കായംകുളം കൊച്ചുണ്ണിയുടെ മേക്കിംഗ് വീഡിയോ
Thursday, November 29, 2018 11:20 AM IST
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി നൂറു കോടി ക്ലബിൽ കയറിയതിനു പിന്നാലെ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വീഡിയോയിൽ

സിനിമ ഒരുക്കുന്നതിനായി വേണ്ടി വന്ന ഗവേഷണങ്ങളെ കുറിച്ചും ചിത്രീകരണത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ചുമാണ് ഏവരും വാചാലരാകുന്നത്.

ചരിത്ര പശ്ചാത്തലമുള്ള സിനിമകളെ മലയാളികൾ എന്നും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാലാണ് ഭീമമായ തുക മുടക്കി ഈ സിനിമ നിർമിക്കുവാൻ തയാറായതെന്നാണ് ശ്രീ ഗോകുലം മൂവിസിന്‍റെ ഉടമയും നിർമാതാവായ ഗോകുലം ഗോപാലൻ പറഞ്ഞത്. 45 കോടിയാണ് അദ്ദേഹം ചിത്രത്തിനായി ചിലവഴിച്ചത്.

200 വർഷം മുൻപുള്ള കാലഘട്ടത്തെ കുറിച്ചുള്ള സിനിമ ചെയ്യുമ്പോൾ ആ സമയത്തെ സാമൂഹിക നിലപാടുകൾ എപ്രകാരമായിരുന്നുവെന്ന് അറിയുകയെന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിയും നായകനായ നിവിൻ പോളിയും പറഞ്ഞു.

ഇത്തിക്കരപക്കിയായി മോഹൻലാൽ എത്തുന്നുവെന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 161 ദിവസത്തെ കാലയളവിലൊരുങ്ങിയ ചിത്രം 40 ദിവസങ്ങൾക്കൊണ്ടാണ് 100 കോടി ക്ലബ്ബിൽ കയറിയത്.

സിനിമയുടെ കേരള, ഒൗട്ട്സൈഡ് കേരള ഗ്രോസ് 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റൽ-15 കോടി

ജി.സി.സി-18 കോടി

ഒൗട്ട്സൈഡ് ജി.സി.സി-4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാൻഡ്-17 ലക്ഷം, അമേരിക്ക- 1.8 കോടി ,ഓസ്ട്രേലിയ-1.10 കോടി)

ഓഡിയോ, വിഡിയോ റൈറ്റ്സ് -1 കോടി

ഡബ്ബിങ് റൈറ്റ്സ്-3.5 കോടി

ഹിന്ദി അവകാശം-3 കോടി

ഇങ്ങനെയാകെ 102.32 കോടിയാണ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.