എന്‍റെ മെഴുതിരി അത്താഴങ്ങൾ
Wednesday, July 25, 2018 3:39 PM IST
അനൂപ് മേനോൻ, മിയ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് പോൾ സംവിധാനം ചെയ്യുന്ന പ്രണയചിത്രമായ "എന്‍റെ മെഴുതിരി അത്താഴങ്ങൾ’ റിലീസിനൊരുങ്ങി. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം അനൂപ് മേനോൻ തിരക്കഥയെഴുതുന്ന മലയാളചിത്രം കൂടിയാണിത്. "പാവ’ എന്ന ചിത്രത്തിനുശേഷം സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ.



സഞ്ജയ് പോൾ എന്ന പ്രസിദ്ധനായ ഷെഫ് ആയാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്. പാരീസിൽ ജീവിക്കുന്ന സഞ്ജയ് തന്‍റെ പുതിയ റസ്റ്റോറന്‍റിൽ ഇന്ത്യൻ വിഭവങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുന്നു. ഇതിനായി ഇന്ത്യയിലേക്ക് ഒരു യാത്ര പുറപ്പെടുന്നു. തന്‍റെ പഴയൊരു സുഹൃത്തിന്‍റെ പക്കലുള്ള അമൂല്യ രുചിക്കൂട്ട് തേടിയുള്ള യാത്രക്കൊടുവിൽ സഞ്ജയ് ഉൗട്ടിയിലെത്തുന്നു. ഇവിടെ വച്ച് പരിചയപ്പെടുന്ന അഞ്ജലിയുമായി സഞ്ജയ് പ്രണയത്തിലാകുന്നു. ഡിസൈനർ കാൻഡിൽസ് നിർമിക്കുന്ന അഞ്ജലിയും ഷെഫായ സഞ്ജയും തമ്മിലുള്ള പ്രണയത്തിന്‍റെ കഥയാണ് "എന്‍റെ മെഴുതിരി അത്താഴങ്ങൾ’. മിയയ്ക്കൊപ്പം ഹന്ന റെജി കോശിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പാരിസ്, ഉൗട്ടി, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.



ലാൽ ജോസ്, ദിലീഷ് പോത്തൻ, അലൻസിയർ, ബൈജു, വി.കെ. പ്രകാശ്, രാഹുൽ മാധവ്, ശ്രീകാന്ത് മുരളി, നിർമ്മൽ പാലാഴി, ടിനി ടോം, അനിൽ മുരളി, നന്ദൻ ഉണ്ണി, അനൂപ് ശിവസേനൻ, മാധുരി ബ്രിഗാൻസ, നിസ, മറിമായം മഞ്ജു എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളാണുള്ളത്.

999 എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നോബിൾ ജോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജൂലൈ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.