങ്ങേറ്റം. “അദിതിചേച്ചിയും ഞാനുമാണ് നായികമാർ. രണ്ടുപേർക്കും തുല്യപ്രാധാന്യമുണ്ട്. ആദ്യസിനിമയിൽത്തന്നെ നായികാവേഷവും അതിനോടൊപ്പം തന്നെ നല്ല കാരക്ടറും കിട്ടിയതിൽ നല്ല സന്തോഷമുണ്ട്. സംവിധായകൻ അരുണ്‍ വൈഗ, നിർമാതാക്കളായ ഭുവനേന്ദ്രൻ, സക്കറിയ എന്നിവരോടാണ് എനിക്കു നന്ദി പറയാനുള്ളത്. അവർ റിസ്കെടുത്തില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ ചാൻസ് കിട്ടില്ലായിരുന്നു...” അരുണ്‍ വൈഗ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച ചെന്പരത്തിപ്പൂവിന്റെ വിശേഷങ്ങളുമായി യുവതാരം പാർവതി അരുണ്‍.
സിനിമയിലേക്കുള്ള വഴി.....?
ഏഴു വയസുമുതൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവ പഠിക്കുന്നുണ്ട്. സ്കൂൾ ടൈമിൽ സ്കിറ്റിൽ പോലും അഭിനയിച്ചിട്ടില്ല. സിബിഎസ്ഇ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മൂകാംബിക ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ 70ൽപ്പരം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാക്ഷേത്ര പ്രിയാശങ്കറാണ് എന്റെ ഗുരു. പ്ലസ് ടു സമയത്ത് ചില ഓഫറുകൾ വന്നിരുന്നുവെങ്കിലും പഠിത്തത്തിനു മുൻഗണന നല്‍കാനായിരുന്നു വീട്ടിൽ നിന്നുള്ള നിർദേശം. പ്ലസ്ടു കഴിഞ്ഞതോടെ എന്റെ സിനിമാസ്വപ്നങ്ങൾക്ക് അച്ഛനും അമ്മയും ഫുൾ സപ്പോർട്ട് തന്നു. ഇപ്പോൾ തിരുവനന്തപുരം മോഹൻദാസ് എൻജിനിയറിംഗ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിംഗിനു പഠിക്കുന്നു.
സിനിമ വാസ്തവത്തിൽ എന്റെ സ്വപ്നമായിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ചതേയില്ല. വളരെ പെട്ടെന്നായിരുന്നു സിനിമയിലേക്കുള്ള എൻട്രി. ചെന്പരത്തിപ്പൂവിലേക്കു നായികയെ തേടി ‘കുളിച്ചുകുറിതൊട്ടുവന്നാൽ...’ എന്നുതുടങ്ങുന്ന ഫേസ്ബുക്ക് അറിയിപ്പ് കണ്ടാണ് ഫോട്ടോ അയച്ചത്. കാസ്റ്റിംഗ് കോളിന്റെ അവതരണരീതി കുറച്ചു വ്യത്യസ്തമായി തോന്നിയിരുന്നു. ഒരു ദിവസം ഡയറക്ടർ അരുണ്‍ വൈഗ സാർ വിളിച്ചു. സാർ ഉദ്ദേശിക്കുന്ന കാരക്ടർ റിയലിസ്റ്റിക് ആണെന്നും അതുമായി ഏറെ സാമ്യമുള്ളതിനാൽ ഹീറോയിനായി പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു. കാരക്ടറിന്റെ പേരും പറഞ്ഞു. ഹീറോയിനായി കിട്ടിയില്ലെങ്കിൽ ചെറിയ മറ്റേതെങ്കിലും റോൾ തരുമെന്നു ഞാൻ കരുതി. ഇതിഹാസ ഡയറക്ടർ ബിനു സാറിന്റെയും അരുണ്സാറിന്റെയും സാന്നിധ്യത്തിൽ കൊച്ചിയിലായിരുന്നു സ്ക്രീൻടെസ്റ്റ്. ഈ സിനിമയിലെ തന്നെ ഒരു സീൻ ചെയ്തുകാണിച്ചു. നായികമാരിൽ ഒരാളായി ഞാൻ സെലക്ടായി. ജനുവരിയിലാണ് അരുണ്‍ സാർ വിളിച്ചത്. മാർച്ചിൽ ഷൂട്ട് തുടങ്ങി.
ചെന്പരത്തിപ്പൂവിലെ കാരക്ടർ....?
മൂന്നു കാലഘട്ടങ്ങളിലൂടെയാണു സിനിമ പോകുന്നത്. പ്ലസ് ടുവിനു പഠിക്കുന്ന കുട്ടിയായിട്ടാണ് എന്റെ എൻട്രി. അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ച പോലത്തെ ഒരു കുട്ടി. ആരെങ്കിലും വഴക്കുപറഞ്ഞാൽ കരയും. എന്തെങ്കിലും തമാശ പറഞ്ഞാൽ ചെറുതായി ചിരിക്കും. അത്രയേയുള്ളൂ. പിന്നീടു ബംഗളൂരുവിൽ പോയി പഠിച്ച് ഞാൻ ബോൾഡ് കരാക്ടറായി മാറുന്നു. 18 വയസുള്ള പ്ലസ് ടു കാരക്ടറിൽ നിന്ന് ഏഴു വർഷം കടന്ന് 25 വയസുള്ള സ്ത്രീയിലേക്കാണ് എന്റെ കഥാപാത്രത്തിന്റെ സഞ്ചാരം. കഥാപാത്രത്തിന്റെ പേരിലും മറ്റും കുറച്ചു സസ്പെൻസുണ്ട്. അതു സിനിമ കണ്ടുതന്നെ അറിയണം..
ചെന്പരത്തിപ്പൂ...പ്രമേയം, കഥാപശ്ചാത്തലം....?
റൊമാൻസും കോമഡിയും തമ്മിൽ കൂട്ടിക്കലർത്തിപറയുന്ന ഒരു ഫാമിലി മൂവിയാണ് ചെന്പരത്തിപ്പൂ. ഏതു പ്രായത്തിലുള്ളവർക്കും ഒരു പോലെ കണ്ട് ആസ്വദിക്കാവുന്ന ഫീൽ ഗുഡ് മൂവി. വണ്‍ ഹാൻഡ് ഡിസ്റ്റൻസിൽ നടക്കുന്ന പ്രേമമാണ്. ഇന്റിമസി സീനുകളില്ല. കൈയിൽ പിടിക്കുന്നില്ല. കോയിനിട്ടു ടെലിഫോണ്‍ വിളിക്കുന്ന കാലത്തെ പ്രണയമാണു പറയുന്നത്.
2000-2003 കാലത്തെ വളരെ നൊസ്റ്റാൾജിക് ആയ പ്രണയം. ആലപ്പുഴ ജില്ലയിലെ പെരുന്പളം എന്ന ദ്വീപിലാണു കഥ തുടങ്ങുന്നത്. പെരുന്പളം, കന്യാകുമാരി, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.
നായകൻ അസ്കർ അലി....
അസ്കർ എന്ന വ്യക്തിയെ മുന്‍പ് എനിക്കറിയില്ലായിരുന്നു. ആസിഫ് ഏട്ടന് ഒരു അനിയൻ ഉണ്ടെന്നുതന്നെ അറിയുന്നത് ഈ സിനിമയിലേക്കു വന്ന ശേഷമാണ്. അസ്കർ ഏറെ ഫ്രണ്ട്ലിയാണ്. ‘ചേട്ടാ എന്നൊന്നും വിളിക്കേണ്ട, അസ്കർ എന്നു മതിയെന്ന്’ ആദ്യമേ തന്നെ പറഞ്ഞു. എനിക്കിപ്പോൾ 19 വയസേ ഉള്ളൂ. എന്നേക്കാൾ ആറു വയസിനു മൂത്തതാണ് അസ്കർ. എന്നാലും എന്നോടു നല്ല രീതിയിൽ ജോളിയായിട്ടാണ് ഇടപെട്ടത്. വിനോദ് എന്ന കഥാപാത്രത്തെയാണ് അസ്കർ അവതരിപ്പിക്കുന്നത്. നിഷ്കളങ്കതയുള്ള ഒരു ഗ്രാമത്തിലെ നിഷ്കളങ്കനായ ഒരു പയ്യൻ -അതാണ് വിനോദ്. എല്ലാവരോടും നല്ല സ്നേഹവും അടുപ്പവുമാണ്. പക്ഷേ, എന്തെങ്കിലും കാരണമുണ്ടായാൽ പെട്ടെന്നു സങ്കടം വരുന്ന പ്രകൃതമാണ്.
അസ്കറിന്റെ കഥാപാത്രം മൂന്നു ഗെറ്റപ്പുകളിൽ വരുന്നുണ്ട് - പ്ലസ്ടു പ്രായം, 24 വയസ്, 30 വയസ്. അസ്കറിന്റെ 24 വയസിലും 30 വയസിലുമാണ് എന്റെ കഥാപാത്രം ഒപ്പം വരുന്നത്. അസ്കറിനും വിവിധ പ്രായങ്ങളിലെ കഥാപാത്രമാകാൻ ശരീരഘടനയിൽ മാറ്റംവരുത്തേണ്ടി വന്നു. പട്ടിണി കിടന്നും താടിവളർത്തിയും ഏറെ വർക്കൗട്ട് ചെയ്തുമൊക്കെയാണ് അത്തരം മാറ്റങ്ങൾ വരുത്തിയത്.
ആദ്യ സിനിമയാണല്ലോ; ടെൻഷൻ ഉണ്ടായിരുന്നോ....?
ആദ്യഷോട്ടുവരെ നല്ലരീതിയിൽ ടെൻഷനുണ്ടായിരുന്നു. കാരണം, കണ്ണാടിയുടെ മുന്പിൽ അഭിനയിക്കുന്നതല്ലാതെ ഒരു വ്യക്തിയുടെയും മുന്നിൽ അതുവരെ ചെയ്തിട്ടില്ലായിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ, അരുണ്‍സാർ എന്നെ ഏറെ സഹായിച്ചു. കണ്ടുപഠിക്കാനും മറ്റുമായി അദ്ദേഹം റഫറൻസ് മെറ്റീരിയലുകൾ അയച്ചുതന്നു. ഈ സിനിമയിൽ ഞാൻ എന്തെങ്കിലും റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് അരുണ്‍ സാറിനാണ്. അദ്ദേഹം ഏറെ ഫ്രണ്ട്ലിയായി നിന്ന് ഓരോ കാര്യവും കൃത്യമായി പറഞ്ഞുതന്നിരുന്നു. പുതുമുഖമായതിനാൽ എവിടെ എന്തൊക്കെ ചെയ്യണമെന്നുള്ളതിനെക്കുറിച്ച് എനിക്കു വലിയ പിടിയില്ലായിരുന്നു. അരുൺ സാർ നല്ല രീതിയിൽ ഹെൽപ് ചെയ്തു. ആത്മവിശ്വാസം നല്കി. കൃത്യമായി എവിടേയ്ക്കു നോക്കണം, ടൈമിംഗ് എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. എനിക്ക് അഭിനയ പശ്ചാത്തലം ഇല്ലാത്തതിനാൽ അരുണ്‍സാർ സ്വന്തം റിസ്ക്കിലും എന്നിലുള്ള വിശ്വാസത്തിലുമായിരുന്നു സെല്ക്ട് ചെയ്തത്.
നൃത്തപശ്ചാത്തലം അഭിനയത്തിനു സഹായകമായോ....?
തീർച്ചയായും. ഡാൻസിൽ കുറച്ചു ഭാവങ്ങളും രസങ്ങളുമൊക്കെ പഠിക്കാനുണ്ടല്ലോ. ഡാൻസിലുള്ള അത്രയും തീവ്രതയോടെ വരുന്നില്ലെങ്കിലും അതിന്റെ ഒരു ചെറിയ ഭാഗമാണ് അഭിനയത്തിൽ വരുന്നത്. കരച്ചിൽ, ചിരി, സ്നേഹം തുടങ്ങി പല കാര്യങ്ങളും ഇമോഷനുകളിലൂടെ സൂചിപ്പിക്കുന്നതിനു നൃത്തപഠനം തുണയായി.
ഈ സിനിമയിലെ വെല്ലുവിളികൾ....?
വാസ്തവത്തിൽ എനിക്കു രണ്ടു വെല്ലുവിളികളാണു നേരിടേണ്ടിവന്നത്. ആദ്യമായിട്ടാണല്ലോ ഞാൻ കാമറ അഭിമുഖീകരിച്ച് അഭിനയിച്ചത്. എന്നെ വിശ്വസിച്ച് അരുണ്‍സാർ എന്നെ സിനിമയിലെടുത്തു. സാറിനു മാത്രമല്ല ജനങ്ങൾക്കും അത് എത്രത്തോളം ഉൾക്കൊള്ളാൻ പറ്റുമെന്ന് അറിയില്ലല്ലോ. പ്ലസ്ടുവിനു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കുട്ടിത്തമൊക്കെ മാറി ഒരു സ്ത്രീ ആകുന്ന കാലഘട്ടത്തിലേക്ക് എന്റെ കഥാപാത്രം സഞ്ചരിക്കുന്നുണ്ട്.
ഷെഡ്യൂളുകൾക്കിടയിൽ കിട്ടിയ ഒരു മാസം കൊണ്ട് എന്റെ ശരീരഭാരം കൂട്ടണമായിരുന്നു. മൊത്തത്തിലുള്ള എന്റെ അപ്പിയറൻസിനും കുറച്ചു വ്യത്യാസം വരുത്തണമായിരുന്നു. അതു നല്ലരീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴുള്ള എന്റെ ചിത്രങ്ങൾ വണ്ണം കൂട്ടിയ ശേഷമുള്ളതാണ്.
പാട്ടുകൾക്കു പ്രാധാന്യമുള്ള സിനിമയാണല്ലോ...?
വളരെ നല്ല പാട്ടുകളാണ് ചെന്പരത്തിപ്പൂവിൽ. വിനീതേട്ടൻ, വിജയ് യേശുദാസ്, ചിത്രചേച്ചി, നജീം അർഷാദ്, ആൻ, ഹരിചരൻ എന്നിവരൊക്കെ പാടിയ പാട്ടുകൾ. അദിതിചേച്ചിയുടെ സഹോദരൻ എ.ആർ. രാഗേഷാണു മ്യൂസിക് ഡയറക്ടർ. കണ്ണിൽ കണ്ണൊരു... ഉൾപ്പെടെ രണ്ടു പാട്ടുകളുടെ വിഷ്വലിൽ ഞാൻ വരുന്നുണ്ട്.
അദിതി രവിക്കൊപ്പം....?
അദിതിചേച്ചി എന്നെക്കാൾ അനുഭവസന്പന്നതയുള്ള അഭിനേത്രിയാണല്ലോ. അതിനാൽ പ്രമോഷനുകൾക്കും മറ്റു ഫംഗ്ഷനുകൾക്കും പോകുന്പോൾ ഞാൻ അദിതി ചേച്ചിയെ മുന്നിൽ നിർത്താനാണു ശ്രമിച്ചിരുന്നത്. പക്ഷേ, എവിടെച്ചെന്നാലും അദിതിചേച്ചി എന്നെ കൈപിടിച്ചു മുന്നിൽ നിർത്തുകയും ആത്മവിശ്വാസം നല്‍കുകയുമായിരുന്നു. പലരും എക്സ്പീരിയൻസ്ഡ് ആകുന്പോൾ കൂടെനിൽക്കുന്നവരെ വലുതായി സപ്പോർട്ട് ചെയ്യുന്നില്ല എന്ന് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, അദിതിചേച്ചി ഈ സിനിമയുടെ പ്രോമഷൻ സമയത്തും ഇന്റർവ്യൂ സമയത്തുമൊക്കെ എന്നെ ഏറെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വപ്നം കണ്ടതുപോലെ തന്നെയായിരുന്നോ സിനിമലോകം...?
ഞാൻ കംഫർട്ടബിളാണ്. നമ്മൾ നമ്മുടെ രീതിയിൽ തന്നെ നിന്നാൽ ഒരു ബുദ്ധിമുട്ടുമില്ല. എനിക്കു ഫിലിം ഫീൽഡിനെക്കുറിച്ച് ഏറെയൊന്നും അറിയില്ലായിരുന്നു. വന്നതിനുശേഷാമാണ് എക്സ്പീരിയൻസ്ഡ് ആയത്. എനിക്കു കിട്ടിയതു വളരെ നല്ല ക്രൂ ആയിരുന്നു. അറിയാത്ത കാര്യങ്ങൾ പറഞ്ഞുതരാൻ സന്നദ്ധതയുള്ളവരും സ്നേഹത്തോടെ പെരുമാറുന്നവരുമായിരുന്നു അവർ. ഇതെല്ലാം ഒത്തുകിട്ടിതിൽ ഏറെ സന്തോഷമുണ്ട്. ഇതുപോലയുള്ളെ നല്ല ക്രൂവിനൊപ്പം നല്ല കാരക്ടേഴ്സ് ചെയ്യാനാകണമെന്ന് ആഗ്രഹിക്കുന്നു.
മെക്കാനിക്കൽ എൻജിനിയറിംഗ് ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്തതാണോ....?
കാറുകളോടും ബൈക്കുകളോടുമാണ് എനിക്കു കൂടുതൽ താത്പര്യം. മെഷീനുകളെക്കുറിച്ച് അറിയുക, ബൈക്ക് ഓടിക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ താത്പര്യമുണ്ട്. അങ്ങനെ താത്പര്യം തോന്നി തന്നെയാണ് മെക്കാനിക്കൽ എടുത്തത്. ഷൂട്ടിംഗിനു പോകുന്പോൾ ക്ലാസുകൾ കുറേ നഷ്ടമായിട്ടുണ്ട്. അതു നികത്തി മുന്നോട്ടുപോകാൻ ശ്രമിക്കുന്നുണ്ട്. കോളജിന്റെ സപ്പോർട്ടുള്ളതിനാൽ വലിയ പ്രശ്നമില്ല. സുഹൃത്തുക്കളാണ് ഏറ്റവും വലിയ സപ്പോർട്ട്. അവരുടെ സഹായം എടുത്തുപറയേണ്ടതാണ്.
നൃത്തപഠനം തുടരുന്നുണ്ടോ....?
നൃത്തപഠനം ഇപ്പോഴും തുടരുന്നുണ്ട്. കലാപരമായി ആദ്യം ഞാൻ ചുവടുവച്ചത് നൃത്തത്തിലൂടെ ആയതിനാൽ അതു കൈവിടാൻ താത്പര്യമില്ല. സിനിമയും എൻജിനിയറിംഗ് പഠനവും നൃത്തവും ഒരുമിച്ചുകൊണ്ടുപൊകണമെന്നു വിചാരിക്കുന്നു.
അടുത്ത സിനിമ....?
സിനിമയിൽത്തന്നെ തുടർന്നുപോകാനാണ് ആഗ്രഹം. ഈ സിനിമയുടെ റിലീസിനുശേഷം അടുത്ത സിനിമ കമിറ്റ് ചെയ്യാം എന്ന സ്വപ്നത്തിലാണ്. എന്റെ അഭിനയം ജനങ്ങൾ കൂടി വിലയിരുത്തട്ടെ. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അതു തിരുത്തി മുന്നോട്ടുപോകണം. തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു. ഇപ്പോൾ നായികാവേഷം ചെയ്തതിനാൽ അടുത്ത പടത്തിലും നായികാവേഷം തന്നെ കിട്ടാനാണു കാത്തിരിക്കുന്നത്. പക്ഷേ, നായികയായി മാത്രമേ ചെയ്യൂ എന്നില്ല. നല്ല നല്ല കാരക്ടേഴ്സ് ചെയ്യണം എന്നാണ് ആഗ്രഹം.വ്യത്യസ്തമായ കാരക്ടറുകൾ എത്രയും നല്ലരീതിയിൽ ചെയ്യാനാകുമോ അത്രയും നല്ലരീതിയിൽ ചെയ്യാൻ ശ്രമിക്കും.
വീട്ടുവിശേഷങ്ങൾ...?
അച്ഛൻ അരുണ്‍ ബിസിനസ് ചെയ്യുന്നു. അച്ഛനാണ് എനിക്കൊപ്പം സെറ്റിൽ വന്നിട്ടുള്ളത്. അമ്മ മഞ്ജു പ്രഫഷണൽ ബ്യൂട്ടീഷനാണ്. തിരുവനന്തപുരം ശാസ്തമംഗലത്താണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Latest News
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി നാട്ടിലെത്തി
പ്രമേഹം കൂട്ടാൻ കേജരിവാൾ മധുരം കഴിക്കുന്നു; ഇഡി കോടതിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top