വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് ഡ്രോപ്സ് മീഡിയ എന്റർടെയ്ൻമെന്റ്സ് പുറത്തിറക്കിയ സ്തുതി ഗീതങ്ങൾ ശ്രദ്ധനേടുന്നു. രാമപുരത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തീർത്ഥാടന കേന്ദ്രത്തിനു വേണ്ടി പുറത്തിറക്കിയ നാല് ആൽബം ഗാനങ്ങളാണ് ആസ്വാദകരുടെ മനംകവരുന്നത്.
നാലുഘട്ടമായി പുറത്തിറക്കിയ ആൽബങ്ങൾ പ്രകാശനം ചെയ്തത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള ആദരവും സ്നേഹവും ഗാനങ്ങളിലൂടെ നിർവഹിക്കുമ്പോൾ അതിന് ഒരു പുതിയ മാനം കൈവരുന്നുവെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ രാമപുരം ഇടവക വികാരി റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോർജ് ഈറ്റക്കുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പോസ്റ്റുലേറ്റർ ഫാ.സെബാസ്റ്റ്യൻ നടുത്തടം, കൈക്കാരന്മാർ, സഹകാരികൾ, സംഗീത സംവിധായകൻ സിനോ ആന്റണി, ഗായകരായ ശില്പ രാജു, ഓവിയ ടെസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ, ദിവ്യ സാന്നിധ്യം, സംഗീതാർച്ചന, പാവങ്ങൾക്ക് കാവൽ എന്നീ നാലു ആൽബങ്ങളിലൂടെ വിവരിക്കുന്നത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പുണ്യജീവിതയാത്രയാണ്.
ആദ്യം പുറത്തിറങ്ങിയത് ‘കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ’എന്ന ആൽബമാണ്. ഈ ഗാനത്തിന്റെ വരികൾ രചിച്ചത് രാമപുരം തീർഥാടന കേന്ദ്രം വൈസ് പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടമാണ്.
രണ്ടാമത്തെ ആൽബമായ ദിവ്യസാന്നിധ്യത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാർ ജോസഫ് കല്ലറങ്ങാട്ട് ആണ്.
നാലാമത്തെ ഗാനമായ ‘പാവങ്ങൾക്ക് കാവൽ’ എന്ന ആൽബത്തിന് ഫാ. റോയി കണ്ണൻചിറ സിഎംഐ വരികൾ എഴുതിയിരിക്കുന്നു. ഈ മൂന്ന് ആൽബങ്ങൾക്കും സംഗീതം പകർന്നിരിക്കുന്നത് സിനോ ആന്റണിയാണ്.
മൂന്നാമതായി പുറത്തിറങ്ങിയ ഗാനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള മനോഹരമായ ഒരു കീർത്തമാണ്. സംഗീതാർച്ചന എന്നു പേരിട്ടിരിക്കുന്ന ഈ കീർത്തനം രാമപുരം ഇടവകക്കാരൻ കൂടിയായ ഫാ.സ്റ്റെഫിൻ തൈരംചേരിൽ ഒ.പ്രേം ആണ് ആലപിച്ചത്. രചനയും സംഗീതവും നിർവഹിച്ചത് ദേശമംഗലം നാരായണൻ നമ്പൂതിരിപ്പാടാണ്.
ഓവിയ ടെസ് അഗസ്റ്റിൻ, റിയാലിറ്റി ഷോ ഫെയിം സഞ്ജയ് വി. ഐസൺ, ജിൻസ് ഗോപിനാഥ്, ശിൽപാ രാജു, ഫാ. സ്റ്റെഫിൻ തൈരംചിറയിൽ എന്നിവരാണ് ഈ സംഗീത ആൽബങ്ങളിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സി 30 പ്രൊഡക്ഷൻസ് ആണ് ആൽബങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.